കൃഷിമന്ത്രി സുനിൽകുമാറിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയ്ക്ക് കാർഷിക സർവകലാശാലയിൽ നിയമനം നൽകിയതിൽ വിവാദം; റിക്രൂട്ട്മെന്റ് വിംഗിൽ തന്നെ പോസ്റ്റിങ് കൊടുത്തത് 300 അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനം നടക്കാനിരിക്കെ; ഓരോ പോസ്റ്റിംഗിനും അരക്കോടിയോളം വാങ്ങി ലേലംവിളി തുടങ്ങിയതായും പ്രചരണം; വിജിലൻസ് കേസ് നേരിടുന്ന ഡോ. അരവിന്ദാക്ഷനെ ജനറൽ കൗൺസിലിൽ എത്തിച്ചതും ചർച്ചയാവുന്നു
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കൃഷിമന്ത്രി വി എസ് സുനിൽകുമാറിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടി പ്രദീപ് കുമാറിന്റെ ഭാര്യയ്ക്ക് കാർഷിക സർവകലാശാലയിൽ നിയമനം നൽകിയത് വൻ അഴിമതിക്ക് കളമൊരുക്കാനെന്ന് ആക്ഷേപം. കാർഷിക സർവകലാശാലയിൽ അസിസ്റ്റന്റ് പ്രെഫസർമാരുടെ ഉൾപ്പെടെ നിരവധി ഒഴിവുകളിൽ നിയമനം നടക്കാനിരിക്കെ മന്ത്രിയുടെ പിഎയുടെ ഭാര്യയ്ക്ക് നിർണായക തസ്തികയിൽ തന്നെ നിയമനം നൽകിയത് വൻതോതിൽ കോഴ ഇടപാട് നടത്താനാണെന്ന ആരോപണമാണ് ഉയരുന്നത്.
സുനിൽകുമാറിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയും ഏ ഐ വൈ എഫ് സംസ്ഥാന നേതാവുമായ ടി പ്രദീപ് കമാറിന്റെ ഭാര്യ പി. വി മുംതാസ് സിന്ധുവിന് ഇക്കഴഞ്ഞ ദിവസമാണ് കാർഷിക സർവകലാശാല ഹെഡ്ക്വാർട്ടേഴ്സ് ആസ്ഥാനത്ത് ഗ്രേഡ് 2 കമ്പ്യൂട്ടർ അസിസ്റ്റന്റായി നിയമനം നൽകിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഇതേ തസ്തികയിൽ പ്രവർച്ചുവരികയായിരുന്നു മുംതാസ് സിന്ധു. സിന്ധുവിന് നൽകിയ നിയമന ഉത്തരവിൽ സിന്ധുവിന് ഫെയർ കോപ്പി സെക്ഷനിലാണ് പോസ്റ്റിങ് എന്നും കാർഷിക സർവകലാശാല ഹെഡ്ക്വാർ്ട്ടേഴ്സിൽ റിക്രൂട്ട്മെന്റ് വിംഗിലാണ് ചുമതലയെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
അസിസ്റ്റന്റ് പ്രൊഫർമാരുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ജോലികളാണ് ചുമതലയെന്നും നിയമന ഉത്തരവിൽ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യം ചർച്ചയാവുന്നത്. ഈ മാസം അഞ്ചാം തീയതി കാലിക്കറ്റി്ൽ നിന്ന് റിലീവ് ചെയ്ത് ആറാം തിയതി ചുമതലയേൽക്കാനാണ് ഉത്തരവ്.
കാർഷിക യൂണിവേഴ്സിറ്റിയിൽ ഇതിനകം തന്നെ വലിയ ചർച്ചയായിട്ടുണ്ട് അസിസ്റ്റന്റ് പ്രൊഫസർ നിയമനം. ഇതിനായി പണപ്പിരിവ് വൻതോതിൽ നടക്കുന്നതായ പ്രചരണവും ഉണ്ട്. രണ്ടാഴ്ച മുമ്പാണ് അക്കാഡമിക് കൗൺസിൽ യോഗത്തിൽ കൂടുതൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനത്തിന് വഴിവയ്ക്കുന്ന രീതിയിൽ തീരുമാനങ്ങൾ വന്നത്. അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രം കാർഷിക കോളേജായി മാറ്റുന്നതോടെ നിരവധി ഒഴിവുകളാണ് ഉണ്ടാവുക. ഇവിടെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ചട്ടങ്ങൾ പ്രകാരം 45-50 നിയമനങ്ങൾ പുതുതായി നടക്കും. കുമരകത്തെ പ്രാദേശിക ഗവേഷണ കേന്ദ്രം, പാലക്കാട്ടെ ഫാം കാർഷിക കോളേജാക്കി മാറ്റൽ തുടങ്ങിയ നീക്കങ്ങളും നടക്കുന്നതോടെ മൊത്തം 300 അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനത്തിന് കളമൊരുങ്ങുകയാണ്.
ഈ സാഹചര്യത്തിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയ്ക്ക് ഇവരുടെ റിക്രൂട്ട്മെന്റ് സെക്ഷനിൽ തന്നെ നിയമനം നൽകിയിരിക്കുന്നത് വൻതോതിൽ അഴിമതി നടത്താനാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇതിന് പുറമെ സിപിഐ.ക്കാരനും കൃഷിമന്ത്രിയുടെ അടുപ്പക്കാരനുമായ ഡോ. കെ. അരവിന്ദാക്ഷൻ കാർഷിക സർവ്വകലാശാലക്ക് രണ്ടര കോടിയിലേറെ രൂപ നഷ്ടം വരുത്തിവച്ചെന്ന ഓഡിറ്റ് റിപ്പോർട്ടും പുറത്തുവന്നതോടെ മന്ത്രിയുടെ പങ്കാളിത്തവും ഇക്കാര്യത്തിലും ചർച്ചയായിട്ടുണ്ട്.
സിപിഐ. മന്ത്രിമാർക്കെതിരെ നിശിത വിമർശനം തൃശൂരിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐയുടെ കൃഷിമന്ത്രി വി എസ്.സുനിൽകുമാറിലേക്ക് വിരൽ ചൂണ്ടുന്ന തരത്തിൽ കാർഷിക സർവ്വകലാശാലയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉയരുന്നത്. സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ കെഇ ഇസ്മായിൽ പക്ഷത്തിന് എതിരെ കാനം വിഭാഗം പണപ്പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട ആക്ഷേപം ഉന്നയിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
കൃഷിമന്ത്രി സുനിൽകുമാറിന്റെ ഒത്താശയോടെയാണ് സർവ്വകലാശാല ജനറൽ കൗൺസിലിലും എക്സിക്യുട്ടീവ് കമ്മിറ്റിയിലും ഡോ. കെ. അരവിന്ദാക്ഷൻ കടന്നുകൂടിയതെന്ന ആരോപണവും ചർച്ചയാകുന്നു. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ 2015-2016 വർഷത്തെ കാർഷിക സർവ്വകലാശാല ഓഡിറ്റ് റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ കൃഷിമന്ത്രിക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.
സിപിഐ.ക്ക് മേൽക്കൈയുള്ള കാർഷിക സർവകലാശാലയിൽ കോടികളുടെ അഴിമതി നടന്നുവെന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ ഇക്കാര്യത്തിൽ ഇസ്മായിൽ പക്ഷത്തിനും മന്ത്രി സുനിൽകുമാറിനും പങ്കുണ്ടെന്ന പ്രചരണം സജീവാണ്. ഡോ. കെ. അരവിന്ദാക്ഷന് കാർഷിക സർവ്വകലാശാലയുടെ റിവോൾവിങ് ഫണ്ടിൽ നിന്ന് കൊടുത്ത 1.39 കോടിയുടെ ഫണ്ടിന് യഥാർത്ഥ വരവ്-ചെലവ് കണക്കില്ലെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ട്. മാത്രമല്ല, സർവ്വകലാശാലക്ക് ഇയാൾ ഏകദേശം രണ്ടര കോടിയുടെ നഷ്ടവും വരുത്തിവച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
അരവിന്ദാക്ഷനെതിരെ നേരത്തെ ഒരു 1.37 കോടിയുടെ അഴിമതി കേസും വിജിലൻസിലുണ്ടായിരുന്നു. ഈ കേസിൽ സിപിഐ ഇടപെട്ട് വിജിലൻസിന്റെ കുരുക്കിൽനിന്ന് രക്ഷപ്പെടുത്തിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഈ അഴിമതി ആരോപണങ്ങളൊക്കെ നിലനിൽക്കുമ്പോഴാണ് അരവിന്ദാക്ഷന് മൂന്നുമാസത്തേക്ക് സർവ്വകലാശാല രജിസ്റ്റ്രാർ ആയി നിയമനം കൊടുത്തിരുന്നു. രജിസ്റ്റ്രാർ ആയിരുന്ന സമയത്ത് തനിക്കെതിരെയുള്ള ഓഡിറ്റ് രേഖകളെല്ലാം തന്ത്രപൂർവ്വം പൂഴ്ത്തിവച്ച് സർവ്വകലാശാലയിൽ നിന്ന് മുഴുവൻ ആനുകൂല്യങ്ങളും വാങ്ങി വിരമിക്കാൻ അരവിന്ദാക്ഷന് സുനിൽകുമാർ മന്ത്രിയായിരിക്കെ സാഹചര്യമൊരുക്കിയെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
കെ.അരവിന്ദാക്ഷൻ വിരമിച്ചശേഷം അദ്ദേഹത്തെ ഹോർട്ടി കോർപ്പ് എം.ഡിയാക്കാനും നീക്കം നടന്നു. സിപിഐ.യിലെ ധാർമ്മിക വാദികൾ എതിർത്തതുമൂലം അത് നടക്കാതെ പോവുകയായിരുന്നു. പിന്നീടാണ് അരവിന്ദാക്ഷൻ ഈയ്യിടെ സർവ്വകലാശാലയുടെ ജനറൽ കൗൺസിലിലേക്കും എക്സിക്യുട്ടീവ് കമ്മറ്റിയിലേക്കും തിരഞ്ഞെുക്കപ്പെടുന്നത്.
ഇതിനെല്ലാം പിന്നാലെയാണ് മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്കും അസിസ്റ്റന്റ് പ്രൊഫസർ നിയമന ചുമതലയുള്ള റിക്രൂട്ട്മെന്റ് വിംഗിൽ തന്നെ നിയമനം നൽകുന്നത്. ഇതോടെ ഇതിലെല്ലാം മന്ത്രി സുനിൽകുമാറിന്റെ ഒത്താശയുണ്ടെന്നും അഴിമതിക്ക് കളമൊരുക്കാനാണ് ഈ നീക്കങ്ങളെല്ലാം എന്നും എതിർപക്ഷം ആക്ഷേപിക്കുന്നു. ഓരോ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്കും നാൽപത് മുതൽ അമ്പതുലക്ഷംവരെ കോഴവാങ്ങിയാണ് നിയമനം നൽകുന്നതെന്നും ഇതിനായി ലേലംവിളി തുടങ്ങിയെന്നും പ്രചരണം ശക്തമാണ് സർവകലാശാലാ ആസ്ഥാനത്ത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍