ഏഴ് ഭാര്യമാരിലായി 56 മക്കൾ! കല്യാണം കഴിച്ചുള്ള പ്രതിഷേധം തുടങ്ങിയത് പ്രേമിച്ച പെണ്ണിനെ കെട്ടാൻ പാക്കിസ്ഥാനി ഉപ്പൂപ്പ തടസം നിന്നപ്പോൾ; മക്കളെല്ലാം പരസ്പ്പരം അറിയാൻ വാട്സ് ആപ്പ് ഗ്രൂപ്പും തുറന്നു; രാജ്യം മുഴുവൻ ലൈംഗിക രോഗ ചികിത്സാ ക്ലിനിക്ക് തുടങ്ങി പ്രശസ്തനായി; മലയാളം പത്രങ്ങളിൽ രഹസ്യ രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കുമെന്ന പതിവ് പരസ്യം നൽകുന്ന മണക്കാട്ടെ ഡോ. എം എസ് സർക്കാർ ഇനി ഓർമ്മ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മണക്കാട് കമലേശ്വരം സനം മൻസിലിൽ ഡോ. എംഎസ് സർക്കാർ ഡിസ്പെൻസറി ഉടമ ഡോ.എം.എസ്.സർക്കാർ (84) നിര്യാതനായി. ഇന്ന് മലയാളം പത്രങ്ങളുടെ ചരമകോളത്തിൽ പ്രസിദ്ധീകരിച്ച വാർത്തയാണിത്. ആരാണ് വിട പറഞ്ഞ ഈ ഡോക്ടർ? പത്രങ്ങൾ വായിക്കുന്ന ശീലമുള്ളവരാണെങ്കിൽ പരസ്യങ്ങളിലും കണ്ണോടിക്കുന്നത് പതിവാക്കിയവർക്ക് ഈ പേര് എവിടെയോ കേട്ടല്ലോ എന്നു ഓർത്തെടുക്കാന്‍ സാധിക്കും. കാരണം മലയാള പത്രങ്ങളിൽ അദ്ദേഹം തന്റെ സ്ഥാപനത്തിന്റെ പരസ്യം നൽകാൻ തുടങ്ങിയിട്ട് കാലം കൂറേയായി. ലൈംഗിക രോഗങ്ങൾ ചികിത്സിക്കുന്ന പ്രമുഖ യൂനാനി ഡോക്ടർ എന്ന നിലയിൽ ശ്രദ്ധേയനായ വ്യക്തിയാണ് ഇന്നലെ അന്തരിച്ച ഡോ. എം എസ് സർക്കാർ.
തിരുവനന്തപുരത്ത് മണക്കാട് കമലേശ്വരത്തായിരുന്നു എം എസ് സർക്കാരിന്റെ ഡിസ്പെൻസറി. അതുകൊണ്ട് തലസ്ഥാനത്തെ മിക്ക ആൾക്കാർക്കും സുപരിചിതനായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. സമ്പൂർണ്ണ ദാമ്പത്യരോഗം ചികിൽസയായിരുന്നു അദ്ദേഹം നൽകിയിരുന്നത്. മലയാളത്തിലെ പത്രങ്ങളിൽ സ്ഥിരം നൽകിയിരുന്ന പരസ്യം. ഡോക്ടറുടെ ചികിൽസ തേടിയിട്ടില്ലെങ്കിലും ഭൂരിഭാഗം മലയാളിക്കും പരസ്യത്തിലൂടെ നല്ല പരിചയമുള്ള മുഖമായിരുന്നു എസ് കെ സർക്കാരിന്റേത്.
1955ലാണ് ഈ കേന്ദ്രം എം എസ് സർക്കാർ തുടങ്ങുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ സ്ഥാപനമാക്കി എംഎസ് സർക്കാർ ഡിസ്പെൻസറിയെ അദ്ദേഹം മാറ്റി. ചികിൽസയിലെ വിശ്വസ്തയായിരുന്നു ഇതിന് കാരണം. രോഗികളോട് മാന്യമായ ഇടപെടലും നടത്തി. ദാമ്പത്യ രോഗമേഖലയിൽ പ്രവർത്തിച്ചിട്ടും ഈ സ്ഥാപനത്തിനെതിരെ ചെറിയ പരാതി പോലും ആരും ഉയർത്തിയില്ല. അങ്ങനെ മാന്യതയുടെ മുഖമായി ഈ സ്ഥാപനം മാറിയെന്നതും ശ്രദ്ധേയമാണ്. കൊല്ലത്തും തിരുല്ലയിലും എറണാകുളത്തും തൃശൂരിലും ശാഖകൾ തുടങ്ങി. ഷാർജയിലും സൗദി അറേബ്യയിലേക്കും സ്ഥാപനം തുടങ്ങി. അന്താരാഷ്ട്ര അവാർഡുകൾ ഉൾപ്പെടെ പലതും സർക്കാറിനെ തേടിയെത്തി.
എഴുപതുകളിലാണ് എം എസ് സർക്കാർ എന്ന് പേര് മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്. പത്രങ്ങളിലെല്ലാം പരസ്യങ്ങൾ നൽകിയായിരുന്നു അദ്ദേഹത്തിന്റെ ചികിത്സാ രീതി. ലൈംഗിക ജീവിതം തൃപ്തിപ്പെടുത്താൻ യൂനാനി ചികിത്സാ രീതി പിന്തുടർന്ന അദ്ദേഹത്തിന്റെ ജീവിതം തന്നെ മറ്റുള്ളവർക്ക് ഒരു അത്ഭുതമാകുന്ന കാര്യമാണ്. ഏഴ് ഭാര്യമാരിലായി 56 കുട്ടികളാണ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നു കേൾക്കുമ്പോൾ പലർക്ുകം അത്ഭുതവമാണ്. പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തി കുടുംമായിരുന്നു അദ്ദേഹന്റേത്.
പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തി യൂനാനി വൈദ്യം വ്യാപിപ്പിച്ച ഡോക്ടർ
20-ാം നൂറ്റാണ്ടിന്റെ ആദ്യ കാലത്താണ് പാക്കിസ്ഥാന്റെ ഭാഗമായ ജലന്ധറിൽ നിന്നാണ് ഈ കുടുബം ഉത്തർ പ്രദേശിലെത്തുന്നത്. സെയ്യിദിന്റെ ബാപ്പ അബ്ദുൾ വാഹിദ്, അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാർ, അവരിലുണ്ടായ മക്കളും അടക്കം എട്ടു പേരാണ് ഇന്ത്യയിലേക്ക് എത്തിയത്. സയ്യിദിന്റെ അപ്പപ്പൂൻ രാജാവിന്റെ വൈദ്യനായിരുന്നു. സയ്യിദ് ഒരു പാവപ്പെട്ട പെൺകുട്ടിയെ സ്നേഹിക്കുന്നു എന്ന് മനസ്സിലായതോടെ ആ പെൺകുട്ടിയെ വിവാഹം ചെയ്യാനുള്ള അനുവാദം സയ്യിദിന് നൽകിയില്ല. മാത്രമല്ല പെൺകുട്ടിയെ ഇയാൾ രഹസ്യമായി മാറ്റി കളയുകയും ചെയ്തു. ഇതോടെയാണ് പാക്കിസ്ഥാൻ വിട്ട് ഇന്ത്യയിലേക്ക് എത്തിയത്.
അറേബ്യയിൽ വേരുകളുള്ള യുനാനി വൈദ്യം ഉപജീവനമായി സ്വീകരിക്കുകയും ചെയ്തു. ആയുർവേദത്തോട് സാമ്യമുള്ള യുനാനിയെ ജനം സ്വീകരിക്കുകയും ചെയ്തു. ഉത്തർ പ്രദേശിലെ ഒരു ഗ്രാമത്തിലെ നദിയുടെ തീരത്താണ് സയ്യിദും കുടുംബവും താമസിച്ചതും വൈദ്യ ചികിത്സ നടത്തി വന്നതും. ലൈംഗിക ആസ്വാദനക്കുറവ് പരിഹരിക്കുക എന്നതായിരുന്നു സയ്യിദിന്റൈ പ്രധാന ചികിത്സാ ഏരിയ. പിന്നീട് ആണ് അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായത്. തന്റെ പേര് പ്രത്യേക മതത്തിലുള്ളവരെ മാത്രമേ ചികിത്സയ്ക്കായി തന്റെ പക്കലേക്ക് വരാൻ സഹായിക്കു എ്ന കാര്യം. ഇതോടെപേര് മാറ്റി എം. എസ് സർക്കാർ എന്ന പേര് സ്വീകരിച്ചു.
ഏഴ് ഭാര്യമാരിലായി 56 മക്കൾ!
പിന്നീട് ഉത്തർ പ്രദേശ് തനിക്ക് പറ്റിയ തട്ടകമല്ലെന്ന് മനസ്സിലാക്കിയ എം എസ് സർക്കാർ കുടുംബത്തെ ഉപേക്ഷിച്ചു നേരെ ഹൈദരാബാദിലേക്ക് പോയി. പിന്നീട് മാംഗളൂർ, മധുരൈ, ചെന്നൈ, കണ്മൂർ, എറണാകുളം ഒടുവിൽ തിരുവനന്തപുരത്തും എത്തി. ഇവിടെ ക്ലിനിക്കുകളും സ്ഥാപിച്ചു. പിന്നിട്ട വഴികളിൽ നിന്നെല്ലാം തന്നെ വിവാഹവും കഴിച്ചു. ആദ്യത്തെ പ്രണയം ഉപേക്ഷിക്കേണ്ടി വന്നതോടെ വിവാഹം എന്നത് തന്റെ ജീവിതത്തിൽ ഒരു പ്രത്യേക പ്രതിഷേധമായിട്ടാണ് ഇദ്ദേഹം കണ്ടതെന്ന് മകൻ ഡോക്ടർ എസ്. കെ സർക്കാർ പറയുന്നു. ഇതോടെ ഭാര്യമാരുടെ എണ്ണം ഏഴിലും മക്കളുടെ എണ്ണം 56ലും എത്തി.
മക്കളെല്ലാവരും ഒരു വാട്സ് അപ്പ് ഗ്രൂപ്പിന്റെ കീഴിലാണ് ഒത്തു കൂടപന്നതും സംസാരിക്കുനനതും. 56 മക്കളിൽ പലരും മരിക്കുകയും ചെയ്തു. ഇത്രയും മക്കളുള്ളതിനാൽ തന്നെ പലർക്കും തങ്ങളുടെ പങ്കാളിയെ കണ്ടെത്തുകയും ദുഷ്കരമായിരുന്നു. ഒരിക്കൽ ഇദ്ദേഹത്തിന്റെ മക്കളിലൊരാൾ പെണ്ണു കണ്ടതാവട്ടെ തന്റെ അച്ഛന്റെ തന്നെ മറ്റൊരു മകളെയും. എട്ടുപേരുമായി പാക്കിസ്ഥാനിൽ നിന്നും എത്തിയ ആ കുടുംബം ഇപ്പോൾ പടർന്നു പന്തലിച്ചു. സഹോദരരുടെ മക്കൾ അടക്കം ഈ കുടുംബത്തിലെ 80 ശതമാനം പേരും യുനാനി വൈദ്യർ തന്നെയാണ്. ഇപ്പോൾ പാക്കിസ്ഥാനിലുള്ള തങ്ങളുടെ വേരുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ കുടുംബം.
50 രൂപ മുടക്കി തുടങ്ങിയ പത്രപരസ്യം ക്ലിനിക്കിനെ വളർത്തി
എറണാകുളത്താണ് കേരളത്തിലെത്തിയ സർക്കാർ ആദ്യത്തെ ക്ലിനിക് തുടങ്ങിയത്. 1970 കളിലാണ് തിരുവനന്തപുരത്തേക്ക് എത്തുന്നത്. അദ്ദേഹത്തിന് തിരുവനന്തപുരം വലിയ ഇഷ്ടമായിരുന്നെന്ന് അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന ഒരേ ഒരു ഭാര്യയായ മുംതാസ് പറയുന്നു. കിഴക്കേ കോട്ടയിലാണ് ക്ലിനിക്ക് തുടങ്ങിയത്. എന്നാൽ ആദ്യമൊക്കെ അദ്ദേഹത്തെ അംഗീകരിക്കാൻ ജനങ്ങൾ തയ്യാറായിരുന്നില്ല. ഇദ്ദേഹത്തിന് മലയാളം അറിയാതിരുന്നതും ലൈംഗിക ജീവിതത്തിലെ ബുദ്ധിമുട്ടുകൾ തുറന്ന് പറയാൻ മടിയും ഉള്ള കാലം ആയിരുന്നു അത്. അവിടെ നിന്നാണ് അദ്ദേഹം വിജയക്കൊടി പാറിച്ചത്.
അന്നത്തെ കാലത്ത് 50 രൂപ മുടക്കി പത്ര പരസ്യം ചെയ്തു. ഇതോടെ പലരും ഡോക്റെ തേടി എത്താൻ തുടങ്ങി. രോഗികളുടെ തിരക്ക് കാരണം അദ്ദേഹത്തിന് നിന്ന് തിരിയാൻ വയ്യാത്ത അവസ്ഥയായി മാറി. രോഗികൾ തങ്ങളുടെ പുറത്ത് പറയാൻ കഴിയാത്ത പല രഹസ്യങ്ങളും ഡോക്ടറോട് തുറന്ന് പറഞ്ഞു. ക്രമേണ ഡോക്റുടെ പ്രശസ്തിയും ഉയർന്നു. നിരവധി ഭാര്യമാരുമായി ജീവിച്ച ഡോക്ടറുടെ ജീവിതവും തേടി എത്തുന്ന രോഗികൾക്ക് പ്രചോദനമായി.
40 വർഷം തിരുവനന്തപുരത്ത് പ്രാക്ടീസ് ചെയ്തെങ്കിലും ഇവിടെ ഒരു സുഹൃത്തിനെ പോലും ഉണ്ടാക്കാൻ സർക്കാറിന് സാധിച്ചില്ല. രോഗികളുടെ എണ്ണം വർദ്ധിച്ചു വന്നതനുസരിച്ച് വളർന്ന് പന്തലിച്ച കുടുബത്തേയും അദ്ദേഹം കോവളത്തേക്ക് മാറ്റി പാർപ്പിച്ചു. തിരുവനന്തപുരം സിറ്റിയുടെ പകുതിയും വാങ്ങാനുള്ള കാശും കയ്യിൽ വന്നെന്നും ഭാര്യ മുംതാസ് പറയുന്നു. മധുരൈ, ബംഗളൂരു, കോയമ്പത്തൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ഭാര്യമാരെല്ലാവരും. ഇവരെല്ലാം ഒരേ കൂരയ്ക്ക് കീഴിലായിരുന്നു താമസിച്ചിരുന്നത്.
വിവരങ്ങൾക്ക് കടപ്പാട്: ദി ന്യൂസ് മിനുറ്റ്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍