എറണാകുളം അങ്കമാലി രൂപതയെ കത്തോലിക്ക സഭയിൽ നിന്ന് പുറത്താക്കി! സഹായമെത്രാന്മാരുടെ മെത്രാൻപട്ടവും വൈദികരുടെ പൗരോഹിത്യപട്ടവും റദ്ദാക്കി! സീറോ മലബാർ സഭ വിഷയത്തിലെ കടുപ്പക്കാരനായ ഫാ.മുണ്ടാടൻ സൈബർ ഗൂണ്ടയെ പോലെ രംഗത്ത്; മെത്രാൻ പട്ടികയിൽ നിന്നും വെട്ടിയതിന്റെ കലിപ്പെന്ന് എതിർപക്ഷക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'എറണാകുളം-അങ്കമാലി രൂപതയെ മഹറോൻ ചൊല്ലി മാർപ്പാപ്പ കത്തോലിക്ക സഭയിൽ നിന്ന് പുറത്താക്കി.ഇനി മുതൽ ഈ സഭ സീറോ-മലബാർ സഭയിൽ അംഗമായരിക്കില്ല.അതിരൂപതയിലെ സഹായ മെത്രാന്മാരുടെ മെത്രാൻ പട്ടവും, 456 വൈദികരിൽ 446 പേരുടെ പൗരോഹിത്യ പട്ടവും, 5 ലക്ഷം അൽമായരുടെ മാമോദീസയും മാർപ്പാപ്പ തിരിച്ചെടുത്തു.എന്നാൽ ഫാ.ആന്റണി പൂതവേലി,ഫാ.ജേക്കബ് പാലയ്ക്കാപ്പള്ളി, ഫാ.ജോസ് പുതിയേടം, ഫാ.ജോസ് തോട്ടക്കര എന്നിവർക്ക് വൈദിക പട്ടം നൽകാനും തീരുമാനിച്ചു.സഹായ മെത്രാന്മാരോട് ആഫ്രിക്കയ്ക്ക് പോകാനും, വൈദികരോട് തൂമ്പാപ്പണിക്ക് പോകാനും നിർദ്ദേശിച്ചത്ര!... ഇന്നലെ മറൈൻഡ്രൈവിൽ നടന്ന ഒരുലക്ഷം പേരുടെ പ്രകടനം കണ്ട് ഞെട്ടിത്തരിച്ചാണ് മാർപ്പാപ്പ ഈ തീരുമാനമെടുത്തിരിക്കുന്നത്.'
അങ്കമാലി ഫൊറോന പള്ളി വികാരിയും വൈദിക സമിതി സെക്രട്ടറിയുമായ ഫാ. കുര്യാക്കോസ് മുണ്ടാടൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന്റെ പ്രസക്തഭാഗങ്ങളാണിത്. സമാനമായ പോസ്റ്റുകളിലൂടെ സീരോ-മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ താറടിക്കാൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സോഷ്യൽ മീഡിയയിൽ അലയടിക്കുകയാണ്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ സ്ഥലമിടപാട് അന്വേഷിക്കാൻ പൊലീസിനോട് ഹൈക്കോടതി നിർദേശിച്ചതോടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ഇരുനൂറോളം വൈദികർ പരസ്യമായി രംഗത്തെത്തിയിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എറണാകുളം ബസ്ലിക്കയിൽ യോഗം ചേർന്ന ഇവർ ഈ ആവശ്യമുന്നയിച്ച് സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന് നിവേദനം നൽകി. ബസ്ലിക്കയിൽ നിന്ന് മേജർ ആർച്ച് ബിഷപ്പിന്റെ ആസ്ഥാനത്തേക്ക് വൈദികർ ഒരുമിച്ചെത്തുകയായിരുന്നു.
കർദിനാൾ സ്ഥാനമൊഴിയണമെന്ന് വൈദിക സമിതി യോഗങ്ങളിൽ വൈദികർ ആവശ്യപ്പെട്ടിരുന്നെങ്കിലും പരസ്യപ്രതിഷേധത്തിന് മുതിർന്നത് ആദ്യമാണ്. വിവരം സിനഡിനെയും മാർപാപ്പയെയും അറിയിക്കണമെന്ന് ആവശ്യപ്പെട്ട വൈദികരുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയവരിൽ ഒരാൾ ഫാ.കുര്യാക്കോസ് മുണ്ടാടനായിരുന്നു.
ഷംസബാദ് രൂപതയിലെ മെത്രാനായി ഫാ.കുര്യാക്കോസ് മുണ്ടാടനെ വാഴിക്കാൻ തെക്കൻ മെത്രാന്മാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ സിനഡിൽ അതുപാസാകാതെ പോയത് കർദ്ദിനാൾ മാർ ആലഞ്ചേരിയാണെന്ന വിശ്വാസത്തിലാണ് ഫാ.മുണ്ടാടൻ അദ്ദേഹത്തിനെതിരെ വിദ്വേഷത്തോടെ ആഞ്ഞടിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്.
നിലവിലുള്ള സാഹചര്യത്തെ ഫാ.മുണ്ടാടനും കൂട്ടരും ചൂഷണം ചെയ്ത് രാഷ്ട്രീയക്കാരെ പോലെ പെരുമാറുകയാകയാണെന്നാണ് ചില വിശ്വാസികളുടെ ആരോപണം
റികസൺ ജോസ് എഴുതുന്നു:
ഫാ. മുണ്ടാടനോട് ഏഴു ചോദ്യങ്ങൾ...
1. അച്ചനും കൂട്ടരും കൊടുത്ത പരാതി സിനഡും റോമും സ്വീകരിച്ച് നടപടിയെടുക്കാൻ വൈകുന്നു എന്ന നിങ്ങളുടെ ന്യായീകരണത്തിന് എന്തു ന്യായമുണുള്ളത്? പരാതി കൊടുത്ത ഉടനെ നിങ്ങൾ കരുതുന്ന വിധി പുറപ്പെടുവിക്കാൻ കാത്തിരിക്കുകയല്ല അവിടെയാരും. അവർക്കു പരിശോധിക്കണം. അതിനു സമയമെടുക്കും. ദ്രുതഗതിയിൽ നടക്കുന്ന കാര്യമാണോ അത്?
2, നിങ്ങൾ സാഹചര്യത്തെ പിതാവിനെതിരാക്കാൻ ഉപയോഗിക്കുകയായിരുന്നില്ലേ? അതായത്, ഹൈക്കോടതിയുടെ പരാമർശമേറ്റ പിതാവിനെ ജനവികാരത്തിനനുസരിച്ച് ഉടനടി തെരുവിലും മീഡിയയിലും നേരിട്ടു. വാർത്താ തരംഗം പ്രയോജനപ്പെടുത്തി. ഇതു തന്നെയാണ് രാഷ്ട്രീയക്കാരും ചെയ്യുന്നത്. നിങ്ങളും അധികാരത്തിനുവേണ്ടി ചെളിവാരിയെറിയുന്ന രാഷ്ട്രീയക്കാരും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?
3, ആത്മീയതയുടെ വസ്ത്രമണിഞ്ഞ നിങ്ങളിൽ വിവേകത്തിന്റെ അംശമുണ്ടായിരുന്നെങ്കിൽ അല്പം കൂടി കാത്തിരുന്ന് സഭാതലങ്ങളിൽ തന്നെ ഇതു പരിഹരിക്കുമായിരുന്നില്ലേ? അങ്ങനല്ലാതെ ഈ ചാനലായ ചാനലുകളെല്ലാം കയറിയുള്ള താങ്കളുടെ വിളമ്പൽ സഭ നിങ്ങൾക്കു നൽകിയ വൈദീക പദവിയുടെ ദുരുപയോഗമല്ലേ? ഈ അഹങ്കാരമല്ലേ സാധാരണ വിശ്വാസികളിൽ നിങ്ങളോട് പുച്ഛം ജനിപ്പിക്കുന്നത്?
4. കോടതിയുടെ പരാമർശമേക്കുന്നവർക്കെല്ലാം എതിരെ നിങ്ങൾ ഇങ്ങനെ ജാഥ നടത്തുമോ? അഭയ കേസിൽ ഒരു അച്ചനും കന്യാസ്ത്രീക്കുമെതിരേ കോടതി കഴിഞ്ഞ ദിവസം കൊലക്കുറ്റം ചുമത്തി. അവരെ സഭയിൽ നിന്നു പുറത്താക്കണമെന്ന് താങ്കൾ പത്രസമ്മേളനം നടത്തി പറഞ്ഞോ? എന്തേ ഈ കാര്യത്തിൽ മാത്രം ഇത്ര ആവേശം?
5, സിനഡും സഭയും വേണ്ടവിധം അന്വേഷിച്ച് ആവശ്യത്തിനു സമയമെടുത്ത് മാന്യമായി ഇതു പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ അതിലംഘിക്കാൻ #താങ്കളാരാണ്? സഭ നൽകിയ പൗരോഹിത്യമല്ലേ താങ്കൾക്കുള്ളൂ...
സഭയേക്കാൾ വലുതാണോ ഈ മുണ്ടാടൻ? സഭാ സിനഡിനെ വിശ്വാസത്തിലെടുക്കാതെ പ്രശ്നത്തെ തെരുവിലും മീഡിയയിലും നേരിടുന്ന താങ്കളും കൂട്ടരും സഭയെ പുറങ്കാലുകൊണ്ട് ചവിട്ടി അവഹേളിക്കുകയല്ലേ? അതിലും ഭേദം സഭ വിട്ടു പോകുന്നതല്ലേ?
6, സ്ഥല വില്പനയും വാങ്ങലും അടങ്ങുന്ന ഒരു വർഷത്തിലധികമെടുത്ത ഈ പ്രോസസ് ആലഞ്ചേരി പിതാവു മാത്രം സ്വന്തം താത്പര്യത്തിൽ ചെയ്തു എന്നു പറയുന്നത് ഒരു വലിയ നുണയല്ലേ? അതിൽ ഉൾപ്പെട്ടവരെയെല്ലാം കണ്ടെത്തി സത്യസന്ധമായ ഒരു അന്വേഷണത്തിനു വേണ്ടിയല്ലേ താങ്കൾ വാദിക്കേണ്ടത്? ജനം പിരിവായും ദാനമായും സഭയ്ക്കു നൽകിയ ഈ സമ്പത്തിനെ സംബന്ധിച്ച് വിവിധ രൂപതകളിലെ വിശ്വാസികളടങ്ങുന്ന ഒരു സമിതിയെകൊണ്ട് അന്വേഷണം നടത്താൻ തയ്യാറാണോ?
7. കേസെടുക്കലും പ്രാഥമിക പരാമർശങ്ങൾ നടത്തലും ഏതു കോടതിയും ആർക്കെതിരേയും ആകാവുന്ന ഈ രാജ്യത്ത് ആരോപണത്തിന്റേയും പരാമർശത്തിന്റേയും പേരിൽ കർദ്ദിനാൾ മാറി നിൽക്കണമെന്നു പറയുന്നതിൽ എന്തു യുക്തിയുണ്ട്? ഒരു ആരോപണമുണ്ടിയാൽ താങ്കൾ വൈദീക ജീവിതത്തിൽ നിന്നും പദവികളിൽ നിന്നും രാജിവയ്ക്കുമോ? മന്ത്രിമാരെപോലെ രാജിവയ്ക്കാനും തിരിച്ചു വരാനും സാധിക്കുന്നതാണോ കാനൻ നിയമത്തിലധിഷ്ടിതമായ സഭാതലവന്റെ ഈ പദവി? അതോ താങ്കൾക്കും കൂട്ടർക്കും ഇഷ്ടപ്പെടാത്ത വ്യക്തിയെ ആ പദവിയിൽ വച്ചുപൊറുപ്പിക്കില്ലെന്നാണോ?
സീറോ മലബാർ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ പുരോഹിതന്മാർ പരസ്യമായി രംഗത്തെത്തിയതോടെ എതിർപ്പുമായി സഭാ വിശ്വാസികൾ തെരുവിൽ ഇറങ്ങി. കർദിനാളിനെതിരെ രംഗത്തിറങ്ങിയ വിമത വൈദികർക്കെതിരെ രോഷപ്രകടനവുമായാണ് വിശ്വാസികൾ രംഗത്തെത്തിയത്. കൊച്ചിയിൽ ബിഷപ്പ് ഹൗസിന് മുന്നിലേക്ക് വിശ്വാസികൾ മാർച്ചു നടത്തി. വിമത വൈദികരെ നയിക്കുന്ന സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനും മറ്റുള്ളവർക്കുമെതിരെ മുദ്രാവാക്യം വിളികളും പോസ്റ്ററുകളുമായാണ് വിശ്വാസികൾ തെരുവിലിറങ്ങത്. ഞങ്ങൾ വലിയ ഇടയനൊപ്പം എന്നെഴുതി പോസ്റ്ററിന് പിന്നിൽ വിശ്വാസികൾ അണിനിരന്നു.
മുണ്ടാടന്റെ ഗുണ്ടാ സംഘത്തെ സഭയിൽ നിന്നും പുറത്താക്കുക.. വട്ടോളിയുടെ വട്ടിനുള്ള ഇടമല്ല സഭ.. തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിക്കേട്ടത്. കർദിനാളിനെ പിന്തുണച്ചു കൊണ്ട് വിശ്വാസികളും രംഗത്തെത്തി. കൊച്ചി മറൈൻ ഡ്രൈവിൽ നിന്നും തുടങ്ങിയ പ്രതിഷേധ മാർച്ച് ബിഷപ്പ് ഹൗസിൽ സമാപിച്ചു. നിരവധി വിശ്വാസികൾ സംസാരിച്ചു. മാർ ആലഞ്ചേരിയെ പുറത്താക്കാൻ ഒരിക്കലും സമ്മതിക്കില്ലെന്ന് പറഞ്ഞാണ് വിശ്വാസികൾ പ്രസംഗിച്ചത്. ജോർജ്ജ് ആലഞ്ചേരിയെ കള്ളക്കേസിൽ കുടുക്കുകായാണ്. ഭൂമി ഇടപാടിൽ നഷ്ടമുണ്ടായില്ല. എടയന്ത്രത്തിന്റെ കുതന്ത്രങ്ങളാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്നും. ഇത് പൊതുസമൂഹത്തിലേക്ക് വലിച്ചിഴച്ചതും മോശമായ നടപടി ആയെന്നും വിശ്വാസികൾ വിമർശിച്ചു.
ഭൂമി ഇടപാടിൽ സെബാസ്റ്റ്യൻ എടയന്ത്രത്താണ് ഇല്ലാത്ത പ്രശ്നങ്ങൾ പെരുപ്പിച്ചു കാണിച്ചതെന്നും പ്രതിഷേധ മാർച്ചിൽ പ്രസംഗിച്ചവർ ആരോപിച്ചു. ഇപ്പോഴത്തെ പ്രശ്നനങ്ങളുടെ പേരിൽ പിതാവിനെ ക്രൂശിക്കാൻ അനുവദിക്കില്ലെന്നും വിശ്വാസികൾ പറഞ്ഞു. കർദിനാളിനെതിരെ നീക്കമുണ്ടായാൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് വിശ്വാസികളുടെ തീരുമാനം. കർദ്ദിനാൾ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം പുരോഹിതർ സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ നേരിട്ട് കണ്ട് കത്ത് നൽകിയിരുന്നു. കർദിനാൾ സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ടാണ് കത്തു നൽകിയത്. ഇതിനെതിരെയാണ് കടുത്ത അമർഷം വിശ്വാസികൾക്കിടയിലുണ്ട്. കർദിനാളിനെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ് വിശ്വാസികളുടെ പൊതു വികാരം.ഇതിനിടെ ഭൂമി വിവാദത്തിൽ വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന സഹായമെത്രാനെ പ്രതികൂട്ടിലാക്കുന്ന രേഖകളുമായി നിയമ പോരാട്ടത്തിന് വിശ്വാസികൾ രംഗത്തെത്തിയിരുന്നു. രൂപതയുടെ ഭൂമി വിൽക്കുന്നതിനു തീരുമാനമെടുത്തതും, അഡ്വാൻസ് തുക വാങ്ങിയതും സഹായമെത്രാനായ സെബാസ്റ്റ്യൻ എടയന്ത്രത്താണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഭൂമിവിൽപ്പന വിവാദത്തിൽ പ്രധാന ആരോപണ വിധേയനായ പ്രൊക്യുറേറ്റർ ജോഷി പുതുവയെ ഇതിനായി നിയോഗിച്ചത് സെബാസ്റ്റ്യൻ എടയന്ത്രത്ത് ആണെന്നും രേഖകളിലുണ്ട്. എന്നാൽ എല്ലാം കർദിനാൾ മാർ ആലഞ്ചേരിയുടെ പുറത്ത് കെട്ടിവച്ച് വിമത നീക്കം നടത്തി സ്വയം ഹീറോ ചമയുകയാണ് എടയന്ത്രത്ത് എന്നാണ് ആരോപണം.
സഹായമെത്രാനെതിരായ രേഖകൾ കേസിന്റെ തുടർ നടപടികളിൽ ആയുധമാക്കാനും കർദ്ദിനാൾ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കേസിൽ സഹായമെത്രാനും പ്രതിയാകുമെന്ന് ഉറപ്പായി. കർദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് വിമതർ ആലഞ്ചേരിക്കെതിരെ രംഗത്തിറങ്ങിയത്.വസ്തു ഇടപാടുമായി ബന്ധപ്പെട്ട് സഭയ്ക്കുണ്ടായ പ്രതിസന്ധിക്ക് മുഖ്യകാരണക്കാരൻ കർദ്ദിനാളും മേജർ ആർച്ചുബിഷപ്പുമായ മാർ ജോർജ്ജ് ആലഞ്ചേരിയാണെന്ന് കത്തിൽ പുരോഹിതർ കുറ്റപ്പെടുത്തി. പ്രശ്നങ്ങൾ തീരുന്നതുവരെ ആലഞ്ചേരി എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും മാറി നിൽക്കണമെന്നാണ് പുരോഹിതരുടെ ആവശ്യം. വസ്തു ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ അധാർമ്മികവും വഴിവിട്ട സാമ്പത്തിക ഇടപാടുമാണ് ഇത്തരമൊരു പ്രതിസന്ധിയിലേക്ക് സഭയെ തള്ളിവിട്ടതെന്നും കത്തിലുണ്ട്.
കർദ്ദിനാൾ സ്ഥാനമൊഴിയണമെന്ന് പുരോഹിതർ ആവശ്യപ്പെട്ട കാര്യം മാർപ്പാപ്പയെയും സിനഡിനെയും ഔദ്യോഗികമായി അറിയിക്കണമെന്നും സഹായമെത്രാന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയിലെ പുരോഹിതർക്കുവേണ്ടി ഫാ. കുര്യാക്കോസ് മുണ്ടാടനാണ് കത്ത് നൽകിയത്. അതേസമയം വിമത വൈദികരുടെ നീക്കത്തിനെതിരെ കടുത്ത വിമർശനമാണ് വിശ്വാസി സമൂഹത്തിൽ നിന്നും ഉണ്ടാകുന്നത്.സാമ്പത്തിക- നിയമ വിദഗ്ധരടങ്ങിയ അതിരൂപതാ സാമ്പത്തിക സമിതിയും അതിരൂപതയുടെ ഭരണ സമിതിയും എല്ലാ അംഗീകാരങ്ങളും നൽകിയ സ്ഥല വിൽപ്പനയിൽ അതിരൂപതാധ്യക്ഷനെന്ന നിലയിൽ മാർ ആലഞ്ചേരി ഒപ്പുവയ്ക്കുകയായിരുന്നു. അതിരൂപതാ ഭരണ സമിതിയേയും ഈ സമിതി ഭൂമി വിൽപ്പന ഭരമേല്പിച്ച ഫാ. ജോഷി പുതുവയെയും വിശ്വാസത്തിലെടുത്ത് വിശദ പരിശോധനകൾ കൂടാതെ വില്പനാ രേഖകളിൽ ഒപ്പുവെച്ചതിന്റെ പേരിലാണ് എറണാകുളത്തെ വിമത വിഭാഗം മാർ ആലഞ്ചേരിയെ കുറ്റപ്പെടുത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്