ആത്മഹത്യാ സമരം പ്രഖ്യാപിച്ച് കീഴാറ്റൂരിലെ വയൽക്കിളികൾ; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വയലിലിറങ്ങി നിന്ന് സ്ത്രീകളടക്കമുള്ള പ്രക്ഷോഭക്കാർ; ദേശീയപാതയ്ക്കായി കൃഷിഭൂമിയും കുടിവെള്ള സ്രോതസ്സും ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് മുദ്രാവാക്യം; വേണ്ടിവന്നാൽ കേരളം ഞെട്ടിക്കുന്ന മഹാരാഷ്ട്ര മോഡൽ ലോങ്മാർച്ച് നടത്താനും ആലോചന; ലൈവ് ചർച്ചയുമായി മറുനാടൻ
മറുനാടൻ മലയാളി ബ്യൂറോ
തളിപ്പറമ്പ്: കീഴാറ്റൂരിലെ വയൽ നികത്തി ദേശീയപാത ബൈപ്പാസാക്കുന്നതിനെതിരെ സമരം നടത്തുന്ന 'വയൽക്കിളി' പ്രവർത്തകർ ആത്മഹത്യഭീഷണി മുഴക്കി പ്രതിഷേധത്തിൽ. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരസമിതി പ്രവർത്തകർ വയലിൽ രാവിലെ മുതൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പൊലീസ് സഹായത്തോടെ റോഡ് നിർമ്മാണത്തിനായി അധികൃതർ എത്തിയപ്പോഴായിരുന്നു കർഷകർ പ്രതിഷേധം കടുപ്പിച്ചത്. സ്ത്രീകളടക്കം നൂറോളം ആളുകളാണ് സമരരംഗത്തുള്ളത്. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ടെങ്കിലും സമരക്കാർ ഇവരോട് സംസാരിക്കാൻ തയ്യാറായിട്ടില്ല. നേതൃത്വത്തിന്റെ നിലപാട് തള്ളിയാണ് സിപിഎം പ്രവർത്തകർ അടക്കമുള്ളവർ സമരരംഗത്തുള്ളത്. ഇത് കർഷകരുടെ വയലാണ്. ഇവിടെ നിന്ന് പൊലീസ് പിൻവാങ്ങണം എന്ന് നിലപാടിലാണ് മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാർ. ഈ വിഷയത്തിൽ മറുനാടൻ ലൈവ് ചർച്ച ഇപ്പോൾ നടക്കുകയാണ്. ഇതിൽ നിങ്ങൾക്കും ഫേസ്ബുക്കിലൂടെ പ്രതികരണങ്ങൾ അറിയിക്കാം.
സിപിഎമ്മും പൊലീസും ഒത്തുകളിക്കുകയും സ്ഥലം എംഎൽഎയും കളക്ടറും ഭൂമി ഏറ്റെടുക്കാൻ തന്ത്രങ്ങൾ മെനയുകയും ചെയ്യുന്നുവെന്ന് കീഴാറ്റൂരിലെ വയൽക്കിളിക്കൂട്ടം ആരോപിക്കുന്നു. അവരുടെ എല്ലാമായ കൃഷിഭൂമി ജീവൻകൊടുത്തും സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയാണ് പാർട്ടിഗ്രാമത്തിലെ ഒരുവിഭാഗം സിപിഎമ്മുകാർ പാർട്ടിക്കെതിരെ തന്നെ സമരവുമായി വരുന്നത്. ഇത് ഇന്ന് ഭൂമി ഏറ്റെടുക്കലിലേക്ക് എത്തിയതോടെ പുതിയ തലത്തിലേക്ക് കടക്കുകയാണ്. മഹാരാഷ്ട്രയിൽ അടുത്തിടെ കർഷകരെ അണിനിരത്തി സിപിഎമ്മിന്റെ കർഷക സംഘടനയായ കിസാൻ സഭയുടെ നേതൃത്വത്തിൽ സർക്കാരിനെതിരെ ലോംഗ് മാർച്ച് നടത്തിയിരുന്നു. ദേശീയ തലത്തിൽ വലിയ ചർച്ചയായി പതിനായിരങ്ങൾ പങ്കെടുത്ത ചുവപ്പുമാർച്ച് നടത്തിയ സിപിഎം കേരളത്തിൽ ഇരട്ടത്താപ്പാണ് നടത്തുന്നതെന്ന് വയൽക്കിളികൾ ആരോപിക്കുന്നു. കൃഷിയിടങ്ങൾ ഇല്ലാതാക്കി വികസനം വേണ്ടന്ന ഉറച്ച പ്രഖ്യാപനവുമായാണ് ഇവരുടെ സമരം.
ദിവസങ്ങൾ നീണ്ട സമരം അട്ടിമറിക്കാൻ സിപിഎമ്മും സർക്കാരും നീക്കം നടത്തുന്നതായാണ് അവരുടെ ആരോപണം. ഇതിനെതിരെ വേണ്ടിവന്നാൽ ലോങ്മാർച്ച് കേരളത്തിലും നടത്തുമെന്നും അവർ വ്യക്തമാക്കുന്നു. വേണ്ടി വന്നാൽ അതിജീവനത്തിന്റെ ചുവന്ന ലോങ് മാർച്ച് നടത്താൻ പോലും തയ്യാറെടുക്കുകയാണ് വയൽക്കിളികൾ. വയൽ സമരം പാതി വഴിക്ക് ഉപേക്ഷിച്ച് പോകില്ലെന്ന് സമരത്തിന്റെ മുൻനിരയിലുള്ള സുരേഷ് കീഴാറ്റൂരും മറ്റ് ഭാരവാഹികളും പറയുന്നു. വയൽ നികത്തി ദേശീയ പാത നിർമ്മിക്കാൻ 55 കർഷകർ സമ്മതം നൽകിയെന്ന് പറയുന്നത് വെറും നുണപ്രചരണമാണെന്ന് അവർ പറയുന്നു.
ജെയിംസ് മാത്യു എംഎൽഎ.യും ജില്ലാ കലക്ടർ മീർ മുഹമ്മദ് അലിയും നടത്തിയ നാടകമാണിവിടെ നടക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. വിവാദ വയൽ പ്രദേശത്ത് സ്ഥലമുള്ള രണ്ട് പേർ മാത്രമാണ് തെറ്റിധാരണക്ക് വഴങ്ങി അനുമതി പത്രം നൽകിയത്. 56 പേരും നേരത്തെയുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. കോവോട്, കുറ്റിക്കോൽ ഭാഗത്തെ പ്രശ്നങ്ങളൊന്നുമില്ലാത്ത സ്ഥലത്തെ ചില സിപിഐ.(എം). പ്രവർത്തകർ നൽകിയ സമ്മത പത്രത്തിന്റെ പേരിലാണ് പ്രചാരണം നടക്കുന്നത്. വയൽ നികത്തുന്നതിനെതിരെ 45 കർഷകർ നൽകിയ പരാതി ഡപ്യൂട്ടി കലക്ടർ മുമ്പാകെ ഇപ്പോഴും നില നിൽക്കുന്നുണ്ട്. മൂന്ന് പേർ മാത്രമാണ് സമ്മത പത്രത്തിൽ ഒപ്പിട്ട് നൽകിയത്. ഇവരെ തെറ്റിധരിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് അത് ചെയ്തത്. ഇതിൽ തന്നെ രണ്ടു പേർ തീരുമാനം മാറ്റാൻ തയ്യാറാണ്.-സുരേഷ് കീഴാറ്റൂർ പറയുന്നു.
വയൽ നികത്തി റോഡ് നിർമ്മിക്കുന്നതിന് പിറകിൽ വൻ അഴിമതിക്ക് കളമൊരുങ്ങുന്നുണ്ട്. വികസന കാര്യത്തിൽ പരിസ്ഥിതി സംരക്ഷിച്ചു മാത്രമേ നിലപാടെടുക്കു എന്ന നയമാണ് എൽ.ഡി.എഫിന്റേത്. വയൽക്കിളികൾ നടപ്പാക്കുന്നതും ആവശ്യപ്പെടുന്നതും അതാണ്. വയൽക്കിളി സമരം ഊതി വീർപ്പിച്ച സമരമാണെന്ന് സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാട് മാത്രമാണ്. സമരത്തിന് പിൻതുണയുമായി പലരും വരും. ഐക്യദാർഢ്യം പ്രഖ്യാപിച്ചു വരുന്നവരെ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ വരുന്നവർ എന്ന ആരോപിക്കുന്നതിന് പിന്നിൽ വ്യക്തമായ ഉദ്ദേശമുണ്ട്. തങ്ങൾക്ക് രാഷ്ട്രീയ താത്പര്യമില്ല. ദേശീയ പാതക്കായി വയൽ അളക്കാൻ വന്നാൽ ശക്തമായി തന്നെ ചെറുത്തു നിൽക്കും.
വയൽക്കിളികളുടെ നേതൃത്വത്തിൽ കീഴാറ്റൂർ വയലിന് നടുവിൽ സമര പന്തൽ നിർമ്മിച്ച് വയൽകാവൽ സമരവും നടത്തി വരികയാണ്. കമ്യൂണിസ്റ്റ്കാരുടെ ചുവന്ന ഗ്രാമത്തിൽ ബി.ഒ.ടി. ഹൈവേ വഴിതിരിച്ച് വിട്ട് കൃഷിക്കാരുടേയും കർഷക തൊഴിലാളികളുടേയും ചരമ കുറിപ്പ് എഴുതാനാണ് എംഎൽഎ ജയിംസ് മാത്യു ശ്രമിക്കുന്നതെന്നും അവർ ആരോപിക്കുന്നു. വയൽ സമരത്തിൽ ദേശ ദ്രോഹികൾ ഒഴിച്ച് ആരുടേയും പിൻതുണ സ്വീകരിക്കുമെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു. ഇപ്പോൾ വയലിന് 4.16 ലക്ഷം രൂപ നൽകുമെന്ന് പറഞ്ഞ് മോഹിപ്പിക്കുകയാണ്. വില നിശ്ചയിക്കുന്നത് പൊതു മാനദണ്ഡം അനുസരിച്ചാണ്. ദേശീയ പാതക്ക് സ്ഥലമെടുക്കുമ്പോൾ ഇവിടെ പരമാവധി ലഭിക്കാവുന്നത് 2.5 ലക്ഷം രൂപയാണെന്നും വയൽക്കിളികൾ വ്യക്തമാക്കി.
കീഴാറ്റൂർ ഒരു പാർട്ടി ഗ്രാമമായതുകൊണ്ടു തന്നെ തങ്ങളുടെ വയലേലകൾ സംരക്ഷിക്കുക എന്ന ഏക ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയ ഈ കൂട്ടായ്മയുടെ മുൻനിരയിൽ അണിനിരന്നവർ സി പി എം സഖാക്കൾ തന്നെയായതു പാർട്ടിക്കു വെല്ലുവിളിയായി. വികസന വിരുദ്ധ നിലപാട് സ്വീകരിക്കുന്നവർ ആര് തന്നെയായാലും അവരെ തള്ളിപ്പറയുമെന്ന നിലപാടാണ് വിഷയത്തിൽ സിപിഎം. ജില്ലാ നേതൃത്വം സ്വീകരിച്ചത്. തുടർന്ന് സമരത്തിൽ പങ്കെടുത്ത 11 പാർട്ടി അംഗങ്ങളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.
കുപ്പം-കുറ്റിക്കോൽ ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്ത മുൻവിജ്ഞാപനം അട്ടിമറിക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരെയായായിരുന്നു ഒരു നാട് ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങിയത്. തളിപ്പറമ്പ് ബൈപ്പാസിന്റെ പുതിയ പ്ലാൻ പ്രകാരം പദ്ധതി നടപ്പിലായാൽ 250 ഏക്കർ നെൽവയൽ നികത്തപ്പെടും. ഇതാണ് കീഴാറ്റൂർ നിവാസികളെ സമരത്തിലേക്ക് നയിച്ചത്. ആദ്യം സ്ഥലമേറ്റെടുത്ത വിജ്ഞാപനം അട്ടിമറിച്ച് കൊണ്ട് സ്വകാര്യ വ്യക്തികളുടെ താൽപ്പര്യത്തിന് സർക്കാർ വഴങ്ങി എന്ന അതിരൂക്ഷമായ ആരോപണമാണ് ഇവർ ഉന്നയിച്ചത്. ഇതിനെതിരേ വയൽക്കിളികൾ എന്ന സംഘടന രൂപീകരിച്ച് പാർട്ടി അംഗങ്ങളടക്കമുള്ളവർ സമരം തുടങ്ങി. പാർട്ടി അണികളോട് സമരത്തിൽ നിന്ന് പിന്മാറണമെന്ന് സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
കിഴാറ്റൂരിലെ സമരത്തെ സിപിഎം. അംഗീകരിക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ തുറന്നു പറഞ്ഞിരുന്നു. സമരം ചെയ്യുന്നവർ പാർട്ടി വിരുദ്ധരെന്നു വരെ ജില്ലാ സെക്രട്ടറി ജയരാജൻ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞ് സമരനേതാക്കളുടെ മനോവീര്യം തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചെങ്കൊടി മാത്രം പാറിക്കളിക്കുന്ന ഗ്രാമത്തിൽ ഇത്തരമൊരു പ്രതിഷേധം സിപിഎം. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടി നേതൃത്വം അംഗീകരിക്കാതിരുന്നിട്ടും മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരും അനുഭാവികളുമായ സമരക്കാരുടെ നിലപാടിൽ മാറ്റം വരുത്താൻ കഴിഞ്ഞതുമില്ല. കുടുംബയോഗങ്ങളിലൂടെയും വിശദീകരണ നടപടികളും അച്ചടക്കവും കാട്ടി പ്രവർത്തകരെ പിൻതിരിപ്പിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.
Stories you may Like
- ഹോളിവുഡ് സമരത്തിൽ കണ്ണുനട്ട് ചലച്ചിത്ര ലോകം
- ആത്മഹത്യാ ഭീഷണി മുഴക്കി തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജ് വിദ്യാർത്ഥികൾ
- പൊലീസുകാരൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്തു
- പൊലീസിനെ നിലയ്ക്കു നിർത്താൻ അറിയാമെന്ന് സി.പി. ഐ നേതാവിന്റെ ഭീഷണി
- കർഷകരെ തുരത്താൻ ഡ്രോണുകളിൽ കണ്ണീർവാതക പ്രയോഗം, തിരിച്ചടിച്ച് കർഷകർ
- TODAY
- LAST WEEK
- LAST MONTH
- ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്സിൽ ഒത്തുതീർപ്പ് സാധ്യത
- കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ തനിയെ തുറന്നു; ബാഗിന്റെ വള്ളി ഉപയോഗിച്ച് താൽകാലികമായി വാതിൽ കെട്ടി വച്ച് 1171 രൂപയും ആഡംബ നികുതിയും നൽകിയവർ ആ ബസിൽ യാത്ര തുടർന്നു; നവകേരള ബസിലും 'മാൻഡ്രേക്ക് ഇഫക്ട്' !
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ
- താൽകാലിക ചുമതലയാണെങ്കിലും ആ കസേര ഹസൻ അത്രയെളുപ്പം വിട്ടു കൊടുക്കില്ല; ഒർജിനൽ പ്രസിഡന്റ് എത്തിയിട്ടും കസേര കിട്ടാത്ത അപൂർവ്വതയ്ക്ക് സാക്ഷിയായി ഇന്ദിരാ ഭവൻ; സുധാകരൻ കാത്തിരിക്കണം; എഐസിസിയുടെ അറിയിപ്പ് വരും വരെ ഹസൻ തുടരും; കെസി ഇഫക്ട് വീണ്ടും
- കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- മേയറും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് ബൈജു നോയലിന്റെ പരാതി; ജാമ്യമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ്; യദു നൽകിയ കേസിലെ കോടതി നിലപാട് ഇനി നിർണ്ണായകം; ഇപ്പോഴത്തെ കേസെടുക്കലിൽ മേയറിനും ഭർത്താവിനും വലിയ തലവേദനയുണ്ടാകില്ല; അട്ടിമറികൾ തുടരുമ്പോൾ
- യുവതി ഗർഭിണിയാണെന്ന് യുവാവിന് അറിയാമായിരുന്നു; ഇരുവരും പിണങ്ങിയിട്ട് രണ്ട് മാസം; കുട്ടിയെ കൊന്നത് അമ്മയുടെ സ്വന്തം ബുദ്ധി; ഫ്ളാറ്റിൽ അവശയായി കണ്ട പെൺകുട്ടിയിൽ വനിതാ പൊലീസിന് തോന്നിയ സംശയം യഥാർത്ഥ്യമായി; ഡിഎൻഎ പരിശോധന നടത്തും; കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ പൊലീസ്
- മിക്സചർ വാങ്ങാൻ പോകുന്ന വഴി ബൈക്ക് മറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ പിന്നിലിരുന്ന പതിനേഴുകാരനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞ് പൊലീസിൽ നൽകി; പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ
- കളിക്ക് മുമ്പേ ഗാവസ്കർ-കോഹ്ലി വാക് പോര്; വെടിക്കെട്ടിന് തിരികൊളുത്തിയ മറുപടിയുമായി കളിക്കളത്തിൽ കോഹ്ലി; ഗുജറാത്തിന് എതിരെ നാല് വിക്കറ്റ് ജയവുമായി ബെംഗളൂരുവിന് ആശ്വാസ ജയം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്