170 ഏക്കർ ഭൂമിയും കോടികൾ വിറ്റുവരവുള്ള ഒരു പത്ര-ചാനൽ-റേഡിയോ സ്ഥാപനവും സ്വന്തം; ഒട്ടേറെ വാണിജ്യ മന്ദിരങ്ങളുടെ ഉടമ; ആഡംബര കാറുകളും ഹൗസ് പ്ലോട്ടുകളും ഏറെ; ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് മാത്രം നാല് കോടിയടുത്ത്! എന്നിട്ടും വീരേന്ദ്രകുമാറിന്റെ മൊത്തം സ്വത്ത് വെറും 49 കോടി മാത്രം! ജനപ്രതിനിധികൾ നിയമങ്ങളെ പരിഹസിക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നമ്മുടെ ജനപ്രതിനിധികളുടെ യഥാർത്ഥ സ്വത്ത് വിവരം എത്രയാണെന്ന് അറിയാൻ വോട്ടുചെയ്യുന്നവർക്ക് അവസരം ഒരുക്കേണ്ടേ? എല്ലാ തിരഞ്ഞെടുപ്പ് വരുമ്പോഴും ജനപ്രതിനിധികൾ പത്രിക നൽകുമ്പോൾ സ്വത്ത് വിവരത്തിന്റെ കണക്കുകളും നിരത്താറുണ്ട്. എന്നാൽ, ഈ കണക്ക് യാഥാർത്ഥ്യമല്ലെന്ന കാര്യം എല്ലാവർക്കും അറിയാം. എത്ര വലിയ കോടീശ്വരൻ ആയാലും തെരഞ്ഞെടുപ്പ് കമ്മീഷനിന്റെ മുന്നിൽ പരമ ദരിദ്ര്യനായ അവസ്ഥ ഉണ്ടാകാറുണ്ട്. ഇടതു സ്വതന്ത്രനായി രാജ്യസഭയിലേക്ക് മത്സരിക്കുന്ന എം പി വീരേന്ദ്ര കുമാറിന് എത്ര കോടിയുടെ ആസ്തിയുണ്ടാകും. വയനാട്ടിൽ മാത്രം നൂറ് ഏക്കറിലേറെ വരുന്ന എസ്റ്റേറ്റിന്റെ ഉടമ ആയാൽ അതിന് എത്ര കോടി വില വരും അതിന്? അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യകെട്ടിടങ്ങളുടെയും മതിപ്പുവില എത്രവരും? തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ എം പി വീരേന്ദ്രകുമാർ മത്സരിക്കുമ്പോൾ നൽകിയ സ്വത്തു വിവര കണക്കിൽ ആകെ നൽകിയിരിക്കുന്നത് തനിക്ക് 49.15 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ്.
എംപി.വീരേന്ദ്രകുമാറിനും ഭാര്യയ്ക്കുമായി 49.15 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് നാമനിർദേശ പത്രികയ്ക്കൊപ്പം വരണാധികാരിക്കു നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. വീരേന്ദ്രകുമാറിന്റെ കൈവശം 15,000 രൂപയും ഭാര്യയുടെ കയ്യിൽ 5000 രൂപയും മാത്രമേയുള്ളൂവെന്നും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നു. ഇരുവരുടെയും പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി സ്ഥിരം നിക്ഷേപം, കമ്പനികളിൽ ഓഹരി, വാഹനം, 25 പവൻ സ്വർണം എന്നിവയുമുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. വീരേന്ദ്രകുമാറിന്റെ പേരിലെ സ്ഥിരം നിക്ഷേപത്തിനും മറ്റ് ആസ്തികൾക്കും 3.76 കോടി രൂപയുടെ മൂല്യവും ഭാര്യ ഉഷയുടെ പേരിൽ 27.78 ലക്ഷം രൂപയുമുണ്ട്. ഇതിനു പുറമെ ഇരുവരുടെയും പേരിൽ 170 ഏക്കർ സ്ഥലം, വാണിജ്യ കെട്ടിടങ്ങൾ, വീടുകൾ എന്നിവയുൾപ്പെടെയാണു 49.15 കോടിയുടെ ആസ്തി. രണ്ടു പേർക്കുമായി 1.98 കോടിയുടെ വായ്പയുമുണ്ട്.
നേരരത്തെ പാലക്കാട്ടെ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ വേളയിൽ 40 കോടിയാണ് കാണിച്ചിരുന്നത്. അതിന് ശേഷം യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായപ്പോൾ 50 കോടിയുടെ ആസ്തിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കൃഷിഭൂമിയായി വൈത്തിരി താലൂക്കിലെ കൽപ്പറ്റ വില്ലേജിലും ബത്തേരി താലൂക്കിലെ പുറക്കാടി വില്ലേജിലുമായി 45 ഏക്കർ 58 സെന്റും ഭാര്യയുടെ പേരിൽ 20 ഏക്കർ സ്ഥലവുമുണ്ടെന്നും അന്നത്തെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുകയുണ്ടായി. ദേശീയ പാതയോട് ചേർന്നു കിടക്കുന്ന ഈ സ്ഥലത്തിന് അന്ന് രേഖയിൽ കാണിച്ചിരുന്നത് 5.5 കോടി രൂപ മാത്രമാണ്. കൽപ്പറ്റ നഗരം ഉൾപ്പെടുന്ന താലൂക്കിലുള്ള 45 ഏക്കർ സ്ഥലത്തിന്റെ വിലയായും അഞ്ച് കോടി മത്രമാണ് രേഖകളിൽ കാണിച്ചിരിക്കുന്നത്.
ഇതിൽ ഹൈവേയോട് ചേർന്ന കുറച്ചു സ്ഥലത്തിന്റെ വില മാത്രം കണക്കാക്കിയാൽ അദ്ദേഹത്തിന്റെ ആസ്തിയുടെ പകുതിയിലേറെ വരും. അതു കൊണ്ട് സത്യസന്ധമായ വിവരം വീരേന്ദ്ര കുമാർ സ്വത്ത് വിവരത്തിൽ കാണിച്ചോ സംശയിച്ചാൽ അതിനെ കുറ്റം പറയാൻ സാധിക്കില്ല. മാതൃഭൂമി പത്രത്തിന്റെ എംഡി എന്ന നിലയിൽ അദ്ദേഹത്തിന് ശമ്പളമുണ്ട്. പത്രത്തിലെ ഷെയർ വിവരങ്ങളും നാമനിർദേശ പത്രികയിൽ സമർപ്പിച്ചിട്ടുണ്ട്.
അതേസമയം രാജ്യസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ബാബു പ്രസാദിന്റെ 27.94 ലക്ഷം രൂപയുടെ ആസ്തിയാണ് രേഖകളിൽ കാണിച്ചിരിക്കുന്നത്. പണമായി ബാബു പ്രസാദിന്റെ കൈയിൽ വെറും 2000 രൂപയാണുള്ളതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഒരു കാർ, സ്കൂട്ടർ എന്നിവയ്ക്കു പുറമെ 18.42 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം, 52,000 രൂപയുടെ സ്വർണം എന്നിവയടക്കമാണ് 27.94 ലക്ഷം രൂപയുടെ സ്വത്ത്. 14.24 ലക്ഷം രൂപയുടെ വായ്പയും ബാബു പ്രസാദിന്റെ പേരിലുണ്ട്. ഇരുവരുടെയും പത്രിക സൂക്ഷ്മ പരിശോധനയ്ക്കു ശേഷം സ്വീകരിച്ചു. നാളെയാണു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
സ്വതന്ത്രനായാണ് എം പി വീരേന്ദ്രകുമാർ രാജ്യസഭയിൽ എത്തുന്നത്. ഇതോടെ കേരളത്തിൽ ജനതാദൾ(യു) സംസ്ഥാന അധ്യക്ഷസ്ഥാനം അദ്ദേഹത്തിന് ഒഴിയേണ്ടിവരും. രാജ്യസഭയിലെ ശേഷിക്കുന്ന നാലു വർഷത്തോളം ഏതെങ്കിലും പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കുന്നതിനു വിലക്കുള്ളതാണു കാരണം. രാജ്യസഭാംഗത്വം അസാധാരണമായി രാജിവച്ചശേഷം വീണ്ടും അതേ ഒഴിവിൽ സ്ഥാനാർത്ഥിയാകുകയെന്ന അപൂർവതയ്ക്കൊപ്പം ഈ പ്രശ്നവും അദ്ദേഹവും പാർട്ടിയും നേരിടേണ്ടി വരുന്നു.
ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും അനുശാസിക്കുന്നതനുസരിച്ചു നിലവിൽ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ഭാഗമായി എംപിയോ എംഎൽഎയോ ആകുന്നവർ സ്വയം ആ പാർട്ടിയിൽ നിന്നുമാറി മറ്റൊന്നിന്റെ ഭാഗമായാൽ അയോഗ്യത നേരിടേണ്ടിവരും. സ്വതന്ത്രനായി മത്സരിച്ചു ജയിക്കുന്നവർക്കും ഇതു ബാധകമാണ്. അതേസമയം രാജ്യസഭയിലേക്കു സ്വതന്ത്രനായി നാമനിർദ്ദേശം ചെയ്യപ്പെടുന്നവർക്ക് ആറുമാസത്തിനു ശേഷം രാഷ്ട്രീയപ്പാർട്ടിയിൽ ചേരാൻ തടസ്സമില്ല. ദേശീയതലത്തിൽ നിതീഷ്കുമാർ അധ്യക്ഷനായ ജനതാദളി(യു)നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരമുള്ളത്. കമ്മിഷന്റെ വിധിക്കെതിരെ കോടതിയെ ശരദ് യാദവ് വിഭാഗം സമീപിച്ചെങ്കിലും തീരുമാനമായിട്ടില്ല.
ഇതിനിടെ സമാജ് വാദി ജനതാദൾ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ചില നീക്കങ്ങൾ സമാന്തരമായി ശരദ് യാദവ് തുടങ്ങിവച്ചുവെങ്കിലും അതും പൂർത്തിയായില്ല. ഈ ഘട്ടത്തിൽ തന്നെ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നതോടെയാണു വീരേന്ദ്രകുമാർ പ്രതിസന്ധിയിലായത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍