മലയാറ്റൂർ കുരിശുമുടിയിലെ വനഭൂമി ലേലം ചെയ്ത് സ്വകാര്യ വ്യക്തികൾക്ക് നൽകാനുള്ള പള്ളി അധികൃതരുടെ നീക്കത്തിന് തിരിച്ചടി; പള്ളിയുടെ നീക്കത്തിൽ പ്രതിഷേധം വ്യാപകം; സമ്മർദ്ദം ശക്തമായതോടെ നിയമം വിട്ടുള്ള ഒരുകളിക്കും ഇല്ലെന്ന് പറഞ്ഞ് വനംവകുപ്പ്; കോടികളുടെ വരുമാനം സ്വപ്നം കണ്ട പള്ളി ഭരണസമിതിക്ക് കിട്ടിയത് എട്ടിന്റെ പണി
പ്രകാശ് ചന്ദ്രശേഖർ
മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടിയിലെ വനഭൂമി ലേലം ചെയ്ത് സ്വകാര്യ വ്യക്തികൾക്ക് നൽകുന്നതിനുള്ള പള്ളി അധികൃതരുടെ നീക്കത്തിനെതിരെ വനംവകുപ്പിന്റെ പ്രതിഷേധം ശക്തം. എന്തുവന്നാലും നോക്കിക്കോളാമെന്ന പ്രതിപക്ഷ എംഎൽഎ യുടെ നിലപാടിന് കയ്യടിച്ച് പള്ളി ഭരണസമിതി. സമ്മർദ്ധം ശക്തമായതോടെ നിയമം വിട്ടുള്ള ഒരുകളിക്കും ഇല്ലന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ.
ഈ തീർത്ഥാാടന കാലത്ത് മുതൽ മുടക്കാതെ കിട്ടുന്ന കോടികളുടെ വരുമാനം സ്വപ്നം കണ്ട പള്ളി ഭരണസമിതിക്ക് കിട്ടിയത് എട്ടിന്റെ പണി. സഭ മേലധികാരികൾ ഇടപെട്ടിട്ടും മനസ് തുറക്കാത്ത വനം മന്ത്രിയുടെ നിലപാട് നിർണ്ണായകം.
വനംവകുപ്പിന്റെ കൈവശത്തിലുള്ള മലയാറ്റൂർ മുടിയിലെ 25 ഏക്കറോളം വനഭൂമി വർഷങ്ങളായി പള്ളി അധികൃതർ കൈയടക്കി വച്ചിരിക്കുകയാണെന്നാണ് വനം വകുപ്പധികൃതരുടെ വെളിപ്പെടുത്തൽ.ചട്ടംലംഘിച്ച് ഇവിടെ ടാറിംഗും നിർമ്മാണ പ്രവർത്തനങ്ങളും പള്ളി അധികൃതർ നടത്തിയതായും വനംവകുപ്പ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ തീർത്ഥാടന കാലത്ത് താഴാവാരത്ത് നടത്തിയ ടാറിങ് പ്രവർത്തി വനം വകുപ്പ് തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ ഇക്കൂറിയും പള്ളി അധികൃതർ സ്റ്റാൾ നടത്തുന്നതിനായി മുടിയിലെ സ്ഥലം ലേലം ചെയ്ത് നൽകുന്നതിന് പള്ളിയുടെ ഭാഗത്തുനിന്നും നടത്തിയ നീക്കം വനംവകുപ്പിന്റെ ഇടപെടലിനെത്തുടർന്ന് ഇപ്പോൾ വിഫലമായിരിക്കുകയാണ്. മലയാറ്റൂർ അടിവാരത്തെ പള്ളിയിൽ നിന്നും വനപാതയിലൂടെ നടന്ന് വേണം മലമുകളിലെ കുരിശുമുടി സെന്റ് തോമസ് പള്ളിയിലെത്താൻ.തീർത്ഥാടകർക്ക് കാൽനടയാത്രയ്ക്കായും പാർക്കിംഗിനുമായി നൽകിയ സ്ഥലമാണ് പാട്ടക്കരാർ പുതുക്കാതെ പള്ളി വർഷം തോറും ലേലം ചെയ്ത് നൽകി സാമ്പത്തീക നേട്ടമുണ്ടാക്കുന്നതായി ആരോപണമുയർന്നിട്ടുള്ളത്.സീറോ മലബാർ സഭയുടെ നിന്ത്രണത്തിലാണ് പള്ളി പ്രവർത്തിച്ചുവരുന്നത്.
ചട്ടങ്ങൾ ലംഘിച്ച് വനഭൂമി ലേലം ചെയ്യാൻ പള്ളി അധികൃതർ നീക്കം നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വനംവകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും പന്തൽകെട്ടാൻ ഒരുവിഭാഗം ആരംഭിച്ചിരുന്ന നീക്കം തടയുകയും ചെയ്തു. 1969 ഡിസംമ്പർ 30-നാണ് കുരിശുമുടിയിലെ 9.19 ഹെക്ടർ വനഭൂമി മൂന്ന് വർഷത്തേക്ക് പള്ളിക്ക് പാട്ടത്തിന് നൽകിയത്.സ്ഥലം വനംവകുപ്പിന് കൈവശം വയ്ക്കാം,സ്ഥിരം നിർമ്മാണം പാടില്ല,താൽക്കാലിക നിർമ്മാണത്തിന് മുൻകൂർ ്നുമതി വാങ്ങണം,നിശ്ചിത സെക്യൂരിറ്റിത്തുക കെട്ടിവയ്ക്കണം തുടങ്ങിയവയായിരുന്നു സ്ഥലം വിട്ടുനൽകിയപ്പോൾ വനം വകുപ്പ് മുന്നോട്ടുവച്ചിരുന്ന പ്രധാന വ്യവസ്ഥകൾ.
1973-ൽ മൂന്നുവർഷത്തെ പാട്ടക്കരാർ പുതുക്കി.പിന്നീട് ഇക്കാര്യത്തിൽ പള്ളിയുടെ ഭാഗത്തുനിന്നും യാതൊരുനീക്കവും ഉണ്ടായിട്ടില്ലന്ന് രേഖകൾ നിരത്തി വനംവകുപ്പധികൃതർ സാക്ഷ്യപ്പെടുത്തുന്നു. 1980-ൽ നിലവിൽ വന്ന ഫോറസ്റ്റ് കൺസഉപയോഗിക്കണമെങ്കിൽ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം.ഈ ആനുമതി നേടിയെടുക്കാൻ പള്ളിയുടെ ഭാഗത്തുനിന്നും ഇതുവരെ യാതരുനീക്കം നടന്നിട്ടില്ലന്നാണ് പുറത്തായ വിവരം.
കഴിഞ്ഞ വർഷത്തെ കശപിശ കണക്കിലെടുത്ത് ഇക്കുറി നോമ്പുകാല ആരംഭത്തിൽ തന്നെ കുരിശുമുടിയിൽ പള്ളിനടത്തിവരുന്ന പ്രവർത്തനങ്ങൾ വനംവകുപ്പ് നീരീക്ഷിച്ചുവരികയായിരുന്നു.അതിനിടിലാണ സ്റ്റാളുകളുടെ നിർമ്മാണത്തിനായി സാധന-സാമഗ്രികൾ സ്ഥത്തെത്തിച്ചിട്ടുണ്ടെന്ന് വ്യക്തമായത്.തുടർന്ന് ഇത്തരം നീക്കവുമായി എത്തിയവരെ വനംവകുപ്പ് ജീവനക്കാർ കാര്യങ്ങൾ മനസ്സിലാക്കി തിരച്ചയക്കുകയായിരുന്നു. ഇതേത്തുടർന്ന് സഭാനേതൃത്വം ഭരണനേതൃത്തവത്തിൽ സമ്മർദ്ധം ചെലത്തി ,കാര്യങ്ങൾ പഴയപടി മുന്നോട്ടുകൊണ്ടുപോകാൻ നീക്കം ആരംഭിച്ചിട്ടുണ്ടെന്നാണ് പരക്കെയുള്ള പ്രചാരണം. പള്ളിയുടെ ഈ നീക്കത്തിന് പ്രതിപക്ഷത്തെ യുവ എം എൽ എ യുടെ ശക്തമായ പിൻതുണയുണ്ടെന്നാണ് പരസ്യമായ രഹസ്യം.എന്ത് വന്നാലും നോക്കിക്കോളാമെന്നുവരെ എംഎൽഎ ഇക്കൂട്ടർക്ക് ഉറപ്പുനൽകിയെന്നാണ് മേഖലയിൽ പ്രചരിച്ചിട്ടുള്ള വിവരം.
ഈ ആവശ്യവുമായി അനുകൂലികൾ വനംവകുപ്പ് ഉന്നതരെ കണ്ടെന്നും നിയമം വിട്ടൊന്നും ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ കൈമലർത്തിയെന്നുമാണ് ലഭ്യമായ വിവരം.ഇടുതുമുന്നണിയിലെ പ്രമുഖ നേതാക്കൾ വഴി വനം മന്ത്രിയെ സ്വാധീനിച്ച് ലക്ഷ്യം നേടാനാണ് ഇതിനായി അരയും തലയും മറുക്കി രംഗത്തുള്ളവരുടെ ഇപ്പോഴത്തെ നീക്കം.ഇതിന്റെ പരിസമാപ്തി എന്താവുമെന്ന് കണ്ടറിയണമെന്നതാണ് നിലവിലെ സ്ഥിതി.
ചട്ടവിരുദ്ധമായ ഇടപെടലുകളുണ്ടായാൽ കേന്ദം പിടിമുറുക്കുമെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ ചട്ടങ്ങൾ ലംഘിച്ച് സ്റ്റാൾ നടത്തിപ്പിന് വനഭുമി വിട്ടുനൽകി സ്വയം കെണിയിൽ വീഴാൻ മന്ത്രി തയ്യാറാവില്ലന്നാണ് അടുപ്പക്കാർ നൽകുന്ന വിവരം.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍