ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഡ്രസ് റിഹേഴ്സലായി ഉപതിരഞ്ഞെടുപ്പിനെ കണ്ട യോഗി ആദിത്യനാഥ് പഴിക്കുന്നത് അമിതമായ ആത്മവിശ്വാസത്തെയും കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെയും; ചിരവൈരിയായ മായാവതിയുമായുള്ള തിരഞ്ഞെടുപ്പ് ധാരണ സഖ്യമായി വേഷം മാറുമോയെന്ന് തുറന്ന് പറയാതെ അഖിലേഷ് യാദവ്; ഹിന്ദി ബെൽറ്റിൽ കാൽചോട്ടിലെ മണ്ണൊലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ ബിജെപി പുതുതന്ത്രങ്ങൾ മെനയാനുള്ള ഒരുക്കത്തിൽ; യുപി-ബിഹാർ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചനകൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ഗോരഖ്പൂർ: യുപിയിലെ രണ്ടുമണ്ഡലങ്ങളിലെ തോൽവി ബിജെപിയുടെ കണ്ണുതുറപ്പിച്ചു. ഗോരഖ്പൂരും, ഫൂൽപൂരും തികച്ചും അപ്രതീക്ഷിതിമായാണ് കൈവിട്ടതെന്ന് അറിയാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം മാത്രം ശ്രദ്ധിച്ചാൽ മതിയാകും. എസ്പിയും ബിഎസ്പി കൂട്ടുകെട്ടിന്റെ അർഥതലങ്ങൾ അല്ലെങ്കിൽ പ്രാധാന്യം തലയിലൂടെ ഓടിയില്ല. അമിതമായ ആത്മവിശ്വാസം വിനയായെന്ന് പറയാം.
തോൽവിയിൽ നിന്ന് പാഠം പഠിച്ച് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്ന യോഗിയുടെ വാക്കുകൾ വെറുംവാക്കായി കരുതുക വയ്യ. യോഗിയും ഉപമുഖ്യമന്ത്രി കേശവ ്പ്രസാദ് മൗര്യയും ഒഴിഞ്ഞ സീറ്റുകളിലായിരുന്നു തോൽവി എന്നതാണ് ബിജെപിയുടെ ഹൃദയവേദന കൂട്ടുന്നത്. ബീഹാറിലെ അരാരിയ പാർലമന്റ് മണ്ഡലത്തിലാകാട്ടെ ബിജെപി ലല്ലു പ്രസാദ് യാദവിന്റെ ആർജെഡിക്ക് അടിയറവ് വച്ചു.
യോഗിക്കേറ്റ തിരിച്ചടി
ഫൂൽപൂരിൽ ബിജെപിയുടെ കൗശലേന്ദ്ര സിങ്ങിനെ 59,460 വോട്ടിനാണ് എസ്പിയുടെ നാഗേന്ദ്ര പ്രതാപ് സിങ് പട്ടേൽ തോൽപിച്ചത്.ഗോരക്പൂരിൽ 21,961 വോട്ടുകൾക്കായിരുന്നു ബിജെപിയുടെ പരാജയം. ഗോരഖ്പൂരിനെ അഞ്ചുതവണ പ്രതിനിധീകരിച്ച യോഗിക്ക് ഇത് വൻതിരിച്ചടി തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് യോഗി ജയിച്ച മണ്ഡലമാണിത്. കാരണം പാർട്ടിയുടെ മുഖ്യ തിരഞ്ഞെടുപ്പ പ്രചാരകനും, റാലികളിലെയും റോഡ്ഷോകളിലെയും നായകനും യോഗി തന്നെയായിരുന്നല്ലോ.2019 ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഡ്രസ് റിഹേഴ്സലായി ഉപതിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ച മുഖ്യമന്ത്രി 2014 ലേത് പോലുള്ള ജയമാണ് പ്രവചിച്ചിരുന്നത്.
1991 മുതൽ ബിജെപി മാത്രം ജയിച്ചുകയറിയിരുന്ന മണ്ഡലമാണ് ഗൊരഖ്പൂർ. ബിജെപി ജയിക്കുന്നതിന് തൊട്ട്മുമ്പ് 1989ൽ എച്ച്എംഎസ് സ്ഥാനാർത്ഥി അവൈദ്യ നാഥ് ആയിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. എന്നാൽ 1991 ൽ അവൈദ്യനാഥിനെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ച് മത്സരിപ്പിച്ച് വിജയിപ്പിച്ചാണ് മണ്ഡലത്തിൽ ചുവടുറപ്പിയിക്കുന്നത്. തുടർന്ന് 96 ൽ അവൈദ്യ തന്നെ യായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1999 ലാണ് യോഗി അദിത്യനാഥ് മണ്ഡലത്തിൽ ആദ്യമായി ജയിക്കുന്നത്. 2004,2009,2014 വർഷങ്ങളിലും യോഗി തന്നെയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1999 ൽ കേവലം 8000 ത്തിനടുത്ത് ഭൂരിപക്ഷം നേടി വിജയിച്ചിരുന്ന യോഗി 2014 ൽ തന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷമായി ഉയർത്തി. ആ തരത്തിൽ ബിജെപിക്ക് സ്വാധീനമുണ്ടായിരുന്ന മണ്ഡലമായിരുന്നു ഗൊരഖ്പൂർ.
എന്നാൽ മുഖ്യമന്ത്രിയുടെ മണ്ഡലമായിരുന്നിട്ട് പൊലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഏറെ പിന്നിലായിരുന്നു. കൂടാതെ ഗൊരഖ്ബൂർ ആശുപത്രിയിൽ നടന്ന കൂട്ട ശിശുമരണവും യോഗിക്കെതിരെ ഭരണവിരുദ്ധ വികാരം ഉയരാൻ കാരണമായി. ഈ സാഹചര്യങ്ങൾ തിരിഞ്ഞു കൊത്തിയതാണ് ഉരുക്കുകോട്ടയായിരുന്നിട്ട് പോലും ഗൊരഖ്പൂർ ബിജെപിയെ കൈവിട്ടത്.അഖിലേഷ് യാദവിന് സ്വരമുയർത്താം
യുപി തിരഞ്ഞെടുപ്പ് ഫലങ്ങൾ എല്ലായ്പോഴും വലിയ രാഷ്ട്രീയ സന്ദേശങ്ങൾ നൽകാറുണ്ട്.- അഖിലേഷ് യാദവിന്റെ ഈ വാക്കുകൾ മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനയാണ്. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളിൽ ഇത്രയധികെ ജനരോഷമുണ്ടെങ്കിൽ സംസ്ഥാനത്തെ അശേഷിക്കുന്നവയിൽ എന്തായിരിക്കും സ്ഥിതി? മായാവതിയുമായുള്ള തിരഞ്ഞെടുപ്പ് ധാരണ 2017 ൽ ഉണ്ടായിരുന്നെങ്കിൽ, ബിജെപി അധികാരമേറില്ലായിരുന്നുവെന്നും അഖിലേഷ് പറഞ്ഞുവച്ചു.
എസ്പി-ബിഎസ്പി കൂട്ട്കെട്ട് ഒരുപരീക്ഷണം
ചിരവൈരികളായ സമാജ് വാദി പാർട്ടിയും മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിയും 2019 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു പരീക്ഷണശാലയായാണ് ഗോരഖ്പൂരിനെയും ഫൂൽപൂരിനെയും കണ്ടത്.രണ്ട് മണ്ഡലങ്ങളിലും എസ്പി സ്്്ഥാനാർഥികളെ നിർത്തിയപ്പോൽ, ബിഎസ്പി പിന്തുണച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഈ മാസാവസാനം ഇതിന്റെ നന്ദി എസ്പി തിരിച്ച് ബിഎസ്പിയോട് പ്രകടിപ്പിക്കും.
2019 ൽ ഇതൊരു സഖ്യമായി വളരുമോയെന്ന ചോദ്യത്തിന് കാത്തിരുന്ന കാണുക എന്ന മറുപടി പറഞ്ഞത് കൂട്ടുകെട്ടിന്റെ സൂത്രധാരനായ അഖിലേഷിന്റെ അമ്മാവൻ രാം ഗോപാൽ യാദവാണ്.25 വർഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചുനിന്നെന്നതാണു തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.
ബിഹാറിലും ബിജെപി തലകുനിച്ചു
ഉപതിരഞ്ഞെടുപ്പു നടന്ന ബിഹാറിലെ അരരിയ ലോക്സഭാ മണ്ഡലത്തിലും ബിജെപി സ്ഥാനാർത്ഥി തോറ്റു. ആർജെഡി സ്ഥാനാർത്ഥി സർഫറാസ് ആലമാണ് ജയിച്ചത്. 61,988 വോട്ടുകൾക്കാണ് ആലത്തിന്റെ വിജയം. ആർജെഡി എംപിയുടെ മരണത്തെത്തുടർന്നാണു തിരഞ്ഞെടുപ്പു വേണ്ടിവന്നത്. ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ ബാബുവയിൽ ബിജെപി സ്ഥാനാർത്ഥി റിങ്കി റാണി പാണ്ഡെ ജയിച്ചു.
റിങ്കി റാണിയുടെ ഭർത്താവ് ആനന്ദ് ഭൂഷൻ പാണ്ഡെയുടെ മരണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസിലെ ശംഭു പട്ടേലിനെ തോൽപ്പിച്ചാണു റിങ്കി ബിജെപിക്കായി സീറ്റു നിലനിർത്തിയത്. ജെഹനാബാദിൽ ആർജെഡി സ്ഥാനാർത്ഥി കുമാർ കൃഷ്ണ മോഹനും ജയിച്ചുകയറി. ജെഡിയു സ്ഥാനാർത്ഥി അഭിറാം ശർമയെ 35,036 വോട്ടുകൾക്കാണു കൃഷ്ണ മോഹൻ തോൽപ്പിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ യു.പിയിലെ 80 സീറ്റുകളിൽ എഴുപത്തൊന്നും ബിജെപിയാണ് സ്വന്തമാക്കിയത്.ഗോരഖ്പൂരിലെ തോൽവിക്ക് ബിജെപി എന്തുന്യായം പറയും എന്നുള്ളതാണ് കാര്യം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് യോഗി ജയിച്ച മണ്ഡലമാണിത്. ഹിന്ദി ബെൽറ്റിലെ ഹൃദയഭൂമിയിൽ രണ്ടു മണ്ഡലങ്ങൾ നഷ്ടപ്പെട്ടു. ബിഹാറിൽ ആർ.ജെ.ഡി. മണ്ഡലം നിലനിർത്തി. രണ്ടും തിരിച്ചടികൾ തന്നെ.
ലോക്സഭ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ ബിജെപിക്ക് തീരെ എളുപ്പമല്ല എന്നു തന്നെയാണ് ഗൊരഖ്പുരും ഫൂൽപുരും അരാറിയയും വിളിച്ചുപറയുന്നത്. 2014-ൽ ഉത്തരേന്ത്യ ബിജെപി. മിക്കവാറും തൂത്തുവാരുകയായിരുന്നു. ഗുജറാത്തിൽ 26 ലോക്സഭ സീറ്റിൽ ഇരുപത്താറും രാജസ്ഥാനിൽ ഇരുപത്തഞ്ചിൽ ഇരുപത്തഞ്ചും മദ്ധ്യപ്രദേശിൽ ഇരുപത്തൊമ്പതിൽ ഇരുപത്തേഴും ഝാർഖണ്ഡിൽ പതിനാലിൽ പന്ത്രണ്ടും ഹിമാചലിൽ നാലിൽ നാലും ഉത്തരാഖണ്ഡിൽ അഞ്ചിൽ അഞ്ചും ഹരിയാനയിൽ പത്തിൽ ഏഴും ഡൽഹിയിൽ ഏഴിൽ ഏഴും ബിജെപി. കൊയ്തെടുത്തു. ഈ പ്രതലമാണ് ഇപ്പോൾ ഇളകിയാടുന്നത്. 31% വോട്ടാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയത്. ഈ സംസ്ഥാനങ്ങളിലെല്ലാം തന്നെ ബിജെപി. 2019-ൽ പിന്നാക്കം പോവാനുള്ള സാദ്ധ്യതയാണേറെയുള്ളത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും, വടക്കി-കിഴക്കൻ സംസ്്ഥാനങ്ങളിലും മേൽക്കൈ നേടി ഹിന്ദി ബെൽറ്റിലെ പോരായ്മകൾ നികത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ത്രിപുര ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ അതുതെളിയിക്കുകയും ചെയ്തു. തെലങ്കാനയിൽ ചന്ദ്രശേഖർ റാവു പറയുന്നത് പോലെ കേൾക്കുകയാണ് ബിജെപിയുടെ ജോലി. ആന്ധ്രയിൽ ചന്ദ്രബാബുനായിഡു എൻ.ഡി.യോട് പിണങ്ങി നിൽപ്പാണ്. കർണ്ണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സിനെ മറികടക്കുക ബിജെപിക്ക് കടുപ്പമാവും. തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയെയും രജനികാന്തിനെയും മുൻനിർത്തി ഒരു പോരാട്ടത്തിന് വഴി തെളിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ കണ്ടറിയണം.
യുപിയിൽ യോഗിയുടെ കടുത്ത ഹിന്ദുത്വ ലൈനും, സദാചാര പൊലീസിങ്ങുമൊക്കെ 2019 ൽ ഗുണം ചെയ്യുമോയെന്ന് ബിജെപിക്ക് സംശയം ഉയർന്നു കഴിഞ്ഞു.അസംബ്ലി തിരഞ്ഞെടുപ്പിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും കൂടി 403 ൽ 325 സീറ്റുകൾ കിട്ടി. എസ്പി-47, ബിഎസ,പി-19 കോൺഗ്രസ്-7. അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും അന്ന് കൂട്ടുകൂടിയെങ്കിലും ഇരുവരും പൾസ് മനസിലാക്കുന്നതിൽ പരാജയപ്പെട്ടു.2017 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 14 മേയർ സീറ്റുകളിൽ ജയിച്ച് ബിജെപി മേൽക്കൈ നിലനിൽത്തി. യോഗിയുടെ ഇഷ്ടങ്ങൾക്ക് വിരുദ്ധരായ സ്ഥാനാർത്ഥികളെ നിർത്തിയതാണ് ഇപ്പോഴത്തെ പരാജയത്തിന് കാരണമെന്ന് സംസാരമുണ്ട്.
2019 ലെ തിരഞ്ഞെടുപ്പ് സഖ്യത്തെ കുറിച്ച് മായാവതി ഇനിയും മനസ് തുറന്നിട്ടില്ല. ബാബ്റി മസ്ജിദ് വീണതിന് സേഷം കല്യാൺ സിങ് സർക്കാരിനെ താഴെയിറക്കാനാണ് ഏററവുമൊടുവിൽ എസ്പിയും ബിഎസ്പിയും യോജിച്ചത്. 1993 ൽ. ഭാവി കാര്യങ്ങൾ കാത്തിരുന്നു കാണുക തന്നെ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്