എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സിം കാർഡ് വിറ്റ് തുടങ്ങിയ ജീവിതം; 24ാം വയസ്സിൽ 2500 കോടി വിറ്റു വരവുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ; ഇന്ത്യൻ ലോഡ്ജിന്റെ ബിസിനസിനെ മാറ്റി മറിച്ച ഓയോ റൂം ഉടമയായ പയ്യന്റെ ജീവിത വഴികൾ
മുംബൈ: ഒരു യാത്ര പോകുമ്പോൾ താമസ സ്ഥലം നോക്കുമ്പോൾ നമുക്ക് ആദ്യം ഓർമ വരിക ഓയോ റൂംസ് എന്ന പേരാണ്. കാരണം നല്ല വൃത്തിയും കാണാൻ ഭംഗിയും മികച്ച സേവനവുമാണ് ഓയോ റൂംസിന്റെ പ്രത്യേകത. മാത്രമല്ല സാധാരണക്കാരന്റെ ബഡ്ജറ്റിലൊതുങ്ങുന്ന റൂംസിന്റെ ഉടമയെ കണ്ടാൽ ആരുമൊന്നും ഞെട്ടും കാരണം 24 വയസ്സുള്ള റിതേഷ് അഗർവാൾ എന്ന പയ്യനാണ് 2400 കോടി രൂപയുടെ ഈ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ.
ഒഡീഷയിലെ റായഗഡ ജില്ലയിൽ ബിസാം കട്ടക്കിലെ മധ്യവർഗ മാർവാറി കുടുംബത്തിൽ 1993 നവംബർ 16നാണ് റിതേഷ് ജനിച്ചത്. എട്ടാം വയസിൽ സഹോദരന്റെ പുസ്തകത്തിൽ ക്യു കംപ്യൂട്ടർ കോഡിങ് പകർത്തിയെഴുതി ടെക്നോളജി രംഗത്ത് ഹരിശ്രീ കുറിച്ച റിതേഷ് ഗ്രാമത്തിലെ ആവശ്യക്കാർക്കായി 10 വയസ് തികയും മുമ്പേ വെബ്സൈറ്റ് തയാറാക്കി നൽകി നാട്ടിലെ താരമായി മാറി.
സുഹൃത്തുക്കൾ അവധികൾ ആഘോഷിക്കാൻ യാത്രകൾ നടത്തുമ്പോൾ റിതേഷ് തന്റെ നാട്ടിലെ എഫ്എംസിജി കമ്പനികളുടെ മാർക്കറ്റിങ് ജീവനക്കാരോടൊത്ത് പ്രവർത്തിച്ചു. ഈ ലോകത്ത് മൂല്യമേറിയ ചിലത് സൃഷ്ടിക്കാനും വലിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്ന ഭൂരിഭാഗം പേരും സംരംഭകരാണെന്ന റിതേഷിന്റെ അന്നത്തെ തിരിച്ചറിവാണ് ആ ചെറുപ്പക്കാരനെ ബിസിനസ്സ് രംഗത്ത് എത്തിച്ചത്.
ഒഡീഷയിലെ ബിസാംകട്ടക്ക് ഗ്രാമത്തിൽ നിന്നുള്ള റിതേഷ് എൻജിനീയറിങ് കോളേജിൽ ചേർന്നതിന്റെ രണ്ടാം ദിവസം പഠനം ഉപേക്ഷിച്ചു യാത്ര ചെയ്യാനിറങ്ങി. യാത്രകളിൽ ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിനുണ്ടായ പ്രയാസവും പല ഹോട്ടലുകളുടേയും നിലവാരക്കുറവും റിതേഷിനെ ഓയോ റൂംസ് എന്ന ആശയത്തിലേക്ക് എത്തിച്ചു.
എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിനായി ഡൽഹിയിലെത്തിയ റിതേഷ് ഓൺലൈൻ ഹോട്ടൽ റെന്റർ രംഗത്തെ ആഗോള സൈറ്റായ എയർബിഎൻബിയുടെ മാതൃകയിൽ ഒരാവെൽ എന്ന പേരിൽ വെബ് സൈറ്റ് ആരംഭിക്കുകയാണ് ചെയ്തത്. സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെ സഹായിക്കുന്ന വെഞ്ച്വർ നഴ്സറിയിൽ നിന്ന് 30 ലക്ഷം രൂപ സ്വരൂപിക്കാൻ സാധിച്ചു. ഈ പണം ഉപയോഗിച്ചാണ് റിതേഷ് ബിസിനസ്സ് വിപുലീകരിച്ചത്.
ഫേസ്ബുക്കിലെ ആദ്യ കാല നിക്ഷേപകനായ പീറ്റർ തെയ്ൽ സ്ഥാപിച്ച തെയ്ൽ ഫൗണ്ടേഷന്റെ പ്രോഗ്രാമിലേക്കുള്ള വാതിലാണ് റിതേഷിന് മുന്നിൽ പിന്നീട് തുറക്കപ്പെട്ടത്. ഈ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കാനുള്ള യോഗ്യതകൾ എല്ലാം തികഞ്ഞവനായിരുന്നു റിതേഷ്. കോളെജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച 20 വയസിൽ താഴെയുള്ള നൂതന ആശയമുള്ള സ്റ്റാർട്ടപ്പ് സംരംഭകൻ. ഇതായിരുന്നു യോഗ്യതാ മാനദണ്ഡം.അസംഘിടിതമായം ബജറ്റ് ഹോട്ടൽ മേഖലയിൽ നിന്ന് കൂടുതൽപേരെ തന്റെ സൈറ്റിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു.
തന്റെ ലിസ്റ്റിൽ ഉൾപ്പെട്ട ഹോട്ടലുകളിൽ ഓരോ ദിവസം താമസിച്ച് അവിടുത്തെ സൗകര്യങ്ങൾ മനസിലാക്കാൻ റിതേഷ് മുന്നിട്ടിറങ്ങി. തുടർന്ന് പല ഹോട്ടലുകളിലേയും സേവനങ്ങൾ മോശമാണെന്ന് മനസിലാക്കി ഇതിൽ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഉണ്ടായത്. വെറും ഓൺലൈൻ ബുക്കിങ് പോർട്ടൽ മാത്രമായിരുന്ന ഒരാവലിനെ മാറ്റി ഓയോ റൂംസിന് ജീവൻ നൽകിയത് അങ്ങനെയാണ്. ബജറ്റ് ഹോട്ടലുകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനൊപ്പം മികച്ച സേവനം ഉറപ്പാക്കാനുള്ള ശ്രമവും ആരംഭിച്ചു.
ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ഹോട്ടൽ മുറിയിൽ എന്ത് ലഭിക്കും എന്ന് ഓരോരുത്തർക്കും കൃത്യമായ രൂപം വേണം. വാഗ്ദാനം ചെയ്യുന്നവ ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കണം. ഇതൊരു വെല്ലുവിളിയായി തന്നെ റിതേഷ് ഏറ്റെടുത്തു. 2013ൽ ഗുർഗോണിലെ ഒരു ഹോട്ടൽ റിതേഷ് തന്റെ പരീക്ഷണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാസത്തോളം ആ ഹോട്ടലിന്റെ ഹൗസ് കീപ്പിങ് മുതൽ ഓൺലൈൻ വിൽപ്പന വരെ റിതേഷ് നേരിട്ട് ചെയ്തു. നിലവാരം ഏകീകരിച്ചു. ഏറ്റെടുത്ത് ആറ് മാസം കൊണ്ട് ഹോട്ടലിന്റെ ഒക്യുപെൻസി 95 ശതമാനമായി ഉയർന്നു. ഒരിക്കൽ ഈ ഹോട്ടലിന്റെ ആതിഥ്യം സ്വീകരിച്ചവർ വീണ്ടും വീണ്ടും അങ്ങോട്ടേക്ക് എത്താൻ തുടങ്ങി. തെയ്ൽ ഫൗണ്ടേഷൻ നൽകിയ ഫെല്ലോഷിപ്പ് തുകയിൽ ഭൂരിഭാഗവും ഓയോ എന്ന പുതിയ സംരംഭത്തിനായി റിതേഷ് ചെലവിട്ടു. 2013 ജൂൺ ആയപ്പോഴേക്കും ഓയോ കൈകാര്യം ചെയ്യുന്ന ഹോട്ടലുകളുടെ എണ്ണം മൂന്നായി.
ഓയോ റൂംസിന് കീഴിൽ വന്നതോടെ ബിസിനസ് മെച്ചമാകുന്നുവെന്ന് കണ്ട ഹോട്ടലുടമകളും സഹകരിക്കാൻ തയ്യാറായി. ഓഹോ ഹോട്ടലുകളുടെ മുറികളും കുളിമുറികളും വൃത്തിയാക്കുകയും റൂം സർവീസ് മെച്ചപ്പെടുത്തുകയും ചെയ്തു. 22 മിനിറ്റെടുത്ത് ചെയ്തിരുന്ന ഹൗസ് കീപ്പിങ് ഓയോ റൂംസ് ഏറ്റെടുത്തതോടെ 12 മിനിറ്റായി കുറഞ്ഞു. വൃത്തിയാക്കലിനും കിടക്ക വിരിക്കുന്നതിനുമാണ് 10 മിനിറ്റ്. മുറിയിൽ കുപ്പിവെള്ളം, സോപ്പ്, ചീപ്പ്, ഷാമ്പു, പേപ്പർ, പേന എന്നിവ സജ്ജീകരിക്കുന്നതിനാണ് ബാക്കി സമയം ചെലവാക്കുന്നത്. എന്നാൽ ഇവയെല്ലാമടങ്ങുന്ന ഓയോ ബാഗ് റൂമിൽ സജ്ജീകരിച്ചതോടെ ഈ സമയം ലാഭിച്ചു. ഓയോ ലിസ്റ്റിൽ ഉൾപ്പെട്ട ഹോട്ടലുകളിൽ ഓരോ ദിവസം താമസിച്ച് അവിടുത്തെ സൗകര്യങ്ങൾ മനസിലാക്കാൻ റിതേഷ് മുന്നിട്ടിറങ്ങി.അക്കാര്യം ഉറപ്പാക്കിയതോടെ ഓയോ വളർച്ചയുടെ പടവുകൾ കയറാൻ തുടങ്ങി.
50,000 മുതൽ 60,000 വരെ വരുമാനം ഉണ്ടാക്കിയിരുന്ന ഹോട്ടലുകളുടെ വരുമാനം ഓയോക്ക് കീഴിലായതോടെ 10- 12 ലക്ഷം വരെയായി ഉയർന്നതോടെ ഓയോ റൂംസിന്റെ പ്രചാരം അതിവേഗം വർധിച്ചു. മുറികൾക്ക് ശരാശരി 999 രൂപയാണ് നിരക്ക്. കുറഞ്ഞ നിരക്കിൽ മികച്ച നിലവാരം ഉറപ്പുവരുത്താനായതോടെ ഓയോ റൂംസിന്റെ ബ്രാൻഡ് മൂല്യം കുത്തനെ കൂടി. വൻകിട ഉപഭോക്താക്കളേക്കാൾ ഇടത്തരം ഉപഭോക്താക്കളെയാണ് ഓയോ ലക്ഷ്യം വെച്ചത്.
ഇന്ത്യയിലെ 100ലേറെ നഗരങ്ങളിലായി 2000ത്തിലേറെ ഹോട്ടലുകൾ ഓയോ ശൃംഖലയിലുണ്ട്. ഇതിലെല്ലാമായി 20,000ത്തിലേറെ മുറികളാണ് ഓയോ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ എല്ലാ മെട്രോനഗരങ്ങളിലും ഋഷികേഷ്, മധുര, തിരുപ്പതി, ലഡാക് എന്നു തുടങ്ങി ഒട്ടുമിക്ക കേന്ദ്രങ്ങളിലേക്കും ഓയോ എത്തിക്കഴിഞ്ഞു. കേരളത്തിൽ കോവളം, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, ഗുരുവായൂർ, ആലപ്പുഴ, കുമരകം എന്നിവിടങ്ങളിലെല്ലാം ഓയോ റൂംസുണ്ട്.
ഇപ്പോൾ കമ്പനിയുടെ മൂല്യം ഏതാണ്ട് 40 കോടി ഡോളറായിട്ടുണ്ട്. അതായത്, 2,600 കോടി രൂപ. ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായി 'ഓയോ റൂംസി'നെ മാറ്റുക എന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍