ആന്ധ്രയിലെ രാഷ്ട്രീയ സമവാക്യങ്ങൾ വീണ്ടും മാറിമറയുന്നു; കോൺഗ്രസ് വിരുദ്ധ വികാരത്തിൽ നിന്നും ആരംഭിച്ച ടിഡിപി എൻഡിഎ സഖ്യം ഉപേക്ഷിച്ചതോടെ ഇനി രാഹുൽ ഗാന്ധിക്കൊപ്പം ചേരും; കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി വൈഎസ്ആർ കോൺഗ്രസ്; അവിശ്വാസപ്രമേയത്തെ അനുകൂലിക്കാൻ തയാറായി ടിഡിപിയും കോൺഗ്രസും
മറുനാടൻ മലയാളി ബ്യൂറോ
ആന്ധ്രാപ്രദേശ്: മൂന്നു പതിറ്റാണ്ടിലേറെ ബദ്ധവൈരികളായി നിന്ന പാർട്ടികൾ. ടിഡിപിയുടെ ജനനം തന്നെ കോൺഗ്രസ് വിരുദ്ധ വികാരത്തിൽ നിന്നാണ്. സംസ്ഥാന ഭരണത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ അമിതമായ ഇടപെടലിനെതിരെ പ്രാദേശിക വികാരമുണർത്തിയാണ് തെലുങ്കു സിനിമയിലെ ഇതിഹാസ നായകനായിരുന്ന എൻ.ടി. രാമറാവു 1982ൽ ടിഡിപി രൂപീകരിച്ചത്. രാമറാവു ഉയർത്തിയ 'തെലുഗു ആത്മാഭിമാനം' കോൺഗ്രസിനെ തൂത്തെറിഞ്ഞു ടിഡിപിയെ ഭരണത്തിലെത്തിച്ചു. ആന്ധ്രയിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതും ഇങ്ങനെതന്നെ.
രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്നു പറയുന്നതു വെറുതെയല്ലെന്ന് ഒരിക്കൽ കൂടി തെളിയുകയാണ്. ഇത്തവണ സാക്ഷ്യം, ആന്ധ്രാപ്രദേശിൽ നിന്ന്. ദേശീയ ജനാധിപത്യ സംഖ്യം (എൻഡിഎ) വിട്ട ചന്ദ്രബാബു നായിഡുവും തെലുങ്കുദേശം പാർട്ടിയും (ടിഡിപി) ഇപ്പോൾ പുഞ്ചിരിക്കുന്നതു രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും നേരെയാണ്.
ആന്ധ്രപ്രദേശിനു പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്നലെയാണു ടിഡിപി എൻഡിഎയിൽനിന്നു പുറത്തു വന്നത്. അതിനകം വൈ.എസ്. ജഗന്മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് ഈ ആവശ്യം ഉന്നയിച്ചു കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് അടക്കം എൻഡിഎ വിരുദ്ധ പാർട്ടികളുടെ പിന്തുണയ്ക്കു ജഗൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് നിലപാടു വ്യക്തമാക്കിയില്ല. എന്നാൽ, ടിഡിപിയും അവിശ്വാസപ്രമേയത്തെ അനുകൂലിക്കാൻ തയാറായി നിമിഷങ്ങൾക്കകം കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചുവെന്നു മാത്രമല്ല, അടുപ്പമുള്ള മറ്റു പ്രാദേശിക കക്ഷികളെ കൂട്ടാൻ ശ്രമമാരംഭിക്കുകയും ചെയ്തു. രണ്ടു പാർട്ടികൾക്കും ഈ ബന്ധം ആവശ്യമാണ്.
ആന്ധ്രതെലങ്കാന വിഭജനത്തോടെ ആന്ധ്രയിൽ കോൺഗ്രസ് തകർന്നതാണ്. ടിഡിപി ആകട്ടെ, സംസ്ഥാനത്തിനു പ്രത്യേക പദവി നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലും. നായിഡു ശേഷിയില്ലാത്ത നേതാവാണെന്നു വൈഎസ്ആർ കോൺഗ്രസ് നിരന്തരം പ്രചരിപ്പിക്കുന്നു. പവൻ കല്യാൺ ആകട്ടെ, ടിഡിപി രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനമാക്കി ആന്ധ്രയെ മാറ്റിയെന്ന് ആരോപിക്കുന്നു. അടുത്ത വർഷം സംസ്ഥാന തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, നായിഡുവിനു പിടിച്ചുനിൽക്കാൻ പുതിയ തന്ത്രങ്ങൾ വേണ്ടിവരും; സഖ്യങ്ങളും. ആന്ധ്രയ്ക്കു പ്രത്യേക പദവിയെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ച കോൺഗ്രസിനോടു നായിഡു അടുക്കുന്നതു സ്വാഭാവികം.
ഭരണഘടനാപരമായ അവകാശമല്ലെങ്കിലും സംസ്ഥാനങ്ങളുടെ പിന്നാക്കാവസ്ഥകൾ പരിഗണിച്ചു സംസ്ഥാനങ്ങൾക്കു പ്രത്യേക പദവി നൽകിവരുന്നു. നിലവിൽ ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, സിക്കിം, അസം, ത്രിപുര, മേഘാലയ, അരുണാചൽപ്രദേശ്, മണിപ്പുർ, നാഗാലാൻഡ്, മിസോറം എന്നീ 11 സംസ്ഥാനങ്ങൾക്ക് ആ പദവിയുണ്ട്. കേന്ദ്ര സഹായത്തിന്റെ 30% ഈ സംസ്ഥാനങ്ങൾക്കു നൽകുന്നു.
കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടിസ് പരിഗണിക്കാതെ തൽക്കാലത്തേക്ക് തടിതപ്പി ബിജെപി. ബഹളത്തിനിടയിൽ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന വിശദീകരണം നൽകിയാണ് സ്പീക്കർ ബിജെപി സർക്കാറിനെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാതിരിക്കാൻ മുൻകൈ സ്വീകരിച്ചത്. വൈഎസ്ആർ കോൺഗ്രസും ടിഡിപിയുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്.
എന്നാൽ ഇത് പരിഗണിക്കാൻ സ്പീക്കർ തയ്യാറായില്ല. ആന്ധ്രക്ക് പ്രത്യേക പദവി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എൻഡിഎ വിട്ടതിന്റെ അടിസ്ഥാനത്തിലാണ് ടിഡിപി കേന്ദ്രസർക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രമേയത്തെ ഇടതുപക്ഷവും കോൺഗ്രസും പിന്തുണയ്ക്കാനും തീരുമാനിച്ചിരുന്നു. ആന്ധ്രക്ക് പ്രത്യേക പദവി നൽകാമെന്ന വാഗ്ദാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്നോട്ടുപോയി എന്നാരോപിച്ച് കേന്ദ്രമന്ത്രിസഭയിൽ നിന്നും ടിഡിപി തങ്ങളുടെ രണ്ട് മന്ത്രിമാരെ നേരത്തെ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ തീരുമാനിച്ചത്. ഇടതുപക്ഷത്തിനും കോൺഗ്രസിനും പുറമേ ശിവസേന, എഐഎഡിഎംകെ, തൃണമൂൽ കോൺഗ്രസ് എന്നിവരും അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു
അതേസമയം കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനു പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ചു തെലുങ്കുദേശം പാർട്ടി നേതൃത്വം രംഗത്തെത്തി. ബിജെപിയെന്നാൽ 'ബ്രേക്ക് ജനതാ പ്രോമിസാ'ണെന്നു പാർട്ടി നേതാവ് തോട്ട നരസിംഹൻ തുറന്നടിച്ചു. അൻപതുപേർ ഒപ്പിട്ട അവിശ്വാസ പ്രമേയമാണു കൊണ്ടുവരികയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുന്നണി വിടാനുള്ള ടിഡിപി തീരുമാനത്തെ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയും ശിവസേനയും സ്വാഗതം ചെയ്തു. എന്നാൽ ആന്ധ്രയിൽ ബിജെപിക്കു വളരാനുള്ള സുവർണാവസരമാണ് ഇതെന്നായിരുന്നു പാർട്ടി നേതാവ് ജിവിഎൽ നരസിംഹറാവുവിന്റെ പ്രതികരണം.
ഉത്തർപ്രദേശിലെ ഉപതിരഞ്ഞെടുപ്പു തിരിച്ചടിക്കുപിന്നാലെ ബിജെപിക്കു കനത്ത പ്രഹരം നൽകിയാണു ടിഡിപി, എൻഡിഎ വിട്ടത്. ആന്ധ്രപ്രദേശിനു പ്രത്യേക പദവി നൽകില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണു നടപടി. പാർട്ടി എംപിമാരെ എൻ. ചന്ദ്രബാബു നായിഡു തീരുമാനം അറിയിച്ചു. ലോക്സഭയിൽ 16 പേരും രാജ്യസഭയിൽ ആറ് അംഗങ്ങളും ടിഡിപിക്കുണ്ട്. നേരത്തെ പാർട്ടി മന്ത്രിമാർ കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവച്ചിരുന്നു.
ആന്ധ്രപ്രദേശ് സംസ്ഥാന പുനഃസംഘടനാ ബിൽ രാജ്യസഭയിൽ ചർച്ചയ്ക്കെത്തിയപ്പോൾ 2014 ഫെബ്രുവരി 20ന് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്, സംസ്ഥാന വിഭജനത്തെ തുടർന്നുള്ള അഞ്ചു വർഷത്തേക്ക് ആന്ധ്രയ്ക്കു പ്രത്യേക പദവി ഉറപ്പുനൽകിയിരുന്നു. പുതിയതായി രൂപീകൃതമായ തെലങ്കാനയ്ക്കു ഹൈദരാബാദ് കൈമാറേണ്ടി വരുന്ന സാഹചര്യത്തിൽ ഉണ്ടാവുന്ന ഭീമമായ വരുമാനനഷ്ടം കണക്കിലെടുത്തായിരുന്നു വാഗ്ദാനം. എൻഡിഎ സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പാണെങ്കിലും വിവിധ കക്ഷികൾ എവിടെയൊക്കെ നിൽക്കുന്നുവെന്നു തിരിച്ചറിയാനുള്ള അവസരമാണിത്. ലോക്സഭയിൽ നിലവിലെ അഞ്ച് ഒഴിവുകളും സ്പീക്കറും ഒഴികെ അംഗസംഖ്യ 539 ആണ്. എൻഡിഎയ്ക്കു 315 എംപിമാരുണ്ട്. എന്നാൽ, ഇവരിൽ 18 പേരുള്ള ശിവസേന സർക്കാരിനെതിരെ വോട്ട് ചെയ്തേക്കും.
അവിശ്വാസപ്രമേയ നോട്ടിസ് നൽകിയ ടിഡിപിക്ക് 16 എംപിമാരാണുള്ളത്. വൈഎസ്ആർ കോൺഗ്രസിന് ഒൻപതും. 70 അംഗങ്ങളുള്ള യുപിഎയിൽ എൻസിപിയുടെ ആറുപേർ കോൺഗ്രസിനൊപ്പമായിരിക്കുമെന്നാണു സൂചന. 34 എംപിമാരുള്ള തൃണമൂൽ കോൺഗ്രസ് പ്രമേയത്തെ പിന്തുണയ്ക്കും. സിപിഎം (9), സിപിഐ (1), ആം ആദ്മി പാർട്ടി (4) എന്നിവ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാന രാഷ്ട്ര സമിതി (11) പ്രമേയത്തിന് എതിരാണ്. എഐഎഡിഎംകെയും (37 ) 20 എംപിമാരുള്ള ബിജെഡിയുമാണ് രണ്ടു മുന്നണികളിലുമില്ലാതെ നിൽക്കുന്ന വലിയ പാർട്ടികൾ. ഇരു പാർട്ടികളും വിട്ടുനിൽക്കാനാണു സാധ്യത.
വൈഎസ്ആർ കോൺഗ്രസിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാൻ വ്യാഴാഴ്ച തീരുമാനിച്ച ടിഡിപി ഇന്നലെ നിലപാടു മാറ്റി, സ്വന്തമായി അവിശ്വാസപ്രമേയം കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ്, ആന്ധ്രയിൽ പ്രതിപക്ഷം മേൽക്കൈ നേടുന്നതു തടയാനാണു സൂത്രശാലിയായ ചന്ദ്രബാബു നായിഡുവിന്റെ ശ്രമം. വൈഎസ്ആർ കോൺഗ്രസിന്റെ പ്രമേയത്തെ പിന്തുണച്ചാൽ ടിഡിപി അവരുടെ നിഴലിലാകുമായിരുന്നു.
ബിജെപിയാകട്ടെ, ആന്ധ്രയിൽ ഒറ്റപ്പെടുകയാണ്. കേന്ദ്ര മന്ത്രിസഭയിൽനിന്നു ടിഡിപി പിൻവാങ്ങിയതിനു പിന്നാലെ, ആന്ധ്രയിലെ കൂട്ടുകക്ഷി മന്ത്രിസഭയിൽനിന്നു ബിജെപിയും പിൻവാങ്ങിയിരുന്നു. ഇപ്പോഴത്തെ നിലയിൽ അടുത്ത തിരഞ്ഞെടുപ്പിനെ അവർ ഒറ്റയ്ക്കു നേരിടേണ്ടി വരും.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്