ധന സമാഹരണം മാത്രമല്ല ഭീകര സംഘടനകളുടെ ലക്ഷ്യം; ജനതയുടെ മാനസിക ശാരീരിക ആരോഗ്യാവസ്ഥകളെ താളം തെറ്റിക്കുക എന്ന ഭീകര ലക്ഷ്യവും ഇതിനു പിന്നിലുണ്ട്; കേരളം നാർക്കോ ടെററിസത്തിന്റെ നിഴലിൽ: എം എസ് സനിൽ കുമാർ എഴുതുന്നു
എം എസ് സനിൽ കുമാർ
ഇന്ന് നടന്ന ഒരപകടത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഇത്തരമൊരു എഴുത്തിന് ആധാരം. ബൈക്കപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. മരിച്ച ആൾ വിദ്യാർത്ഥി ആണ്. ബൈക്ക് അമിത വേഗത്തിൽ ആണെന്നായിരുന്നു ലഭിച്ച വിവരം. തുടരന്വേഷണത്തിൽ ചില വിവരങ്ങൾ കൂടിക്കിട്ടി. ബൈക്ക് ഓടിച്ച ആളിന് ലഹരി മരുന്ന് ഇടപാടുമായി ബന്ധമുണ്ട്. ലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിച്ചതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. ഇതേത്തുടർന്ന് ചില കാര്യങ്ങൾ കൂടി അന്വേഷിച്ചു. കേരളത്തിൽ കൗമാര പ്രായക്കാർ അപകടത്തിൽ പെടുന്നതിന്റെ തോത് കൂടി വരികയാണ്.
മിക്കതും ബൈക്ക് അപകടങ്ങൾ. അതുപോലെ ലഹരിമരുന്ന് ഉപയോഗിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ എണ്ണവും കൂടി വരുന്നു. ഇത് രണ്ടിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ല എന്ന് തീർത്തുപറയാനുള്ള സാഹചര്യം നിലവിൽ ഇല്ല. ഇതുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകൾ ലഭ്യമല്ലാത്തതാണ് പ്രധാന കാരണം. മദ്യപിച്ച് വാഹനമോടിച്ചാൽ എളുപ്പം കണ്ടെത്താം. പൊലീസിന് ആളെ ഊതിക്കാം, ബ്രീത്ത് അനലൈസർ പരിശോധന നടത്താം. എന്നാൽ ലഹരി മരുന്ന് ഉപയോഗിച്ച ശേഷം വാഹനമോടിച്ചാലോ ? സാധാരണ പരിശോധനയിൽ പൊലീസിനോ മറ്റ് ഏജൻസികൾക്കോ കണ്ടെത്തുക എളുപ്പമല്ല. രക്തപരിശോധനയിലും സാധാരണ ലാബുകളിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനാവില്ല. അതുകൊണ്ട് തന്നെ വാഹനയാത്രികൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുക നിലവിലെ പരിശോധനയിൽ അസാധ്യം.
ഈ സൗകര്യം മുൻനിർത്തി ധാരാളം കൗമാരക്കാർ ഉൾപ്പെടെയുള്ളവർ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം വാഹനമോടിക്കുന്നുണ്ട് എന്നതാണ് സത്യം. ഈ പശ്ചാത്തലത്തിലാണ് കേരളത്തിൽ ഭയാനകമായ തോതിൽ വ്യാപകമാകുന്ന മയക്കുമരുന്ന് ലോബിയെക്കുറിച്ചും ലഹരിക്കടിമയാകുന്ന കൗമാരക്കാരെക്കുറിച്ചും ഇന്ന് ഒരു പ്രാഥമികാന്വേഷണം നടത്തിയത്. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ഇന്റലിജൻസ്, എക്സൈസ് എന്നീ വിഭാഗങ്ങളിലെ പരിചയക്കാരായ ചില ഉദ്യോഗസ്ഥരുമായി സംസാരിച്ചു. അവരിൽ നിന്നും ലഭിച്ച വിവരങ്ങളിൽ ചിലത് ചുവടെ.
.............................................................................
പൊതുവേയുള്ള നിഗമനം മദ്യനിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലേക്ക് മയക്കുമരുന്ന് ഒഴുക്ക് തുടങ്ങിയത് എന്നാണ്. അത് ഒരു വശം മാത്രം. അത് ഒരു കാരണമായിരുന്നു. എന്നാൽ വളരെ പ്രധാനപ്പെട്ട മറ്റൊരു സംഗതി കൂടിയുണ്ട്. നാർക്കോ ടെററിസം എന്നറിയപ്പെടുന്ന തീവ്രവാദ ..ഭീകര സംഘടനകളുടെ രഹസ്യ പ്രവർത്തനം. മുൻപ് ശ്രീലങ്കയിൽ എൽ ടി ടി ഇ സജീവമായിരുന്ന കാലത്ത് ഇന്ത്യയിൽ നാർക്കോ ടെററിസം വ്യാപകമായിരുന്നു. ആയുധങ്ങൾ വാങ്ങാനും പ്രവർത്തനത്തിനും പണം കണ്ടെത്താൻ തമിഴ് പുലികൾ സ്വീകരിച്ച മാർഗം. അഫ്ഗാനിസ്താൻ, പാക്കിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് മയക്കുമരുന്ന് സംഘടിപ്പിച്ച് ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര ,ജമ്മു കാഷമീർ തുടങ്ങിയ സംസ്ഥാനങ്ങൾ വഴി കടത്തി ശ്രീലങ്കയിൽ എത്തിച്ച് അമേരിക്കയിലേക്കും യൂറോപ്പിലേക്കും എത്തിക്കും.
അങ്ങനെ കോടിക്കണക്കിനു രൂപയുടെ ആയുധങ്ങളും പണവും പുലികൾ സ്വന്തമാക്കി. എൽ ടി ടി ഇ യെ ഉന്മൂലനം ചെയ്ത ശേഷം ഈ സംഗതി ഇല്ലാതായി. ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകൾ ഈ മാർഗം സജീവമാക്കിയിട്ടുണ്ട് എന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും മറ്റ് ഏജൻസികളും കണ്ടെത്തിയിരിക്കുന്നത്. വൻതോതിൽ പണം കൈമാറ്റം ചെയ്യുന്നതും സ്വർണം പോലെയുള്ള വിലയേറിയ വസ്തുക്കളുടെ കൈമാറ്റവും ഇപ്പോൾ വിവിധ രാജ്യങ്ങളിലെ ഏജൻസികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ബാങ്ക്, മറ്റ് സാമ്പത്തിക വിനിമയ മാർഗങ്ങൾ എന്നിവ വഴിയുള്ള കൈമാറ്റവും നിരീക്ഷണ വിധേയമാണ്. ടെററിസം ഒരു ആഗോള വിപത്തായി മാറിയ സാഹചര്യത്തിലാണ് ഈ നിരീക്ഷണം. ഇത്തരത്തിലുള്ള കൈമാറ്റങ്ങൾ നടത്തുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവയുടെ ഒക്കെ പശ്ചാത്തലം, ഏത് സാഹചര്യത്തിലാണ് കൈമാറ്റം , എന്താണ് ലക്ഷ്യം എന്നിവയൊക്കെ അന്താരാഷ്ട്ര ഏജന്‍സികൾ പരിശോധിക്കുകയും വിവര കൈമാറ്റം പരസ്പരം നടത്തുകയും ചെയ്യുന്നുണ്ട്.
അതോടെ ഇത്തരം ഇടപാടുകൾ ഭീകര സംഘടനകളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയതായി. അതിന് അവർ കണ്ടെത്തിയ ബദൽ മാർഗമാണ് മയക്കുമരുന്ന് കടത്തും വിപണനവും. എൽ എസ് ഡി പോലെയുള്ള സിന്തറ്റിക് മയക്കുമരുന്ന് കടത്താനും വിപണിയിൽ എത്തിക്കാനും എളുപ്പമാണ്. വളരെ ചെറിയ സ്റ്റാമ്പ് രൂപത്തിലും പരലുകളായും പൊടിയായുമൊക്കെ ലഭിക്കുന്ന ഇവ കാരിയർമാർക്ക് വളരെ എളുപ്പം കൊണ്ടു നടക്കാം. വിപണിയിൽ വിൽക്കുമ്പോൾ അപ്പോൾ തന്നെ പണവും ലഭിക്കുന്നു. കുറച്ചുനാൾ മുൻപ് തൃശ്ശൂരിൽ നടന്ന ഒരു മയക്കുമരുന്ന് വേട്ടയാണ് ഭീകര സംഘടനകളുടെ സാന്നിധ്യത്തിലേക്ക് വിരൽ ചൂണ്ടിയത്. കിലോക്കണക്കിന് ബ്രൌൺഷുഗറാണ് അന്ന് എക്സൈസ് പിടികൂടിയത്. ഒരാൾ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തപ്പോൾ കുവൈറ്റിലുള്ള ഒരു വ്യക്തിയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് തെളിഞ്ഞു. ഇയാളെ തപ്പി. അപ്പോഴേക്കും മറ്റൊരു മയക്കുമരുന്ന് ഇടപാടിൽ പ്പെട്ട് ഇയാൾ കുവൈറ്റിൽ ജയിലിലായിക്കഴിഞ്ഞിരുന്നു. പിന്നീടാണ് നിർണ്ണായകമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. കേരളത്തിൽ പിടിയിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടി. കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ബ്രൌൺ ഷുഗർ എത്തുമ്പോൾ ഇയാളുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വന്നുകൊണ്ടിരുന്നു.
ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം എത്തിയത് പാക്കിസ്ഥാനിലെ ലാഹോറിലുള്ള ഒരു മണി എക്സ് ചേഞ്ചു . സെന്ററിൽ. അവിടെ നിന്ന് കൃത്യമായ ഇടവേളകളിൽ കേരളത്തിലേക്ക് പണം ഒഴുകിക്കൊണ്ടിരുന്നു. അടുത്തിടെ കൊച്ചിയിൽ പിടികൂടിയ 30 കോടിയുടെ മയക്കുമരുന്ന് കടത്തിനെക്കുറിച്ചുള്ള അന്വേഷണവും സമാന സാഹചര്യത്തിൽ മുന്നോട്ട് പോവുകയാണ്. കൊച്ചി വിമാനത്താവളത്തിൽ അടുത്തിടെ മൂന്നു തവണയായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയ മയക്കുമരുന്ന് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിനു പിന്നിലുള്ള ആളുകളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാളൊക്കെ വളരെയധികം സ്വാധീനം കേരളത്തിൽ മയക്കുമരുന്ന് ലോബി ചെലുത്തിക്കഴിഞ്ഞതായാണ് ഏജൻസികൾ നൽകുന്ന വിവരം.
സ്കൂൾ..കോളേജ് തലം, പ്രൊഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജിംനേഷ്യങ്ങൾ, പാർട്ടികൾ എന്നിവിടങ്ങളിലൊക്കെ മയക്കുമരുന്ന് കടന്നുകഴിഞ്ഞു. എത്തിക്കാൻ സുസംഘടിതമായ ലോബി. മുൻപ് കള്ളപ്പണം, സ്വർണ്ണക്കടത്ത്, ഭൂമി ഇടപാടുകൾ എന്നിവയൊക്കെ നടത്തി ധനസമാഹരണം നടത്തിക്കൊണ്ടിരുന്ന തീവ്രവാദ ദേശ വിരുദ്ധ ശക്തികൾ തന്നെയാണ് ഈ ലോബിയെ നിയന്ത്രിക്കുന്നത്. മയക്കുമരുന്ന് എത്തിച്ച് വിപണിയിൽ നിന്ന് നേരിട്ട് ഇവർ ധന സമാഹരണം നടത്തുന്നു. ഈ ധന സമാഹരണം മാത്രമല്ല ഭീകര സംഘടനകളുടെ ലക്ഷ്യം. ജനതയുടെ മാനസിക ശാരീരിക ആരോഗ്യാവസ്ഥകളെ താളം തെറ്റിക്കുക എന്ന ഭീകര ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. അതെക്കുറിച്ചും നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചെന്നൈയിൽ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളെക്കുറിച്ചും ഡാർക്ക് നെറ്റ് എന്ന സംവിധാനത്തെക്കുറിച്ചും ഇനി തുടർന്ന് എഴുതാം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍