Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സാമ്പത്തിക നഷ്ടം പരിഹരിക്കാം; മാധ്യമങ്ങൾ വിവാദം എറ്റെടുക്കുന്നത് തടയണം; ഫാ മാത്യൂസ് മണവാളനെതിരെ തെളിവുകൾ സഹിതം ആരോപണമെത്തിയപ്പോൾ സമാധാനം ഉണ്ടാക്കാൻ അടിയന്തര ഇടപെടലുമായി വൈദിക സമിതി; ആലഞ്ചേരിയുടെ മധ്യസ്ഥയ്ക്ക് പോലും തയ്യാർ; കർദിനാളിന്റെ പ്രതികരണം അറിയാൻ കാത്തിരുന്ന വിമത വൈദികർ; കൊരട്ടിപ്പള്ളിയിലെ തട്ടിപ്പ് പുറത്തായതോടെ സീറോ മലബാർ സഭയിൽ വെടിനിർത്തലിന് സാധ്യത

സാമ്പത്തിക നഷ്ടം പരിഹരിക്കാം; മാധ്യമങ്ങൾ വിവാദം എറ്റെടുക്കുന്നത് തടയണം; ഫാ മാത്യൂസ് മണവാളനെതിരെ തെളിവുകൾ സഹിതം ആരോപണമെത്തിയപ്പോൾ സമാധാനം ഉണ്ടാക്കാൻ അടിയന്തര ഇടപെടലുമായി വൈദിക സമിതി; ആലഞ്ചേരിയുടെ മധ്യസ്ഥയ്ക്ക് പോലും തയ്യാർ; കർദിനാളിന്റെ പ്രതികരണം അറിയാൻ കാത്തിരുന്ന വിമത വൈദികർ; കൊരട്ടിപ്പള്ളിയിലെ തട്ടിപ്പ് പുറത്തായതോടെ സീറോ മലബാർ സഭയിൽ വെടിനിർത്തലിന് സാധ്യത

പ്രകാശ് ചന്ദ്രശേഖർ

കൊരട്ടി:കൊരട്ടി പള്ളിവികാരി ഫാ.മാത്യൂസ് മണവാളനെതിരെ സാമ്പത്തീക ക്രമക്കേട് ആരോപിച്ച് രംഗത്തുവന്നവെരെ തണുപ്പിക്കാൻ വൈദിക സമിതിയുടെ ഇടപെടൽ ശക്തം. കർദിനാൾ മാർ ആലഞ്ചേരിയുടെ നിലപാട് നിർണ്ണായകമാകും. മാർ അലഞ്ചേരി അടക്കമുള്ളവരുടെ മധ്യസ്ഥതയിൽ സംഭവം ചർച്ചചെയ്ത് പരിഹരിക്കണമെന്ന നിർദ്ദേശമാണ് വൈദീകസമിതി മുന്നോട്ട് വച്ചിട്ടുള്ളതെന്നാണ് സൂചന.

സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാവുമെന്നും വിഷയം മാധ്യമങ്ങൾ ഏറ്റെടുത്താൽ സഭയ്ക്ക് കൂടുതൽ നാണക്കേട് ഉണ്ടാവുമെന്നുന്നുമാണ് ഫാ.മാത്യൂ മണവാളനെ അനുകൂലിക്കുന്നവർ രൂപത നേതൃത്വത്തെ ധരിപ്പിച്ചിട്ടുള്ളത്. പള്ളിക്ക് നഷ്ടം ഉണ്ടാവാത്ത തരത്തിൽ പ്രശ്‌നം പരിഹരിച്ചാൽ പരാതിക്കാർ ഒതുങ്ങുമെന്നും ഫാ.മാത്യൂ മണവാളന് ഇടവക്കാർക്കിടയിൽ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ ഇതുവഴി കഴിയുമെന്നുമാണ് അനുകൂലികളുടെ കണക്കുകൂട്ടൽ. എന്നാൽ ഈ നീക്കത്തോട് മാർ ആലഞ്ചേരി എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ അനുകൂലികൾക്ക് കടുത്ത ആശങ്കയുണ്ട്.സഭയുടെ വസ്തു ഇടപാടിൽ മാർ ആലഞ്ചേരിയിക്കെതിരെ ആദ്യവെടി ഉതിർത്തത് മാത്യൂ മണവാളനായിരുന്നു.

ഇക്കാര്യം മനസ്സിൽ വച്ച് കൊരട്ടി പള്ളി വിഷയത്തിൽ നിഷ്പക്ഷ നിലപാടുമായി മാർ ആലഞ്ചേരി മുന്നോട്ടുപോയാൽ ഫാ.മാത്യൂ മണവാളൻ ഊരക്കുരുക്കിലകപ്പെടാനിടയുണ്ടെന്നാണ് എതിർവിഭാഗത്തിന്റെ വിലയിരുത്തൽ. പള്ളിയുടെ കണക്കിന്റെ 25 ശതമാനം പരിശോധിച്ചപ്പോൾ 4 കോടിയിൽപ്പരം രൂപയുടെ ക്രകമക്കേട് കണ്ടെത്തിയെന്നാണ് പരാതിക്കാർ പുറത്ത് വിട്ടിട്ടുള്ള വിവരം.ഇതിനിടെ അഴിമതിയാരോപണങ്ങൾ സംബന്ധിച്ച് രൂപത നിയോഗിച്ച അന്വേഷണ കമ്മീഷൻ ദിവസങ്ങളായി പള്ളിയൽ തെളിപ്പ് നടത്തിവരികയാണ്.

ഓരോ ദിവസത്തെയും പരിശോധന വിവരങ്ങൾ അന്വേഷണ കമ്മീഷൻ അംഗങ്ങളും തെളിവെടുപ്പിനെത്തിയിട്ടുള്ള വൈദീകരും ചാർട്ടേഡ് അക്കൗണ്ടന്റുമടങ്ങുന്ന സംഘം രേഖയിലാക്കുന്നുണ്ടെന്നണ് ലഭ്യമായ വിവരം.ഫാ.സെബാസ്റ്റ്യൻ തളിയൻ,ഫാ.മാർട്ടിൻ കല്ലുങ്കൽ,ഫാ.ഫോൾ തേലക്കാട്ട് തുടങ്ങിയവർ അടങ്ങുന്ന രൂപത കമ്മീഷന്റെ തെളിവെടുപ്പ് പൂർത്തിയാവുന്നതുവരെ എല്ലാരീതിയിലും സഹകരിക്കുമെന്നാണ് പരാതിക്കാരുടെ നിലപാട്. കാര്യക്ഷമമായി നടപടികൾ മുന്നോട്ടുപോയില്ലങ്കിൽ ക്രമകക്കേടുകൾ അക്കമിട്ട് നിരത്തി പുറത്തുവിടുമെന്ന സൂചയും ഇക്കൂട്ടർ പങ്കിടുന്നു.

സാമ്പത്തീക തട്ടിപ്പ് പുറത്ത് വന്നതിനെത്തുടർന്ന് വികാരി ഫാ.മാത്യൂസ് മണവാളൻ പള്ളിയിൽ നിന്നും നേരെ പോയത് രൂപത ആസ്ഥാനത്തേയ്്ക്കായിരുന്നെന്നാണ് പരക്കെ ഉയർന്നിട്ടുള്ള പ്രചാരണം.സഭ ആസ്ഥാനത്ത് പത്ത് വർഷത്തോളം പൊക്യൂറേറ്ററായിരുന്ന ഇദ്ദേഹം എടയന്ത്രത്തിൽ പിതാവിന്റെ വിശ്വസ്തനാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സഭാ വസ്തു ഇടപാട് കേസിൽ ആലഞ്ചേരി പിതാവിനെതിരെ ആദ്യം 'വാളെ'ടുത്തത് ഫാ.മാത്യൂ മണവാളൻ ആയിരുന്നു. ഇതിന്റെ പേരിൽ വിശ്വാസികളുടെ കടുത്ത എതിർപ്പും ഇദ്ദേഹത്തിന് നേരിടേണ്ടിവന്നു. സമാനമായ ആരോപണങ്ങളിലാണ് ഇപ്പോൾ ഇദ്ദേഹവും അന്വേഷണം നേരിടുന്നത്. ഈ സാഹചര്യത്തിലാണ് കർദിനാളുമായി ഒത്തുതീർപ്പിലായി പ്രശ്‌ന പരിഹാരത്തിന് ശ്രമം നടക്കുന്നത്. കൊരട്ടി മാതാവിന് ഭക്തർ നല്കിയ സ്വർണ്ണ മാലയും വളയും ആണ് കാണാതായതാണ് മാത്യൂസ് മണവാളനെ വെട്ടിലാക്കുന്നത്.

കൊരട്ടി മുത്തിയുടെ സ്വർണ വിൽപ്പനയുമായി ബന്ധപ്പെട്ട ആരോപണം ഉയർന്ന ശേഷം ഒളിവിൽ പോയ കൊരട്ടി പള്ളി വികാരി ഫാ.മാത്യൂസ് മണവാളൻ വീണ്ടും ഇടവകയിൽ എത്തിയപ്പോൾ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിരവധി ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നതോടെ അന്വേഷണ കമ്മീഷൻ അംഗങ്ങൾക്ക് മുമ്പിൽ മനസു തുറന്നു അദ്ദേഹം. എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്ന് പറഞ്ഞു കൊണ്ടാണ് വികാരി രംഗത്തെത്തിയത്. കുർബാന മുടക്കുമെന്ന് അറിയച്ചത് വികാരപ്രകടനം മാത്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മറ്റു കാര്യങ്ങളെല്ലാം ആലോചിച്ച് ചെയ്യാമെന്നാണ് വികാരി പറഞ്ഞത്. ഇതിന് ശേഷമാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ സജീവമാക്കിയത്.

സ്വർണം വിറ്റതിനെക്കുറിച്ച് അന്വേഷിക്കാൻ ഇടവക വികാരി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടുകളുടെ പകർപ്പ് മറുനാടന് ലഭിച്ചപ്പോൾ വ്യക്തമാകുന്നത് കൂടുതൽ സാമ്പത്തിക തട്ടിപ്പുകൾ നടന്നു എന്ന വിവരത്തിലേക്കാണ്. സ്വർണ വിൽപ്പനയുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ നടത്തിയ പ്രാഥമിക പരിശോധനയിൽ കൂടുതൽ കാര്യങ്ങൾ വ്യകതമാക്കി. ഇടവകയ്ക്ക് കീഴിലുള്ള സ്‌കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സ്ഥലം വിൽപ്പനയെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പള്ളിയിൽ പണം വാങ്ങി നിയമനം നടത്തിയിട്ടില്ലെന്ന് വാദിച്ച വികാരി അന്വേഷണ കമ്മീഷൻ മുമ്പാകെ പണം വാങ്ങിയെന്ന് സമ്മതിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വ്യക്തമാണ്.

സ്‌കൂൾ അദ്ധ്യാപക നിയമനുമായി ബന്ധപ്പെട്ട് പരിശോധ നടത്തിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. 70 ലക്ഷം രൂപ പത്തു പേരുടെ കയ്യിൽ നിന്നായി വാങ്ങിയിട്ടുണ്ടെന്നാണ്. പള്ളിയിൽ ഇതിന് മാത്രമായി സൂക്ഷിക്കുന്ന കണക്കും വികാരി കാണിച്ചു നൽകി. ഇതിൽ 67 ലക്ഷം രൂപ മാത്രമാണ് കണക്കു വെച്ചിരിക്കുന്നത്. ഈ നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംശയാസ്പദമാണെന്ന വിധത്തിലേക്ക് വിരൾ ചൂണ്ടുന്നുണ്ട് അന്വേഷണ കമ്മീഷൻ. കഴിഞ്ഞ മാസം നടന്ന പൊതുയോഗത്തിൽ സ്ഥലക്കച്ചവടം ഒന്നു നടന്നില്ലെന്നാണ് ഇടവക ജനങ്ങളോട് അറിയിച്ചത്. എന്നാൽ, അന്വേഷണത്തിൽ വ്യക്തമായത് മറ്റൊരു കാര്യമാണ്. വഴിച്ചാൽ പള്ളിയുടെ പിറകു വശത്ത് 10 സെന്റ് സ്ഥലം 3,40,000 രൂപയ്കകാ വാങ്ങാൻ തീരുമാനിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. സ്ഥലമിടപാടിനായി പണം വാങ്ങിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.

വഴിച്ചാൽ പള്ളിയുടെ പിറകിലായി വഴിയില്ലാത്ത സ്ഥലമാണ് വാങ്ങിയതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അതേസമയം മുൻവികാരി വാങ്ങേണ്ടെന്ന് വെച്ച് സ്ഥലവും പിന്നീട് പള്ളിക്കമ്മറ്റി വാങ്ങിയെന്നും ഇതിനായാണ് കൊരട്ടി മുത്തിയുടെ പുരാതന സ്വർണം വിിൽക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP