ചൈനീസ് അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിച്ച് ഇന്ത്യ; നിയോഗിക്കപ്പെട്ടത് ഏറ്റവും ഉയരത്തിൽ നിരീക്ഷണം നടത്താൻ സജ്ജമായ സൈനിക വിഭാഗം; ഇന്ത്യൻ അതിർത്തിയിൽ വിമാനമിറക്കി ചൈന പ്രകോപനം സൃഷ്ടിച്ചതിന് പിന്നാലെ പുതിയ നടപടി; ചൈനയുടെ കടന്നുകയറ്റം അനുവദിക്കില്ലെന്ന് ഉറച്ച പ്രഖ്യാപനവുമായി സൈനിക നീക്കം
ന്യൂഡൽഹി: അരുണാചൽ മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിച്ച് ഇന്ത്യ. ചൈന ഉയർത്തുന്ന ഏതു ഭീഷണിയും നേരിടാൻ തയ്യാറാണെന്ന പ്രഖ്യാപനമാണ് ഇന്ത്യ നടത്തുന്നത്. ഇന്ത്യൻ അതിർത്തിയിൽ ചൈന വിമാനങ്ങളിറക്കി ശക്തിപ്രകടനം നടത്തിയെന്ന വാർത്ത അടുത്തിടെയാണ് പുറത്ത് വന്നത്. കഴിഞ്ഞ വർഷം നടന്നതുപോലെ വീണ്ടും ഡോക്ലാം മേഖലയിൽ ഇന്ത്യ-ചൈന സൈന്യം നേർക്കുനേർ ശക്തിപ്രകടനവുമായി എത്തുമോ എന്ന ആശങ്കയും അതോടെ ശക്തമായി. ഇന്ത്യ ആ മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നതോടെ ഇന്ത്യയും നയതന്ത്ര ബന്ധത്തിലുപരി അതിർത്തിയിൽ സൈനിക ശക്തി വർധിപ്പിക്കുകയും അതുവഴി ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയുമാണ് ലക്ഷ്യമിടുന്നത്.
ദോക്ലാമിൽ ഇരു സൈന്യവും കഴിഞ്ഞവർഷം വെടിയുതിർത്തില്ലെങ്കിലും ഏറ്റുമുട്ടൽ എന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. പരസ്പരം അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണെങ്കിലും ദശാബ്ദങ്ങൾക്ക് മുമ്പുള്ള ഇന്ത്യാ-ചൈന യുദ്ധകാലത്തിന് ശേഷം ഇരു രാജ്യങ്ങളും അത്തരമൊരു ഏറ്റുമുട്ടലിന് മുതിർന്നിട്ടില്ല. എന്നാൽ കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളായി സ്ഥിതി മോശമാകുകയാണ് ഇന്ത്യാ-ചൈനാ അതിർത്തിയിൽ.
കഴിഞ്ഞകൊല്ലം ഉണ്ടായ തർക്കത്തിനു ശേഷം വിമാന വിന്യാസം നടത്തി ചൈന ഇന്ത്യയെ വെല്ലുവിളിച്ചുവെന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. ഇതോടെ മേഖലയിലെ പരിശോധന ശക്തമാക്കുകയെന്ന ലക്ഷ്യവുമായാണു കൂടുതൽ സൈനിക ട്രൂപ്പുകളെ മേഖലയിലേക്ക് ഇന്ത്യ നിയോഗിച്ചത്. അസ്വസ്ഥതകൾ നിലനിൽക്കുന്ന ടിബറ്റൻ അതിർത്തിയിൽ ചൈന നടത്തുന്ന നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നതിനും പുതിയ നീക്കം ഉപകാരപ്പെടും.
17,000 അടി വരെ ഉയരത്തിലുള്ള മഞ്ഞുമലകളിലടക്കം നിരീക്ഷണം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ ആണ് അതിർത്തിയിൽ വിന്യസിച്ചിട്ടുള്ളത്. ഈ മേഖലയിൽ ഇന്ത്യയെ മറികടന്നുള്ള നീക്കം ചൈന നടത്തരുതെന്ന മുന്നറിയിപ്പു കൂടിയാണ് ഇന്ത്യയുടെ തീരുമാനം. ദിബാങ്, ദൗദിലേ, ലോഹിത് താഴ്വരകളിൽ ചൈനയുടെ കടന്നുകയറ്റം ഉണ്ടാവരുത് എന്ന് ഉറപ്പിച്ചാണ് പുതിയ നീക്കം. ദോക്ലാമിൽ കഴിഞ്ഞ വർഷം ഉണ്ടായ സംഭവത്തിനു ശേഷം ഏതു രീതിയിലുള്ള വെല്ലുവിളികളെ നേരിടാനും സൈന്യം സജ്ജമായതായും ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ കിബിതുവിൽ ഉന്നത സൈനികോദ്യോഗസ്ഥൻ വ്യക്തമാക്കി. ദീർഘദൂര പട്രോളിങ് സൈന്യം തുടങ്ങിയിട്ടുണ്ട്. മഞ്ഞുകാലത്തിന്റെ മറവിൽ ഇന്ത്യക്കെതിരെ നീക്കങ്ങൾ നടത്തുന്ന സ്ഥിതി ഉണ്ടാവില്ലെന്ന് ഉറപ്പിച്ചാണ് സൈനിക നീക്കം. ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് 15 മുതൽ 30 ദിവസം വരെ ദൈർഘ്യമുള്ള നിരീക്ഷണങ്ങൾ നടത്തും. ഇതിനുപുറമെ ഇന്ത്യചൈനമ്യാന്മർ രാഷ്ട്രങ്ങളുടെ അതിർത്തി ചേരുന്നയിടത്തും കൂടുതൽ സൈന്യത്തെ വിന്യസിക്കും. ഇവർക്ക് എല്ലാ സൗകര്യങ്ങളും വാർത്താ വിനിമയ ഉപകരണങ്ങളും നൽകിയിട്ടുണ്ട്.
സുഗമമായ സഞ്ചാരത്തിനു മേഖലയിൽ റോഡ് ശൃംഖല കൂടുതൽ വിപുലമാക്കും. കിബിതു പോസ്റ്റിലേക്ക് നടന്നുപോകാവുന്ന പാലം ഉപയോഗിച്ചാണ് ഇപ്പോൾ സൈന്യം സാധനങ്ങൾ എത്തിക്കുന്നത്. ലോഹിത് നദിയുടെ കിഴക്ക്പടിഞ്ഞാറ് കരകളെ ബന്ധിപ്പിക്കുന്ന റോഡ് മണ്ണിടിച്ചിൽ മൂലം തകർന്നുകിടക്കുകയാണ്. ഈ റോഡുകൾ നവീകരിക്കും. ഇതോടെ അരുണാചലിലെ താഴ്വരകളിലൂടെയുള്ള സഞ്ചാരം എളുപ്പത്തിലാും. - ബോർഡർ റോഡ് ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു.
4000 കിലോമീറ്റർ ആണ് ഇന്ത്യ-ചൈന അതിർത്തിയുടെ ദൈർഘ്യം. ഇവിടെ റോഡ് നിർമ്മാണമുൾപ്പെടെ വൻ പ്രവർത്തനങ്ങളാണ് ചൈന നടത്തുന്നത്. ദോക്ലാമിന് സമീപമുള്ള ചൈനീസ് കേന്ദ്രത്തിൽ ഹെലിപാഡ് നിർമ്മാണമടക്കം പുരോഗമിക്കുന്നതായി പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവിടെ അടുത്തിടെ വിമാനങ്ങളും ഹെലികോപ്റ്ററും ഇറക്കി ചൈന സൈനിക ശക്തിപ്രകടനം നടത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. പാക്കിസ്ഥാന്റെയല്ല, മറിച്ച് ചൈനീസ് അതിർത്തികൾ ശ്രദ്ധിക്കണമെന്ന് ഇന്ത്യ തീരുമാനിച്ചതും ചൈനയുടെ പുതിയ നീക്കങ്ങൾ കണ്ടുകൊണ്ടാണ്. ഇതിന് ശരിവയ്ക്കുന്നതാണ് ഇന്ത്യയുടെ പുതിയ സൈനിക നീക്കം.
ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് പരിശീലനം
നാല് ചൈനീസ് മിലിട്ടറി എയർക്രാഫ്റ്റുകൾ തിബറ്റൻ മേഖലയിൽ പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ കഴിഞ്ഞ മാസം ചൈനയുടെ ഔദ്യോഗിക മിലിട്ടറി വെബ്സൈറ്റ് തന്നെ പുറത്തുവിട്ടത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെ കൂടുതൽ വിമാനങ്ങൾ ഈ മേഖലയിൽ എത്തിയതായി വിവരം പുറത്തുവന്നു. ഗ്ളോബൽ ടൈംസിൽ വന്ന റിപ്പോർട്ടിൽ ചൈനീസ് മിലിട്ടറി വെബ്സൈറ്റ് ഇത്തരത്തിൽ ടിബറ്റൻ മേഖലയിൽ ചൈനീസ് വിമാനങ്ങളുടെ പരിശീലനം സംബന്ധിച്ച റിപ്പോർട്ട് വന്നത്. ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ജെ-10, ജെ-11 വിമാനങ്ങൾ ഇറങ്ങിയെന്നായിരുന്നു വാർത്ത.
ഹിമാലയൻ മലനിരകളിലെ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ-ടിബറ്റ്-ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിർത്തി പ്രദേശത്ത് ഏറെക്കാലമായി സംഘർഷാവസ്ഥയാണ്. ചൈന ഡോങ്ലാങ് എന്നഉം ഭൂട്ടാൻ ഡോകോലാ എന്നും ആണ് ഈ പ്രദേശത്തെ വിളിക്കുന്നത്. ഇന്ത്യ ഡോക്ലാം എന്നും ഇവിടെ ചൈന നിരന്തരം അസ്വാഭാവിക സൈനിക ഇടപെടലുകൾ നടത്താറുണ്ട്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിമാന വിന്യാസമെന്നാണ് വിലയിരുത്തൽ. അറുപത് വർഷത്തിലേറെക്കാലമായി നിലനിൽക്കുന്ന പ്രശ്നമാണിത്.
ടിബറ്റൻ മേഖലയിൽ പരമാധികാരം ഉറപ്പിക്കാനാണ് ചൈനയുടെ നീക്കം. ടിബറ്റിലെ കൈലാസ് - മാനസ സരോവർ ദർശനത്തിന് നാഥുല പാസ് കഴിഞ്ഞവർഷം ജൂണിൽ ചൈന അടച്ചിരുന്നു. ഇന്ത്യൻ അതിർത്തി സംസ്ഥാനമായ സിക്കിമിന്റെ തലസ്ഥാനമായ ടാങ്ടോക്കിൽ നിന്ന് 54 കിലോമീറ്റർ മാത്രം അകലെയാണ് നാഥുല. ഇവിടെ നിന്ന് ഏതാണ്ട് മുപ്പത് കിലോമീറ്റർ മാറിയാണ് ഇന്ത്യയും ഭൂട്ടാനും തിബറ്റും ചേരുന്ന ത്രിരാഷ്ട്ര അതിർത്തി മേഖലയായ ഡോക്ലാം. ഇവിടം കേന്ദ്രീകരിച്ച് സൈനികശേഷി കൂട്ടുകയും കൂടുതൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ചൈന എത്തിച്ചുവെന്ന വിവരം ആണ് പുറത്തുവന്നത്. ഡോക്ലാം മേഖളയിൽ ചൈനയും ഭൂട്ടാനും ഒരുപോലെ അവകാശം ഉ്നയിക്കുന്ന പ്രദേശത്ത് ചൈന റോഡ് നിർമ്മാണം നടത്തിയതോടെയാണ് അടുത്തിടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയത്.
ചൈനീസ് പട്ടാളം റോഡ് നിർമ്മാണത്തിന് എത്തിയതോടെ ഭൂട്ടാൻ ഇന്ത്യയുടെ സഹായം തേടി. ഇന്ത്യ വിഷയത്തിൽ ഇടപെട്ടു. എന്നാൽ തങ്ങളുടെ അധികാര പരിധിയിലുള്ള കാര്യമാണിതെന്ന് ചൈന പ്രതികരിച്ചു. ഇന്ത്യ ഇക്കാര്യത്തിൽ കൂടുതൽ ഇടപെടേണ്ടെന്ന നിലപാടും ചൈന സ്വീകരിച്ചു. അന്ന് ഇതെല്ലാം ഒരുവിധം പ്രശ്നമില്ലാതെ അവസാനിച്ചെങ്കിലും ഇപ്പോൾ സ്ഥിതി കൂടുതൽ സങ്കീർണമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഇന്ത്യയുടെ മുൻകരുതൽ. അന്ന് സൈനിക നടപടിയിലേക്ക് നീങ്ങി പ്രശ്നം വഷളാക്കാതെ പട്ടാളക്കാർ നിരന്നുനിന്ന് മനുഷ്യമതിൽ തീർത്താണ് ചൈനയെ ഇന്ത്യ തടഞ്ഞത്. സൈനികർതമ്മിൽ ഉന്തുംതള്ളിലേക്ക് കാര്യങ്ങളെത്തി. ആഗോളതലത്തിൽ വിഷയം ചർച്ചയായി. ഇതോടെ ചൈന പിന്മാറി. പിന്നാലെ ഇന്ത്യയും. ഇതിന് ശേഷം ഇപ്പോൾ വീണ്ടും വലിയതോതിൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും എത്തിച്ചതോടെ അറുപതുകളിലെ ഇന്ത്യാ-ചൈന യുദ്ധസമാന സാഹചര്യം സൃഷ്ടിക്കപ്പെടുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഇന്ത്യൻ അതിർത്തിയിൽ കടന്നു കയറിയ ചൈന സേനയെ പിൻവലിച്ചിട്ടില്ലെന്ന് പെന്റഗൺ
- റഷ്യയെ വിറപ്പിക്കുന്ന 'കാലകേയപ്പടയുടെ' തലവൻ യെവ്ഗിനി പ്രിഗോഷിന്റെ കഥ
- എയർലിഫ്റ്റ് ചെയ്തത് 68000 സൈനികരെ, ഗൽവാനിൽ ഇന്ത്യ മുൻതൂക്കം നേടിയത് ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്