മാർബിളും ഗ്രാനൈറ്റും ഇറക്കാൻ സുധീർ കരമനയുടെ കൈയിൽ നിന്ന് 25,000 രൂപ നോക്കുകൂലി വാങ്ങിയവർക്ക് പണി കിട്ടി; തിരുവനന്തപുരം അരശുമൂട് യൂണിറ്റിലെ 14 സിഐടിയു പ്രവർത്തകർക്ക് സസ്പെൻഷൻ; ഏഴ് പ്രവർത്തകരെ പുറത്താക്കി ഐഎൻടിയുസി; നടനിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ നിർദ്ദേശം; തൊഴിലാളികൾ തെറ്റുസമ്മതിച്ചെന്നും നേതൃത്വം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നടൻ സുധീർ കരമനയുടെ വീട് പണിക്ക് കൊണ്ടുവന്ന സാധനങ്ങൾ ഇറക്കാൻ നോക്കുകൂലി വാങ്ങിയ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി. അരശുംമൂട് യൂണിറ്റിലെ 14 സിഐടി.യു പ്രവർത്തകരെ സസ്പെൻഡ് ചെയ്തു. നടനിൽ നിന്നും വാങ്ങിയ പണം തിരികെ കൊടുക്കാനും നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിലുൾപ്പെട്ട ഏഴ് പ്രവർത്തകരെ പുറത്താക്കുന്നതായി ഐ.എൻ.ടി.യു.സി നേതൃത്വവും അറിയിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേ നവീകരണത്തിനായി കൊണ്ടുവന്ന ഇലക്ട്രിക് കേബിളുകൾ ഇറക്കുമതി ചെയ്യുന്നതിന് നോക്കുകൂലി ചോദിച്ച സംഭവത്തിന് പിന്നാലെയാണ് വിവാദ സംഭവമുണ്ടായത്. 25,000 രൂപയാണ് മൂന്ന് യൂണിയനുകൾ ചേർന്ന് നോക്കുകൂലിയായി സുധീറിൽ നിന്ന് വാങ്ങിയത്. ഇത് വിവാദമായതോടെ സിഐടി.യു നേതൃത്വം ഇടപെടുകയായിരുന്നു. ആരോപണ വിധേയരായ തൊഴിലാളികളിൽ നിന്ന് വിശദീകരണം തേടിയ ശേഷമാണ് നടപടി. തങ്ങളുടെ തെറ്റ് മനസിലായതായി തൊഴിലാളികൾ സമ്മതിച്ചതായി വിവരമുണ്ട്.
ചാക്ക ബൈപ്പാസിന് സമീപം സുധീർ കരമന തന്റെ പുതിയ വീട് വയ്ക്കുന്നത്. ഇവിടേക്ക് കൊണ്ടുവന്ന മാർബിളും ഗ്രാനൈറ്റും ഇറക്കുന്നതാണ് യൂണിയനുകൾ തടഞ്ഞത്. മാർബിളും ഗ്രാനൈറ്റും വാങ്ങിയ കന്പനിയിൽ നിന്നുള്ള തൊഴിലാളികൾ തന്നെയാണ് ഇവ ഇറക്കാനായി എത്തിയത്. അതിനായി 16,000 രൂപയും കന്പനി സുധീറിൽ നിന്ന് ഈടാക്കിയിരുന്നു. എന്നാൽ, ലോഡുമായി വാഹനം സുധീറിന്റെ വീട്ടിൽ എത്തിയപ്പോൾ യൂണിയൻകാർ എത്തി നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യം 75,000 രൂപ ആവശ്യപ്പെട്ടു. എന്നാലിതുകൊടുക്കാൻ വീട് പണിയുടെ ചുമതല ഉണ്ടായിരുന്നവർ തയ്യാറായില്ല. തുടർന്ന് യൂണിയൻകാർ ഇവരോട് മോശമായി സംസാരിച്ചു. പിന്നീട് വിലപേശലിനൊടുവിൽ 25,000 രൂപ നൽകാമെന്ന് സമ്മതിച്ചു. എന്നാൽ, തുക വാങ്ങിയ യൂണിയൻകാർ സാധനം ഇറക്കാതെ പോകുകയായിരുന്നു. ഇതോടെ കന്പനിയിൽ നിന്നെത്തിയ തൊഴിലാളികൾ തന്നെ മാർബിളും ഗ്രാനൈറ്റും ഇറക്കുകയായിരുന്നു.
800രൂപ വിലയുള്ള സാധനം ഇറക്കാൻ 800 രൂപയാണ് ഈടാക്കിയത്. ആദ്യം ഒരു ലക്ഷം രൂപ ചോദിച്ചു. പിന്നീട് അത് 50,000 രൂപയായി. ഒടുവിൽ യുണിയൻകാർക്ക് 20000രൂപ കൊടുത്തു. ഇതോടെ സാധനം ഇറക്കാൻ അനുമതി നൽകി യൂണിയനുകാർ പോവുകയായിരുന്നു. സിഐടിയു, എഐടിയുസി, ബിഎംഎസ് തുടങ്ങി എല്ലാ തൊഴിലാളി സംഘടനകളുടെ ആളുകളും തർക്കത്തിനെത്തി. നടൻ സുധീർ കരമന സ്ഥലത്തില്ലായിരുന്നു. കരാർ എടുത്ത ആളിൽ നിന്നാണ് ഈ തുക യൂണിയനുകാർ ഈടാക്കിയത്.
താൻ തൊടുപുഴയിൽ ഷൂട്ടിംഗിലായിരുന്നു. കരാറുകാരൻ തന്നെ സാധനം ഇറക്കാമെന്ന വ്യവസ്ഥയിലാണ് ഗ്രനൈറ്റും മാർബിളും കൊണ്ടു വന്നത്. 16000 രൂപ കൊടുക്കാമെന്നായിരുന്നു കരാർ. സാധനം ഇറക്കാൻ എത്തിയതോടെ യൂണിയനുകാർ എത്തി. തങ്ങൾക്ക് പണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചെറിയ തർക്കവും ഇതു സംബന്ധിച്ചുണ്ടായി. സാധനം ഇറക്കിയവർക്ക് 16000രൂപയും നോക്കി നിന്നവർക്ക് 25000രൂപയും കിട്ടി. ഒരു ടൺ ഗ്രാനൈറ്റ് ഇറക്കാൻ 1000രൂപയിൽ താഴെ മാത്രമേ വാങ്ങാൻ തൊഴിലാളികൾക്ക് അധികാരമുള്ളൂ. ഈ സാഹചര്യത്തിലാണ് സുധീർ കരമന പരാതിയുമായി വന്നത്.
ചാക്കയിൽ ബൈപാസിനോട് ചേർന്നാണ് സുധീർ പുതിയ വീട് വയ്ക്കുന്നത്. സാധനങ്ങൾ ഇറക്കാൻ കമ്പനി തന്നെ കരാറുകാരെ കൊണ്ടുവന്നിരുന്നു. അവർ തന്നെ കയറ്റിറക്ക് നടത്തുമെന്നായിരുന്നു പറഞ്ഞത്. അവർ ഇറക്കിയതിന് 16000 രൂപ കൂലിയും നൽകി. വീടുപണി നടക്കുന്നിടത്ത് ജോലിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗ്രാനൈറ്റും മാർബിളും ഇറക്കുന്നതിനിടെയാണ് യൂണിയൻകാർ എത്തിയത്. ഇവർ വീട്ടിനകത്ത് കയറി പരിശോധന നടത്തി. സംഭവ സമയത്ത് തൊടുപുഴയിൽ ഷൂട്ടിങ് തിരക്കിലായിരുന്നു നടൻ.
സാധനങ്ങൾ ഇറക്കാൻ എന്ന പേരിൽ പറഞ്ഞ് അവർ പണം വാങ്ങി പോയി. കാൽ ലക്ഷം വാങ്ങിയെങ്കിലും സാധനം ഇറക്കാതെ അവർ പോയി. യൂണിയൻകാർ മോശമായാണ് സംസാരിച്ചത്. ഒരു ലക്ഷം തന്നാലേ സാധനം ഇറക്കൂ എന്നാണ് പറഞ്ഞതെന്ന് കരാറുകാരൻ സുനിൽ പറയുന്നു. നാലഞ്ചു മണിക്കൂർ വരെ തർക്കം തുടർന്നു. ഇതിനിടെ ജോലിക്കാരുമായി തർക്കമായി. ഒരുലക്ഷം പിന്നെ എഴുപത്തയ്യായിരവും അമ്പതിനായിരവും ആയി കുറച്ചു പറഞ്ഞ് തർക്കം മുന്നോട്ടുപോയി. ഇതിനിടെ അവിടെ ഉണ്ടായിരുന്ന ജോലിക്കാരെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. ഒരു ഷീറ്റ് ഗ്രാനൈറ്റ് ഇറക്കാൻ ആവശ്യപ്പെട്ടത് 800 രൂപയാണ്. ഷീറ്റിന്റെ വില അത്രയും ഇല്ലെന്നും കരാറുകാരൻ പറയുന്നു. ഏതു നേതാവ് വന്ന് സംസാരിച്ചിട്ടും കാര്യമില്ലെന്നും ഞങ്ങൾ പറയുന്നതാണ് തരേണ്ടതെന്നുമായിരുന്നു ഭീഷണി. ഇല്ലെങ്കിൽ ഇവിടെ ഇനി പണി നടക്കില്ലെന്നും ഭീഷണി മുഴക്കി. മുപ്പതോളം പേരടങ്ങുന്ന സംഘമാണ് ഇത്തരമൊരു ഭീഷണിയുമായി എത്തിയതെന്നും സുനിൽ പറയുന്നു. മൂന്ന് പാർട്ടികളുടെ യൂണിയൻ പ്രതിനിധികളും ഉണ്ടായിരുന്നു എന്നാണ് സുനിൽ വ്യക്തമാക്കുന്നത്.
നിങ്ങൾ ലേബർ ഓഫീസറോട് പരാതി പറഞ്ഞാൽ പിന്നെ ഇവിടെ പണി നടക്കില്ലെന്നായിരുന്നു ഭീഷണിയെന്നാണ് യൂണിയനുകൾ ഉന്നയിച്ചത്. പിന്നീട് 25000 രൂപ വാങ്ങി പോയി. ഇനി നിങ്ങൾ ഇറക്കിക്കോ എന്നായിരുന്നു അവർ പറഞ്ഞതെന്ന് സുധീർ പറയുന്നു. ഇതുവരെ വിഷയത്തിൽ പരാതിപ്പെട്ടിട്ടില്ലെന്നും എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഈ വിഷയം സമൂഹത്തിന് മുന്നിൽ കൊണ്ടുവരുന്നതെന്നും സുധീർ പറയുന്നു. ഈ ചീത്തവിളിയും ബഹളവും ഒഴിവാക്കാമായിരുന്നു എന്നും കാശുവാങ്ങി അവർക്കുതന്നെ ഇറക്കാമായിരുന്നു എന്നും സുധീർ പറയുന്നു.
അതിനിടെ സംഭവത്തിൽ നടപടിയെടുക്കുമെന്ന് സിഐടിയു ജില്ലാ സെക്രട്ടറി വി ശിവൻകുട്ടി അറിയിച്ചു. പ്രശ്നത്തിൽ സുധീർ കരമന പൊലീസിൽ പരാതി നൽകണം. പൊലീസ് ക്രിമിനൽ നടപടികൾ എടുക്കുമെന്നും ശിവൻകുട്ടി വിശദീകരിച്ചു. നോക്ക് കൂലി വാങ്ങിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ഐഎൻടിയുസിയും വിശദീകരിച്ചു. മെയ് 1 മുതൽ സംസ്ഥാനത്ത് നോക്ക് കൂലി ഉണ്ടാകില്ലെന്ന് പിണറായി സർക്കാർ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് നിരന്തരം ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്.
കഴിഞ്ഞ സർക്കാർ വിവിധ ജില്ലകളിൽ നോക്കുകൂലി നിരോധിച്ച് ഉത്തരവിറക്കിയെങ്കിലും അതൊന്നും ഫലപ്രദമായി നടപ്പിലായില്ല. മെയ് ഒന്നുമുതൽ കേരളത്തിൽ നോക്കുകൂലി അവസാനിപ്പിക്കാൻ പിണറായി സർക്കാർ തീരുമാനിച്ചപ്പോൾ ഇതിനെ പിന്തുണച്ച് ട്രേഡ് യൂണിയനുകളും രംഗത്ത് വന്നിരുന്നു. നോക്കൂകൂലി വാങ്ങുന്ന സംഭവങ്ങളുണ്ടായാൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
സംസ്ഥാനതല യോഗത്തിന്റെ തുടർച്ചയായി മെയ് ഒന്നിനു മുമ്പ് എല്ലാ ജില്ലയിലും കലക്ടർമാർ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു. ഇതിനിടെയാണ് സുധീർ കരമന പരാതിയുമായി എത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍