Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീമൻ ഉപഗ്രഹം ഭൂമിയിൽ നിലംപതിക്കാൻ ഇനി അധികനേരമില്ല; പതനം അറ്റലാന്റിക് കടലിലെന്ന് സൂചന; ചൈനയും കൊറിയയും അമേരിക്കയും ആഫ്രിക്കൻ രാജ്യങ്ങളും ഭീതിയിൽ; ഒരാളെങ്കിലും മരിക്കാനുള്ള സാധ്യത വിദൂരമെന്ന് നാസ; ഭൂമിയിലേക്ക് പതിക്കുന്നത് മണിക്കൂറിൽ 17,000 മൈൽ സ്പീഡിൽ; അപകടകരമായ രാസവസ്തുക്കൾ ഭൂമിയിലെത്തുമെന്നു ഭീതി സജീവം; അവശിഷ്ടങ്ങൾ കണ്ടാൽ തൊട്ട് നോക്കുകയോ പരിശോധിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്

ഭീമൻ ഉപഗ്രഹം ഭൂമിയിൽ നിലംപതിക്കാൻ ഇനി അധികനേരമില്ല; പതനം അറ്റലാന്റിക് കടലിലെന്ന് സൂചന; ചൈനയും കൊറിയയും അമേരിക്കയും ആഫ്രിക്കൻ രാജ്യങ്ങളും ഭീതിയിൽ; ഒരാളെങ്കിലും മരിക്കാനുള്ള സാധ്യത വിദൂരമെന്ന് നാസ; ഭൂമിയിലേക്ക് പതിക്കുന്നത് മണിക്കൂറിൽ 17,000 മൈൽ സ്പീഡിൽ; അപകടകരമായ രാസവസ്തുക്കൾ ഭൂമിയിലെത്തുമെന്നു ഭീതി സജീവം; അവശിഷ്ടങ്ങൾ കണ്ടാൽ തൊട്ട് നോക്കുകയോ പരിശോധിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്

ബെയ്ജിങ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ടിയാൻഗോങ്-1 ഇന്ന് എപ്പോൾ വേണമെങ്കിലും ഭൂമിയിലേക്കു പതിക്കും. ഓസ്‌ട്രേലിയയ്ക്കും യുഎസിനും ഇടയിലായിരിക്കും നിലയം വീഴുകയെന്നാണു വിലയിരുത്തൽ. 2016 സെപ്റ്റംബർ 14നാണു തങ്ങളുടെ ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട വിവരം ചൈന ഔദ്യോഗികമായി സമ്മതിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയിൽ (ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാൻഗോങ്1. 'സ്വർഗീയ സമാനമായ കൊട്ടാരം' എന്നാണു പേരിനർഥം. ചൈനീസ് ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനായിരുന്നു നിലയം ഉണ്ടാക്കിയത്.

ഈ നിലയത്തിന്റെ നിയന്ത്രണമാണ് ചൈനയ്ക്ക് നഷ്ടമായത്. ഞായറാഴ്ച ഉച്ചതിരഞ്ഞു പേടകം ഭൂമിക്ക് 179 കിലോമീറ്റർ ഉയരത്തിൽ എത്തിയിരുന്നു. നിലയം എവിടെ, എപ്പോൾ പതിക്കുമെന്നു പക്ഷേ കൃത്യമായ വിവരം ആർക്കുമില്ല. അമേരിക്ക, ചൈന, ആഫ്രിക്ക, ദക്ഷിണ യൂറോപ്പ്, ഓസ്‌ട്രേലിയ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ വീണേക്കുമെന്നാണു പ്രതീക്ഷ. റഷ്യ, കാനഡ, വടക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ വീഴാനിടയുണ്ടെന്നു പ്രവചിക്കുന്നവരുമുണ്ട്. ന്യൂയോർക്ക് ഉൾപ്പടെയുള്ള അമേരിക്കയുടെ ഭാഗവും ലാറ്റിനമേരിക്കയും ആഫ്രിക്കയും ഓസ്ട്രേലിയയുമെല്ലാം ചൈനീസ് ഉപഗ്രഹം നിലംപതിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളാണ്.

യൂറോപ്യൻ സ്‌പേസ് ഏജൻസി പറയുന്നതു തിങ്കളാഴ്ച രാവിലെ 7.25ന് വീഴുമെന്നാണ്. ബഹിരാകാശ പേടകത്തിന്റെ വീഴ്ച മനുഷ്യർക്ക് അപകടമുണ്ടാക്കാൻ സാധ്യത കുറവാണെന്നു ചൈനയുടെ വിശദീകരണം. നിലയത്തിന്റെ 10 ശതമാനം ഭാഗം മാത്രമേ ഭൂമിയിൽ പതിക്കാനിടയുള്ളൂ. ബാക്കിയെല്ലാം അന്തരീക്ഷത്തിൽ കത്തിപ്പോകും. ഭൂമിയിലെ വസ്തുക്കൾക്കു കേടു വരുത്തില്ല. വിഷകരമായ രാസപദാർത്ഥങ്ങളൊന്നും നിലയത്തിൽ നിന്ന് ഉണ്ടാകില്ലെന്നും ചൈന പറയുന്നു. ഇത് വീഴുക അത്‌ലാന്റിക് കടലിലാകുമെന്നും വിലയിരുത്തുന്നു. 17000 മൈൽ വേഗതയിലാണ് അത് ഭൂമിയിലേക്ക് അടുക്കുന്നത്. ദുരന്തങ്ങളുണ്ടാകാനുള്ള സാധ്യത നാസയും തള്ളിക്കളയുന്നുണ്ട്.

രാജ്യാന്തര ബഹിരാകാശ ഏജൻസികൾക്കു ടിയാൻഗോങ്ഒന്നിനെക്കുറിച്ചുള്ള വിവരങ്ങൾ ചൈനീസ് അധികൃതർ കൈമാറിയിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ ശാസ്ത്ര മന്ത്രാലയ റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച രാവിലെ 7.26 നും വൈകീട്ട് 3.26 നും ഇടയിലായിരിക്കും ടിയാൻഗോങ്-1 ഭൂമിയിൽ പ്രവേശിക്കുക. ഇതിനിടെ, ഇടിച്ചിറങ്ങാൻ പോകുന്ന ചൈനീസ് ബഹിരാകാശ നിലയത്തിനൊപ്പം അപകടകരമായ രാസവസ്തുക്കൾ ഭൂമിയിലെത്തുമെന്നു പ്രചാരണമുണ്ട്. ഒരുപക്ഷേ ഭൂമിയിലേക്ക് വീഴുന്നതിനും മണിക്കൂറുകൾ മുൻപു മാത്രമായിരിക്കും ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നതു പോലും. ഏതു നിമിഷവും ഭൂമിയിലേക്കു പതിക്കാവുന്ന വിധത്തിലാണ് ടിയാൻഗോങ് നിലയത്തിന്റെ ഭ്രമണമെന്നും ജനങ്ങൾ കരുതലോടെയിരിക്കണമെന്നും ചൈന നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു.

ഇതിനിടെ ഇടിച്ചിറങ്ങാൻ പോകുന്ന ചൈനീസ് ബഹിരാകാശ നിലയത്തിനൊപ്പം അപകടകരമായ രാസവസ്തുക്കളും ഭൂമിയിലെത്തുമെന്ന് മുന്നറിയിപ്പുണ്ട്. ഹൈഡ്രസൈൻ എന്ന് പേരുള്ള അപകടകാരിയായ രാസവസ്തുവാണ് ചൈനീസ് ബഹിരാകാശ നിലയമായ ടിയാങോങ് 1നൊപ്പം ഭൂമിയിലേക്ക് വരുന്നത്. ഇതിൽ പല ഭാഗങ്ങളിലും ഹൈഡ്രസിൻ അടങ്ങിയിരുക്കുമെന്നതാണ് ഭീതിക്കു പിന്നിൽ. എന്തെങ്കിലും തരത്തിലുള്ള ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങളെ കണ്ടെത്തിയാൽ തന്നെ അവ ഒരിക്കലും തൊട്ട് നോക്കുകയോ പരിശോധിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്.

നിറമില്ലാത്ത എണ്ണപോലെ വഴുവഴുപ്പുള്ള ദ്രാവകരൂപത്തിലാണ് ഹൈഡ്രസിൻ കാണപ്പെടുക. വ്യവസായങ്ങളിലും കൃഷി, സൈനിക മേഖലകളിലും റോക്കറ്റ് ഇന്ധനങ്ങളിൽ വരെ ഹൈഡ്രസിൻ ഉപയോഗിക്കുന്നുണ്ട്. ഹൈഡ്രസിനുമായി അടുത്ത് പെരുമാറിയാൽ കണ്ണിനും മൂക്കിനും തൊണ്ടക്കുമെല്ലാം അസ്വസ്ഥത അനുഭവപ്പെടാം. തളർച്ചയും തലവേദനയും ഛർദ്ദിയും തുടങ്ങി ബോധം നഷ്ടമായി കോമയിലാകാനുള്ള സാധ്യത പോലുമുണ്ട്. നിരന്തരം ഈ ഹൈഡ്രസിനുമായി ബന്ധപ്പെടുന്നവർക്ക് അർബുദം ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ബഹിരാകാശത്തു സ്ഥാപിച്ച ടിയാൻഗോങ് പരീക്ഷണ മൊഡ്യൂളുമായി ഷെൻഷൂ 8 എന്ന ബഹിരാകാശ വാഹനം 2011ൽ വിജയകരമായി ബന്ധിപ്പിക്കാനും ചൈനയ്ക്കു കഴിഞ്ഞു. 2012ൽ ഷെൻഷൂ 10വിൽ ബഹിരാകാശ യാത്രികരും ടിയാൻഗോങ്ങിലെത്തി. പല വർഷങ്ങളെടുക്കുന്ന ഒട്ടേറെ വിക്ഷേപണങ്ങളിലൂടെയാണു ലോകരാഷ്ട്രങ്ങളുടെ സഖ്യം രാജ്യാന്തര ബഹിരാകാശ നിലയം എന്ന ഭീമാകാരമായ സ്‌പേസ് ലാബ് യാഥാർഥ്യമാക്കിയത്. ഈ വിജയം ഒറ്റയ്ക്കു നേടിയെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. 2018ൽ വിക്ഷേപണങ്ങൾ ആരംഭിച്ചു 2022ൽ നിലയം പ്രവർത്തനസജ്ജമാക്കാനും ചൈന പദ്ധതിയിട്ടു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എല്ലാ സ്വപ്നങ്ങളും തകർന്നു. ടിയാൻഗോങ്ങുമായുള്ള ബന്ധം ചൈനയ്ക്ക് നഷ്ടമായെന്ന് രാജ്യം സമ്മതിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP