വയനാട്ടിൽ പൊങ്ങിയത് കടലിലെ ഒരു കപ്പു വെള്ളം മാത്രം; കേരളം മുഴുവൻ സർക്കാർ ഭൂമി ഭൂമാഫിയയുടെ പിടിയിൽ; കുട്ടിക്കാനത്തെ മിക്ക കൊട്ടാരങ്ങളും കൈമോശം സംഭവിച്ചു; അമ്മച്ചി കൊട്ടാരവും ഏക്കറു കണക്കിന് ഭൂമിയും ഒരു കത്തോലിക്കാ മെത്രാന്റെ കൈവശമെന്ന് റിപ്പോർട്ടുകൾ
മറുനാടൻ മലയാളി ബ്യൂറോ
പീരുമേട്: എല്ലാം ശരിയാക്കാൻ എത്തിയ പിണറായി സർക്കാറിന്റെ കീഴിൽ കാര്യങ്ങളെല്ലാം തകിടം മറിയുന്ന കാഴ്ച്ചയാണ് പതിവാകുന്നത്. കേരളത്തെ ഒരു വശത്തു നിന്നു മുറിച്ചുവിൽക്കാനുള്ള ശ്രമങ്ങൾ ശക്തമായി നടക്കുമ്പോൾ അത് തടയാൻ റവന്യൂ വിഭാഗത്തിനൊന്നും സാധിക്കുന്നില്ല. ഒരു വിഭാഗം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്നു ഭൂമി കച്ചവടം ചെയ്യുന്ന അവസ്ഥയാണുള്ളത്. വയനാട്ടിൽ മിച്ചഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചു കൊടുക്കാൻ ശ്രമം നടത്തിയതിന് പിന്നിൽ സിപിഐ ജില്ലാ സെക്രട്ടറി അടമുള്ളവർ ഉണ്ടെന്നാണ് പുറത്തുവന്ന വാർത്തകൾ. എന്നാൽ, അതൊരു കടലിലെ ഒരു കപ്പു വെള്ളം മാത്രമായേ കാണാൻ സാധിക്കൂ. കേരളം മുഴുവൻ ഭൂമാഫിയയുടെ പിടിയിലായ അവസ്ഥയാണുള്ളത്.
ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തുള്ള കൊട്ടാരങ്ങളും സർക്കാറിന് കൈമോശം വന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. അമ്മച്ചി കൊട്ടാരവും ഇതിനോട് അനുബന്ധിച്ച ഏക്കറു കണക്കിന് ഭൂമിയുമാണ് സർക്കാറിൽ നിന്നും അധ്യാധീനപ്പെട്ടിരിക്കുന്നത്. ഇതിനെല്ലാം പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സർക്കാറിൽ വന്നുചേരേണ്ട അമ്മച്ചി കൊട്ടാരം സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയപ്പോൾ എങ്ങനെ ഇത് സംഭവിച്ചു എന്നതിന് റവന്യൂവകുപ്പിന്റെ പക്കൽ യാതൊരു രേഖയുമില്ല. ജില്ലാ കളക്ൾടർ അന്വേഷിച്ചിട്ട് പോലും ഇതിന്റെ രേഖകളൊന്നും ലഭിച്ചില്ല. അത്രയ്ക്ക് വിദഗ്ധമായി തന്നെ ഭൂമാഫിയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് കാര്യങ്ങൾ നീക്കി.
ഒരു കത്തോലിക്കാ മെത്രാനാണ് തിരുവിതാംകൂർ രാജവംശത്തിന്റെ വേനൽക്കാല വസതിയായിരുന്ന കുട്ടിക്കാനം കൊട്ടാരം കൈവശപ്പെടുത്തിയതെന്നാണ് സൂചന. ഇതിനോട് അനുബന്ധിച്ച സ്ഥലം റവന്യൂ രേഖകൾ പ്രകാരം 73.10 ഹെക്ടർ വരും. രേഖകളിൽ ഇത്രയും ഭൂമി ഉണ്ടെങ്കിൽ ശരിക്കുമുള്ള ഭൂമി അതിനേക്കാൾ വരുമെന്നാണ് പലരും വിലയിരുത്തുന്നത്. വില്ലേജ് ഓഫീസിലെ കണക്കുകൾ പ്രകാരം സർക്കാർ തരിശായി 38.6 ഹെക്ടറും സർക്കാർ പുറമ്പോക്കായി 34.50 ഹെക്ടർ സ്ഥലവും ഇവിടെയുണ്ട്. ഈ സ്ഥലവും കൈമോശം സംഭവിച്ചു എന്നാണ് പുറത്തുവരുന്നത്. എങ്ങനെ ഈ സ്ഥലം നഷ്ടപ്പെട്ടു എന്നത് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞിട്ടും ഇതൊന്നും എവിടെയും എത്തിയിട്ടില്ല. റെയ്ഡിന്റെ പേരിൽ കൊണ്ടുപോയ രേഖകൾ ഉപയോഗിച്ച് വ്യാജരേഖ ഉണ്ടായിരിക്കാം എന്നും സംശയമുണ്ട്.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ആയതോടെ സർക്കാറിന് നഷ്ടപ്പെടുന്നത് ചരിത്രശേഷിപ്പുകളും കൂടിയാണ്. രാജ രവിവർമ വരച്ചതടക്കം ചിത്രങ്ങളും ചിത്രങ്ങൾ കൊത്തിയ മരയുരുപ്പടികളുമുള്ളവയാണ് കൈമാറപ്പെട്ടത്. രവിവർമ ചിത്രങ്ങൾക്കുപുറമെ രാജാവ് ഉപയോഗിച്ചിരുന്ന ചന്ദനം, ഈട്ടി, തേക്കുതടിയിൽ തീർത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള കട്ടിലുകൾ, മേശ, കസേരകൾ, ചാരുകസേരകൾ എന്നിവയും അപ്രത്യക്ഷമായി. ചിത്രങ്ങൾക്കുതന്നെ കോടികൾ വിലമതിക്കും.
1990കളിൽ കൈമാറ്റം ചെയ്യുന്നതുവരെ മര യുരുപ്പടികൾ കൊട്ടാരത്തിൽ ഉണ്ടായിരുന്നു. ഇതിന് കാവൽക്കാരെയും നിയമിച്ചിരുന്നു. കൊട്ടാരം സ്വകാര്യവ്യക്തികൾക്ക് കൈമാറാൻ നിയമം അനുവദിക്കാത്തതിനാൽ ട്രസ്റ്റിനാണ് നൽകിയത്. പിന്നീട് സ്വകാര്യവ്യക്തികളുടെ പക്കൽ എത്തുകയായിരുന്നു. ശത്രുക്കളിൽനിന്ന് രക്ഷപ്പെടാൻ കൊട്ടാരത്തിൽനിന്ന് മുറിഞ്ഞപുഴയുടെ അടിവാരത്തിലെ മലഞ്ചെരിവിൽ എത്തുന്ന ഗുഹ ഉണ്ടായിരുന്നതായും പഴമക്കാർ പറയുന്നു. റവന്യൂ രേഖകളിൽ 73.10 ഹെക്ടർ സ്ഥലം ഉണ്ടെങ്കിലും ഇതിൽ പകുതിയും നഷ്ടപ്പെട്ടു. ബാക്കി സ്ഥലമാണ് കൈമാറ്റം ചെയ്തത്.
ചരിത്രസ്മാരകമായി സംരക്ഷിക്കേണ്ട കൊട്ടാരവും അനുബന്ധ വസ്തുക്കളും സ്ഥലവും നഷ്ടപ്പെട്ടപ്പോഴും അധികൃതർ മൗനത്തിലായിരുന്നു. പുരാവസ്തു ഗവേഷണ വിഭാഗം വർഷങ്ങൾക്കുമുമ്പ് കൊട്ടാരം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. 1924-1931 കാലയളവിൽ റീജന്റ് ആയിരുന്ന റാണി സേതു ലക്ഷ്മി ഭായി തിരുവിതാംകൂറിന്റെ വേനൽക്കാല തലസ്ഥാനമായി ഉപയോഗിച്ചിരുന്ന കൊട്ടാരമാണ് സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയത്. സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറിന്റെ വസ്തുവകകൾ സംസ്ഥാന സർക്കാരിന്റെ ഭാഗം ആകുമായിരുന്നു എങ്കിലും അമ്മച്ചി കൊട്ടാരം കേരളസർക്കാർ ഏറ്റെടുത്തതിനു രേഖകൾ ഒന്നുമില്ല .
പീരുമേട് വില്ലേജ് ഓഫിസിലെ ബി .ടി .ആർ (ബേസിക് ടാക്സ് രെജിസ്റ്റർ) പ്രകാരം കൊട്ടാരം ഉൾപ്പെടുന്ന എഴുപത്തിമൂന്നു ഹെക്റ്ററോളം ഭൂമി സർക്കാർ തരിശ് ഭൂമി എന്നും സർക്കാർ പുറമ്പോക്കു ഭൂമി എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത് .ഇതിൽ കൊട്ടാരം ഉൾപ്പെടെ പത്തു ഹെക്റ്ററോളം ഭൂമി ആണ് സ്വകാര്യ വ്യക്തികളുടെ കയ്യിൽ എത്തിയിരിക്കുന്നത്. സർക്കാർ ഭൂമി എങ്ങനെയാണ് സ്വകാര്യവ്യക്തികളുടെ കയ്യിൽ എത്തിയത് എന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും തന്നെ ലഭ്യമല്ല എന്നാണു പീരുമേട് വില്ലജ് ഓഫിസിൽ നിന്നും കിട്ടിയ വിവരം.
ജോ മൺറോ എന്ന ആളാണ് കൊട്ടാരം പണികഴിപ്പിച്ചത്. കേരളീയ വാസ്തുകലയുടേയും വിക്ടോറിയൻ നിർമ്മാണ രീതികളുടെയും സമന്വയമാണ് ഈ കെട്ടിടം. തദ്ദേശീയമായ നിർമ്മാണ വസ്തുക്കൾക്കൊപ്പം ഇറക്കുമതി ചെയ്ത തറയോടുകളും ഉപയോഗിച്ചിരിക്കുന്നു.
കുട്ടിക്കാനം കൊട്ടാരത്തിൽ എല്ലാവർഷവും വേനൽക്കാലത്ത് ശ്രീചിത്തിര തിരുന്നാൾ ബാലരാമവർമയും അമ്മ സേതുലക്ഷ്മീ ഭായിയും മൂന്നു മാസത്തോളം വരെ താമസിച്ചിരുന്നു. സേതുലക്ഷ്മീ ഭായി ഇവിടെ താമസിച്ചിരുന്നതിനാലാണ് ഇതിനു അമ്മച്ചികൊട്ടാരമെന്ന വിളിപ്പേരുണ്ടായത്.
കേരളത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് അടിത്തറ പാകിയ പല സുപ്രധാന രാജകീയ തീരുമാനങ്ങളും ഉണ്ടായത് ഇവിടുത്തെ മന്ത്രമണ്ഡപത്തിലാണ്. തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവാണ് ഏറ്റവുമൊടുവിൽ ഇവിടെ താമസിച്ചിരുന്ന രാജകുടുംബാംഗം.
പ്രധാന മുറികളിലെല്ലാം അടുപ്പും ചിമ്മിനിയുമുണ്ട്. കൊട്ടാരത്തിനു നാലു പുറവും വീതിയിലുള്ള വരാന്തയാണ്. വിശാലമായ പൂമുഖം കടന്നു ചെല്ലുന്നത് വലിയൊരു സ്വീകരണ മുറിയിലേക്കാണ്. അവിടെയാണ് അസംബ്ലി ഹാളെന്നു വിളിക്കുന്ന മഹാരാജാവിന്റെ മന്ത്രമണ്ഡപം. ഇവിടെനിന്നു നടുമുറ്റത്തേക്കു പ്രവേശിക്കാം. കൂടാതെ അമ്മ മഹാറാണിയുടെ തോഴിമാർക്ക് താമസിക്കാൻ തയാറാക്കിയ പ്രത്യേക മുറികളും കാണാം. ഇറ്റാലിയൻ ടൈലുകൾ പാകിയ കുളിമുറികൾ, ഗ്രന്ഥപ്പുര, പൂജാമുറി തുടങ്ങിയവും ഇവിടെ ഇന്നും നിലനിൽക്കുന്നു. പീരുമേട്ടിലെ ശ്രീകൃഷ്ണ ക്ഷേത്രം വരെ നീളുന്ന ഒരു രഹസ്യ ഭൂഗർഭപാതയും കൊട്ടാരത്തിനുള്ളിലുണ്ട്.
നിരവധി മലയാളം, തമിഴ് ചലച്ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മേൽക്കൂരയെല്ലാം ജീർണിച്ച് ഇടിഞ്ഞ നിലയിലാണ്. ഇറ്റലി, ബ്രിട്ടൺ മുതലായ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത പല സാധനങ്ങളും ഇവിടെയുണ്ട്. ഇറ്റാലിയൻ കാർപ്പെറ്റ്, ടൈൽസ്, ടോയ്ലറ്റ് വിളക്കുകൾ എന്നിവ അന്നത്തെ ലോകകമ്പോളത്തിലെ മികച്ച ഉൽപന്നങ്ങളായിരുന്നു. ഒറ്റ അച്ചിൽ വാർത്തെടുത്ത ഇരുമ്പഴികളിലെല്ലാം തിരുവിതാംകൂർ രാജകുടുംബത്തിന്റെ രാജമുദ്ര ആലേഖനം ചെയ്തിട്ടുണ്ട്. പ്രധാന കെട്ടിടത്തിനു കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിലും ജനാലകളും വാതിലുകളും മേൽത്തട്ടുമെല്ലാം ചിതലെടുത്തും തുരുമ്പിച്ചും നശിച്ചു തുടങ്ങിയിരിക്കുന്നു.
ചരിത്രത്തിന്റെ ഭാഗമായ ഈ കൊട്ടാരവും സംരക്ഷിക്കാൻ സർക്കാറിന് സാധിക്കുന്നില്ലെന്നത് കടുത്ത വീഴ്ച്ച തന്നെയാണ്. സർക്കാർ വക ഭൂമി പണമുള്ളവർക്ക് തീറെഴുതിക്കൊടുത്ത് കീശവീർപ്പിക്കാൻ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പാർട്ടിക്കാരും അടങ്ങിയ മാഫിയ തന്നെ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവവും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്