കറുത്ത അബായയും കറുത്ത ശിരോവസ്ത്രവും സ്ത്രീകൾ അണിയണമെന്ന് യാതൊരു നിർബന്ധവുമില്ല; വരുന്ന ജൂൺ മുതൽ സഊദി നിരത്തുകളിൽ സ്ത്രീകൾ കാറോടിച്ചു തുടങ്ങും; കളിക്കളങ്ങളിലും സ്റ്റേഡിയങ്ങളിലും പ്രവേശനം; തിയേറ്ററുകളിൽ പോയി സിനിമകൾ കാണാം; 1979ന് മുമ്പുള്ള സഊദിയുടെ സാമൂഹിക സാംസ്കാരിക ജീവിതത്തെ എംബിഎസ് തിരിച്ചുപിടിക്കുമ്പോൾ; ബഷീർ വള്ളിക്കുന്ന് എഴുതുന്നു
ബഷീർ വള്ളിക്കുന്ന്
ഈ വരുന്ന ജൂൺ മാസം മുതൽ സഊദി നിരത്തുകളിൽ സ്ത്രീകൾ കാറോടിച്ചു തുടങ്ങും. അവർ സ്വന്തമായി വ്യാപാര സ്ഥാപനങ്ങളും ബിസിനസ്സ് സമുച്ചയങ്ങളും പടുത്തുയർത്തും. കുടുംബത്തിലെ ഒരു പുരുഷന്റെ സാക്ഷ്യപത്രമില്ലാതെ തന്നെ അവർക്ക് ഐ ഡി കാർഡുകൾ ലഭിക്കും, ആരുടേയും അകമ്പടിയില്ലാതെ അവർക്ക് യാത്രകൾ നടത്താൻ പറ്റും. കറുത്ത അബായകൾ ധരിക്കാതെ തന്നെ അവർക്ക് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ കഴിയും. കളിക്കളങ്ങളിലും സ്റ്റേഡിയങ്ങളിലും പ്രവേശനം ലഭിക്കും. തിയേറ്ററുകളിൽ പോയി സിനിമകൾ കാണാൻ സാധിക്കും. സഊദി അറേബ്യയിൽ നിന്നുള്ള സാമൂഹ്യ പരിവർത്തനത്തിന്റെ വാർത്തകളെ മാറ്റത്തിന്റെ കാറ്റ് എന്ന് വിളിക്കുന്നതിനേക്കാൾ ഉചിതമാകുക മാറ്റത്തിന്റെ കൊടുങ്കാറ്റ് എന്ന് വിളിക്കുന്നതാകും. അത്ര വേഗത്തിലും ചടുലതയിലുമാണ് സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങൾ സഊദി അറേബ്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് സങ്കല്പിക്കാൻ പോലും സാധിക്കാതിരുന്ന ഒരു സഊദി അറേബ്യയാണ് ഇനി ലോകത്തിന്റെ മുന്നിൽ കൺതുറക്കാൻ പോകുന്നത്.
സഊദി അറേബ്യയുടെ ഭാവിനയങ്ങളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ ലോകത്തിന് മുന്നിൽ തുറന്ന് വെച്ചത് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തന്നെയാണ്. പ്രധാനപ്പെട്ട രണ്ട് അഭിമുഖങ്ങളാണ് അമേരിക്കൻ മാധ്യമങ്ങൾക്ക് അദ്ദേഹം നൽകിയത്. ന്യൂയോർക്ക് ടൈംസിന്റെ തോമസ് ഫ്രീഡ്മാനും സി ബി എസ് ടെലിവിഷന്റെ നോറ ഒ ഡോണലിനും. ഈ രണ്ട് അഭിമുഖങ്ങളിലും സഊദി അറേബ്യയുടെ ഭാവി എങ്ങിനെയായിരിക്കുമെന്നതിനെക്കുറിച്ച വളരെ കൃത്യമായ നിലപാടുകളാണ് അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞത്. കൃത്യമായ നിലപാടുകൾ എന്ന് പറഞ്ഞാൽ ഒട്ടും അർത്ഥ ശങ്കക്കിടയില്ലാത്ത വിധം മാറുന്ന സഊദിയുടെ ഒരു ബ്ലൂ പ്രിന്റ് തന്നെ. വരികൾക്കിടയിൽ വായിക്കാനോ വിശദീകരിക്കാനോ സ്കോപ്പില്ലാത്തവ. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊമ്പതിന് മുമ്പുള്ള സഊദി അറേബ്യയുടെ സാമൂഹിക സാംസ്കാരിക ജീവിതത്തെ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്നുള്ള കൃത്യമായ പ്രഖ്യാപനം. സ്ത്രീകൾ ഡ്രൈവ് ചെയ്യുകയും തെരുവുകളിലൂടെ മുഖം മറക്കാതെ സാധാരണ വേഷത്തിൽ നടക്കുകയും ചെയ്തിരുന്ന കാലം. തൊഴിലിടങ്ങളിലും കച്ചവട കേന്ദ്രങ്ങളിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നു കാലം. സിനിമാ ശാലകൾ ഉണ്ടായിരുന്ന കാലം. ആ കാലത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. അറുപതുകളിലും എഴുപതുകളിലും സഊദി അറേബ്യ എങ്ങിനെയായിരുന്നു എന്ന് ധാരണയില്ലാത്തവർ ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കൂ എന്നാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞത്.
ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊമ്പതിന്റെ പ്രത്യേകത ഇറാനിൽ ആയത്തുള്ള ഖൊമേനി അധികാരത്തിൽ വന്ന വർഷമാണെന്നതാണ്. ഷാ ഭരണത്തെ തകർത്ത് 'ഇറാനിയൻ വിപ്ലവം' കൊടി പാറിച്ച വർഷം. അതേ വർഷം തന്നെയാണ് സൗദി അറേബ്യയിൽ മതചിന്തകളിൽ തീവ്രസ്വഭാവമുള്ള വിഭാഗം സ്വാധീനം ഉറപ്പിച്ചതായി രാജകുമാരൻ ചൂണ്ടിക്കാണിച്ചത്. മറ്റ് ഗൾഫ് രാജ്യങ്ങളിലേതു പോലുള്ള സാമൂഹ്യ ജീവിതത്തിൽ നിന്നും വ്യത്യസ്തമായി മതത്തിന്റെ പേരിലുള്ള കണിശതകളിലേക്ക് രാജ്യം മാറിയത് അത്തരം ചിന്താഗതികൾ പിടിമുറുക്കിയതുകൊണ്ടാണെന്നും അതിൽ നിന്നുള്ള സമ്പൂർണ്ണ മോചനമാണ് ഇനി വേണ്ടതെന്നും അദ്ദേഹം തുറന്നു പറയുന്നു. ഏതാണ്ട് മൂന്നര പതിറ്റാണ്ടിലധികം കാലം നീണ്ടു നിന്ന അത്തരമൊരു സാമൂഹ്യ ക്രമത്തെ പെട്ടെന്ന് ഉടച്ചു വാർക്കേണ്ടതുണ്ടെന്നും ആ ഉടച്ചു വാർക്കലിന് വേണ്ടി ഇനിയും കുറെ പതിറ്റാണ്ടുകൾ നഷ്ടപ്പെടുത്താൻ വയ്യെന്നും മുപ്പത്തിരണ്ടുകാരനായ കിരീടാവകാശി പറയുമ്പോൾ അത് സഊദി യുവത്വത്തിന്റെ കൂടി ശബ്ദമാവുകയാണ്. തന്റെ തലമുറയിൽ പെട്ട യുവതീ യുവാക്കളാണ് മതതീവ്ര നിലപാടുകളുടെ പേരിലുണ്ടായ പ്രയാസങ്ങൾ കൂടുതൽ അനുഭവിച്ചിട്ടുള്ളതെന്നും അതിനൊരു മാറ്റം വേണമെന്നും അദ്ദേഹം പറയുന്നുണ്ട്. അതായത് മാറ്റങ്ങൾക്ക് വേണ്ടി ഇനിയൊരു തലമുറ കൂടി കാത്തിരിക്കാൻ സമയമില്ലെന്ന് തന്നെ.
വിഷൻ 2030 എന്ന് പേരിട്ടിട്ടുള്ള നയരേഖയാണ് സഊദി അറേബ്യയുടെ ഭാവിയിലേക്കുള്ള മാനിഫെസ്റ്റോ. സൽമാൻ രാജാവിന്റെ മേൽനോട്ടത്തിൽ തയ്യാർ ചെയ്യപ്പെട്ട ഈ പത്രികയുടെ പ്രധാന സൂത്രധാരൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തന്നെയാണ്. സാമ്പത്തികം, തൊഴിൽ, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലുമുള്ള മാറ്റത്തിന്റെ കരട് രേഖയാണിത്. വലിയ അഴിച്ചു പണികളാണ് എല്ലാ മേഖലകളിലും നടക്കാൻ പോകുന്നത്. തൊഴിൽ രംഗത്തെ മാറ്റങ്ങൾ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശ തൊഴിലാളികളെക്കൂടി ബാധിക്കുന്നതാണ്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി കൂടുതൽ തൊഴിൽ മേഖലകൾ സഊദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മലയാളികൾ വളരെയേറെ തൊഴിലെടുത്തിലിരുന്ന മൊബൈൽ ഇലക്ട്രോണിക് ഷോപ്പുകൾ നൂറ് ശതമാനം സ്വദേശിവത്കരിക്കപ്പെട്ടുകഴിഞ്ഞു. ഏറെക്കുറെ മലയാളികളുടെ കുത്തകയെന്ന് വിളിക്കാവുന്ന 'ബക്കാലകൾ' അഥവാ ചെറുകിട ഗ്രോസറി ഷോപ്പുകൾ അടുത്ത ഘട്ടത്തിൽ സമ്പൂർണ സ്വദേശിവത്കരത്തിലേക്ക് നീങ്ങും.
ഇൻഷുറൻസ് സ്ഥാപനങ്ങൾ, തുണി ഷാപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങി എല്ലാ മേഖലകളിലേക്കും ഇത് കടന്നു വരുന്നതോടെ ലക്ഷക്കണക്കിന് മലയാളികൾ തിരിച്ചു വരേണ്ടി വരും. അതിന്റെ ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു. കേരള മൈഗ്രെഷൻ സർവ്വേ പ്രകാരം അഞ്ചര ലക്ഷം മലയാളികളാണ് സഊദി അറേബ്യയിലുള്ളത്. ഇവരിൽ വലിയൊരു ശതമാനം ഇതിനകം തന്നെ നാട്ടിൽ തിരിച്ചെത്തിക്കഴിഞ്ഞു. ബാക്കിയുള്ളവരിൽ എത്ര ശതമാനം പേർക്ക് പുതിയ തൊഴിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് സഊദിയിൽ തുടരാൻ പറ്റുമെന്നുള്ളത് ഒരു വലിയ ചോദ്യചിഹ്നമാണ്. നമ്മുടെ സമ്പദ്ഘടനയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉയർത്തിയേക്കാവുന്ന ഈ കുടിയിറക്കത്തെക്കുറിച്ച് കേരളത്തിൽ കാര്യമായ ചർച്ചകളൊന്നും നടക്കുന്നില്ല എന്നത് അത്ഭുതകരം തന്നെയാണ്.
പെട്രോളിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു എക്കോണമിയെ കുറേക്കൂടി വൈവിധ്യപൂർണ്ണമാക്കാനുള്ള ശ്രമമാണ് സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി സഊദിയിൽ നടക്കുന്നത്. എണ്ണയുടെ വിലയിടവ് ആഭ്യന്തര വരുമാനത്തിൽ സൃഷ്ടിച്ച വൻകുറവ് മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്തിക്കൊണ്ട് പരിഹരിക്കുവാനുള്ള ശ്രമം. ക്രൂഡ് ബാരലിന് നൂറ്റി അമ്പതു ഡോളർ വരെ ഉയർന്ന് നിന്നിരുന്ന ഒരു കാലത്തിൽ നിന്ന് അതിന്റെ വില ഘട്ടം ഘട്ടമായി ഇടിഞ്ഞു മുപ്പത് ഡോളറിലേക്കും അതിന് താഴേക്കും പൊയ്ക്കൊണ്ടിരുന്ന അവസ്ഥ വന്നു. അത്തരമൊരു ഘട്ടത്തിലാണ് സഊദി അറേബ്യ സാമ്പത്തിക പരിഷ്കരണ പദ്ധതികൾക്ക് തുടക്കം കുറിച്ചത്. സഊദി അറേബ്യക്ക് മാത്രമല്ല, പെട്രോൾ മുഖ്യ വരുമാനമായ എല്ലാ രാജ്യങ്ങളുടേയും സാമ്പത്തിക നിലയെ തകിടം മറിക്കുന്നതായിരുന്നു ഇന്ധന വിലയിലുണ്ടായ ഈ തകർച്ച.
അമേരിക്കൻ ഷെയിൽ ഓയിലിന്റെ വരവും ആൾട്ടർനേറ്റീവ് എനർജി രംഗത്തുണ്ടായ മാറ്റങ്ങളുമൊക്കെയാണ് ഇന്ധന വില തകർച്ചക്ക് പ്രധാന കാരണം. പെട്രോൾ വരുമാനത്തെ പൂർണമായി ആശ്രയിക്കുന്നതിൽ നിന്ന് ചടുലമായ മാറ്റം അനിവാര്യമാക്കിയ സാമ്പത്തിക പ്രതിസന്ധി. വിദേശ തൊഴിലാളികൾക്കും കുടുംബങ്ങൾക്കുമുള്ള ലെവികളും വാറ്റ് അടക്കമുള്ള ടാക്സുകളുമൊക്കെ സർക്കാരിന് നടപ്പിലാക്കേണ്ടി വന്നത് ഇത്തരമൊരു നിർബന്ധിത സാഹചര്യത്തിലാണ്. സമ്പൂർണ്ണ തകർച്ചയിൽ നിന്ന് പെട്രോളിന്റെ വില ഇപ്പോൾ കരകയറിയിട്ടുണ്ടെങ്കിലും ഭാവിയിൽ അത് ഏത് ദിശയിലേക്ക് നീങ്ങുമെന്ന് പറയുക വയ്യാത്തതിനാൽ സാമ്പത്തിക പരിഷ്കാരങ്ങളിൽ നിന്നും ലെവികളിൽ നിന്നും ഒരു പിന്മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.
മുസ്ലിംകളല്ലാത്ത മറ്റ് വിശ്വാസ സമൂഹങ്ങളെക്കൂടി ഉൾകൊള്ളാൻ സാധിക്കുന്ന വിധത്തിലുള്ള ഒരു ബഹുസ്വരതയുടെ സംസ്കാരം കൂടി സഊദി മണ്ണിൽ തളിർത്ത് വരുന്നുണ്ട്. ചരിത്രത്തിൽ ആദ്യമായി ഒരു ക്രൈസ്തവ സഭാ മേലദ്ധ്യക്ഷൻ സർക്കാരിന്റെ ക്ഷണപ്രകാരം സഊദിയിലെത്തിയത് അതിന്റെ സൂചനയാണ്. ലബനാൻ കത്തോലിക്ക സഭയുടെ തലവൻ പാത്രിയർക്കിസ് കർദിനാൾ ബിഷാറ അൽറായുടെ സഊദി സന്ദർശനത്തിന് വലിയ പ്രാധാന്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകിയത്.
സ്ത്രീ ശാക്തീകരണ വിഷയത്തിലടക്കം ചടുലമായ മാറ്റങ്ങളോട് സഊദി സമൂഹം സമരസപ്പെടുവാൻ സമയമെടുത്തെന്ന് വരാം. അത് തികച്ചും സ്വാഭാവികവുമാണ്. ശീലിച്ചു പോയ സമ്പ്രദായങ്ങളിൽ നിന്നും മതപരമായ വിശ്വാസത്തിന്റെ ഭാഗമെന്ന് കരുതുന്ന ദൈനംദിന ജീവിത രീതികളിൽ നിന്നും പെട്ടെന്നൊരു മാറ്റം ഒരു സമൂഹവും അംഗീകരിക്കില്ല. അതിന് അതിന്റേതായ സമയമെടുക്കും. അത്തരമൊരു സമയദൈർഘ്യം സൗദിയിലെ മാറ്റങ്ങൾക്കും ഉണ്ടാകും. സ്ത്രീകൾക്ക് ഡ്രൈവിങ് അവകാശം നൽകുവാൻ രാജകുടുംബം മുമ്പേ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പൊതുവിൽ യാഥാസ്ഥിതിക ചിന്താധാരകളോട് അടുപ്പം പുലർത്തുന്ന പൊതുസമൂഹം അതിനെ ഉൾകൊള്ളാൻ തയ്യാറായിരുന്നില്ല. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് അനുകൂലമായി അബ്ദുല്ല രാജാവ് രണ്ടായിരത്തി അഞ്ചിൽ തന്നെ അഭിപ്രായം പ്രകടിപ്പിച്ചതാണ്. സമൂഹം അതിനു പാകപ്പെടുന്ന ഒരു നാൾ വരുമെന്നും അന്നവർക്ക് അത് ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വസ്ത്രധാരണത്തിലെ കടുംപിടുത്തങ്ങളിൽ നിന്നുള്ള മാറ്റവും സഊദി രാജകുമാരൻ പ്രഖ്യാപിച്ചിട്ടുണ്ട്. കറുത്ത അബായയും കറുത്ത ശിരോവസ്ത്രവും സ്ത്രീകൾ അണിയണമെന്ന് യാതൊരു നിർബന്ധവുമില്ലെന്നും പൊതു ഇടങ്ങളിൽ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും മാന്യമായ വസ്ത്രം ധരിക്കുക എന്നത് മാത്രമാണ് ഈ വിഷയത്തിലെ കാഴ്ചപ്പാടെന്നും അദ്ദേഹം പറയുന്നു. പൊതുമര്യാദകൾക്കും സംസ്കാരത്തിനും അനുയോജ്യമായ രൂപത്തിൽ സ്ത്രീകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും എന്നർത്ഥം.
സഊദി പാർലിമെന്റ് എന്ന് വിളിക്കാവുന്ന ശൂറ കൗൺസിലിൽ സ്ത്രീകൾക്ക് ഇരുപത് ശതമാനം സംവരണമുണ്ട്. ശൂറയിലെ നൂറ്റമ്പത് മെമ്പർമാരിൽ മിനിമം മുപ്പത് പേർ സ്ത്രീകളായിരിക്കണം. 2013 ഫെബ്രുവരിയിൽ മുപ്പത് സ്ത്രീകൾ അബ്ദുല്ല രാജാവിന്റെ സാന്നിധ്യത്തിൽ സത്യപ്രതിഞ്ജ ചെയ്ത് ശൂറ കൗൺസിലിൽ എത്തിയപ്പോൾ സ്ത്രീ ശാക്തീകരണ രംഗത്ത് അതൊരു വിപ്ലവമായിരുന്നു. ലിംഗനീതിക്ക് വേണ്ടി പതിറ്റാണ്ടുകളായി നിലകൊള്ളുന്ന രാജ്യങ്ങളിൽ പോലും ഉറപ്പ് വരുത്താൻ സാധിക്കാത്ത വിധമുള്ള സ്ത്രീ പ്രാതിനിധ്യമായിരുന്നു അത്. ഇന്ത്യയിൽ സ്ത്രീ ശാക്തീകരണത്തിനും തുല്യ പ്രാതിനിധ്യത്തിനും വേണ്ടി നിരവധി നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ലോക്സഭയിലെ സ്ത്രീ പ്രാതിനിധ്യം 11.3 ശതമാനം മാത്രമാണ് എന്നോർക്കുക. അത് തന്നെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്ത്രീ പ്രാതിനിധ്യമാണ്. വിദ്യാഭാസം, ആരോഗ്യം, സാഹിത്യം, കല തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സ്ത്രീകളെ രാജാവ് നോമിനേറ്റ് ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്. ശൂറ കൗൺസിലിൽ മാത്രമല്ല, സഊദി ക്യാബിനറ്റിലും രാജാവിനോടൊപ്പമിരുന്ന് ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്ന വനിതാ മന്ത്രിമാരുണ്ട്. മതവിധികൾ പുറപ്പെടുവിക്കാനുള്ള (ഫത്വ) അവകാശം പുരുഷന്മാർക്ക് മാത്രമായിരുന്നത് എടുത്ത് കളഞ്ഞു കൊണ്ട് സ്ത്രീകൾക്കും അതിനുള്ള അവകാശമുണ്ടെന്ന് ശൂറ കൗൺസിൽ വോട്ടിനിട്ട് പാസ്സാക്കിയത് കഴിഞ്ഞ വർഷമാണ്.
തൊഴിൽ മേഖലയിൽ ഇന്ന് സഊദിയിൽ ഇരുപത്തിരണ്ട് ശതമാനം സ്ത്രീകളുണ്ട്. അവരുടെ പ്രാതിനിധ്യം മുപ്പത് ശതമാനത്തിലേക്ക് ഉയർത്തുവാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുറമെ സ്വകാര്യ കമ്പനികളിലും തൊഴിലിടങ്ങളിലും സ്ത്രീകളുടെ നിയമനത്തിന് വൻ പ്രോത്സാഹനമാണ് സർക്കാർ നൽകുന്നത്. സൗദിയിലെ വൻകിട സൂപ്പർ മാർക്കറ്റുകളിലെ ക്യാഷ് കൗണ്ടറുകളിലെല്ലാം സഊദി സ്ത്രീകൾ നിരന്നിരിക്കുന്ന കാഴ്ച അവിടെ കയറിയിറങ്ങുന്ന ആർക്കും ഇന്ന് കാണാൻ പറ്റും. ഏതാനും വർഷങ്ങൾക്ക് മുമ്പ് പേരിന് പോലും ഒരു സഊദി സ്ത്രീ ജോലിക്കാരിയായി ഇല്ലാത്ത ഇടങ്ങളായിരുന്നു ഇവയെല്ലാം. സ്വകാര്യ ആശുപത്രികളുടെ റിസ്പഷൻ കൗണ്ടറുകളിൽ, ലാബുകളിൽ, നഴ്സിങ് റൂമുകളിൽ തുടങ്ങി എല്ലായിടത്തും സഊദി വനിതകളുടെ ശക്തമായ സാന്നിധ്യം ഇന്നുണ്ട്. ഒരു ബുള്ളറ്റ് ട്രെയിനിന്റെ വേഗത്തിലാണ് മാറ്റം സൗദിയിലേക്ക് എത്തുന്നത് എന്ന്ചുരുക്കം.
എഴുപതിനായിരം സ്ത്രീകൾക്ക് ഡ്രൈവിങ് പരിശീലനം നൽകുവാനുള്ള വൻ സജ്ജീകരണങ്ങളാണ് പ്രിൻസസ് നൂറ യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. സഊദി സ്പോർട്സ് അഥോറിറ്റിയുടെ വൈസ് ചെയർമാനായി കഴിഞ്ഞ വർഷം നിയമിതയായ പ്രിൻസസ് റീമ അൽ സഊദ് ഒരഭിമുഖത്തിൽ പറഞ്ഞത് ഇപ്രകാരമാണ്. 'സഊദി സ്ത്രീകളുടെ കഴിവുകളിലേക്കും അവരുടെ പ്രതിഭകളിലേക്കുമാണ് നാം ഫോക്കസ് ചെയ്യേണ്ടത്, അവരുടെ വസ്ത്രത്തിലേക്കല്ല' സഊദി വനിതകളുടെ ഒരു ഒളിമ്പിക് ടീമിനെ വാർത്തെടുക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സൗദി സ്പോർട്സ് കൗൺസിലിനെ നയിക്കുന്ന ആദ്യ വനിതയെന്ന ബഹുമതിയുള്ള പ്രിൻസസ് റീമ. 'ഡ്രൈവ് ചെയ്യാനും സ്റ്റേഡിയത്തിൽ കയറാനുമുള്ള അവകാശങ്ങൾ നേടിയെടുത്തതിൽ സന്തോഷമുണ്ട്. എന്നാൽ അവിടെ അവസാനിക്കുന്നില്ല സ്ത്രീ ശാക്തീകരണത്തിനുള്ള ശ്രമങ്ങൾ.. അതിനിയും ഏറെ മുന്നോട്ട് പോവുക തന്നെ ചെയ്യും'. പ്രിൻസസ് റീമയുടെ വാക്കുകളിൽ തെളിയുന്നത് സഊദി വനിതകളുടെ മാറ്റത്തിന്റെ ചക്രവാളമാണ്.
(ബഷീർ വള്ളിക്കുന്ന് തന്റെ ബ്ളോഗായ വള്ളിക്കുന്ന് ഡോട്കോമിൽ എഴുതിയ ലേഖനം)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്