നിനക്ക് അഭിനയിക്കാൻ അറിയാം അതിനു വേണ്ടതെല്ലാം ഉണ്ട്; ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താൽ ജീവിതകാലം മുഴുവൻ സിനിമയിൽ തല്ലുകൊള്ളേണ്ടി വരുമെന്ന മമ്മൂട്ടിയുടെ വാക്ക് കേട്ട് കരഞ്ഞ നടൻ; ഇരുപതാനൂറ്റാണ്ടും ന്യൂഡൽഹിയിലും കൈവിട്ടതും നിർഭാഗ്യം കൊണ്ട്; അത്ലറ്റ് കോച്ചിനെ കൊണ്ടുപോയത് പത്മരാജന്റെ വിയോഗം; വിടപറയുന്നത് സിനിമാ ലോകം ചവിട്ടിമെതിച്ച പ്രതിഭാശാലി; കൊല്ലം അജിത്ത് എന്തുകൊണ്ട് രണ്ടാംനിരക്കാരനായി?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: അർദ്ധമയക്കത്തിലായിരുന്ന ഞാൻ മമ്മുക്കയുടെ ഗർജ്ജിക്കുന്ന ശബ്ദമാണ് എന്റെ റൂമിനു പുറത്തു കേട്ടത് . കതക് തുറന്നതും മമ്മൂക്കയെ കണ്ടു ഞാൻ ഞെട്ടി . എന്നോടായി മമ്മുക്ക ''ഞാൻ നിന്റെ നന്മക്ക് വേണ്ടീട്ടാണ് ആ വേഷം നീ ചെയ്യണ്ട എന്ന പറഞ്ഞത് . നിനക്ക് അഭിനയിക്കാൻ അറിയാം അതിനു വേണ്ടതെല്ലാം ഉണ്ട് . ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താൽ ജീവിതകാലം മുഴുവൻ സിനിമയിൽ തല്ലുകൊള്ളേണ്ടി വരും .അതുകൊണ്ടാണ് ഞൻ അങ്ങനെ പറഞ്ഞത് ''.... ഓർക്കുമ്പോൾ എത്ര സത്യമായിരുന്നു മമ്മുക്ക പറഞ്ഞത്! . അതിൽ നിന്നും ഇതുവരെയും എനിക്ക് മോചനം കിട്ടിയിട്ടില്ല ..-കൊല്ലം അജിത്ത് എന്ന നടൻ വേദനയോടെ പങ്കുവച്ച വാക്കുകളാണ് ഇവ.
സിനിമയെ മോഹിച്ച് സംവിധായകനാകാൻ കൊതിച്ച വ്യക്തിയായിരുന്നു കൊല്ലം അജിത്ത്. രണ്ടാ നിര വില്ലൻ വേഷങ്ങൾ മടുത്തപ്പോൾ സ്വയം സംവിധാകനായി മാറി തന്റെ ആഗ്രഹം സാധിക്കാനൊരുങ്ങിയ സിനിമാക്കാരൻ. അപ്പോഴും ഈ പ്രതിഭയെ ശേഷി തിരിച്ചറിഞ്ഞ ആരും സഹായിച്ചില്ല. അങ്ങനെ ആഗ്രഹങ്ങൾ ബാക്കിയാക്കി അജിത്ത് യാത്രയാകുന്നു. തൊണ്ണൂറുകളിലാണ് അജിത് സിനിമ രംഗത്തെത്തുന്നത്. അജിത്ത് 500-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1984-ൽ പി. പത്മരാജൻ സംവിധാനം ചെയ്ത 'പറന്ന് പറന്ന് പറന്ന്' എന്ന സിനിമയിൽ ചെറിയ വേഷത്തിലാണു അജിത്തിന്റെ തുടക്കം. ഈ സിനിമയിലെ വേഷത്തിന് പിന്നിലും ഒരു ഖയുണ്ട്. പിന്നീട് പത്മരാജന്റെ സിനിമകളിലെ സ്ഥിര സാന്നിധ്യമായി അദ്ദേഹം. 1989-ൽ പുറത്തിറങ്ങിയ അഗ്നിപ്രവേശം എന്ന ചിത്രത്തിൽ നായകനായി രംഗത്തെത്തിയിരുന്നു. പക്ഷേ പിന്നീട് അഭിനയിച്ചത് ഏറെയും വില്ലൻ വേഷങ്ങളാണ്.
ദൂരദർശനിലെ ആദ്യകാല പരമ്പരകളിലൊന്നായ 'കൈരളി വിലാസം ലോഡ്ജ്' അടക്കം നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. പാവക്കൂത്ത്, വജ്രം, കടമറ്റത്ത് കത്തനാർ, സ്വാമി അയ്യപ്പൻ, തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. മൂന്നുപതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് തിളങ്ങിയ അജിത്ത് 'കോളിങ് ബെൽ' എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. തെരുവിലുപേക്ഷിക്കപ്പെടുന്ന ചോരക്കുഞ്ഞുങ്ങളെ എടുത്ത് അനാഥാലയങ്ങളിൽ എത്തിക്കുന്ന കള്ളന്റെ കഥയാണ് കോളിങ്ബെൽ പറഞ്ഞത്. പത്ഭനാഭൻ-സരസ്വതി ദമ്പതികളുടെ മകനായി ജനിച്ച അജിത്തുകൊല്ലത്ത് കാമ്പിശ്ശേരി കരുണാകരൻ അധികാരിയായിട്ടുള്ള ക്ലബ്ബിലൂടെയാണ് കലാജീവിതത്തിന് തുടക്കം കുറിച്ചത്. അങ്ങനെ അഭിനയത്തെ നെഞ്ചിലേറ്റിയ പ്രതിഭയെ അർഹിക്കുന്ന അംഗീകാരം നൽകാതെ രണ്ടാം നിരയിലേക്ക് ചവിട്ടിയൊതുക്കുകയായിരുന്നു മലയാള സിനിമ.
വേറിട്ട അനുഭവങ്ങൾ തുറന്നു പറയാനും അജിത്തിന് മടിയുണ്ടായില്ല. അതായിരുന്നു മമ്മൂട്ടിഖതയെ പുറത്തെത്തിച്ചത്. മലയാളത്തിന്റെ പ്രിയതാരം മെഗാ സ്റ്റാർ മമ്മൂട്ടിയെക്കുറിച്ച് സഹപ്രവർത്തകർക്ക് എന്നും നല്ലത് മാത്രമേ പറയാനുള്ളൂ. വെളിപ്പെടുത്താൻ ഇഷ്ടപെടാത്ത ഒരുപാട് സൽകർമങ്ങൾ ചെയ്യുന്ന ഒരു വലിയ മനുഷ്യനാണ് മമ്മൂക്ക എന്ന് നടൻ കൊല്ലം അജിത്ത് പറയുന്നു. എത്ര എഴുതിയാലും തീരില്ല, ആ വലിയ നടനെ കുറിച്ചെന്നും അജിത്ത് പറയുന്നു. ലക്ഷ കണക്കിനുവരുന്ന മമ്മുക്ക ആരാധകർക്ക് എന്റെ പെരുനാൾ സമ്മാനം . 1984 ലാണ് ഞാൻ മമ്മുക്കയോടൊപ്പം ആദ്യമായി അഭിനയിക്കുന്നത് . ചിത്രം 'ഈ ലോകം ഇവിടെ കുറെ മനുഷ്വർ''. 50 ഓളം ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിക്കാൻ എനിക്ക് ഭാഗ്യം കിട്ടി . എന്റെ 35 വർഷത്തെ അഭിനയ ജീവിതത്തിലെ നിരവധി അനര്‍ഘനിമിഷങ്ങൾ ! എന്നു പറഞ്ഞാണ് മമ്മട്ടിയുടെ വാക്കുകൾ അജിത് പങ്കുവച്ചത്.
കോളിങ് ബെൽ എന്ന ചിത്രത്തിനുവേണ്ടി സ്വന്തമായി തിരക്കഥ രചിച്ച് സംവിധായകന്റേയും നായകന്റേയും വേഷത്തിൽ കൊല്ലം അജിത്ത് എത്തി. 1975- 80 കാലഘട്ടത്തിൽ സിനിമയെന്ന മാധ്യമത്തെ ഇഷ്ടപ്പെട്ട് നടന്നകാലം. സംവിധായകൻ ആവണമെന്ന മോഹത്തോടെ, പത്മരാജന്റെ ശിഷ്യനാവാൻ എത്തിയതായിരുന്നു അജിത്ത്. റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്നു അജിത്തിന്റെ അച്ഛൻ. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തൊടുവിൽ മക്കളുടെ വിദ്യാഭ്യാസത്തെ കരുതി കൊല്ലം കടപ്പാക്കടയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. കൊല്ലത്ത് കാമ്പിശ്ശേരി കരുണാകരൻ അധികാരിയായിട്ടുള്ള ക്ലബ്ബിലൂടെയാണ് കലാജീവിതത്തിന് തുടക്കം കുറിക്കുന്നത്. അവിടെനിന്നും ഇഷ്ടസംവിധായകനെ തേടിച്ചെന്നപ്പോൾ മനുഷ്യത്വപരമായ സമീപനത്തോടെയുള്ള സ്വീകരണം. സംവിധാനം പഠിക്കാനാണ് എത്തിയതെന്ന് അറിയിച്ചപ്പോൾ കെ.മധു, സുരേഷ് ഉണ്ണിത്താൻ തുടങ്ങി നിരവധി സംവിധാന സഹായികളെ ചൂണ്ടിക്കാട്ടി ഒഴിവു വരുമ്പോൾ വിളിക്കാമെന്നുള്ള മറുപടിയാണ് പത്മരാജൻ നൽകിയത്. അവിടെ നിന്നും നിരാശനായി മടങ്ങാൻ തുടങ്ങുമ്പോൾ ഒരു പിൻവിളി.
അജിത്തിന് അഭിനയിച്ചുകൂടെയെന്നൊരു ചോദ്യവും. ഇടയ്ക്കൊക്കെ ഫുട്ബോൾ കളിക്കും എന്നല്ലാതെ തനിക്ക് അഭിനയം വശമില്ല എന്ന മറുപടി നൽകി അജിത്ത്. നിനക്ക് അഭിനയിക്കാൻ സാധിക്കും. അടുത്ത പടത്തിൽ നല്ല റോൾ തരാം. ഇതുപറഞ്ഞ് അദ്ദേഹത്തിന്റെ ലാന്റ് ലൈൻ നമ്പർ കുറിച്ചുകൊടുത്തു. നാളേറെ കഴിഞ്ഞ് പത്മരാജൻ സാറിനെ വിളിച്ചു. ഒരിക്കൽ മാത്രം കാണുകയും സംസാരിക്കുകയും ചെയ്ത അജിത്തിനെ അദ്ദേഹം മറന്നിരുന്നില്ല, കൊടുത്ത വാക്കും. തിരുവനന്തപുരത്തെ ഹോട്ടൽ താരയിലെത്താൻ പറഞ്ഞു. അനുസരിച്ചു. അന്നവിടെ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. ആ ചിത്രത്തിൽ ഒരു ചെറിയ വേഷം. അതിൽ തുടങ്ങിയതാണ് അജിത്തിന്റെ അഭിനയം. തന്നെ അഭിനയത്തിലേക്ക് തിരിച്ചുവിട്ടത് പത്മരാജനാണെന്ന് അഭിമാനത്തോടെ പറയുമായിരുന്നു അജിത്ത്.
ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിച്ച വില്ലൻ വേഷം അവസാന നിമിഷം നഷ്ടപ്പെടുകയായിരുന്നു. ആ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന് വേണ്ടി ആദ്യം നിശ്ചയിച്ചത് സുരേഷ്ഗോപിയെയായിരുന്നു. മറ്റൊരു ചിത്രത്തിൽ നായകവേഷം കിട്ടിയപ്പോൾ ഇരുപതാം നൂറ്റാണ്ടില്ലെ വേഷം സുരേഷ്ഗോപി ഉപേക്ഷിച്ചു. ലാലു അലക്സിനെ വില്ലനാക്കാൻ തീരുമാനിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞതിനാൽ വില്ലൻ വേഷം തത്കാലം സ്വീകരിക്കുന്നില്ലെന്ന നിലപാടിലായിരുന്നു. ഒടുവിൽ ഗാനരചയിതാവ് ചുനക്കര രാമൻകുട്ടിയാണ് അജിത്തിന്റെ പേര് നിർദ്ദേശിച്ചത്. എന്നാൽ സുരേഷ് ഗോപിക്ക് തന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭാഗ്യം കിട്ടിയത്. ന്യൂഡൽഹി എന്ന ചിത്രത്തിലും പ്രധാന വില്ലന്റെ വേഷത്തിൽ അഭിനയിക്കാനുള്ള അവസരവും നഷ്ടപ്പെട്ടു.
ഞാൻ ഗന്ധർവൻ സിനിമയുടെ എഡിറ്റിങ് ജോലികൾക്കിടയിലാണ് പത്മരാജനെ അവസാനമായി കണ്ടത്. തന്റെ വരാനിരിക്കുന്ന ചിത്രത്തിൽ അജിത്തിന് നല്ലൊരു റോൾ കരുതിവച്ചിട്ടുണ്ടെന്നും അതിനായി തടിയൊക്കെ കുറയ്ക്കണമെന്നും ഉപദേശിച്ചിരുന്നു. അദ്ദേഹത്തിന്റെ മനസ്സിൽ വിരിഞ്ഞ ചിത്രത്തിൽ അത്ലറ്റ് കോച്ചിന്റെ വേഷമായിരുന്നു കരുതിയിരുന്നത്. പക്ഷേ പിന്നീട് അജിത് കേട്ടത് പത്മരാജന്റെ വിയോഗ വാർത്തയായിരുന്നു. അങ്ങനെ ആ പ്രതീക്ഷയും പൊലിഞ്ഞു. അപ്പോഴും രണ്ടാ നിര വില്ലനായി തന്നെ സിനിമയിൽ തുടരാനായിരുന്നു കൊല്ലം അജിത്തിന്റെ തീരുമാനം. സിനിമയല്ലാതെ മറ്റൊന്നിനെ പ്രണയിക്കാനുള്ള താൽപ്പര്യക്കുറവായിരുന്നു തല്ലുകൊള്ളിയായി സിനിമയിൽ തുടരാനുള്ള കാരണം.
അജിത്ത് സംവിധാനം ചെയ്ത കോളിങ്ബെൽ സാമൂഹിക പ്രസക്തമായ ഒട്ടനവധി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമയായിരുന്നു. സമൂഹത്തിന് എന്ത് നൽകാൻ സാധിക്കും എന്നാണ് സിനിമയെക്കുറിച്ച് ആലോചിച്ചപ്പോൾ താൻ ചിന്തിച്ചത് സിനിമയെ കുറിച്ചാണെന്ന് കൊല്ലം അജിത്ത് പറഞ്ഞിരുന്നു. അതായിരുന്നു കോളിങ് ബെല്ലിലേക്ക് കാര്യങ്ങളെത്തിച്ചത്. ചെലവ് തീരെ കുറച്ച് ഈ ചിത്രം നിർമ്മിച്ചത് സുഹൃത്തായ റിനോ രാജനാണ്. കോളിങ്ബെല്ലിന്റെ കഥ പറഞ്ഞപ്പോൾ ആ സിനിമയുമായി മുന്നോട്ട് പോകാൻ പ്രചോദനം നൽകിയത് തനിക്ക് ഗുരുതുല്യനായ ചുനക്കര രാമൻ കുട്ടിയും.
ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കൊല്ലം അജിത്ത്. ഇന്ന് പുലർച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. കൊല്ലത്തായിരുന്നു പത്മനാഭന് ജോലി. അവിടെ ജനിച്ചു വളർന്നതിനാലാണ് അജിത് പേരിനൊപ്പം കൊല്ലം എന്നു കൂടി ചേർത്തത്. പ്രമീളയാണ് ഭാര്യ. ഗായത്രി,ശ്രീഹരി എന്നിവർ മക്കളാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍