കണ്ണടയ്ക്കുമ്പോൾ ഉണരുന്ന വിശ്വാസം
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
തോമാശ്ലീഹായ്ക്ക് പ്രത്യക്ഷപ്പെടുന്ന ഈശോ അവനോട് അവസാനമായി പറയുന്ന വചനം ശ്രദ്ധിക്കണം ''നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു. എന്നാൽ കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ'' (യോഹ 20:29).രണ്ടുതരം വിശ്വാസമുണ്ടെന്നാണ് ഈശോ പറയുന്നത്. കണ്ടുള്ള വിശ്വാസവും കാണാതുള്ള വിശ്വാസവും. ഇന്നത്തെ സുവിശേഷ ഭാഗത്ത് നിറഞ്ഞു നിൽക്കുന്നത് കണ്ടുള്ള വിശ്വാസമാണ്.
ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്ന ഈശോ അവർക്ക് കാണിച്ചു കൊടുക്കുന്നത് അവന്റെ?? കൈകളും പാർശ്വവുമാണ് (യോഹ 20: 20). അതായത് ഈശോയുടെ മുറിവേറ്റ കരങ്ങളും പാർശ്വവും കാണാനും, അവ കണ്ട് അവനെ വിശ്വസിക്കാനുമാണ് അവന്റെ ആഹ്വാനം. അതായത് പഞ്ചേന്ദ്രിയങ്ങളിലൂടെ ഉരുവാകു??ന്ന വിശ്വാസം.
പിന്നീട് തോമാശ്ലീഹ നിർബന്ധം പിടിക്കുന്നതും കാഴ്ചയിലൂടെ ഉരുവാകുന്ന വിശ്വാസത്തിനാണ്: ''അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല'' (യോഹ 20:25).
തോമാശ്ലീഹാ വാശിപിടിക്കുന്നത് കാഴ്ചയിലൂടെയും സ്പർശനത്തിലൂടെയും ഉളവാകുന്ന വിശ്വാസത്തിനാണ്. ഈശോ അദ്ദേഹത്തിന് അനുവദിച്ചുകൊടുക്കുന്നതും അതു തന്നെയാണ്: ''നിന്റെ വിരൽ ഇവിടെ കൊണ്ടു വരിക, എന്റെ കൈകൾ കാണുക, നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക'' (യോഹ: 20:27).
നമ്മുടെ എല്ലാ അനുഭവങ്ങളും അറിവുകളും നമുക്ക് ലഭിക്കുന്നത് നമ്മുടെ പഞ്ചേന്ത്രിയങ്ങളിലൂടെയാണ് കണ്ണ്, കാത്, മൂക്ക്, ത്വക്ക്, നാവ് എന്നിവയിലൂടെ. യഥാർത്ഥത്തിൽ നമ്മുടെ അറിവിന്റെ വാതായനങ്ങളാണ് നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ. സാധാരണഗതിയിൽ നമ്മുടെ ഏതൊരു അറിവും അനുഭവവും വിശ്വാസവും പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയീഭൂതമാണെന്ന് അർത്ഥം.
എന്നാൽ ഇന്ദ്രിയങ്ങൾക്ക് അതീതമായ വിശ്വാസമുണ്ട്. അതിലേക്ക് വളരാനാണ് ഈശോ ആവശ്യപ്പെടുന്നത്: ''നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു. എന്നാൽ കാണാതെ വിശ്വസിക്കുന്നവൻ ഭാഗ്യവാന്മാർ'' (യോഹ. 20:29). കാഴ്ചയ്ക്കും കേൾവിക്കും സ്പർശനത്തിനും അതീതമായ വിശ്വാസത്തിലേക്ക് നടന്നുകയറാനാണ് ഈശോയുട ആഹ്വാനം.
ചുരുക്കത്തിൽ കാഴ്ചയിലൂടെയും കേൾവിഴിയിലൂടെയും സ്പർശനത്തിലൂടെയും നമ്മൾ എത്തിച്ചേരുന്നു വിശ്വാസമുണ്ട്. എന്നാൽ പഞ്ചേന്ദ്രിയങ്ങൾക്ക് അതീതമായ വിശ്വാസമുണ്ട്. അതാണ് കാണാതെയുള്ള വിശ്വാസം. അതിൽ എത്തിച്ചേരാൻ എന്തു ചെയ്യണം?
കാണെതെയുള്ള വിശ്വാസത്തിലെത്താൻ കണ്ണുകൾ അടയ്ക്കണം, കാതുകൾ അടയ്ക്കണം. പഞ്ചേന്ദ്രിയങ്ങളെ പിൻവലിക്കണമെന്ന് സാരം. അതിലൂടെയാണ് ഒരുവൻ കാണാതെയുള്ള വിശ്വാസത്തിലേക്ക് വളർന്നു കയറുന്നത്. വൃദ്ധനായ ഒരു കർഷകൻ പതിവായി പള്ളിയിൽ പ്രാർത്ഥിക്കുന്നു കഥ (ഓഡിയോ കേൾക്കുക)
കാഴ്ചയും സംസാരവും കേൾവിയും സ്പർശനവും അവസാനിക്കുമ്പോഴാണ് യഥാർത്ഥ വിശ്വാസം ഉടലെടുക്കുന്നത്. കാണാതെ വിശ്വസിക്കാൻ ആഹ്വാനം ചെയ്യുന്നത് ഉത്ഥിതനായ ഈശോയാണെന്ന് ഓർക്കണം. അതായത് ഭൗതിക ശരീരം ഉപേക്ഷിച്ച ഈശോ. അതിനാൽതന്നെ ഉത്ഥിതനായ ഈശോ പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയമല്ല. ഉത്ഥിതന്റെ പ്രത്യക്ഷപ്പെടലുകൾ അല്പകാലത്തിനുശേഷം പിന്നീട് ഉണ്ടാകുന്നില്ലായെന്നതാണ് യാഥാർത്ഥ്യം.
അങ്ങനെയെങ്കിൽ ഉത്ഥിതനായ ഈശോയെ അനുഭവിക്കാനുള്ള മാർഗ്ഗം എന്താണ്? കണ്ണുകൾ അടയ്ക്കുക! പഞ്ചേന്ദ്രിയങ്ങളെ പിൻവലിക്കുക! എവിടേക്ക്? നിന്റെ ഉള്ളിലേക്ക്.
കാരണം, അശരീരിയായ ദൈവം നിനക്ക് ഒന്നാമതായി സന്നിഹിതനാകുന്നത് നിന്റെ ഉള്ളിലാണ്. അതിനാൽ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടുമുട്ടാൻ നീ ചെയ്യേണ്ടത് നിന്റെ ഇന്ദ്രിയങ്ങളെ പിൻവലിച്ച്, നിന്റെ ഉള്ളിലേക്ക് തിരിയുകയാണ്.
ആബേലച്ചന്റെ പ്രശസ്തമായ ഗാനം 'ഈശ്വരനെ തേടി ഞാൻ നടന്നു;' 'അവസാനം എന്നിലേക്ക് ഞാൻ തിരിഞ്ഞു' (ഓഡിയോ കേൾക്കുക).
ഉള്ളിലേക്ക് പിൻതിരിയാനുള്ള ആഹ്വാനം അത്ര ക്രിസ്തീയമല്ലെന്ന് ഇന്നത്തെ മലയാളിഭക്തർക്ക് ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ യഥാർത്ഥത്തിലുള്ള ക്രിസ്തീയമായ പ്രാർത്ഥനാരീതിയാണ് ഈ ആന്തരികതയിലേക്കുള്ള പിൻതിരിയൽ. കാരണം ക്രിസ്തീയ പ്രാർത്ഥനയുടെ ആദിരൂപവും മാതൃകയുമായിരുന്നു ക്രിസ്തു, തന്റെ ജീവിത കാലത്ത് പിൻതുടർന്നിരുന്ന പ്രാർത്ഥനാരീതിയായിരുന്നു ഇത്.
ആദ്യത്തെ സുവിശേഷമായ മർക്കോസിൽ ഈശോ നാലുപ്രാവശ്യം മാത്രമേ പ്രാർത്ഥിക്കുന്നതായി രേഖപ്പെടുത്തിയുട്ടുള്ളൂ. അത് നാലും ഏകാന്തതയിൽ ആയിരുന്നു.
''അതിരാവിലെ അവൻ എഴുന്നേറ്റ ഒരുവിജനപ്രദേശത്തേക്ക് പോയി. അവിടെ അവൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു'' (മർക്കോ 1:35). ദൈവവും ഈശോയും മാത്രമാകുന്ന ഇടമാണ് വിജനപ്രദേശം.
ഏറ്റവും വലിയ ജനക്കൂട്ടത്തിന്റെ നടുവിൽ നിന്നും ഈശോ പ്രാർത്ഥിക്കാനായി പിൻവാങ്ങുന്നതും ഏകാന്തതയിലേക്കും മൗനത്തിലേക്കുമാണ്: ''ആളുകളോടു യാത്ര പറഞ്ഞശേഷം അവൻ പ്രാർത്ഥിക്കാൻ മലയിലേക്ക് പോയി'' (മർക്കോ 6:46).
തന്റെ മരണത്തിന്റെ മുമ്പുള്ള ഹൃദയവേദനയിലും ഈശോ പ്രാർത്ഥിക്കുന്നത് ഏകാന്തയിലാണ്: ''അവൻ അൽപ്പദൂരം മുന്നോട്ട് ചെന്ന്, നിലത്തു വീണ് സാധ്യമെങ്കിൽ ആ മണിക്കൂർ തന്നെ കടന്നുപോകട്ടെ എന്നു പ്രാർത്ഥിച്ചു'' (മർക്കോ 14:35).
ഒരുവൻ ഏറ്റവും കൂടുതൽ ഒറ്റക്കാകുന്നത് അവന്റെ മരണത്തിലാണ്. കുരിശേൽ ഏകാന്തതയുടെ നെറുകയിലാണ് ഈശോ ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കുന്നത് (മർക്കോ 14:34).
ഏകാന്തതയിലേക്കും ആന്തരികതയിലേക്കും പിൻവാങ്ങുന്ന ഈശയെയാണ് സുവിശേഷത്തിൽ നാം കാണുന്നതെന്നു സാരം.(ഈശോയുടെ പ്രാർത്ഥനാനുഭവത്തിന് 'നസ്രയാന്റെ കൂടെ' എന്ന് പുസ്തകം വായിക്കുക). മറ്റു സമാന്തര സുവിശേഷകരും ഈശോയുടെ സമാനമായ പ്രാർത്ഥനാമുഹൂർത്തങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
അങ്ങനെയെങ്കിൽ ഇന്ദ്രിയങ്ങളെ പിൻവലിച്ച്, ഉള്ളിലേക്ക് പിൻവലിഞ്ഞ്, ആന്തരികതയിലേക്കും മൗനത്തിലേക്കും തിരിയുക എന്നത് ക്രിസ്തീയ പ്രാർത്ഥനയുടെ ഹൃദയമാണെന്നു വരുന്നു. അതിലൂടെയാണ് 'കാണാതെയുള്ള വിശ്വാസം' രൂപപ്പെടുന്നതും വളരുന്നതും.
പ്രാർത്ഥനയെക്കുറിച്ച് മലയിലെ പ്രസംഗത്തിൽ ഈശോ തരുന്ന കർശനമായ നിർദ്ദേശവും നമുക്ക് മറക്കാതിരിക്കാം: ''നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോട് പ്രാർത്ഥിക്കുക'' (മത്താ 6:6).
അദൃശ്യനായ തമ്പുരാനെ കാണാനും കേൾക്കാനും അനുഭവിക്കാനും ആദ്യം ചെയ്യേണ്ടത് ബാഹ്യകേന്ദ്രീകൃതമായ ഇന്ദ്രിയങ്ങളെ അഞ്ചിനെയും പിൻവലിക്കുക എന്നതാണ്. അത്തരമൊരു പിൻവലിക്കലിലൂടെയാണ് കാണാതെയുള്ള വിശ്വാസം മുളപൊട്ടുന്നത്. ഇന്ദ്രിയങ്ങൾക്ക് വിഷയീഭൂതനല്ലാത്ത ഉത്ഥിതനെ/ദൈവത്തെ അനുഭവിക്കാൻ ഇന്ദ്രിയങ്ങൾ കൊണ്ട് ശ്രമിക്കുന്നത് പമ്പരവിഡിത്തമല്ലേ??അതിനാലാണ് കാണാതെയുള്ള വിശ്വാസത്തിലേക്ക് വളരാൻ (യോഹ. 20:29) ഉത്ഥിതനായ ഈശോ ആവശ്യപ്പെടുന്നത്.
അതിനുള്ള മാർഗ്ഗമോ? കണ്ണുകളടയ്ക്കുക; പഞ്ചേന്ദ്രിയങ്ങളെ പിൻവലിക്കുക; ഏകാന്തതയിലേക്കും നിശബ്ദതയിലേക്കും പിൻതിരിയുക. അപ്പോൾ മാത്രമേ നിനക്ക് കാണാതെ വിശ്വസിക്കാനാകൂ; ഉത്ഥിതനെ കാണാനാകൂ; അവനിൽ വിശ്വാസം അർപ്പിക്കാനാകൂ!
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍