കേരളത്തിൽനിന്ന് ഐഎസിലേക്ക് പോയവരിൽ അധികവും പീസ് ഫൗണ്ടേഷനുമായി ബന്ധമുള്ളവരോ പീസ് സ്കൂളിൽ ഉള്ളവരോ; ഇപ്പോൾ അവിടെയുള്ള അദ്ധ്യാപകരിൽ ചിലർ ഐഎസിനെ പിന്തുണക്കുന്നവർ; യഥാർത്ഥ സലഫിസം കുറച്ചെങ്കിലും പഠിപ്പിക്കുന്നതുകൊണ്ടാണ് പീസിൽ നിന്ന് ഐ.എസിലേക്കുള്ള ഒഴുക്ക്: എം.എം അക്ബറിനെതിരെയും സ്കൂളിനെതിരെയും തുറന്നടിച്ച് ഐ.എസ് നേതാവ് അബ്ദുൽ റാഷിദ് അബ്ദുള്ള
എം പി റാഫി
കോഴിക്കോട്: എം.എം അക്ബറിനെതിരെും പീസ് സ്കൂളിനെതിരെയും തുറന്നടിച്ച് ഐ.എസ് നേതാവ് അബ്ദുൽ റാഷിദ് അബ്ദുള്ള. കേരളത്തിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഹിജ്റ (പലായനം) ചെയ്തവരിൽ അധികവും പീസ് സ്കൂളിൽ നിന്നുള്ളവരോ, പീസ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടവരോ ആണെന്ന് റാഷിദ് പറയുന്നു. ഐ.എസിൽ നിന്നും മലയാളികൾക്കായുള്ള 56ാമത് ഓഡിയോ ക്ലിപ്പിലാണ് എം.എം അക്ബറിനെ പ്രതിരോധത്തിലാക്കുന്ന പരാമർശമുള്ളത്. 15 മിനുട്ടോളം ദൈർഘ്യമുള്ള ശബ്ദ സന്ദേശത്തിൽ കൂടുതലായും എം.എം അക്ബറിനെതിരെയും കേരളത്തിലെ സലഫികളടക്കമുള്ള മുസ്ലിം സംഘടനകൾക്കെതിരെയുമാണ്. ഇവർ യഥാർത്ഥ ഇസ്ലാമിനെയും ഹിജ്റയും, ജിഹാദും പഠിപ്പിക്കുന്നില്ലെന്നാണ് റാഷിദ് പ്രധാനമായും ഉയർത്തുന്ന വാദം. 2016ൽ കേരളത്തിൽ നിന്നും ഐ.എസിലേക്കു പോയ 21 പേരടങ്ങുന്ന സംഘത്തിൽപ്പെട്ടയാളാണ് പീസ് സ്കൂൾ അഡ്മിനിട്രേറ്റിംങ് ജീവനക്കാരൻ കൂടിയായിരുന്ന കാസർകോട് തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റാഷിദ്.
ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ ഐ.എസ് സ്വാധീന മേഖലയായ ഖുറാസാൻ പ്രവിശ്യയിൽ കഴിയുന്ന റാഷിദ് ഐ.എസിന്റെ മലയാളി സംഘത്തിന്റ നേതാവുകൂടിയാണ്. റിപ്പോർട്ടർ ടിവി ചാനലിൽ വന്ന എം.എം അക്ബറിന്റെ അഭിമുഖത്തിനെ ഖണ്ഡിക്കുന്നതാണ് റാഷിദിന്റെ ഓഡിയോ ക്ലിപ്പ്. ടിവി അഭിമുഖത്തിൽ സത്യം പറയാനാകാതെ എം.എം അക്ബർ ഉരുണ്ടുകളിക്കുകയാണെന്നും പീസ് സ്കൂളിലെ പലരും നമ്മോടൊപ്പം ഹിജ്റ ചെയ്തിട്ടുള്ളവരാണെന്നും റാഷിദ് പറയുന്നു. പീസ് സ്കൂളിൽ നിന്ന് ഐ.എസിലെത്തിയവരുടെ കൂട്ടത്തിൽ രണ്ട് പേരെ അക്ബർ മറച്ചു വെയ്ക്കുന്നുണ്ട്. പീസ് ഫൗണ്ടേഷനിലെ സപ്ലൈ മാനേജരായ ശിയാസും മറ്റൊന്ന് ഇസ്ലാം സ്വീകരിച്ച പാലക്കാട് യാക്കര സ്വദേശി യഹിയയുമാണ്.
സ്കൂളിൽ അഭിമുഖത്തിനു വന്ന മെറിൻ മറിയത്തിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇവരുടെ ഭർത്താവ് യഹിയയെ പറ്റി അക്ബർ മിണ്ടിയില്ല. എറണാകുളം, കൊല്ലം, മതിലകം സ്കൂളുകളിൽ ടീച്ചേഴ്സ് ട്രൈനിംങ് ചുമതലയുണ്ടായിരുന്നയാളാണ് യഹിയ. കൂടാതെ അക്ബറിന്റെ ത്രീ ഐസ് എന്ന സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകൻ കൂടിയാണ് യഹിയ. എന്തുകൊണ്ടാണ് ചാനൽ അഭിമുഖത്തിൽ ശിയാസിന്റെയും യഹിയയുടെയും പേരുകൾ പറഞ്ഞില്ലെന്ന് റാഷിദ് ചോദിക്കുന്നു. ശിയാസും
കുടുംബവും, യഹിയയും കുറച്ച് മാസം മുമ്പ് അള്ളാഹുവിന്റെ മാർഗത്തിൽ 'ശഹീദാ'(രക്തസാക്ഷിത്വം)യതായും റാഷിദ് പറയുന്നുണ്ട്.
ഐ.എസിലേക്ക് മലയാളികൾ പോകുന്നതിന് പീസ് സ്കൂൾ സ്വാധീനം ചെലുത്തിയില്ലയെന്ന് അക്ബർ പറഞ്ഞത് കളവാണെന്നും ഐ.എസിലെത്തിയവർ അധികവും പീസിൽ നിന്ന് സ്വാധീനിക്കപ്പെട്ടവരാണെന്നുമുള്ള ഗുരുതരമായ ആരോപണവും റാഷിദ് ഉന്നയിക്കുന്നുണ്ട്. ഇപ്പോൾ പീസിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരിൽ ചിലരും, ചില രക്ഷിതാക്കളും ഇസ്ലാമിക് സ്റ്റേറ്റിനെ സപ്പോർട്ട് ചെയ്യുന്നവരാണ്. ഇതിൽ കുട്ടികളുമുണ്ടാകാം. അദ്ധ്യാപകരുടെ പേരെടുത്ത് പറഞ്ഞ് അവരെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, പക്ഷെ ഇതാണ് സത്യാവസ്ഥയെന്നും റാഷിദ് പറയുന്നു.
പീസിൽ ഞങ്ങളുടെ ചിന്താഗതിയുള്ളവർ ഇല്ലാത്തതുകൊണ്ടല്ല, അള്ളാഹു 'ഹിജ്റ' നിർബന്ധമാക്കിയതുകൊണ്ടാണ് ഞങ്ങൾ ഇസ്ലാമിക് സ്റ്റേറ്റിലെത്തിയത്. കേരളത്തിൽ നിന്ന് ഐ.എസിലേക്ക് ഹിജ്റ ചെയ്യുന്നവർ കൂടുതലും പീസ് സ്കൂളിൽ നിന്നുള്ളവരാണ്. ഡയറക്ടർ അവിടെ തീവ്രവാദം പഠിപ്പിക്കുന്നുണ്ടാകില്ല. യഥാർത്ഥ സലഫിസം കുറച്ചെങ്കിലും പഠിപ്പിക്കുന്നതുകൊണ്ടാണ് പീസിൽ നിന്ന് ഐ.എസിലേക്കുള്ള സാധ്യത കൂടുന്നത്. കേരളത്തിലെ സുന്നികൾ യഥാർത്ഥ മുസ്ലിംങ്ങളല്ല. അവർ ഖബർ ആരാധകരും ഹിന്ദു ആചാരങ്ങളടക്കമുള്ള കൾച്ചറൽ ആരാധനാ രീതിയാണ് സുന്നികളുടെതും ബറേൽവി വിഭാഗക്കാർ, അല്ലെങ്കിൽ സൂഫികൾ എന്ന് പറയുന്നവർ. എന്നാൽ ഹിജ്റയും ജിഹാദും ബലാഉം വറാഉം പ്രാക്ടിക്കലാക്കാൻ പഠിപ്പിക്കുന്നില്ലെങ്കിലും പീസ് സ്കൂളിൽ ഇതെല്ലാം പഠിപ്പിക്കുന്നുണ്ട്. പിന്നീട് കുട്ടികൾ സ്വയം ചിന്തിക്കാൻ തുടങ്ങിയാൽ അവർ ഹിജിറയും ജിഹാദും സ്വയം പഠിക്കും. അപ്പോൾ എം.എം അക്ബറിനെ പോലുള്ളവരുടെ കപടത മനസിലാകും, ഞങ്ങൾക്ക് മനസിലായ പോലെ.-റാഷിദ് പറയുന്നു.
യുവാക്കാൾ ഇന്റർനെറ്റിലും മറ്റുമായി സത്യം അന്വേഷിക്കുന്നവരാണെന്നും ഇപ്പോൾ 5000 കുട്ടികൾ പീസ് സ്കൂളിൽ പഠിക്കുന്നുണ്ടെങ്കിൽ ഇതിൽ വിലിയ ഭാഗം ഭാവിയിൽ ഐ.എസിലെത്തുമെന്നും റാഷിദ് പറഞ്ഞു വെയ്ക്കുന്നു. തീവ്രവാദ സംഘങ്ങളിലേക്ക് പോയവർ സലഫി സംഘടനകളാണെന്ന് പറയുന്നത് സത്യം തന്നെയാണ്. ഇവരെല്ലാം ആദ്യം സുന്നി പശ്ചാത്തലത്തിൽ ജീവിച്ചിരുന്നവരായിരിക്കും. പിന്നീട് ജമാഅത്തേ ഇസ്ലാമിയോ മറ്റ് സംഘടനകളിലോ എത്തുന്നു. മുജാഹിദ് വിഭാഗത്തിലെത്തിയാൽ ആദ്യം കെ.എൻ.എമ്മിലും പിന്നീട് കുറച്ചുകൂടി പ്രാക്ടിക്കൽ വിസ്ഡം വിഭാഗമാണെന്നു കരുതി അതിലെത്തുന്നു. ശേഷം ദമ്മാജി സലഫിയാകുന്നു. വീണ്ടും പഠിച്ചാണ് അവസാനം ഐ.എസിൽ ചേരുന്നത്. ഈ ഘട്ടങ്ങളിലൂടെയാണ് ഞങ്ങളെല്ലാം ഐ.എസിലെത്തിയതെന്നും ലോകത്ത് മുഴുവൻ പല ഘട്ടങ്ങളിലൂടെ പഠിച്ചാണ് അവസാനം ഇസ്ലാമിക് സ്റ്റേറ്റിലെത്തുന്നതെന്നും അബ്ദുൽ റാഷിദ് അബ്ദുള്ള വിശദീകരിക്കുന്നു. ഇത് നിങ്ങളുടെ ഭാഷയിൽ തീവ്രവാദമാകാം, പക്ഷെ ഇതാണ്
യഥാർത്ഥ ഇസ്ലാമെന്ന് റാഷിദ് വാദിക്കുന്നു.
വിഷം ചീറ്റുന്നതും വർഗീയത പരത്തുന്നതുമായ നിരവധി ശബ്ദ സന്ദേശങ്ങൾ നേരത്തെയും റാഷിദ് പുറത്ത് വിട്ടിരുന്നു. ക്ഷേത്രങ്ങളും ജാറങ്ങളും തകർക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള റാഷിദിന്റെ ശബ്ദവും പുറത്തു വന്നിരുന്നു. മലയാളികളടങ്ങുന്ന ടെലഗ്രാം ഗ്രൂപ്പിലേക്കാണ് റാഷിദ് ശബ്ദ സന്ദേശം അയക്കുന്നത്. മുമ്പും എം.എം അക്ബറിനെതിരെ പരാമർശവുമായി റാഷിദ് രംഗത്തെത്തിയിരുന്നു. അക്ബറിന്റെ അറസ്റ്റിനു പിന്നാലെ ടിവി ചാനലിൽ വന്ന അഭിമുഖം ഖണ്ഡിച്ചുകൊണ്ടാണ് അക്ബറിനെ പ്രതിരോധത്തിലാക്കും വിധം അബ്ദുൽ റാഷിദ് വീണ്ടും വന്നിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍