ബസ്സുകൾ നിരത്തിൽ ഇറക്കാൻ സമ്മതിക്കില്ല.. കെഎസ്ആർടിസി ബസ്സുകൾ തടയും.. ഇരുചക്ര വാഹനക്കാരെ തല്ലിയോടിക്കും.. സോഷ്യൽ മീഡിയയുടെ ആഹ്വാന പ്രകാരം ഹർത്താൽ എന്നുപറഞ്ഞ് ഇന്നലെ പറന്നത് അനേകം വ്യാജ സന്ദേശങ്ങൾ; ഫോൺ വിളികൾ കൊണ്ടു പൊറുതിമുട്ടി പത്രം ഓഫീസുകൾ: വ്യാജ സന്ദേശങ്ങൾ ജനം തള്ളിയതോടെ ജനജീവിതം സാധാരണപോലെ മുന്നോട്ട്
തിരുവനന്തപുരം: അടുത്തകാലത്തായി സോഷ്യൽ മീഡിയ ഏറ്റെടുക്കുന്ന വിഷയങ്ങളെല്ലാം വലിയ ജനപിന്തുണയോടെ വിജയിക്കുന്ന കാഴ്ചകളാണ് കാണുന്നത്. ഏതൊരു വിഷയത്തിലും ജനാഭിപ്രായം എന്തെന്നും ജനം ആർക്കൊപ്പമെന്നും വിലയിരുത്താൽ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന അഭിപ്രായങ്ങൾ നിരീക്ഷിച്ചാൽ മതി. ഇത്തരത്തിൽ പല വലിയ സമരങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പല വിഷയങ്ങളിലും പൊതു അഭിപ്രായ രൂപീകരണത്തിനും സോഷ്യൽ മീഡിയ പ്രധാന പങ്കുവഹിക്കുന്നു.
ആ സോഷ്യൽ മീഡിയയെ ഉപയോഗിച്ച് ഇന്നൊരു ഹർത്താൽ ആഹ്വാനം നടത്താമെന്ന ചിന്തയിൽ ഒരു കൂട്ടർ ഇന്നലെ വ്യാപകമായി സന്ദേശങ്ങൾ പ്രചരിപ്പിച്ചു. മലയാളികളുടെ ഹർത്താൽ സ്നേഹത്തെ ഒന്നു മുതലെടുക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇത്തരമൊരു ആഹ്വാനം ഉണ്ടായത്. തിങ്കളാഴ്ച സോഷ്യൽ മീഡിയ ആഹ്വാനം ചെയ്യുന്ന ഹർത്താൽ ആണെന്നായിരുന്നു സന്ദേശം. ഇതോടൊപ്പം ബസ്സുകൾ ഇറക്കാൻ സമ്മതിക്കില്ലെന്നും ഇരുചക്രവാഹനക്കാരെ തല്ലിയോടിക്കും എന്നുമെല്ലാം പറഞ്ഞ് മുട്ടൻ സന്ദേശം എത്തിയതോടെ ജനങ്ങൾ ആശയക്കുഴപ്പത്തിലായി. ഇതോടെ പത്രം ഓഫീസുകളിലേക്ക് നിരന്തരം വിളികളുമായി. ഏപ്രിലിൽ ആദ്യത്തെ രണ്ടു തിങ്കളാഴ്ചകൾ ഹർത്താൽ ആയി മാറിയിരുന്നു. ഇന്നലെ വിഷുവിന് പിന്നാലെ ഒരു ഹർത്താൽ അവധികൂടെ എന്ന നിലയിലാണ് ഇത്തരമൊരു പ്രചാരണം നടന്നതെന്നാണ് സൂചനകൾ.
ജമ്മു കശ്മീരിലെ കഠ്വയിൽ എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താലാണെന്ന വ്യാജ സന്ദേശം ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെയാണ് ഹർത്താലെന്നും ജനങ്ങൾ സഹകരിക്കണമെന്നുമുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. എന്നാൽ, ഇത് വ്യാജ വാർത്തയാണെന്നറിയാതെ നിരവധി പേരാണ് വാട്സാപ്പിലും ഫേസ്ബുക്കിലുമായി പ്രചാരം നൽകുന്നത്.
ഏപ്രിൽ രണ്ടിന് കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളും ഏപ്രിൽ ഒൻപതിന് ഉത്തരേന്ത്യയിൽ ദലിത് വിഭാഗത്തിൽപ്പെട്ടവർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ദലിത് സംഘടനകളും ഹർത്താൽ നടത്തിയിരുന്നു.
ഈ മാസം ആദ്യ രണ്ട് തിങ്കളാഴ്ചകളിലും ഹർത്താൽ ഉണ്ടായിരുന്ന പശ്ചാത്തലത്തിലാണ് ഏതോ വിരുതൻ ഈ തിങ്കളാഴ്ചയും ഹർത്താലാണെന്ന് പ്രചരിപ്പിച്ചത്. വാസ്തവമറിയാതെ നിരവധിയാളുകളാണ് ഇന്നു ഹർത്താലാണെന്ന വ്യാജ സന്ദേശം ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. ഹർത്താലിന് യുഡിഎഫ് പിന്തുണയുണ്ടെന്നും വ്യാജന്മാർ പ്രചരിപ്പിക്കുന്നുണ്ട്. മാധ്യമ ഓഫിസുകളിൽ നിരവധിപേരാണ് തിങ്കളാഴ്ച ഹർത്താലുണ്ടോയെന്ന് അന്വേഷിച്ച് വിളിക്കുന്നത്.
പ്രചരിച്ച സന്ദേശം ഇങ്ങനെ:
16-04-2018 തിങ്കൾ നാളെ കേരളം നിശ്ചലമാവും.
ഇന്ന് രാത്രി 12 മുതൽ നാളെ രാത്രി 12 വരെ ഹർത്താൽ
ഫാസിസ്റ്റ് തെമ്മാടികളാൽ കൊല്ലപ്പെട്ട ആസിഫ എന്ന എട്ടു വയസ്സ്കാരി ഇന്ന് നമ്മുടെ കണ്ണിരായി മാറിയിരിക്കുകയാണ്.ഇന്ത്യൻ മതേതരത്വത്തിന്റെ നൊമ്പരമായും സുരക്ഷിതത്വം ആഗ്രഹിക്കുന്ന കുഞ്ഞു മനസ്സുകളിൽ പോലും ഭീതിയുടെ നിഴലായും നിലകൊള്ളുകയാണ്. ഇന്ത്യയുടെ പൈതൃകത്തെയും നാനാത്വത്തിൽ ഏകത്വം എന്ന അതിന്റെ അസ്തിത്വത്തെയും തകർക്കാൻ ശ്രമിക്കുകയും ഇന്ത്യ മുഴുവൻ ഒരു വർഗ്ഗീയ കലാപത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന ഇത്തരം RSS നരഭോജികളെ ഇന്ത്യയുടെ പരമോന്നത നീതിപീഠം തൂക്കിക്കൊല്ലണം. ഇനിയും ഒരു ആസിഫ കൊല്ലപ്പെട്ടു കൂടാ.ആസിഫയുടെ കൊലയാളികൾക്ക് നിയമത്തിന്റെ മുന്നിൽ ഏറ്റവും ഉയർന്ന ശിക്ഷ കിട്ടണം.അതിനായ് ഇന്ത്യയുടെ നാനാ ദിക്കിൽ നിന്നും പ്രതിഷേധം ഉയരണം കേരളത്തിന്റെ പ്രധിഷേധം ദേശീയ തലത്തിൽ ചർച്ചയാകണം. അതിന് മനുഷ്യത്വമുള്ളവർ കൈകോർക്കണം
ഈ ഹർത്താൽ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. മനുഷ്യത്വം മരവിക്കാത്ത പച്ചമനുഷ്യരായ ഞങ്ങൾ ഏറ്റെടുക്കുകയാണ്. ഇത് വിജയിപ്പിച്ചിരിക്കും. സോഷ്യൽ മീഡിയയുടെ പവർ ഒരിക്കൽ കൂടി കേരളം അറിയും. കേരളം കണ്ട ഏറ്റവും ശ്രദ്ധേയമായ ഹർത്താലായി ഇത് മാറും. കടകൾ തുറക്കില്ല സാധാരണപ്പോലെ റോഡുകളിൽ ബസുകളെ കാണില്ല. KSRTC ബസ്സുകൾ പോലും ഓടാൻ സമ്മതിക്കില്ല. ഇരുചക്ര വാഹനങ്ങളെയും ഓടാൻ സമ്മതിക്കില്ല.
ഇനി ആരെങ്കിലും കട തുറക്കുകയാണെങ്കിൽ ബസുകൾ നിരത്തിലിറക്കാൻ തയ്യാറാവുകയാണെങ്കിൽ അത്തരക്കാരെ മനുഷ്യത്വം മരവിച്ച കാപാലികരായിട്ടെ വിവേകമുള്ള ഈ ജനത കാണൂ. ഓരോ പ്രാദേശിക ഏരിയയിലെയും യുവനിര ഇത് വിജയിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങണം. സാംസ്കാരിക കൂട്ടായ്മകൾ രംഗത്തുവരണം സോഷ്യൽ മീഡിയയിൽ നമ്മൾ കാണിക്കുന്ന ഈ ആവേശം നാളെ ഗ്രാമഗ്രാമാന്തരങ്ങളിൽ ഉണ്ടാകണം. 'എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് ' എന്നത് മനസ്സറിഞ്ഞു പറഞ്ഞവരാണെങ്കിൽ നാളെത്തെ ഹർത്താൽ വിജയിപ്പിക്കാൻ നമുക്കൊന്നിച്ച് പ്രവർത്തിക്കാം. ഈ പ്രതിഷേധ ജ്വാലയിൽ നമ്മളും പങ്കാളികളാകണം. നമ്മുടെ പൊന്ന് സഹോദരിക്ക് വേണ്ടി സോഷ്യൽ മീഡിയ നടത്തുന്ന ഈ ഹർത്താൽ എന്തു വില കൊടുത്തും വിജയിപ്പിക്കും.
ഭാരതം RSS കാപാലികർക്ക് തീറെഴുതി കൊടുത്തതല്ല എന്ന് ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്ന ഈ ഹർത്താൽ വിജയമാക്കുന്നതിന് എല്ലാ മനുഷ്യ സ്നേഹികളും രംഗത്ത് വരണം.
സോഷ്യൽ മീഡിയയുടെ പവർ ഒരിക്കൽ കൂടി കേരളം അറിയട്ടെ Justis for Aasifa
ഇതായിരുന്നു വാട്സ് ആപ് വഴിയും ഫേസ്ബുക്ക് വഴിയും പ്രചരിപ്പിക്കപ്പെട്ട സന്ദേശം. എന്നാൽ ഈ സന്ദേശം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ജനം തള്ളിക്കളയുകയും ഇന്ന് സാധാരണരീതിയിൽ കാര്യങ്ങൾ പോകുകയുമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍