കെ എസ് ആർ ടി സി കണ്ടക്ടറായിരിക്കെ തബല പഠിപ്പിച്ച ജനാർദ്ദനനെ വേദിയിലേക്ക് വിളിച്ച് ആദരിച്ച് തുടക്കം; മൂന്ന് മിനിറ്റ് തബല വായിച്ച് ജീവനക്കാരെ അത്ഭുതപ്പെടുത്തി തച്ചങ്കരി; കെഎസ് ആർടിസിക്ക് താളം മുറുക്കാൻ കച്ചകെട്ടിറങ്ങിയത് തബല വായിച്ച്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അറിയപ്പെടുന്ന സംഗീതജ്ഞനാണ് ഐപിഎസുകാരനായ ടോമൻ തച്ചങ്കരി. സിനിമയ്ക്ക് പോലും സംഗീതം കൊടുത്തിട്ടുണ്ട്. ക്രിസ്തീയ ഭക്തിഗാനങ്ങളും പുറത്തിറക്കി. സംഗീതത്തിന്റെ താളം ജീവിതത്തിലേക്ക് ആവേശിപ്പിച്ചാണ് വിവാദങ്ങൾക്കിടയിലും ഈ ഐപിഎസുകാരൻ മുന്നോട്ട് നീങ്ങുന്നത്. താൻ ഏറ്റെടുത്ത ചുമതലകളെല്ലാം ഭംഗിയായി തന്നെ നിർവ്വഹിച്ചുവെന്ന ഉത്തമ ബോധം തച്ചങ്കരിക്കുണ്ട്. ആരു തൊട്ടാലും നന്നാവാത്ത ആനവണ്ടിയിലേക്ക് പിണറായി സർക്കാർ തച്ചങ്കരിയെ നിയോഗിച്ചതും അതുകൊണ്ട് തന്നെ. കെ എസ് ആർ ടി സിയെ നന്നാക്കാൻ വേണ്ടത് എന്നതാണെന്ന് ഈ ഐപിഎസുകാരന് നന്നായി അറിയാം. അതുകൊണ്ട് വ്യത്യസ്തമായ തുടക്കവും.
ഏതൊരു സ്ഥാപനത്തിലേക്ക് എത്തുമ്പോഴും ജീവനക്കാരോട് നിലാപട് വിശദീകരിക്കൽ തച്ചങ്കരിയുടെ ശൈലിയാണ്. കെ എസ് ആർ ടി സിയിൽ എത്തുമ്പോഴും ഈ പതിവിന് മാറ്റമില്ല. ജീവനക്കാരെ ഒന്നാകെ വിളിച്ച് ചെറു പ്രസംഗം അതാണ് രീതി. എന്നാൽ കെ എസ് ആർ ടി സിയിൽ അത് ചെറുതായൊന്ന് മാറ്റി. ഗുരുവന്ദനത്തോടെയാണ് തുടക്കം. തച്ചങ്കരിക്ക് കെ എസ് ആർ ടി സിയുമായുള്ള ഏക ബന്ധം ഗുരുനാഥനാണ്. ജീവിത്തിൽ ഒരിക്കൽ പോലും സർക്കാർ ബസിൽ യാത്ര ചെയ്തിട്ടില്ല. കുട്ടിക്കാലത്തെ ആശ്രയം സ്വകാര്യ ബസുകളെ. പിന്നീട് ഔദ്യോഗിക ജീവത്തിലേക്ക് കടന്നപ്പോൾ കെ എസ് ആർ ടി സിയെ ആശ്രയിക്കേണ്ടി വന്നില്ല. കെഎസ് ആർടിസിയെന്നാൽ തച്ചങ്കരിക്ക് ജനാർദ്ദൻ സാറാണ്. തന്നെ തബല പഠിപ്പിച്ച അദ്ധ്യാപകൻ.
തച്ചങ്കരിയെ തബല പഠിപ്പിക്കുമ്പോൾ ജനാർദ്ദനൻ കെഎസ് ആർടിസിയിലായിരുന്നു ജോലി. കണ്ടക്ടറായിരുന്ന സാറിലൂടെയാണ് കെ എസ് ആർ ടി സിയെ എന്നും തച്ചങ്കരി ഓർക്കുന്നത്. അതുകൊണ്ട് തന്നെ ആനവണ്ടിയുടെ തലവനാകുമ്പോൾ മാഷെ ആസ്ഥാനത്ത് വിളിച്ചു വരുത്തി ആദരിക്കുന്നു. പിന്നാലെ മാഷിന് ഗുരുവന്ദനമായി മൂന്ന് മിനിറ്റ് തബല വായനയും. തബലയിലെ കൈയടക്കം തച്ചങ്കരിയെ ജീവനക്കാർക്കിടയിൽ താരമാക്കുകയാണ്. ഗുരുത്വവും താള ബോധവുമാണ് കെ എസ് ആർ ടി സിക്ക് നഷ്ടമാകുന്നത്. ഈ രണ്ട് ബോധത്തിലേക്കും ജീവനക്കാരെല്ലാം എത്തിയാൽ കെ എസ് ആർ ടിസിയുടെ ഗട്ടറിലൂടെയുള്ള യാത്രയ്ക്കും അവസാനമാകും. ഇത് ജീവനക്കാരെ ഓർമിപ്പിക്കാനാണ് ജനാർദ്ദനൻ മാസ്റ്ററെ തച്ചങ്കരി ആദരിച്ചത്.
നഷ്ടത്തിലായിരുന്ന മാർക്കറ്റ് ഫെഡ്, കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി, കൺസ്യൂമർഫെഡ് എന്നിവിടങ്ങളിൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ തച്ചങ്കരി ഇവയെ ലാഭത്തിലാക്കിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കെഎസ്ആർടിസിയുടെ തലപ്പത്ത് എത്തിച്ചത്. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയെ അഴിച്ചുപണിയാനാണ് തച്ചങ്കരിയുടെ ആഗ്രഹം. ക്രൈം റിക്കോർഡ്സ് ബ്യൂറോ എഡിജിപി കൂടിയാണ് തച്ചങ്കരി.
എഡിജിപിയെന്ന നിലയിൽ തച്ചങ്കരിയുടെ ശമ്പളവും അലവൻസുകളുമെല്ലാം പൊലീസിൽ നിന്നു നൽകുമെന്നതിനാൽ കെഎസ്ആർടിസിക്കു സാമ്പത്തിക ബാധ്യതയുണ്ടാവില്ല. ഞാൻ ചിലപ്പോൾ കണ്ടക്ടറാകും, ചിലപ്പോൾ ഡ്രൈവറുമാകും, അതുമല്ലെങ്കിൽ കരിപുരണ്ട വേഷമിട്ട് മെക്കാനിക്കായി ബസിനടിയിൽ നിങ്ങളെന്നെ കണ്ടാൽ അത്ഭുതപ്പെടരുത് കെ.എസ്.ആർ.ടി.സി. എം.ഡിയായി ചുമതലയേൽക്കാൻ പോകുന്നതിനുമുമ്പ് അഗ്നിശമന സേനാ വിഭാഗത്തിലെ സ്വന്തം ഉദ്യോഗസ്ഥർ സംഘടിപ്പിച്ച യാത്രയയപ്പിൽ തച്ചങ്കരി കാര്യങ്ങൾ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
എനിക്ക് കെ.എസ്.ആർ.ടി.സി ഇനി കുടുംബമാണ്. ആ കുടുംബത്തെ ഞാൻ വളർത്തിയെടുക്കും. അതിനു കഴിഞ്ഞില്ലെങ്കിൽ ഞാൻ ഉടൻ തന്നെ പുറത്താകും. മായാവിയെപോലെ മറഞ്ഞിരുന്നു ജോലിക്കള്ളന്മാരെ പിടികൂടുമെന്നു മുന്നറിയിപ്പു നൽകി. ഇത്രയുംകാലം കേരളത്തിൽ കഴഞ്ഞെങ്കിലും താനിതുവരെ ആനവണ്ടിയിൽ കയറിയിട്ടില്ല. പക്ഷേ, കഴിഞ്ഞ രണ്ടുദിവസമായി ഗതാഗത കോർപ്പറേഷനാണു തന്റെ പഠനവിഷയം. കോർപ്പറേഷനെ ഉടച്ചുവാർക്കുന്നതിനുള്ള സുശീൽ ഖന്ന റിപ്പോർട്ട് പഠിച്ചുകൊണ്ടിരിക്കുകയാണ്.
തകർന്ന ഒരു വകുപ്പിനെ ഉയർത്താനുള്ള ത്രില്ലിലാണ് താനിപ്പോൾ. 24% ഷെഡ്യൂളുകൾ വാഹന റിപ്പയർ കാരണം കട്ടപ്പുറത്താണ്. ഒരു പ്രൈവറ്റ് ബസിനാണ് ഇത് സംഭവിക്കുന്നതെങ്കിൽ ട്രിപ്പു മുടങ്ങുമോ?-ഇതോണ് തച്ചങ്കരി ഉയർത്തുന്ന ചോദ്യം. ഒന്നര വർഷത്തിനിടെ കെ.എസ്.ആർ.ടി.സിക്കിത് മൂന്നാമത്തെ സി.എം.ഡിയാണ് തച്ചങ്കരി. സുശീൽഖന്ന റിപ്പോർട്ടിന്റ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമകരമായ ദൗത്യമാണ് പുതിയ എം.ഡി ടോമിൻ ജെ.തച്ചങ്കരിക്ക് മുന്നിലുള്ളത്.
കാര്യങ്ങൾ എളുപ്പമാകില്ല തച്ചങ്കരിക്കും. കൺസോർഷ്യത്തിൽ നിന്ന് വായ്പ ലഭിച്ചതോടെ തിരിച്ചടവിൽ 60 കോടി രൂപയുടെ മിച്ചമുണ്ടാകും. ഈ തുക കൊണ്ട് മുടങ്ങാതെ ശമ്പളം കൊടുക്കാം. പക്ഷെ വരുമാനം കൂട്ടാതെ മുന്നോട്ട് പോക്ക് എളുപ്പമാകില്ല. ഡ്യൂട്ടി പരിഷ്കരണം, പെൻഷൻപ്രായം കൂട്ടൽ, ജൂൺ കഴിഞ്ഞാൽ പെൻഷൻ വിതരണം എന്നിവയെല്ലാം വരാനിരിക്കുന്ന വെല്ലുവിളികളാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍