ദളിത് ഹർത്താലിന്റെ മറവിൽ അക്രമം കാട്ടാൻ കോപ്പു കൂട്ടി; പൊലീസ് ജാഗ്രതയും ഗീതാനന്ദന്റെ കരുതലും അന്ന് സംഘർഷം ഒഴിവാക്കി; കത്വയുടെ പേരിൽ ഇന്ന് അക്രമം നടത്തിയത് കരുതിക്കൂട്ടിയുള്ള ഗൂഢാലോചനയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പൊലീസിനെ ആക്രമിച്ചതും പ്രശ്നങ്ങളുണ്ടാക്കിയതും എസ് ഡി പി ഐ തന്നെ; ജനാധിപത്യത്തിനെതിരായ ഒളിപ്പോരാണ് നടന്നതെന്ന് സോഷ്യൽ മീഡിയ; അറസ്റ്റിലായവർക്കെതിരെ ജാമ്യമില്ലാ കേസെടുക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി; തിരൂരും താനൂരും പരപ്പനങ്ങാടിയിലും നിരോധനാജ്ഞ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കത്വ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് ആഹ്വാനം ചെയ്യപ്പെട്ട സോഷ്യൽമീഡിയ ഹർത്താലിന്റെ പേരിൽ തെരുവിലിറങ്ങി അക്രമം നടത്തിയതിന് പിടിയിലായവരിലേറെയും എസ്ഡിപിഐക്കാർ. ബോധപൂർവ്വമാണ് ഇവർ പ്രശ്നമുണ്ടാക്കിയതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ദിവസങ്ങൾക്ക് മുമ്പ് ദളിത് പീഡനത്തിനെതിരെ നടന്ന ഹർത്താലിൽ സംഘർഷമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർ്ട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മതിയായ മുൻകരുതലുകൾ എടുത്തു. അന്ന് സംഘർഷം ഉണ്ടായില്ല. അന്ന് പ്ലാൻ ചെയ്ത തരത്തിലാണ് ഇന്ന് ജനകീയ ഹർത്താലിന്റെ പേരിൽ പൊലീസിന് നേരെ വ്യാപക ആക്രമണം നടത്തിയത്. അക്രമം വ്യാപകമയാതോടെ തിരൂർ, താനൂർ, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിതിയിൽ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചതായി മലപ്പുറം എസ്പി ദേബേഷ്കുമാർ ബെഹ്റ അറിയിച്ചു.
കണ്ണൂർ,മലപ്പുറം, കോഴിക്കോട്, കാസർഗോട് ജില്ലകളിൽ എസ്ഡിപിഐയാണ് ഹർത്താലിന് നേതൃത്വം നൽകിയതും നിയന്ത്രിച്ചതുമെന്ന് ഇതോടെ വ്യക്തമാവുകയാണ്. ജമാ അത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി, പ്രവർത്തകരും പിടിയിലായവരിൽ ഉൾപ്പെടുന്നു. സോഷ്യൽമീഡിയ ഗ്രൂപ്പുകളിലും മറ്റും ഹർത്താലിനായി വാദിച്ചവരും പോസ്റ്റുകൾ ഷെയർ ചെയ്തതുമെല്ലാം ഈ സംഘടനകളിൽപ്പെട്ടവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹർത്താൽ ആഹ്വാനം ചെയ്തത് സോഷ്യൽമീഡിയയുടെ പേരിലാണെങ്കിലും അത് നടപ്പാക്കിയത് എസ്ഡിപിഐക്കാരാണ്. ദളിത് ഹർത്താലിന്റെ പേരിൽ സംഘർഷമുണ്ടാക്കാനായിരുന്നു ആലോചന. എന്നാൽ ഗീതാനന്ദന്റെ ശക്തമായ ഇടപെടൽ മൂലം സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിയില്ല.
ചില സ്ഥലങ്ങളിൽ വാഹനങ്ങൾ തടഞ്ഞത് മാത്രമാണ് ദളിത് ഹർത്താലിനിടെ ഉണ്ടായത്. അതിന് അപ്പുറത്തേക്ക് അത് പോയില്ല. എന്നാൽ ഇന്നത്തെ ഹർത്താലിന്റെ രൂപവും ഭാവവും മാറി. സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരണം നടത്തി. പല പാവങ്ങളും ഇത് അറിഞ്ഞില്ല. അങ്ങനെ റോഡിലെത്തിയവരാണ് മലബാർ മേഖലയിൽ വലഞ്ഞത്. മലബാറിലെ വാർത്തകളെത്തിയതോടെ സംസ്ഥാനത്ത് മറ്റിടങ്ങളിൽ എസ് ഡി പി ഐക്കാർ കടകൾ അടപ്പിക്കാനെത്തുകയായിരുന്നു. ജനകീയ ഹർത്താലിന്റെ പേരിലായിരുന്നു ഇതെല്ലാം.
കത്വ പീഡനത്തിലെ ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് നടത്തിയ ഹർത്താലിൽ പക്ഷെ വിഷയം പരാമർശിക്കപ്പെടുന്നതിനു പകരം അക്രമവും കയ്യൂക്ക് പ്രകടിപ്പിക്കലും മാത്രമാണ് കണ്ടത്. മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോട് ജില്ലകളിൽ തെരുവിലിറങ്ങുകയും അക്രമം നടത്തുകയും ചെയ്തതിന് പിടിയിലായവരിൽ ഭൂരിപക്ഷവും എസ്ഡിപിഐക്കാരാണെന്ന് പൊലീസ് നൽകിയ വിവരത്തിൽ നിന്ന് വ്യക്തം. ഇവർക്കെതിരെ ശക്തമായ നടപടികൾ പൊലീസ് എടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ പൊലീസ് മേധാവികൾക്ക് ഇതിനുള്ള നിർദ്ദേശം കൊടുത്തിട്ടുണ്ട്.
ജമാ അത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി പ്രവർത്തകരുമാണ് ഇവർക്കൊപ്പം പിടിയിലായവർ. ചിലയിടങ്ങളിൽ ലീഗുകാരും അക്രമത്തിലുൾപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ഇവരുമായി ബന്ധപ്പെട്ട സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ ഹർത്താൽ വിജയിപ്പിക്കണമെന്ന് ആഹ്വാനമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടുറോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചും കടകൾ നിർബന്ധമായി അടപ്പിച്ചുമായിരുന്നു എസ്ഡിപിഐ പ്രവർത്തകർ ഹർത്താൽ ആഘോഷിച്ചത്.
പലയിടത്തും അക്രമവും പൊലീസിനും വാഹനങ്ങൾക്കും നേരെ കല്ലേറുമുണ്ടായി. മലപ്പുറത്തുമാത്രം 25 പൊലീസുകാർക്ക് പരുക്കേറ്റു. കുമ്പളയിൽ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ കണ്ണ് തകർന്നു. മഞ്ചേശ്വരത്ത് ഏറ്റുമുട്ടലുണ്ടായി. തിരൂർ, താനൂർ, മുക്കം, അടിവാരം, മണ്ണാർക്കാട്, പൊന്നാനി എന്നിവിടങ്ങളിൽ ഏകപക്ഷീയമായ അക്രമസംഭവങ്ങളാണുണ്ടായതെന്നാണ് റിപ്പോർട്ട്. മലപ്പുറം ജില്ലയിൽ അഞ്ഞൂറിനടുത്ത് പേർ വിവിധയിടങ്ങളിൽ കസ്റ്റഡിയിലായിട്ടുണ്ട്. കണ്ണൂരിൽ 22 പേർക്കെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തു. കാസർഗോട് അക്രമം നടത്തിയ 18 പേരെയും വ്യാജപ്രചാരണം നടത്തിയതിന് 25 പേരെയും അറസ്റ്റുചെയ്തു. ചിലയിടങ്ങളിൽ ലീഗുകാരും പിടിയിലാവരിലുൾപ്പെടുന്നു. എന്നാൽ ലീഗ് നേതൃത്വം ഹർത്താലിനെതിരേ നിലപാടെടുത്തിരുന്നതിനാൽ ഭൂരിഭാഗം പ്രവർത്തകരും വിട്ടുനിന്നു.
ഹർത്താൽ രൂക്ഷമാകുമെന്ന സൂചന മലബാറിൽ നിന്നാണ് ആദ്യമെത്തിയത്. വിവിധ ഇടങ്ങളിൽ ആളുകൾ വഴി തടയുകയും വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കടകൾ അടപ്പിച്ചു. വടക്കൻ ജില്ലകളിലാണ് പ്രശ്നം രൂക്ഷമായത്. ദേശീയപാതയിലടക്കം വാഹനങ്ങൾ തടഞ്ഞു. ഏതെങ്കിലും സംഘടനയുടെ പേരിലല്ല ഹർത്താലനുകൂലികൾ സംഘടിച്ചിരിക്കുന്നത്. രാവിലെ മുതൽ സംഘം ചേർന്ന് ആളുകൾ വഴിതടയുകയും പ്രധാന റോഡിൽ മാർഗതടസ്സം സൃഷ്ടിക്കുകയുമായിരുന്നു. കാസർകോട് വിദ്യാനഗർ അണങ്കൂറും മലപ്പുറം വള്ളുവമ്പ്രത്തും വെട്ടിച്ചിറയിലും ചങ്കുവെട്ടിയിയിലും ബസുകൾ തടഞ്ഞു. ചങ്കുവെട്ടിയിൽ തൃശ്ശൂരിൽ നിന്നെത്തിയ സ്വകാര്യ ബസുകൾ തടഞ്ഞിട്ടു. പല ബസ്സുകളും പാതിവഴിയിൽ ട്രിപ്പ് മുടക്കി. കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. ഇതോടെയാണ് ഹർത്താലിന്റെ ഭീകരത വ്യക്തമായത്,
കോഴിക്കോട് താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലും വാഹനങ്ങൾ തടഞ്ഞു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും കോഴിക്കോട്, ബേപ്പൂർ, വടകര മേഖലയിലും ബസുകൾ തടഞ്ഞു. കണ്ണൂർ ജില്ലയിൽ പലയിടങ്ങളിലും കടകൾ അടപ്പിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ കടകൾ തുറന്നവരെ ഭീഷണിപ്പെടുത്തി അടപ്പിച്ചു. പരപ്പനങ്ങാടിയിൽ ഹർത്താലനുകൂലികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ടയറുകൾ റോഡിലിട്ട് കത്തിച്ചാണ് വാഹനഗതാഗതം തടസ്സപ്പെടുത്തിയത്. തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതൽ നാളെ രാത്രി 12 വരെ ഹർത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചത്.
എന്നാൽ ഇത് വ്യാജവാർത്തയാണെന്നറിയാതെ നിരവധിപേരാണ് ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഇത് പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ആരും കാര്യമാക്കിയില്ല. ഇതാണ് വലിയ അക്രമത്തിലേക്ക് നീങ്ങിയത്. ഹർത്താൽ മലബാർ മേഖലയിൽ പൂർണ്ണമായും ജനജീവിതം സതംഭിപ്പിച്ചു. കോഴിക്കോട് നിന്ന് മണിക്കൂറുകളോളം കെഎസ്ആർടിസി ബസുകൾ സർവ്വീസുകൾ നിർത്തിവെച്ചു. ഉച്ചക്ക് 12.30ന് ശേഷമാണ് ചിലബസുകൾ ഓടിത്തുടങ്ങിയത്. കോഴിക്കോട് സിറ്റിക്കകത്തും, സമീപ പ്രദേശങ്ങലിലേക്കുമുള്ള സർവ്വീസുകൾ മാത്രമാണ് മുടക്കമില്ലാതെ നടന്നത്. ഹർത്താലിന് ആഹ്വാനം ചെയ്തവരാരണെന്നോ നേതൃത്വം നൽകുന്നവരായിട്ടോ ആരുമില്ലാത്ത സാഹചര്യത്തിൽ നിരത്തിലിറങ്ങുന്ന ബസുകൾക്ക് ഏതെങ്കിലും തരത്തിലുള്ള നഷ്ടങ്ങൾ സംഭവിച്ചാൽ ആരിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കുകയെന്നാണ് കെഎസ്ആർടിസി അധികൃതരുടെ വാദം.
കാസർകോട് ഹർത്താലിന്റെ പേരിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത വാർത്തകൾ വന്ന ഉടനെ തന്നെ കോഴിക്കോട് നിന്നും സർവ്വീസുകൾ നിർത്തിയിരുന്നു. വയനാട്, കണ്ണൂർ ഭാഗത്തേക്കുള്ള ബസുകൾ ഇടവിട്ട സമയങ്ങലിൽ സർവ്വീസ് നടത്തിയെങ്കിലും മലപ്പുറം ജില്ലയിലൂടെ കടന്ന് പോകേണ്ട ബസുകൾ പൂർണ്ണമായും നിർത്തിയിടുകയായിരുന്നു. നൂറ് കണക്കിനാളുകളാണ് കോഴിക്കോട്ട് വിവിധ ബസ് സ്റ്റാന്റുകളിലായി വാഹനം ലഭിക്കാതെ ബുദ്ധിമുട്ടിയത്. കോഴിക്കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഹർത്താലിന്റെ പേരിൽ യുവാക്കളുടെ സംഘങ്ങൾ റോഡ് തടയുകയും കളടപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികലുടെയോ മറ്റ് സംഘടനകളുടെയോ പിന്തുണയോ ബാനറോ ഇല്ലാതെയാണ് യുവാക്കളടങ്ങുന്ന സംഘങ്ങൾ തെരുവിലിറങ്ങിയത്.
ജില്ലയിൽ വിവിധിടങ്ങളിൽ തെരുവിലിറങ്ങിയ ആളുകളെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. കുന്ദമംഗലത്ത് വാഹനങ്ങൾ തടയുകയും കടകളടപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ പേരിൽ മൂന്ന് പേരെ പൊലീസ് അറ്സറ്റ് ചെയ്തു. മുഹമ്മദ് യൂസുഫ്, സാബിത്ത്, അബ്ദുറഹിമാൻ എന്നിവരെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേരെ മടവൂർ മുക്കിൽ നിന്നും ഒരാളെ കുന്ദമംഗലത്ത് നിന്നുമാണ് അറസ്ററ് ചെയ്തത്. മാവൂരിൽ ഹർത്താലിന്റെ പേരിൽ പ്രകടനം നടത്തുകയും കടകളടപ്പിക്കുകയും ചെയ്ത പത്തോളം ആളുകളെ അറസ്റ്റ് ചെയ്തു. മുക്കത്ത് കടകളിടപ്പിക്കാൻ ശ്രമിച്ച 7 പേരെ അരസ്റ്റ് ചെയ്തു. കുറ്റിക്കാട്ടൂരിൽ റോഡ് ഉപരോധിച്ച ആളുകളെ പൊലീസെത്തി വിരട്ടിയോടിച്ചു. കോഴിക്കോട് കൊടുവള്ളിയിൽ പൊലീസിന് നേരെ സമരാനൂകൂലികൾ കല്ലെറിഞ്ഞു. സമരക്കാരെ വിരട്ടിയോടിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇരുപേതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടിൽ കൽപറ്റയിലും യുവാക്കൾ പ്രകനമായെത്തി കടകളടപ്പിച്ചു.
അതേ സമയം രാഷ്ട്രീയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന വ്യാജ വാർത്തകൾ ബന്ധപ്പെട്ടവർ നിഷേധിച്ചു. കോഴിക്കോട് ചാലിയത്തും സമരത്തിന്റെ പേരിൽ തെരുവിലിറങ്ങി അതിക്രമം കാട്ടിയ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ഡിസിസി പ്രസിഡണ്ട് ടി സിദ്ധീക്കിന്റെ പേരിൽ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നതായി പ്രചരിച്ചവാർത്ത അദ്ദേഹം നിഷേധിച്ചു. വാർത്ത അടിസ്ഥാന രഹിതമാണെന്നും സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ കോൺഗ്രസോ യുഡിഎഫോ ഇത്തരത്തിലൊരും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് ടി സിദ്ധീഖ് വ്യക്തമാക്കി. അതേ സമയം കോഴിക്കോട് പാളയം സ്റ്റാന്റിൽ നിന്ന് മാവൂർ, എടവണ്ണപ്പാറ, മുക്കം, അരീക്കോട് ഭാഗങ്ങളിലേക്കുള്ള ബസുകൾ ഉച്ചവരെ പൂർണ്ണമായും സർവ്വീസുകൾ നിർത്തി. ഉച്ചക്ക് ശേഷം ഭാഗികമായി ഓടിത്തുടങ്ങിയെങ്കിലും എടവണ്ണപ്പാറയിലേക്ക് ഒരു ബസ് പോലും ഇന്ന് സർവ്വീസ് നടത്തിയിട്ടില്ല. കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാന്റ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഇവിടങ്ങളിൽ നിന്ന് നിലമ്പൂർ പാലക്കാട്, പാലക്കാട് ഭഗത്തേക്കുള്ള ബസുകൾ ജില്ലാ അതിർത്ഥിയായ ഫറോഖ്, രാമനാട്ടുകര എന്നിവിടങ്ങളിൽ ഹർത്താലിന്റെ പേരിൽ തടയുന്നതിനാൽ ഇതുവരെയും ഓടിത്തുടങ്ങിയിട്ടില്ല.
ഹർത്താലിന്റെ മറവിൽ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലും യുവാക്കളടങ്ങുന്ന സംഘം പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. കൃത്യമാന നേതൃത്വമോ, അറിയിപ്പുകളോ ഇല്ലാതെ ഹർത്താലെന്ന പേരിൽ തെരുവിലിറങ്ങിയവരെ എല്ലായിടത്തും പൊലീസെത്തി ഓടിക്കുന്നുണ്ട്. ആളുകളെ പിരിച്ചുവിടാനായി ചിലരെയെല്ലാം അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. കോഴിക്കോട് നഗരത്തിൽ ഹർത്താൽ ഏറെക്കുറെ ബസ് സർവ്വീസുകളെ പൂർണ്ണമായും ബാധിച്ചു എന്ന് തന്നെ പറയാം. നേരത്തെ അറിയിപ്പുകളോ നോട്ടീസോ ഒന്നും തന്നെയില്ലാത്ത ഹർത്താലായതിനാൽ പ്രശ്നബാധിത പ്രദേശങ്ങളില് കൃത്യമായി പൊലീസ് സംവിധാനങ്ങൾക്ക് എത്തിപ്പെടാനും സാധിച്ചിട്ടില്ല.
Stories you may Like
- മാർക്കും മസ്ക്കും കൊമ്പുകോർക്കുമ്പോൾ!
- മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിന്റെ കാലാവധി നീട്ടി
- മുഖ്യമന്ത്രി പിണറായിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പള വിവരം പുറത്തുവിട്ട് വി ഡി സതീശൻ
- സംഘപരിവാർ നേതാക്കളുടെയും അനുകൂലികളുടെയും പേജുകൾ ഹാക്ക് ചെയ്യാൻ ശ്രമം
- നിപ വൈറസ്: സംസ്ഥാനത്തെ മുഴുവൻ ആരോഗ്യസംവിധാനങ്ങളും ജാഗ്രതയിൽ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്