വാട്സ് ആപ്പ് ഹർത്താലിന്റെ പേരിൽ സംസ്ഥാനത്ത് നടന്നത് വർഗ്ഗീയ കലാപത്തിനുള്ള ശ്രമം; ഒരു പേരുമില്ലാതെ മുഖംമൂടികൾ തെരുവിൽ ഇറങ്ങി കാട്ടിയതുകൊള്ളിവയ്പ്പ്; മതേതര മുഖമൂടിക്ക് പിന്നിൽ ഒളിഞ്ഞ് പ്രവർത്തിച്ചത് പോപ്പുലർ ഫ്രണ്ടും എസ് ഡി പി ഐയും; വിട്ടുവീഴ്ചയില്ലാതെ പൊലീസ് രംഗത്തിറങ്ങിയപ്പോൾ ജാമ്യം പോലും ഇല്ലാതെ അനേകം പേർ അകത്ത്
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാൽസംഗം ചെയ്തുകൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ഒരുവിഭാഗം ആഹ്വാനംചെയ്ത ഹർത്താലിൽ എങ്ങും അക്രമാസക്തമായി. വർഗ്ഗീസ സംഘർഷമുണ്ടാക്കാനുള്ള ശ്രമം തന്നെയാണ് നടന്നത്. മലപ്പുറം, പാലക്കാട്, കാസർകോട് ജില്ലകളെയാണ് കൂടുതൽ ബാധിച്ചത്. കോഴിക്കോട്, കണ്ണൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട സംഭവങ്ങൾ നടന്നു. വർഗ്ഗീയ കലാപത്തിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നത്. ചേലേമ്പ്ര ഇടിമുഴിക്കൽ ഗണപതി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഹർത്താലനുകൂലികൾ കയറിയത് സംഘർഷത്തിനിടയാക്കി.
സമാനമായ പല സംഭവങ്ങളും നടന്നു. ആരുടെയും പേരിലല്ലാതെ സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ നടത്തുന്ന ഇത്തരം ആഹ്വാനങ്ങൾ സാമൂഹികവിരുദ്ധശക്തികൾ മുതലെടുക്കുന്ന സാഹചര്യമാണുള്ളതെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും പറയുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തും. ഭാവിയിൽ ഇത്തരം ആഹ്വാനങ്ങളുടെ ഭാഗമായുള്ള അതിക്രമങ്ങളും നിയമവിരുദ്ധപ്രവർത്തനങ്ങളും തടയുന്നതിന് നിയമനടപടി സ്വീകരിക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. വ്യാപകമായ അക്രമ സംഭവങ്ങൾ അരങ്ങേറിയ തിരൂർ, താനൂർ, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരൂർ, താനൂർ, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധികളിൽ ഒരാഴ്ചത്തേക്കാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
താനൂരിൽ കെഎസ്ആർടിബി ബസ് അഗ്നിക്കിരയാക്കി. നഗരത്തിൽ വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറി. താനൂരിൽ രാവിലെ മുതൽ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കുകയും റോഡ് തടയുകയും ചെയ്തിരുന്നു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. വള്ളുവമ്പ്രം, കോട്ടയ്ക്കൽ, തലപ്പാറ തുടങ്ങിയ ഇടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾ തടയുകയും അക്രമ സംഭവങ്ങൾ അരങ്ങേറുകയും ചെയ്തു. തിരൂരിൽ ഹർത്താലനുകൂലികൾക്കുനേരെ പൊലീസ് ലാത്തിവീശി. കൊണ്ടോട്ടിയിൽ പ്രതിഷേധക്കാർ പ്രകടനം നടത്തി. പരപ്പനങ്ങാടിയിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് വാഹനഗതാഗതം മുടക്കി. ഇവിടെയും പൊലീസ് ഹർത്താലനുകൂലികളെ വിരട്ടിയോടിച്ചു.
പൈലറ്റുമാർക്ക് സമയത്ത് എത്താൻ കഴിയാതിരുന്നതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള രണ്ടു വിമാനങ്ങൾ വൈകി. എയർ ഇന്ത്യയുടെ 11.20 പുറപ്പെടേണ്ട ഷാർജ വിമാനം 1.40നും 11.15ന് പുറപ്പെടേണ്ട ദോഹ വിമാനം 1.15നും ആണ് പുറപ്പെട്ടത്. ഇങ്ങനെ എല്ലാ അർത്ഥത്തിലും കൈവിട്ടു പോകുന്ന അക്രമങ്ങൾ. മുഖംമൂടി അണിഞ്ഞെത്തി കലാപമുണ്ടാക്കാനും ശ്രമിച്ചു. ഇവർക്ക് പിന്നിൽ എസ് ഡി പി ഐയും പോപ്പുലർ ഫ്രണ്ടും ആണെന്നാണ് പൊലീസ് വിലയിരുത്തൽ. മുസ്ലിം സമുദായത്തെ ബോധപൂർവ്വം തെരുവിലേക്ക് ഇറക്കിവിടുകയായിരുന്നു ഇവർ.
അറസ്റ്റിലായത് 250 പേർ
അപ്രഖ്യാപിത ഹർത്താലിൽ പലയിടത്തും അക്രമം. ചില ജില്ലകളിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. കട അടപ്പിക്കുന്നതിനെ ചൊല്ലി സംഘർഷമുണ്ടായി. ചില ജില്ലകളിൽ ബസ് സർവീസ് തടസ്സപ്പെട്ടു. സ്വകാര്യവാഹനങ്ങളും തടഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനും അക്രമം നടത്തിയതിനും 250ലേറെ പേരെ കസ്റ്റഡിയിലെടുത്തതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. അക്രമങ്ങളിൽ മുപ്പതോളം പൊലീസുകാർക്കും കെഎസ്ആർടിസി ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്.
കാസർകോട് ജില്ലയിൽ ബസുകൾക്കു നേരെ വ്യാപക കല്ലേറുണ്ടായി. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിസരത്തു ഹർത്താൽ അനുകൂലികളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ വനിതാ സിവിൽ പൊലീസ് ഓഫിസർ ഉൾപ്പെടെ ആറു പൊലീസുകാർക്കു പരുക്കേറ്റു. ഇരിട്ടിയിൽ സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടയിൽ എസ്ഐക്കു പരുക്കേറ്റു. പൊന്നാനിയിൽ പൊലീസിനു നേരെയും താനൂരിൽ വ്യാപാരസ്ഥാപനങ്ങൾക്കു നേരെയും തിരൂർ പൊലീസ് സ്റ്റേഷനു നേരെയും കല്ലേറുണ്ടായി. പാലക്കാട് നഗരത്തിൽ പൊലീസ് മൂന്നു തവണ ലാത്തിവീശി.
ചെർപ്പുളശേരിയിൽ പൊലീസുകാരനു പരുക്കേറ്റു. മൂവാറ്റുപുഴയിൽ കടകൾ അടപ്പിക്കുന്നതിനെ ചൊല്ലി സംഘർഷമുണ്ടായി. ആലപ്പുഴ കലവൂരിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചവർക്കു നേരെ പൊലീസ് ലാത്തിവീശി.
പൊലീസിനെ കാഴ്ചക്കാരായി ആക്രമങ്ങൾ
വെട്ടം പടിയത്ത് അമ്പാടി നഗറിലെ ശ്രീശാസ്താ ഭജനമഠത്തിന്റെ മതിൽ തകർത്തു. തിരൂരിൽ പ്രാദേശിക ചാനൽ ക്യാമറാമാനു മർദനമേറ്റു. രോഗിയുമായി ആശുപത്രിയിലേക്കു പോവുകയായിരുന്ന സേവാഭാരതിയുടെ ആംബുലൻസ് ആക്രമിച്ചു. കല്ലേറിൽ പരുക്കേറ്റ റുമേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെമ്മാട് ടൗൺ, തിരൂരങ്ങാടി, മൂന്നിയൂർ, കക്കാട്, തലപ്പാറ, കൂരിയാട് എന്നിവിടങ്ങളിൽ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങളും തടഞ്ഞു.
സോഷ്യൽ മീഡിയ കൂട്ടായ്മയുടെ പേരിലെന്ന മുഖവുരയോടെ ജനകീയ ഹർത്താൽ ആചരിക്കാനിറങ്ങിയ ഒരു വിഭാഗം ആലപ്പുഴ നഗരത്തിലും ഏതാനും പ്രദേശങ്ങളിലും അഴിഞ്ഞാടി. വ്യാപകമായി കടകൾ അടപ്പിക്കുകയും ഹർത്താൽ എന്തിനാണെന്നു ചോദിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആലപ്പുഴ നഗരത്തിൽ ഇന്നലെ നാലു സംഘങ്ങളായി എത്തിയാണു കടകൾ അടപ്പിച്ചത്. കൈചൂണ്ടി ഭാഗത്തുനിന്നെത്തിയ സംഘം മുല്ലയ്ക്കൽ വരെ രണ്ടു സ്റ്റേഷൻ പരിധികളിലൂടെ കടന്നുപോയിട്ടും പൊലീസ് തടയാൻ ശ്രമിച്ചില്ലെന്ന് ആരോപണമുയർന്നു.
വാട്സാപ്പ് കൂട്ടായ്മയുടെ മറവിൽ ഹർത്താലിന് ആഹ്വാനം ചെയ്തത് ഒരു മതമൗലികവാദ തീവ്രവാദ സംഘടനയാണെ ന്ന സംശയം ബലപ്പെട്ട സാഹചര്യത്തിൽ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. താനൂരിലെ അക്രമത്തിൽ പരുക്കേറ്റ തൃശൂർ ആർ.ആർ.എഫ്.യൂണിറ്റിലെ പൊലീസുകാരായ അഖിൽ (28) മനു (28) സ്റ്റാൻലിൻ (29) ഷാൽ ജോ(28) അശ്വനീഫ് (29) വിജേഷ് (39) വിപിൻ (26) എന്നിവരാണ് തിരൂർ ജില്ലാ ആശുപത്രിയിലുള്ളത്. താനൂർ റെയിൽവെ സേ്റ്റഷൻ പരിസരത്ത് തമ്പടിച്ച അക്രമികൾ പൊലീസിനു നേരെ ശക്തമായ കല്ലേറു നടത്തുകയായിരുന്നു വിജേഷിന് തലക്കും വിപിന് കണ്ണിനുമാണ് പരുക്ക്.
വ്യാപക അക്രമത്തെ തുടർന്ന് മലപ്പുറം ജില്ലയിലെ താനൂർ,തിരൂർ പരപ്പനങ്ങാടി പൊലീസ് സേ്റ്റഷൻ പരിധിയിൽ പൊലീസ് നിയമത്തിലെ 78,79 വകുപ്പുകൾ പ്രകാരം ജില്ലാ പൊലീസ് മേധാവി നിരോധനാജ്ഞ പുറപ്പെടുവിച്ചത്. മേഖലയിൽ ക്രമസമാധാനം നിലനിർത്തുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് നടപടി. ഇതിൻ പ്രകാരം പൊതുസമ്മേളനങ്ങൾ പ്രകടനങ്ങൾ,റാലികൾ എന്നിവ നിരോധിച്ചുട്ടുണ്ട്. അക്രമത്തിനുപയോഗിക്കുന്ന കല്ലുകളും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിക്കുന്നത് കുറ്റകരമാണ്.
നാളെ വ്യാപാരി ഹർത്താൽ
സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്യപ്പെട്ട വ്യാജ ഹർത്താലിന്റെ മറവിൽ നടന്ന അക്രമങ്ങൾക്കെതിരെ നാളെ വ്യാപാരി ഹർത്താൽ. മലപ്പുറം ജില്ലയിലാണ് വ്യാപാരികൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താലിന്റെ മറവിൽ കടകൾക്ക് നേരെ നടന്ന വ്യാപക അക്രമത്തിൽ പ്രതിഷേധിച്ചാണ് നാളത്തെ വ്യാപാരി ഹർത്താൽ.
വ്യാജ ഹർത്താൽ ആഹ്വാനത്തിന്റെ മറവിൽ മലബാർ മേഖലയിൽ വ്യാപകമായ അക്രമങ്ങൾ നടന്നിരുന്നു. മലപ്പുറത്തെ തിരൂർ, താനൂർ, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധികളിൽ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താലിനെ തുടർന്ന് പൈലറ്റുമാർ എത്താൻ വൈകിയതിനെ തുടർന്ന് കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ വൈകി പുറപ്പെടുന്ന സാഹചര്യം പോലും ഇന്നത്തെ ഹർത്താലിലുണ്ടായി.
രൂക്ഷ പ്രതികരണവുമായി സതീശൻ
സംഭവത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹർത്താലിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ എംഎൽഎ രംഗത്തെത്തി. ഹർത്താലിന്റെ മറവിൽ കലാപം നടത്തുകയായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യമെന്നും കേരളത്തിന്റെ സമാധാനം തകർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സതീശന്റെ പോസ്റ്റിന്റെ പൂർണരൂപം
കാശ്മീരിൽ എട്ടു വയസുള്ള ഒരു കുട്ടിയെ പിച്ചിച്ചീന്തിയ സംഭവം മനസ്സാക്ഷിയുള്ള എല്ലാവരെയും ഞെട്ടിച്ചതാണ്. ഒരു മതത്തിന്റെയും ജാതിയുടെയും പേരിലല്ലാതെ മാനവികതയുടെ പേരിൽ ഇതിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമാധാനപരമായ പ്രക്ഷോഭങ്ങളിലാണ്. എന്നാൽ വർഗീയ വികാരം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും, അപഹസിച്ചുമെല്ലാം വലിയ പ്രകോപനം ആർ.എസ്.എസിന്റെ പ്രവർത്തകരിൽ നിന്നുണ്ടായത് നാം കണ്ടതാണ്. ആർ.എസ്.എസിന്റെ സംസ്ഥാന നേതാക്കന്മാരിൽ ഒരാളുടെ മകന്റെ പോലും പ്രസ്താവന മറു വിഭാഗത്തെ പ്രകോപിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു.
സമാധാനം കാംക്ഷിക്കുന്ന കേരളത്തിലെ എല്ലാ മതത്തിലും പെട്ട പ്രബുദ്ധരായ ജനങ്ങൾ ആ പ്രകോപനം തള്ളിക്കളഞ്ഞു കൊണ്ട് സമാധാനപരമായ പ്രതിഷേധം നടത്തുമ്പോഴാണ് എതിർ ചേരിയിൽ പെട്ട ചില സംഘടനകളുടെ പ്രവർത്തകർ ഇന്ന് ആസൂത്രിതമായ കലാപം വടക്കൻ കേരളത്തിലെ പല ജില്ലകളിലും സൃഷ്ടിച്ചത്. സോഷ്യൽ മീഡിയയിലൂടെ ഒരു ഹർത്താൽ പ്രഖ്യാപനം നടത്തി, അതിന്റെ മറവിൽ വലിയ ആസൂത്രണത്തോടെ ഉള്ള കലാപം തന്നെയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിന്റെ പിന്നിൽ കേരളത്തിന്റെ സോഷ്യൽ ഫാബ്രിക് വലിച്ചു കീറുക എന്ന ഗൂഢമായ ലക്ഷ്യം തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അതിനു പിന്നിലുള്ള കൃത്യമായ അജണ്ട പൊതുജനങ്ങൾ തിരിച്ചറിയണം. സർക്കാർ സംവിധാനത്തിന്റെ പൂർണ്ണമായ പരാജയം ആണ് ഇന്ന് നമ്മൾ കണ്ടത്. ഇത്ര വലിയ കലാപത്തിനുള്ള കോപ്പു കൂട്ടമ്പോഴും നമ്മുടെ ഇന്റലിജൻസ് സംവിധാനം ഉറങ്ങുകയായിരുന്നു. ആയുധങ്ങൾ ഉൾപ്പടെ ശേഖരിച്ചു കൊണ്ട് നൂറു കണക്കിന് ആൾക്കാർ സംഘടിക്കുന്നത് കാണാൻ കഴിയാത്ത വിധം നിഷ്ക്രിയമായ ഒരു സംവിധാനം വലിയ വീഴ്ചയാണ് വരുത്തിയത്.
സർക്കാർ ഈ സംഭവത്തെ ലഘൂകരിച്ചു കാണരുത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഗൂഢശക്തികളെ കണ്ടെത്തണം. രാജ്യത്തിന്റെ കെട്ടുറപ്പിനെ ഭയക്കുന്ന ഇരു വിഭാഗത്തുമുള്ള ഗൂഢശക്തികൾ നടത്തുന്ന ഈ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെയും പൊതുജനം തിരിച്ചറിഞ്ഞു പ്രതിരോധിക്കണം. ഏറ്റവും നിർണ്ണായകമായ ഈ സമയത്തു രാജ്യത്തിന്റെ സോഷ്യൽ ഫേബ്രിക് വലിച്ചു കീറാൻ ഈ കഴുകന്മാരെ അനുവദിക്കരുത്. അത് ആ കുഞ്ഞിന് നീതി ലഭിക്കാൻ വേണ്ടി നടക്കുന്ന പ്രതിഷേധങ്ങളെ തന്നെ ഇല്ലാതാക്കും.
Stories you may Like
- വാട്സാപ്പിനെതിരെ കോടതിയലക്ഷ്യ നടപടി
- മണിപ്പൂർ കലാപം തുടരുന്നതിൽ ആശങ്കയും വേദനയും ഉണ്ടെന്നു മാർത്തോമാ സഭ അധ്യക്ഷൻ
- ഭൂപേഷ് ബാഗേൽ 508 കോടി കൈപ്പറ്റിയെന്ന് ഇഡിയുടെ കുറ്റപത്രം
- സ്ഥാനാർത്ഥികളെ കുറിച്ച് കൂടുതൽ അറിയാൻ വോട്ടർമാർക്ക് കെ വൈ സി ആപ്പ്
- മണിപ്പുർ കലാപം നേരിടുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച: ഓർത്തഡോക്സ് സഭാധ്യക്ഷൻ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്