കേരള ചരിത്രത്തിൽ ഇന്നേവരെ ഒരു രാഷ്ട്രീയ പാർട്ടികളും അവകാശപ്പെടാനില്ലാത്ത കൂട്ടായ്മയിലൂടെ മലബാറിലെ യുവാക്കൾ റോഡും മറ്റും നിശ്ചലമാക്കിയപ്പോൾ അധികൃതർ ഞെട്ടി; അക്രമം അഴിച്ചു വിട്ട് സോഷ്യൽ മീഡിയയുടെ പേരിൽ ഹർത്താൽ വിജയിപ്പിച്ചതിന്റെ ആവേശം മറച്ചു വയ്ക്കാതെ തേജസ്
മറുനാടൻ ഡെസ്ക്
മലപ്പുറം: കേരള ചരിത്രത്തിൽ ഇന്നേവരെ ഒരു രാഷ്ട്രീയ പാർട്ടികളും കണ്ടിട്ടില്ലാത്ത സമരത്തിനാണ് ഇന്നലെ കേരളം സാക്ഷിയായത്. സമരത്തിന് ആഹ്വാനം ചെയ്ത് മലബാറിലെ യുവാക്കൾ റോഡും മറ്റും നശ്ചലമാക്കിയപ്പോൾ അധികാരികളും ഞെട്ടി. ഇതോടെ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തത് പ്രകാരം നടത്തിയ ഹർത്താൽ വൻ വിജയമായി. എന്നാൽ ഹർത്താലിന്റെ മറവിൽ ഒരു കൂട്ടം ആൾക്കാർ അഴിച്ചു വിട്ടത് സാമുദായിക ആക്രമണമായിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് എസ്ഡിപിഐ പോലുള്ള മുസ്ലിം സംഘടനകളായിരുന്നുവെന്നായിരുന്നു രഹസ്യാന്വേഷണ റിപ്പോർട്ട്. ഇവർ ചില സമുദായങ്ങളിൽ പെട്ട ആൾക്കാരെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചു. കടകൾ ആക്രമിച്ചു. റോഡിലൂടെ പോയവരെ തിരഞ്ഞു പിടിച്ച് ആക്രമിച്ചു. കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് പൊലീസും സ്ഥിരീകരിച്ചു. പോപ്പുലർ ഫ്രണ്ടിന് നേരേയും ആരോപണങ്ങൾ തിരിഞ്ഞു.
ജനം ഭയപ്പാടോടെ പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന ആഹ്വാനത്തിന്റെ പേരിൽ നടത്തിയ ഹർത്താൽ വിജയിപ്പിച്ചതിന്റെ ആവേശം ഒട്ടും മറച്ചു വെയ്ക്കാതെയാണ് തേജസ് പത്രം സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചില സാമുദായിക സംഘടനകൾ ആഹ്വാനം ചെയ്ത സമരമാണെന്നതാണ് ഇവരുടെ ഈ ആവേശത്തിന് പിന്നിൽ. ഇതോടെ പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രത്തിന്റെ നിലപാടുകൾ ചർച്ചയാവുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് വ്യക്തമാക്കുന്നത് തന്നെയാണ് തേജസിന്റെ ആവേശം. സന്ദേശം കാര്യമാക്കിയില്ലച നേരിട്ട് കണ്ടപ്പോൾ ഞെട്ടിയെന്നാണ് തേജസിലെ വാർത്ത. ഹർത്താൽ രാഷ്ട്രയാപാർട്ടികളെ ഞെട്ടിച്ചുവെന്നും തേജസ് പറയുന്നു. ഓരോ പാർട്ടികളും ഹർത്താലിന് പിന്നിലില്ലെന്ന് സന്ദേശം പ്രചരിപ്പിച്ചു. എന്നിട്ടും വിജയമായി എന്നാണ് തേജസ് എഴുതുന്നത്.
കത്വാ കൊലപാതകത്തിൽ പ്രതിഷേധിക്കാൻ രണ്ടുദിവസം മുമ്പാണ് ഹർത്താലിനായി അജ്ഞാത സന്ദേശം പ്രചരിക്കുന്നത്. ഊരുംപേരുമില്ലാതെയാണ് ഈ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ഈ ഹർത്താൽ എന്റെ മാപ്പപേക്ഷയാണ്. ഇത് ആഹ്വാനം ചെയ്യാൻ ഒരു രാഷ്ട്രീയപ്പാർട്ടിയുമില്ല. ഈ കുറിപ്പ് എന്റേതാണ്. എന്റെ രക്തമാണിത് തുടങ്ങിയവയാണ് സന്ദേശത്തിന്റെ അവസാന വാചകം. ഇതിന്റെ പിൻബലത്തിലാണ് യുവാക്കൾ ഒരുമിച്ചത്. മൂന്നുദിവസത്തിനകം ലക്ഷക്കണക്കിനാളുകളാണ് ഇത് ഷെയർ ചെയ്തത്. എന്നാൽ ഈ സന്ദേശങ്ങൾക്ക് പിന്നിൽ കേരളത്തിലെ ചില സമുദായിക ശക്തികളുടെ വ്യവസ്ഥാപിത താൽപര്യങ്ങളായിരുന്നെന്ന് സമരം തുടങ്ങി മണിക്കൂറുകൾക്കകം തന്നെ വെളിപ്പെട്ടു. കാരണം ചില സമുദായങ്ങളിൽ പെട്ടവരെ മാത്രം തിരഞ്ഞു പിടിച്ച് ആക്രമിച്ചതാണ് കേരളത്തിലെ മനുഷ്യരുടെ മനസ്സിൽ ഉറച്ചു കിടക്കുന്ന ജാതിയ താത്പര്യങ്ങളെ അഴിച്ചു വിടാനുള്ള ഒരു മാർഗമായിരുന്നു ഈ സമരം എന്ന നിഗമനത്തിലെത്തിച്ചത്.
ഹർത്താലിനു മുന്നോടിയായി യുവാക്കളുടെ പ്രകടനം പലയിടങ്ങളിലും നടന്നിരുന്നു. ഇതൊന്നും പൊലീസും ഇന്റലിജൻസും കാര്യമാക്കിയില്ല. രാഷ്ട്രീയപ്പാർട്ടികളുടെ പിന്തുണയില്ലാത്ത ഹർത്താലിൽ ആരും ഗതാഗതം തടയില്ലെന്നും വിജയിക്കില്ലെന്നും അധികൃതർ കരുതിയിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത റോഡ് തടയലും കല്ലേറും നടന്നത്. അതുവരെ ഹർത്താലിനെ അവഗണിച്ച പൊലീസും മറ്റും പിന്നീട് ജാഗരൂകരായി. രാഷ്ട്രീയപ്പാർട്ടികളുടെ പിന്തുണയില്ലാത്തതിനാൽ യുവാക്കൾ പൊലീസുമായി ഏറ്റുമുട്ടാനൊന്നും ശ്രമം നടത്താതെ പിൻവാങ്ങി. പൊലീസെത്തും മുമ്പാണ് പലയിടത്തും അക്രമവും വഴിതടയലും നടന്നത്. ഗ്രാമഗ്രാമാന്തരങ്ങളിൽ നൂറുകണക്കിനു യുവാക്കളുടെ പ്രകടനങ്ങളാണു നടന്നത്. പ്രകടനത്തിൽ ആർഎസ്എസിനും സംഘപരിവാരത്തിനുമെതിരേ രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയർന്നു. ചിലർ ഹർത്താലിന്റെ ഉദ്ദേശ്യത്തെ അനുകൂലിച്ചെങ്കിലും വഴിതടയലും കല്ലേറും നേരിടേണ്ടിവന്നതോടെ ഹർത്താലിനെ വിമർശിച്ചു. ഹർത്താൽ വ്യാജ പ്രചാരണമാണെന്നും നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നെങ്കിലും വിഷു അവധിയായത് പൊലീസിന്റെ ആൾബലം കുറച്ചു.
ഓരോ പ്രദേശത്തും യുവാക്കളുടെ പ്രകടനം അക്ഷരാർഥത്തിൽ രാഷ്ട്രീയപ്പാർട്ടികളെയും ഞെട്ടിച്ചു. ഓരോ പാർട്ടികളും ഹർത്താലിനു പിന്നിൽ തങ്ങളില്ലെന്ന് വാട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചിരുന്നു. ഈ സന്ദേശങ്ങളൊക്കെ യുവാക്കൾ പുച്ഛിച്ചുതള്ളുകയായിരുന്നു. ഹർത്താലിനോടനുബന്ധിച്ചു നടന്ന അക്രമസംഭവത്തിൽ നൂറുകണക്കിന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ ഈ ഹർത്താലിന്റെ ആസൂത്രണം ആരായിരുന്നു എന്നത് സംബന്ധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. പുറമെ ചിത്രത്തിലില്ലെങ്കിലും ടയർ കത്തിച്ച് റോഡ് തടയാനും,വാഹനങ്ങൾക്ക് നേരെ കല്ലെറിയാനും, കടകൾ അടപ്പിക്കാനും മുൻകൈയടുത്തത് പോപ്പുലർ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും പ്രവർത്തകർ ആയിരുന്നു.വാടാസാപ്പ് ഗ്രൂപ്പുകളിലുടെ കൃത്യമായി മുകളിൽനിന്ന് നിർദ്ദേശം കൈമാറിയായിരുന്നു ഈ നീക്കങ്ങൾ.
മുസ്ലിം ബാലികമാരെ ബലാത്സംഗം ചെയ്യാൻ ഹിന്ദുക്കളുടെ യോഗം തീരുമാനിച്ചുവെന്ന വ്യാജ വാർത്ത പോപ്പുലർ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തകർ പരമാവധി ഷെയർ ചെയ്തത് മതവികാരം ആളിക്കത്തിച്ചു.ഈ രീതിയിലുള്ള പോസ്റ്റർ നിരത്തിൽ ഒട്ടിച്ചതിനാണ് കോഴിക്കോട് അരക്കിണറിൽ ഒരാൾ അറസ്റ്റിലായത്. പലയിടത്തും മുസ്ലിം ലീഗ് അണികളിൽനിന്ന് നിർലോഭമായ സഹകരണമാണ് ആദ്യഘട്ടത്തിൽ ഹർത്താലിന് കിട്ടിയത്.വിവിധ സുന്നി സംഘടനകളിലെ പ്രവർത്തകരും സജീവമായിരുന്നു.എന്നാൽ അപകടം മണത്ത മുസ്ലീലീഗ് നേതൃത്വം ശക്തമായി ഇടപെട്ടതോടെ ഒരു വിഭാഗം പ്രവർത്തകർ പിന്മാറി.
നിഷ്പക്ഷരും മതേതര വിശ്വാസികളുമായ ഒരു ന്യൂനപക്ഷത്തെ സമർഥമായി കബളിപ്പിച്ച് തങ്ങളുടെ ആശയം നടപ്പാക്കാനും എസ്.ഡി.പി.ഐക്ക് ആയി. ഇടതുപക്ഷത്തിന്റെ പ്രവർത്തകരായ ചില മുസ്ലിം ചെറുപ്പക്കാർ പോലും ഒരുവേള കാര്യമറിയാതെ ഈ സമരത്തിന്റെ ഭാഗമായി എന്നത് ഞെട്ടിപ്പിക്കുന്നത് തന്നെയായിരുന്നു. എങ്ങിനെയാണ് ഇത്രയും വലിയ ഒരു മതധ്രുവീകരണം ഉണ്ടായത് എന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് കേരളാ പൊലീസ്.ഒരുവേള ക്ഷേത്രങ്ങൾ ആക്രമിച്ചുവെന്നുവരെ വ്യാജ പ്രചാരണം ഉണ്ടായതോടെ കാര്യങ്ങൾ കൈവിട്ടുപോവുമോ എന്ന ഭീതിയിലുമായിരുന്നു സംസ്ഥാന പൊലീസ്.
Stories you may Like
- ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ! നടി നിഖില വിമലിന്റെ വേറിട്ട ജീവിതം
- മാർക്കും മസ്ക്കും കൊമ്പുകോർക്കുമ്പോൾ!
- മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിന്റെ കാലാവധി നീട്ടി
- മുഖ്യമന്ത്രി പിണറായിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പള വിവരം പുറത്തുവിട്ട് വി ഡി സതീശൻ
- സംഘപരിവാർ നേതാക്കളുടെയും അനുകൂലികളുടെയും പേജുകൾ ഹാക്ക് ചെയ്യാൻ ശ്രമം
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍