സോഷ്യൽ മീഡിയാ ഹർത്താലിൽ അകത്തായവർ ഏറെയും എസ്ഡിപിഐക്കാർ; ലീഗിന്റേയും സിപിഎമ്മിന്റേയും വെൽഫയർ പാർട്ടിയുടേയും കോൺഗ്രസിന്റേയും പ്രവർത്തകരും പൊലീസ് പിടിയിൽ; തിരൂരും താനൂരുമെല്ലാം പ്രശ്നക്കാരെ ഇറക്കാനെത്തിയത് രാഷ്ട്രീയ നേതാക്കളും; മലബാറിനെ ഞെട്ടിച്ച ഹർത്താലിൽ ശക്തമായ നടപടിയുമായി പൊലീസും
എം പി റാഫി
മലപ്പുറം: ഹർത്താലിന്റെ മറവിൽ തിരൂരിലും താനൂരിലും അടക്കം അക്രമം അഴിച്ചുവിട്ട് അഴിഞ്ഞാടിയ സംഭവത്തിൽ അറസ്റ്റിലായവരിൽ ഏറെയും എസ്.ഡി.പി.ഐ പ്രവർത്തകരാണ്. മുസ്ലിം ലീഗ്, സിപിഎം, വെൽഫെയർ പാർട്ടി, കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. 200 ഓളം പേരാണ് അറസ്റ്റിൽ. തിരൂർ പൊലീസ് സ്റേറേഷൻ അക്രമിച്ച കേസിൽ 10 പേരെയും അറസ്റ്റ് ചെയ്തു. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, തേഞ്ഞിപ്പലം, പെരിന്തൽമണ്ണ, മങ്കട, കൊളത്തൂർ, നിലമ്പൂർ, പാണ്ടിക്കാട്, പൊന്നാനി, വളാഞ്ചേരി, കോട്ടക്കൽ, കൽപകഞ്ചേരി എന്നീ സ്റ്റേഷനുകളിലായി 110 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കത്വയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടായിരുന്നു സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തതു പ്രകാരം ഇന്നലെ ഹർത്താൽ നടത്തിയിരുന്നത്. 15നും 30 നും ഇടയിൽ പ്രായമുള്ളവരാണ് ഹർത്താലിന്റെ മറവിൽ നിരത്തിലിറങ്ങി അക്രമം അഴിച്ചുവിട്ടത്. ഹർത്താൽ കാരണം നാടും നഗരവും സ്തംഭിച്ചിരുന്നു. ഇതു കണ്ട് രാഷ്ട്രീയ പാർട്ടികൾ വരെ മൂക്കത്ത് കൈവെച്ചു പോയി. എന്നാൽ വൈകീട്ടോടെ 'സോഷ്യൽ മീഡിയാ ഹർത്താൽ പോരാളി'കളെല്ലാം പൊലീസിന്റെ പിടിയിലായതോടെ പാർട്ടികൾ തന്നെ സ്റ്റേഷനിൽ റെക്കമെന്റുമായി വരേണ്ടി വന്നു. ഇന്നലെ രാത്രി 11 മണി വരെയും തിരൂർ അടക്കമുള്ള പൊലീസ് സ്റ്റേഷനുകളിൽ ലീഗ്, സിപിഎം, കോൺഗ്രസ് നേതാക്കളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു.
എന്നാൽ പൊലീസ് ഒരു സമ്മർദത്തിനും വഴങ്ങാതെ കർശന വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിരൂർ സ്റ്റേഷനിലേക്ക് അതിക്രമം നടത്തുകയും താനൂരിൽ പൊതുമുതൽ നശിപ്പിച്ച് പൊലീസിനെ അക്രമിക്കുകയും ചെയ്തവർക്കാണ് ഗൗരവമേറിയ വകുപ്പുകൾ ചുമത്തിയിട്ടുള്ളത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സ്റ്റേഷനുനേരെ അക്രമം നടന്നത്. മുദ്രാവാക്യം വിളികളോടെ ഒരു സംഘം പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് കസ്റ്റഡിയിലെടുത്ത ആറ് പേരെയും മറ്റ് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. നടുവിലങ്ങാടി, മുത്തൂർ, പയ്യനങ്ങാടി, കോലു പാലം സ്വദേശികളായ ബഷീർ, മുഹമ്മദ്, ശിഹാബുദ്ധീൻ, നൗഫൽ, സാബിഹുദ്ധീൻ, ഉമൈർ തുടങ്ങിയവരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 150 ഓളം പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഹർത്താലെന്ന പേരിൽ യുവാക്കൾ അഴിഞ്ഞാടിയതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളുമാണ് ഇവർ യാതൊരു ദാക്ഷിണ്യവുമില്ലാതെ തകർത്തത്. ഞായറാഴ്ച അർദ്ധരാത്രിയോടെ സമരാനുകൂലികൾ ജില്ലയിലെ നഗരങ്ങളിൽ വാഹനങ്ങൾ തടഞ്ഞായിരുന്നു ആദ്യം എത്തിയത്. ഇത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സംഭവസ്ഥലത്ത് നിന്ന് ഞായറാഴ്ച രാത്രിയിൽ എട്ട് പേരെ തിരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്നലെ രാവിലെ ആറരയോടെ ഹർത്താൽ അനുകൂലികൾ സംഘടിച്ചെത്തി തിരൂരിലും താനൂരിലും കടകമ്പോളങ്ങൾ അടപ്പിച്ചു. റോഡിൽ ടയറുകൾ കത്തിച്ചും കല്ലുകളിട്ടും ഗതാഗതം പൂർണമായും തടസപ്പെടുത്തി. തീരദേശ മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും സോഷ്യൽ മീഡിയാ സന്ദേശ പ്രകാരം യുവാക്കളും കൗമാരക്കാരും റോഡിലിറങ്ങി ഗതാഗതം തടസപ്പെടുത്തി. പോസ്റ്റ് ഓഫീസ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളും സമരക്കാർ അടപ്പിച്ചു.
വിവിധ പ്രദേശങ്ങളിൽ പൊലീസുമായി സമരക്കാർ ഏറ്റുമുട്ടി. രാവിലെ പത്ത് മണിയോടെ സമരാനുകൂലികൾ സംഘടിച്ചെത്തി
തിരൂർ പൊലീസ് സ്റ്റേഷൻ അക്രമിച്ചു. പൊലീസ് ടിയർഗ്യാസ് പ്രയോഗിച്ചതോടെ സമരക്കാർ ചിതറിയോടി. മാധ്യമ പ്രവർത്തകർക്കു നേരെയും അക്രമമുണ്ടായി. തിരൂരിൽ കെ.എസ്.ആർ ടി സി ബസുകൾക്കു നേരെ കല്ലേറുണ്ടായി. ഉച്ചയ്ക്ക് 12.30 ഓടെ ഹർത്താൽ അനുകൂലികൾ പൊലീസ് ലൈൻ ഭാഗത്ത് നിന്നും പ്രകടനമായെത്തി. തുറന്നു കിടന്ന കടകൾ അടപ്പിച്ചു. പ്രകടനം ആർഎസ്എസ് ആസ്ഥാനമായ സംഘ് മന്ദിരത്തിലേക്ക് എത്തും മുമ്പ് പൊലീസ് തടഞ്ഞു. പൊലീസിന്റെ സമയബന്ധിതമായ ഇടപെടൽ വലിയ കലാപം ഒഴിവാക്കുകയായിരുന്നു.
സമരക്കാർ അക്രമാസക്തരായതോടെ പൊലീസ് ലാത്തിവീശി നിരവധി പേരെ പിടികൂടി. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 80 ഓളം പേരെ കസ്റ്റഡിയിലെടുത്തു. ഈ സമയം താനൂർ ജംഗ്ഷനിൽ ഹർത്താൽ അനുകൂലികൾ കടകളും ബസുകളും തകർത്തു. താനൂർ പരപ്പനങ്ങാടി റോഡിലെ കെ.ആർ ബേക്കറി പൂർണമായും തകർത്തു. രണ്ട് കെ എസ് ആർ ടി സി ബസുകൾ അടിച്ചു തകർത്തു. യാത്രക്കാർ പരിഭ്രാന്തരായി ഓടി. സംഭവസ്ഥലത്തുണ്ടായിരുന്ന ഇരുപതോളം പൊലീസുകാർക്ക് കല്ലേറിൽ പരിക്കേറ്റു. തലക്കും കൈകാലുകൾക്കും പരിക്കേറ്റ ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർ ആർ ആർ എഫ് തൃശൂർ ബെറ്റാലിയനിലെ ഉദ്യോഗസ്ഥരായ അഖിൽ തോമസ് (29),മനു പി ജോസ് (28),സ്റ്റാലിൻ മാത്യു (29),സാൽജോമോൻ (27),വി.വിജേഷ് (31), അശ്വദീഷ് കെ (26),വിപിൻ (26), ബിനീഷ് (27),ജിജേഷ് (28) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. വിപിന്‍ വലത് കണ്ണിനും വിജേഷിന് തലക്കും ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കെ.എൽ.പി, ക്യു.ആർ.ടി, ആർ.ആർ.ആർ.എഫ് വിഭാഗങ്ങളിൽ നിന്നായാണ് പ്രത്യേക സ്ക്വാഡുകളെ വിന്യസിച്ചിട്ടുള്ളത്. തിരൂർ, താനൂർ, പരപ്പനങ്ങാടി സ്റ്റേഷൻ പരിതിയിൽ ഒരാഴ്ചത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍