Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനൊന്നുകാരിയെ മദ്രസ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചത് ഏഴ് മാസത്തോളം; സംഭവം പുറത്തറിയുന്നത് മദ്രസയിൽ പോകാൻ മടി കാട്ടിയ കുട്ടിയോട് മാതാപിതാക്കൾ വിവരം തിരക്കിയപ്പോൾ: ഒടുവിൽ രക്ഷിതാക്കളുടെ പരാതിയിൽ പാപ്പിനിശ്ശേരി മദ്രസയിലെ അദ്ധ്യാപകൻ പൊലീസ് പിടിയിൽ

പതിനൊന്നുകാരിയെ മദ്രസ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചത് ഏഴ് മാസത്തോളം; സംഭവം പുറത്തറിയുന്നത് മദ്രസയിൽ പോകാൻ മടി കാട്ടിയ കുട്ടിയോട് മാതാപിതാക്കൾ വിവരം തിരക്കിയപ്പോൾ: ഒടുവിൽ രക്ഷിതാക്കളുടെ പരാതിയിൽ പാപ്പിനിശ്ശേരി മദ്രസയിലെ അദ്ധ്യാപകൻ പൊലീസ് പിടിയിൽ

കണ്ണൂർ: പതിനൊന്നു വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പാപ്പിനിശ്ശേരിയിലെ മദ്രസ അദ്ധ്യാപകനായ ആലക്കോട് ഉദയഗിരി സ്വദേശി കക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫിയെ ആണ് പീഡനത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്.

മദ്രസയിൽ പഠിക്കാനെത്തിയ പതിനൊന്നുകാരിയെ ഇയാൾ ഏഴുമാസത്തോളമായി പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടി മദ്രസയിൽ പോകാൻ മടിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 2017 ഒക്ടോബർ മുതൽ പെൺകുട്ടിയെ പീഡിപ്പിച്ച് വരുകയാണെന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ മദ്രസയിലേക്ക് പോകാൻ മടികാണിച്ച കുട്ടിയോട് കുട്ടിയുടെ മാതാവ് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് എത്തുന്നത്.

പിന്നീട് രക്ഷിതാക്കൾ വളപട്ടണം പൊലീസിൽ പരാതി നൽകുകയായിരുന്നു. എ.എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റാഫിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തുവർഷത്തോളമായി കണ്ണൂർ പാപ്പിനിശ്ശേരിയിലെ മദ്രസയിൽ ഇയാൾ അദ്ധ്യാപകനായി പ്രവർത്തിച്ചു വരികയാണ്.

പെൺകുട്ടിയുടെ മൊഴിയെത്തുടർന്ന് വളപട്ടണം എഎസ്‌പി അരവിന്ദ് സുകുമാരന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP