ഹെമിങ്വെയെ പോലെ 'സ്മോൾ ഈസ് ബ്യൂട്ടിഫുളിൽ' വിശ്വാസം; കാച്ചിക്കുറുക്കിയ ഭാഷയിൽ ആഴമേറിയ രാഷ്ട്രീയ നിരീക്ഷണങ്ങൾ; ഇന്ദിരാഗാന്ധിയുടെ അപ്രതീക്ഷിത നീക്കങ്ങൾ ഉള്ളംകൈയിലെ സ്കൂപ്പുകൾ; കബ് റിപ്പോർട്ടർമാരുടെ സംശയങ്ങൾക്ക് ഒരിക്കലും 'നോ' പറയാത്ത ശീലം; വിടവാങ്ങിയ മാധ്യമ കുലപതി ടി.വി.ആർ.ഷെണോയിയുടെ വേറിട്ട പ്രവർത്തനശൈലി ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ടി.വി.ആർ.ഷെണോയി സഫലമായ ഒരുജീവിതം പൂർത്തിയാക്കി വിടവാങ്ങിയപ്പോൾ, പ്രമുഖ മാധ്യമ പ്രവർത്തകൻ ശേഖർ ഗുപ്ത ട്വിറ്ററിൽ കുറിച്ചു: മറ്റൊരു കുലപതി കൂടി പോയിരിക്കുന്നു...ടി.വി.ആർ.ഷെണോയ്.ഒരു റിപ്പോർട്ട് തയ്യാറാക്കാനോ, ഉറവിടം കണ്ടെത്താനോ തന്നെ സമീപിക്കുന്ന ഒരു യുവമാധ്യമപ്രവർത്തകനോടും അദ്ദേഹം സാധ്യമല്ല എന്ന വാക്ക് പറഞ്ഞിട്ടില്ല. അത് തന്നെയാണ് ഷെണോയിയുടെ മഹത്വം.എന്തിലും അവസാന വാക്കായിരുന്നു ഷെണോയ്. രാഷ്ട്രീയമായാലും, സാമ്പത്തിക ശാസ്ത്രമായാലും, കലയായാലും. ദ വീക്ക് വാരികയിൽ നിന്ന് പിരിഞ്ഞ ശേഷം അദ്ദേഹം അതിൽ എഴുതിയ കോളത്തിന്റെ പേര് ലാസ്റ്റ് വേഡ് എന്നായിരുന്നു.ആഴമേറിയ രാഷ്ട്രീയ ഉൾക്കാഴ്ചകളാൽ സമ്പന്നമായ കോളം ജനപ്രിയമായിരുന്നു.
ലാസ്റ്റ് വേഡ്
1982 ൽ തുടങ്ങിയ ദ വീക്കിന്റെ ആദ്യ ഡൽഹി ബ്യൂറോ ചീഫായിരുന്നു ടി.വി.ആർ.ഷെണോയ്. പിന്നീട് അദ്ദേഹം വാരികയുടെ പത്രാധിപരാവുകയും, 1989 വരെയും ആ പദവിയിൽ തുടരുകയും ചെയ്തു.മലയാള മനോരമ ദ വീക്ക് വാരിക തുടങ്ങിയ കാലത്തെ ഒരു സംഭവം ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി തന്റെ സ്മൃതി-വിസ്മൃതി എന്ന പരമ്പരയിൽ ഓർത്തെടുക്കുന്നത് ഇങ്ങനെ:'ടി.വി.ആർ. ഷേണായി മലയാള മനോരമയുടെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്നു. പിന്നീടദ്ദേഹം 'THE WEEK'എന്ന മനോരമയുടെ സഹോദര പ്രസിദ്ധീകരണത്തിന്റെ ചീഫ് ആയി. അവിടെയുമുണ്ടൊരു സവിശേഷത. മനോരമയുടെ അധികാരികൾ ഒരു ഇംഗ്ലീഷ് വാരിക തുടങ്ങാൻ തീരുമാനിക്കുന്നു. വാരികയ്ക്ക് ഒരു നല്ല പേരു വേണം. ചീഫ് എഡിറ്ററായിരുന്ന, ഞങ്ങൾക്കേവർക്കും അത്ര മേൽ പ്രിയപ്പെട്ട മാത്തുക്കുട്ടിച്ചായൻ(കെ.എം.മാത്യു) പ്രഖ്യാപിച്ചു. ഏറ്റവും നല്ല പേര് നിർദ്ദേശിച്ചാൽ അതിന് ചീഫ് എഡിറ്ററുടെ വക ഒരു സമ്മാനം.
സമ്മാനം എന്നു പറഞ്ഞാൽ കാഷ് അവാർഡ്. നന്നെ ചെറിയ തുകയല്ല. പത്രാധിപസമിതി അംഗങ്ങളായിരുന്ന ഞങ്ങളൊക്കെ രാവും പകലും തലപുകഞ്ഞാലോചിക്കാൻ തുടങ്ങി.
സംഗതി എഴുപ്പമായിരുന്നില്ല. കാരണം, പല നിബന്ധനകളുമുണ്ടായിരുന്നു: ചെറിയ പേരായിരിക്കണം. ഒറ്റവാക്കിൽ - പരമാവധി രണ്ടുവാക്കിൽ ഒതുങ്ങണം. എഴുതാനും പറയാനും എളുപ്പമുള്ളതാവണം. കേൾക്കാൻ സുഖമുള്ളതാവണം. കേൾക്കുന്നവർക്ക് പെട്ടെന്ന് സംഗതി പിടികിട്ടണം. ഒരു വാരികയ്ക്ക് പറ്റിയ ഉചിതമായ സുന്ദരൻ പേരായിരിക്കണം.
ഞങ്ങൾ പേരുകൾക്കു പുറകെ ഓട്ടം തുടങ്ങി. പക്ഷെ എല്ലാ ലക്ഷണവും ഒത്തുകിട്ടുന്നില്ല. പേര് നന്ന്, പക്ഷെ പറയാൻ എളുപ്പമല്ല. പറയാൻ എളുപ്പമാണ്, എന്നാൽ കേൾക്കാൻ സുഖമില്ല.
പറയാനും കേൾക്കാനും പറ്റിയ പേരും കിട്ടി. പക്ഷെ എന്താണ് സംഗതി എന്ന് ആർക്കും പിടികിട്ടിയില്ല. ആദ്യത്തെ കണ്മണിക്ക് പറ്റിയ ഒരു പേര് കണ്ടുപിടിക്കാൻ അച്ഛനും അമ്മയും സ്വന്തക്കാരും ബന്ധുക്കളും പെടാപ്പാട് പെടുന്നതുപോലെയായി ഞങ്ങൾ. പതിവില്ലാത്ത പല മാർഗ്ഗങ്ങളും പരീക്ഷിച്ചു. ലളിതാസഹസ്രനാമവും വിഷ്ണു സഹസ്രനാമവും ചൊല്ലി നോക്കി; ബൈബിളിലൂടെയും ഭഗവദ്ഗീതയിലൂടെയും ഖുർ-ആനിലൂടെയും സഞ്ചരിച്ചുനോക്കി. ശബ്ദതാരാവലിയിൽ നീന്തിത്തുടിച്ചു. ഒരു രക്ഷയുമില്ല.എന്നാൽ ഇനി സഞ്ചാരം ഇംഗ്ലീഷുവാക്കുകളോടൊപ്പമാവാം എന്നു തീരുമാനിച്ചു.
ഊണും ഉറക്കവും ഓക്സ്ഫഡ് ഡിക്ഷ്ണറിയിലാക്കി; എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഓരോ പേജിലും പലവട്ടം തപ്പിത്തടഞ്ഞുനോക്കി; ഇംഗ്ലീഷ് ഡിക്ഷ്ണറികളിലൂടെ കണ്ണും പൂട്ടി നടക്കാമെന്നായി. എന്തായിട്ടും പുതിയ വാരികയ്ക്കു പറ്റിയ ഒരു പേര് കൈയിൽ തടയുന്നില്ല!
അങ്ങിനെയിരിക്കെയാണ്, ഒരു ദിവസം പെട്ടെന്ന് ആ വാർത്ത പൊട്ടിവീണത്.
കിട്ടി, പുതിയ ഇംഗ്ലീഷു വാരികയ്ക്ക് പറ്റിയ പേരു കിട്ടി......
അതെന്താണാവോ? എല്ലാവർക്കും ഉൽക്കണ്ഠ, ഉദ്വേഗം.THE WEEK- അതാണ് പേര്. ആ പേരാണ് തെരഞ്ഞെടുത്തത്. പറഞ്ഞു കേട്ടപ്പോൾ, ഞങ്ങളിൽ പലർക്കും തോന്നി; ഈ പേര് എനിക്കും നിർദ്ദേശിക്കാമായിരുന്നു.... പക്ഷെ, നമ്മൾ ആലോചിച്ചതും അന്വേഷിച്ചതും പുതിയ വാരികയ യ്ക്ക് പറ്റിയ പേരായിരുന്നില്ലേ? അപ്പോൾ അതാ മറ്റൊരു വിസ്മയം: ഈ പേര് നിർദ്ദേശിച്ചത് നമ്മുടെ ഷേണായി സാറാണ്! സ്വാഭാവികമായും സാർ സമ്മാനാർഹനായി.'
സ്കൂപ്പുകളുടെ രാജാവ്
സ്കൂപ്പുകളുടെ രാജാവായിരുന്നു ടി.വി.ആർ.ഷെണോയ്. അദ്ദേഹം മനോരമയ്ക്ക് വേണ്ടി സംഭാവന ചെയ്ത സ്കൂപ്പുകൾ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി ഓർത്തെടുക്കുന്നു:'ഒരു മുതിർന്ന പത്രപ്രവർത്തകൻ എന്ന നിലയിൽ, മലയാള മനോരമയ്ക്ക് മാത്രമായി നിരവധി സ്ക്കൂപ്പുകൾ ദേശീയ തലത്തിൽത്തന്നെ പലപല പ്രത്യാഘാതങ്ങളുമുണ്ടാക്കിയ നിരവധി എക്സ്ക്ലൂസീവ് വാർത്തകളും സംഭാവന ചെയ്തിട്ടുണ്ട്. സദാ അന്വേഷണ കുതുകിയായ ഈ പ്രതിഭാശാലി. ഓർമ്മശക്തി അപാരം. ഒന്നാംതരം ഭാഷ. വേറിട്ട ശൈലി.
നീട്ടിപ്പരത്തി പറയുക എന്ന ദുശ്ശീലവുമില്ല. അടക്കിയൊതുക്കി ചുരുക്കി പറയുന്നതാണ് പതിവ് രീതി. (ഒരു തമാശ പറയാറുണ്ട്: ഒരു മാതിരി പത്രപ്രവർത്തകർക്കൊക്കെ ആഭിമുഖ്യം 'ലാർജി'നോടാണ്. എന്നാൽ ഷേണായിയാവട്ടെ, Small is beautiful എന്ന പക്ഷക്കാരനാണ്!)
ഞാൻ വ്യക്തമായി ഓർക്കുന്നു: വർഷം 1966. കാസർകോട് പ്രശ്നം. അക്കാര്യം അന്വേഷിച്ച് ശുപാർശ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട മഹാജൻ കമ്മീഷൻ റിപ്പോർട്ട് കേന്ദ്രത്തിന് നൽകിക്കഴിഞ്ഞ സന്നിദ്ധ കാലഘട്ടം.
കാസർകോട് ആർക്ക് കിട്ടും? കേരളത്തിനോ, കർണ്ണാടകത്തിനോ? പത്രങ്ങളിലൊക്കെ ഊഹാപോഹങ്ങളുടെ നിലയ്ക്കാത്ത പെരുമഴ. ഒടുവിലൊടുവിലായപ്പോൾ കാസർകോട് കർണ്ണാടകത്തിന്റെ നവവധുവാകും എന്ന മട്ടിലായി വാർത്തകൾ. അപ്പോഴാണ്, ഒരു വൈകുന്നേരം, ഡൽഹിയിൽ നിന്ന് ടി.വി.ആർ.ഷേണായിയുടെ സൂപ്പർഫ്ളാഷ് സ്ക്കൂപ്പ് മലയാളമനോരമയുടെ കേരളത്തിലെ ടെലിപ്രിന്റിൽ തെളിയുന്നത്:
KASERKODE PREFERS KERALA......
അവിശ്വസനീയമായിരുന്നു ഞങ്ങൾ പത്രാധിപസമിതിയംഗങ്ങൾക്ക് ആ ഫ്ളാഷ് വാർത്ത. പി.ടി.ഐയും യു.എൻ.ഐയും വാർത്തകൾ വാരിക്കോരി ചൊരിയുന്ന എഡിറ്റോറിയൽ റൂമിലെ ടെലിപ്രിന്ററുകളുടെ അടുത്തേയ്ക്കു ഞങ്ങൾ ഓടി. ഇല്ല..മഹാജൻ കമ്മീഷൻ റിപ്പോർട്ടിനെപ്പറ്റി ഒരക്ഷരം പോലുമില്ല. അപ്പോഴാണ്, ഷേണായിയുടെ അടുത്ത വാചകം: KASERKODE COMES TO KERALA. DEADLOCK ENDS... WEDLUCK IS CERTAIN....കാസർകോട് കേരളത്തിന്.. മഹാജൻ കമ്മീഷന്റെ ശുപാർശ ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു.
മലയാളമനോരമയിൽ - മലയാളമനോരമയിൽ മാത്രം - പിറ്റേന്ന് ആ സുപ്രധാന വാർത്ത വന്നു. ഒന്നാം പേജിൽ. എട്ടുകോളം തലക്കെട്ടിൽ!മറ്റൊരു സുപ്രധാന സംഭവവും ഓർമ്മ വരുന്നു. 1970 ലെ ബാങ്കു ദേശവൽക്കരണം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതിധീരവും അതിലേറെ സാഹസികവുമായ ഒരു നിർണ്ണായക നടപടിയായിരുന്നുവല്ലൊ ബാങ്ക് ദേശവൽക്കരണം. മുൻകൂട്ടി ഒരു നേരിയ സൂചനയെങ്കിലും പുറത്തറിഞ്ഞാൽ എല്ലാം കളത്തിലിറങ്ങും എന്നറിയാവുന്ന ഇന്ദിരാഗാന്ധി അതീവരഹസ്യമായാണ് കരുക്കൾ നീക്കിയത്.
ദേശവൽക്കരണത്തിന്റെ പ്രഖ്യാപനം വരുന്നതിനുമുമ്പ്, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സമൂലം നിയന്ത്രിക്കുന്ന ഒരു സുപ്രധാന പ്രഖ്യാപനം വരാൻ പോകുന്നു എന്ന് ഷേണായി സാർ പ്രവചിച്ചിരുന്നു. - ബാങ്ക് ദേശസാൽക്കരണം എന്ന വാക്കുകൾ ഉപയോഗിച്ചിരുന്നില്ലെന്നു മാത്രം. പ്രഖ്യാപനം വന്ന ദിവസം, ഇന്ദിരയുടെ ഈ ധീരമായ നടപടിയുടെ ഉൽപ്പത്തി മുതൽക്കുള്ള എല്ലാ പ്രേരണകളേയും സമഗ്രമായി വിലയിരുത്തിക്കൊണ്ട് ടി.വി.ആർ. എഴുതി അയച്ച അവലോകനവും ഞാൻ ഓർക്കുന്നു.
SHE DID IT.WHY? ONLY SHE CAN DO IT... THE RIGHT TIME TO ACT... NOW OR NEVER...
1971-ൽ പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷമുള്ള ഘട്ടത്തിലാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലോക്സഭ പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചതും ശുപാർശ ചെയ്തതും. തീരുമാനം പരസ്യമാവുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ഡൽഹിയിൽ നിന്ന് ടി.വി.ആറിന്റെ ഒരു സൂപ്പർ ഫ്ളാഷ് വന്നു:
LOK SABHA TO BE DISSOLVED ELECTION IS AROUND THE CORNER. പിറ്റെ ദിവസം, ഒന്നാം പേജിൽ മനോരമ ആ വാർത്ത ലീഡ് സ്റ്റോറിയായി പ്രസിദ്ധീകരിച്ചു. വായിച്ചവരെല്ലാം പരസ്പരം ചോദിച്ചു:
നേരോ? നേരോ?രണ്ടാം നാൾ പ്രഖ്യാപനം വന്നു. 1975-ലെ അടിയന്തിരാവസ്ഥ വാർത്തയായി വരും മുമ്പും ടി.വി.ആർ. സംഗതി മണത്തറിഞ്ഞിരുന്നു....
ബാങ്ക് ദേശവൽക്കരണമായാലും ലോക്സഭ പിരിച്ചുവിടുന്ന കാര്യമായാലും, അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനമായാലും, ഒരു പതിവു ശീലം എന്നപോലെ, അർദ്ധരാത്രിക്കാണ് ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപനം വരാറുള്ളത്. ഇതിനെപ്പറ്റി ഒരിക്കൽ ഒരു വാരാന്ത്യ വാർത്താ അവലോകനത്തിൽ, കാവ്യാത്മകമായി ടി.വി.ആർ. എഴുതി:
'ALL CRUCIAL DECISIONS DAWN ON HER ALWAYS AFTER SUNSET....''
അഞ്ച് പതിറ്റാണ്ടത്തെ പത്രപ്രവർത്തനത്തിലൂടെ അദ്ദേഹം വരച്ചിട്ട മാർഗരേഖകൾ അനവധിയാണ്. മാധ്യമവിദ്യാർത്ഥികൾക്ക് ഒരുപാഠപുസ്തകമാണ് ആ ജീവിതം. രണ്ടുപതിറ്റാണ്ടായി സ്വതന്ത്ര പത്രപ്രവർത്തനം തുടർന്നിരുന്ന അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാനും മടിച്ചില്ല. കേന്ദ്ര സർക്കാരിനും ബിജെപിക്കും അനുകൂല നിലപാടാണ് ഏറ്റവും ഒടുവിൽ അദ്ദേഹം സ്വീകരിച്ച് പോന്നത്.
കടപ്പാട്:ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയുടെ സ്മൃതി വിസ്മൃതി-3
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്