സുപ്രീംകോടതിയുടെ പുതിയ വിധി യാക്കോബായ സഭയുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു; കോടതിയുടെ തീർപ്പും 1934ലെ ഭരണഘടനയും എല്ലാ പള്ളികൾക്കും ബാധകമാണെന്ന വിധിയോടെ ഇനി എല്ലാ അവകാശങ്ങളും ഓർത്തഡോക്സ് സഭയ്ക്ക്; പിറവം പള്ളിയുടെ അവകാശം ഉന്നയിച്ച് രണ്ട് കൂട്ടരും രാത്രി തന്നെ തെരുവിൽ ഇറങ്ങി; സംസ്ഥാനത്ത് പരക്കെ സംഘർഷ സാധ്യതയെന്ന് റിപ്പോർട്ട്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ഓർത്തഡോക്സ് സഭ ഒരു പൂവ് ചോദിച്ചപ്പോൾ സുപ്രീംകോടതി നൽകിയത് പൂന്തോട്ടം! സഭാ തർക്കത്തിലെ് സുപ്രീംകോടതി വിധിയെ യാക്കോബായ സഭ മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ് നോക്കി കണ്ടത് ഇപ്രകാരത്തിലായിരുന്നു. അങ്ങനെ വെറുതെ കോടതി ഒരു പൂന്തോട്ടം കൊടുക്കില്ലെന്നും അതിന് പിന്നിൽ പ്രത്യേക കാരണങ്ങളുണ്ടെന്നും മെത്രാപ്പൊലീത്ത പരിഹസിച്ചിരുന്നു. അതുകൊണ്ട് തന്നെ യാക്കോബായക്കാർ സുപ്രീംകോടതി വിധി അംഗീകരിക്കില്ല. വിശ്വാസികളെ തെരുവിലിറക്കും. തടയാൻ ഓർത്തഡോക്സുകാരും. കേരളത്തിൽ പരക്കെ ഇരു സമുദായങ്ങളും തമ്മിലുള്ള സംഘർഷത്തിന് സാഹചര്യം ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ പൊലീസ് അതീവ ജാഗ്രത പുലർത്തും.
പിറവം വലിയ പള്ളിയെ സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ വിശ്വാസികൾ നടത്തിയ പ്രകടനത്തിനിടെ സംഘർഷം ഉണ്ടായത് ഇതിന്റെ തുടക്കമാണെന്ന് പൊലീസ് വിലയിരുത്തുന്നു. ഇന്നലെ വൈകിട്ട് പരുമല തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് പ്രകടനമായി എത്തിയ ഓർത്തഡോക്സ് സഭാംഗങ്ങളും യാക്കോബായ സഭാംഗങ്ങളും തമ്മിൽ ടൗണിൽ പള്ളിക്കവലയിലാണു വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഈ സംഘർഷം സംസ്ഥാന വ്യാപകമായി പടരും. കോട്ടയത്തും എറണാകുളത്തും പത്തനംതിട്ടയിലും വലിയ ക്രമസമാധാന പ്രശ്നമായി മാറും.
ഇന്നലത്തെ സംഘർഷത്തിൽ പരുക്കേറ്റ ഓർത്തഡോക്സ് സഭാംഗങ്ങളായ ജോയി വർഗീസ് (60), സൈജു മണ്ഡപത്തിൽ (41) എന്നിവരെ പിറവം താലൂക്ക് ആശുപത്രിയിലും യാക്കോബായ സഭാംഗങ്ങളായ ഷൈനോ സാജു (21), പി. ഷൈജോ (23) എന്നിവരെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് ഏഴു മണിയോടെയാണ് പ്രകടനം പള്ളിക്കവലയിൽ എത്തിയത്. ഇരു വിഭാഗവും മുദ്രാവാക്യം മുഴക്കി. ഇതിനിടെ കല്ലേറുണ്ടായതോടെയാണ് കയ്യാങ്കളി ആരംഭിച്ചത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ഏറെ ക്ലേശിച്ച് സംഘർഷം നിയന്ത്രിച്ചു.
സൂപ്രീംകോടതി വിധി നടപ്പിലാക്കാൻ സമ്മർദ്ദവുമായി ഓർത്തഡോക്സുകാർ
കോളിളക്കം സൃഷ്ടിച്ച മൂന്നാം സമുദായ(സഭാ)ക്കേസിന്റെ വിധിക്കെതിരെ യാക്കോബായ വിഭാഗം നൽകിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ്, മണ്ണത്തൂർ സെന്റ് ജോർജ്, വരിക്കൊലി സെന്റ് മേരീസ്, നെച്ചൂർ സെന്റ് തോമസ്, കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് എന്നീ അഞ്ചു പള്ളികളിൽ ഉടെലെടുത്ത തർക്കം സംബന്ധിച്ച കേസിലാണ് കോടതി വിധി. ഇത് പുനഃപരിശോധിക്കണമെന്നാണ് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടത്. ഈ ആവശ്യം ആണ് കോടതി തള്ളിയത്. ജൂലൈ 3-ലെ കോടതി വിധിയിൽ ഓരോ പള്ളികളിലേയും തർക്കം പരിഹരിച്ചു ഏകീകൃത ഭരണ സംവിധാനം നിലവിൽവരണമെന്നാണ് നിർദ്ദേശം. 1934-ലെ ഓർത്തഡോക്സ് സഭാ ഭരണഘടന പ്രകാരമാണ് പള്ളികൾ ഭരിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിവിധ കരാറുകൾ അംഗീകരിക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം തള്ളിയ കോടതി 1995-ലെ സുപ്രീം കോടതി വിധി മാത്രമേ നിലനിൽക്കൂ എന്നും വിധിയിൽ പറയുന്നു.
വിഘടിത (യാക്കോബായ) വിഭാഗത്തിന്റെ 2002 -ലെ ഭരണഘടനയും ഉടമ്പടികളും കരാറുകളും അനാവശ്യവും നിയമ വിരുദ്ധമാണെന്നും ഉത്തരവിട്ട കോടതി പാത്രിയർക്കീസിന്റെ അധികാരവകാശങ്ങൾ അപ്രതീക്ഷമായ മുനമ്പിൽ എത്തിയെന്നും കണ്ടെത്തി. സഭയ്ക്ക് കീഴിലെ 100-ഓളം പള്ളികളിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇരുസഭകൾക്കും കീഴിൽ 2000 പള്ളികളാണ് ഉള്ളത്. 1995-ലെ മൂന്നംഗ ബെഞ്ചിന്റെ വിധി ശരിവെച്ച കോടതി, 1934-ലെ സഭാ ഭരണഘടന ആവശ്യമെങ്കിൽ ഭേദഗതി ചെയ്യാമെന്നും ജസ്റ്റിസുമാരായ അരുൺ മിശ്ര, അമിതാവ് റോയ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിധിച്ചു. ഇടവകളിൽ സമാന്തര ഭരണം പാടില്ലെന്ന് സുപ്രീം കോടതി വിധിയിൽ പ്രത്യേകം പറയുന്നു. 1934-ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്നായിരുന്നു 1995-ൽ ജസ്റ്റിസുമാരായ ആർ.എം സഹായി, ബി.പി ജീവൻ റെഡ്ഡി, എസ്. സി സെൻ എന്നിവരുടെ മൂന്നംഗ ബെഞ്ച് വിധിച്ചത്. എന്നാൽ വിധി അംഗീകരിക്കാൻ യാക്കോബായ വിഭാഗം തയ്യാറായിരുന്നില്ല. ഇത് മലങ്കര സഭയെ വ്യവാഹാരത്തിലേക്കും മറ്റും തള്ളിവിടുകയായിരുന്നു.
വിധി മറികടക്കാൻ 2002-ൽ യാക്കോബായ വിഭാഗം പുതിയ ഭരണഘടന രൂപീകരിച്ചു, ഈ ഭരണഘടന അസാധുവാണെന്നും കോടതി വ്യക്തമാക്കി. 1995 -ൽ രണ്ടാം സമുദായക്കേസ് വിധിയുടെ അടിസ്ഥാനത്തിലായിരുന്നു 2002ൽ കേരള ഹൈക്കോടതി കമ്മീഷന്റെ നേതൃത്വത്തിൽ പരുമലയിൽ സഭാ ഭരണം നിശ്ചയിക്കാൻ മലങ്കര അസോസിയേഷൻ തിരഞ്ഞെടുപ്പ് നടത്തിയത്. പരാജയ ഭീതി മൂലം മറുവിഭാഗം അസോസിയേഷൻ ബഹിഷ്കരിച്ചു ഏറണാകുളം കേന്ദ്രീകരിച്ചു സമാന്തര ഭരണം നടത്തുന്നതാണ് സഭാ തർക്ക വിഷയങ്ങൾ കാലക്രമേണ വഷളാക്കിയത്. നിലവിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് ഓർത്തഡോക്സ് സഭയുടെ ആവശ്യം. ഇതോടെ എല്ലാ പള്ളികളും അവരുടെ നിയന്ത്രണത്തിലാകും. ഇത് അംഗീകരിക്കാൻ യാക്കോബായക്കാർ തയ്യാറല്ല.
വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിലും കേന്ദ്രത്തിലും ഓർത്തഡോക്സ് നേതൃത്വം സമ്മർദ്ദം ചെലുത്തുന്നുണ്ട്. കോടതി വിധി ആയതു കൊണ്ട് തന്നെ വിധി അംഗീകരിക്കാതിരിക്കാൻ സർക്കാരുകൾക്കും കഴിയില്ല.
സുപ്രീംകോടതിയെ വെല്ലുവിളിച്ച് യാക്കോബയക്കാർ മുന്നോട്ട്
ആരാധനാ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതാണ് സുപ്രീംകോടതിയുടെ വിധിയെന്നും 1934 ലെ സഭാ ഭരണഘടന മാത്രമേ നിലനിൽക്കുവെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും യാക്കോബായ മെത്രാപ്പൊലീത്ത നേരത്തെ വിശദീകരിച്ചിരുന്നു. സമാധാനത്തിനായി നേരത്തെ പള്ളികളും സെമിത്തേരിയും സ്വത്തുക്കളും വിട്ടുകൊടുത്തു. എന്നാൽ ഇനി ഒരിഞ്ച് പോലും വിട്ടുകൊടുക്കാൻ സഭ തയ്യാറല്ല എന്നും മെത്രാപ്പൊലീത്ത പറഞ്ഞു. എന്ത് വില കൊടുത്തും പള്ളികളും സ്വത്തുക്കളും സംരക്ഷിക്കുകതന്നെ ചെയ്യും. അന്ത്യോഖ്യാ സിംഹാസനത്തിൽ ഉറച്ചുനിന്ന് പ്രതിസന്ധികളെ നേരിടാൻ മണർകാട് പള്ളിയിൽ ചേർന്ന യാക്കോബായ യോഗം തീരുമാനിച്ചിരുന്നു. ഇതാണ് ഇപ്പോൾ നടപ്പിലാക്കുന്നതും.
കേസിൽ സുപ്രീംകോടതി ഉത്തരവ് രാജ്യത്തെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്നും പള്ളിയിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് പറയാൻ ഒരു വ്യവസ്ഥിതിക്കും സാധിക്കില്ലെന്നും മുതിർന്ന മെത്രാപ്പൊലീത്ത തോമസ് മാർ തിമോത്തിയോസ് പറഞ്ഞു. പള്ളികൾ പണിതുയർത്തിയത് അന്തോഖ്യാ സിംഹാസനത്തിന് കീഴിൽ ആരാധനയ്ക്കാണെന്നും സഭാവിശ്വാസം ഭരണഘടനയ്ക്ക് കീഴിൽ ബലികഴിക്കാനുള്ളതല്ലെന്നും ഓർത്തഡോക്സുകാർ പറയുന്നു. ആത്മീയകാര്യങ്ങളിൽ അവസാനവാക്ക് ലോകത്തിന്റേതല്ല ദൈവത്തിന്റേതാണ്. രക്തവും പണവും ചെലവഴിച്ച് സ്ഥാപിച്ച പള്ളികളിൽനിന്ന് ഇറങ്ങിപ്പോകാൻ ഒരു വ്യവസ്ഥിതിക്കും പറയാനാകില്ലെന്നാണ് നിലപാട്.
1934ലെ ഏതെങ്കിലും ഭരണഘടനയുടെ പേരിൽ വിശ്വാസവും പാരമ്പര്യവും ബലികഴിക്കാനാവില്ല. യാക്കോബായ സഭ രജിസ്റ്റർ ചെയ്ത ട്രസ്റ്റാണ്. കേരളത്തിനു വെളിയിലുള്ള പള്ളികൾ ട്രസ്റ്റ് നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണ് ഇതൊന്നും ആർക്കും പിടിച്ചെടുക്കാൻ കഴിയില്ല. നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഉടമ്പടിയുള്ളപ്പോൾ രജിസ്റ്റർ ചെയ്യാത്ത ഭരണഘടന പിന്തുടരണമെന്നത് വിരോധാഭാസമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നതാണ് യാക്കോബായക്കാരുടെ നിലപാട്.
ഇന്ത്യൻ ഭരണഘടനയ്ക്കുമുകളിൽ ആരുടെയെങ്കിലും അധികാരത്തിന് കീഴിൽ പോകാനുള്ള ബാധ്യത യാക്കോബായ സഭക്കില്ല. നിലവിലുള്ള അധികാര അവകാശങ്ങളും സ്വത്തുക്കളും സംരക്ഷിക്കാനുള്ള ഉറപ്പ് സഭയ്ക്കുണ്ട്. 1995ലെ സുപ്രീംകോടതി വിധിയിൽ സഭ തീർന്നുവെന്നായിരുന്നു പ്രചാരണം. എന്നാൽ അതിനുശേഷം വിദേശരാജ്യങ്ങളിലുൾപ്പെടെ പല പുതിയ ഇടവകകളും പള്ളികളും യാക്കോബായ സഭ സ്ഥാപിച്ചു. പ്രതിസന്ധികളെ സാധ്യതകളായി കരുതി സഭ മുന്നേറും, സഭാ നേതൃത്വം അറിയിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്