ബലാബലത്തിൽ യെച്ചൂരിയും ബംഗാൾ ഘടകവും വീറോടെ നിന്നതോടെ വഴങ്ങാതെ തരമില്ലാതെ കാരാട്ടും കൂട്ടരും; 16 സംസ്ഥാനങ്ങളുടെ പ്രതിനിധികൾ വോട്ടെടുപ്പ് ആവശ്യപ്പെട്ടത് വഴിത്തിരിവായി; കരട് രാഷ്ട്രീയ പ്രമേയത്തിൽ ഒത്തുതീർപ്പ്; കോൺഗ്രസുമായി ഒരു സഹകരണവും പാടില്ലെന്ന പരാമർശം നീക്കി; രാഷ്ട്രീയ സഖ്യമില്ല എന്ന് പ്രമേയത്തിൽ മാറ്റം; ഭേദഗതിക്ക് മേൽ പരസ്യവോട്ടിങ് നടന്നുവെന്ന് യെച്ചൂരി; സിപിഎം 22 ാം പാർട്ടി കോൺഗ്രസിൽ അനുരഞ്ജനത്തിന്റെ വഴി ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ഹൈദരാബാദ്: സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിൽ ഒത്തുതീർപ്പായി. കോൺഗ്രസുമായി ഒരുസഹകരണവും പാടില്ലെന്ന പരാമർശം ഒഴിവാക്കി. ഇതോടെ യെച്ചൂരി വിഭാഗത്തിന് ആകെ ആശ്വാസമായി.എന്നാൽ, രാഷ്ട്രീയ പ്രമേയം ഏകകണ്ഠമായി പാസാക്കാനായില്ല. ഭേദഗതിക്കുമേൽ പരസ്യവോട്ടിങ് നടന്നുവെന്ന് ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. പ്രമേയം അംഗീകരിക്കണമെന്ന നിർദ്ദേശം ഒൻപതുപേർ എതിർത്തപ്പോൾ നാലു പേർ നിഷ്പക്ഷത പാലിച്ചു.
രാഷ്ട്രീയ അടവുനയത്തിൽ സമന്വയം കൊണ്ടുവന്നതോടെ പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിൽ രഹസ്യവോട്ടെടുപ്പ് ഒഴിവായിരുന്നു. യെച്ചൂരി കാരാട്ട് പക്ഷങ്ങളുടെ വാദങ്ങൾ കണക്കിലെടുത്തുള്ള ഭേദഗതി അവതരിപ്പിച്ചതാണ് ഇതിനുകാരണമായി വിലയിരുത്തുന്നത്.
മറ്റുപാർട്ടികളുമായി ഒരു ധാരണയും പാടില്ലെന്നായിരുന്നു കാരാട്ട് പക്ഷത്തിന്റെ നിലപാട്. എന്നാൽ 16 സംസ്ഥാനങ്ങളുടെ പ്രതിനിധികൾ ഒന്നടങ്കം വോട്ടെടുപ്പ് ആവശ്യപ്പെട്ടതോടെ സമ്മർദത്തിലായ കാരാട്ടുപക്ഷം നിലപാട് മയപ്പെടുത്തുകയായിരുന്നു. കാരാട്ടിനൊപ്പം ചേർന്ന് മതേതര സഖ്യത്തെ കേരളവും ത്രിപുരയും ശക്തിയുക്തം എതിർത്തെങ്കിലും അതുവിജയം കണ്ടില്ല. കേരളത്തെയും ത്രിപുരയേയും ഒറ്റപ്പെടുത്തിയായിരുന്നു യച്ചൂരി അനുഭാവികളുടെ നീക്കം.
കോൺഗ്രസുമായി ഒരു സഹകരണവും പാടില്ലെന്ന പരാമർശത്തിന് പകരം കോൺഗ്രസുമായി ധാരണയാകാം സഖ്യം പാടില്ല എന്ന് മാറ്റും.ഈ തീരുമാനത്തിലേക്കെത്താൻ പ്രകാശ് കാരാട്ട് നിർബന്ധിക്കപ്പെടുകയായിരുന്നു. ഇത് യെച്ചൂരിയുടെ നിലപാടിന്റെ വിജയമായി.
ധാരണയോ തിരഞ്ഞെടുപ്പ് സഖ്യമോ വേണ്ട എന്നതിനുപകരം രാഷ്ട്രീയസഖ്യം വേണ്ട എന്ന് മാറ്റിയിട്ടുണ്ട്. ഇത് പ്രകാശ് കാരാട്ട്,സീതാറാം യെച്ചൂരി പക്ഷങ്ങൾക്ക് ഒരുപോലെ സ്വീകാര്യമായ കാര്യമാണ്. ഇതോടെയാണ് കരട് രാഷ്ട്രീയപ്രമേയത്തിൽ വോട്ടെടുപ്പ് ഒഴിവാകുന്നത്.
ഭേദഗതിയോടെ കോൺ്ഗ്രസുമായി നേരിട്ടു സിപിഎമ്മിനു ബന്ധമുണ്ടാകില്ലെന്ന് ഉറപ്പായെങ്കിലും ധാരണ വേണ്ട എന്ന ഭാഗം ഒഴിവാക്കിയതോടെ പ്രാദേശിക നീക്കുപോക്കുകൾക്കു പാർട്ടിക്കു മുന്നിൽ സാധ്യത നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയ പ്രമേയത്തിലെ നിലപാട് വിശദീകരിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസിൽ പ്രസംഗിച്ചു. കാരാട്ടിന്റെ മറുപടി പ്രസംഗത്തിനു മുമ്പ് യെച്ചൂരിക്ക് അവസരം നൽകിയത് പ്രത്യേകതയായി.രണ്ടുപേർ തമ്മിലുള്ള ബലാബലം പാർട്ടി കോൺഗ്രസിനെ ബാധിക്കരുതെന്ന താൽപര്യമാണ് ഒത്തുതീർപ്പിലേക്ക് നീങ്ങാൻ വഴിയൊരുക്കിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും, ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരുമാണ് ഈ അനുരഞ്ജന നീക്കത്തിന് മുൻകൈയെടുത്തതെന്നറിയുന്നു.യെച്ചൂരി വോട്ടെടുപ്പ് ആവശ്യപ്പെടരുതെന്നും കാരാട്ട് ഭേദഗതിക്ക് തയ്യാറാകണമെന്നും മണിക് സർക്കാരാണ് ആവശ്യപ്പെട്ടത്.ഇരുപക്ഷങ്ങൾക്കും സ്വീകാര്യമായ തീരുമാനം ഔദ്യോഗികമായി കൊണ്ടുവരാനാണ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനം.ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന യെച്ചൂരി വ്യക്തമാക്കി.
കരട് രാഷ്ട്രീയ പ്രമേയത്തിൽ രഹസ്യബാലറ്റെന്ന പതിവില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഭേദഗതികളിൽ വോട്ടെടുപ്പ് എങ്ങനെ വേണമെന്നതിനെ കുറിച്ച് പാർട്ടിയുടെ ഭരണഘടനയിൽ പറയുന്നില്ല. നിലപാടു തള്ളപ്പെട്ടാലും സീതാറാം യച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്നും കാരാട്ട് വ്യക്തമാക്കി.
പാർട്ടി കോൺ്ഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ രഹസ്യ ബാലറ്റിലുള്ള വോട്ടെടുപ്പ് വേണമെന്നാണ് ജനറൽ സെക്രട്ടറി അനുകൂലികൾ ആവശ്യപ്പെട്ടിരുന്നത്. പശ്ചിമ ബംഗാൾ ഉൾപ്പടെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യെച്ചൂരിയുടെ ഭേദഗതിക്കൊപ്പമാണ്. ഇവർ രഹസ്യ ബാലറ്റ് വേണമെന്ന് ആവശ്യമുന്നയിച്ചു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സ്റ്റിയറിങ് കമ്മിറ്റിയായ പോളിറ്റ് ബ്യൂറോയാണ്. യെച്ചൂരിയുടെ കോൺഗ്രസ് സഹകരണം എന്ന ആവശ്യത്തെ കേരളഘടകം ശക്തമായി എതിർക്കുകയാണ്. ഇന്ന് പൊതു ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച കേരളത്തിൽ നിന്നുള്ള അംഗം കെ.കെ.രാഗേഷ് ജനറൽ സെക്രട്ടറിക്കെതിരേ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ പാർട്ടി കോൺഗ്രസിൽ ഭേദഗതി ആവശ്യപ്പെട്ടത് തെറ്റായിപ്പോയെന്ന് രാഗേഷ് കുറ്റപ്പെടുത്തിയിരുന്നു.
നേരത്തെ, പാർട്ടിക്കുള്ളിൽ ന്യൂനപക്ഷനിലപാട് പ്രകടിപ്പിച്ച വ്യക്തി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കരുത് എന്ന് പറയുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്ന് പ്രകാശ് കാരാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആര് എന്ത് ഉത്തരവാദിത്വമേറ്റെടുക്കണം എന്ന് തീരുമാനിക്കുന്നത് പാർട്ടി നയത്തിന്റെ അടിസ്ഥാനത്തിലാണ്. പാർട്ടി പിളർപ്പിലേക്ക് നീങ്ങുമോ എന്ന് ചോദിച്ചപ്പോൾ നിങ്ങളെന്തെങ്കിലും പ്രതീക്ഷിക്കുന്നുവെങ്കിൽ നിരാശരാകേണ്ടി വരും എന്നായിരുന്നു മറുപടി.
സിപിഎമ്മിൽ എല്ലായ്പ്പോഴും ഭൂരിപക്ഷനിലപാടും ന്യൂനപക്ഷ നിലപാടുമുണ്ട്. എല്ലാ രാഷ്ട്രീയ ചർച്ചകളിലും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉയർന്നുവരും. പാർട്ടി സംഘടനാരീതി അനുസരിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ അനുയോജ്യമായ വേദികളിൽ ഏതംഗത്തിനും ഉന്നയിക്കാം. അങ്ങനെ ഉന്നയിക്കുന്ന വിഷയങ്ങൾ പാർട്ടി ചർച്ച ചെയ്തശേഷം കൂട്ടായി ഒരു തീരുമാനമെടുത്താൽ അതാകും പാർട്ടിയുടെ നയം
കരട് രാഷ്ട്രീയപ്രമേയത്തിന്മേൽ ഭേദഗതി കൊണ്ടുവരുന്ന ഓരോ പ്രതിനിധിക്കും അതിലുറച്ച് നിൽക്കാനും വോട്ടിങ് ആവശ്യപ്പെടാനും അവകാശമുണ്ട്. കഴിഞ്ഞ പാർട്ടി കോൺഗ്രസിലും അഞ്ചിലേറെ ഭേദഗതികൾ വോട്ടിനിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെ വോട്ടിനിട്ട് അംഗീകരിക്കുകയോ തള്ളുകയോ ചെയ്തശേഷം അന്തിമമായി തീരുമാനത്തിലെത്തിയാൽ പിന്നീട് ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഇല്ല. പ്രമേയം ഏതുരൂപത്തിൽ അംഗീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടി കോൺഗ്രസ് പ്രതിനിധികളാണ്. സ്റ്റിയറിങ് കമ്മിറ്റിയായ പി.ബി നിർദ്ദേശിക്കുന്ന ചട്ടക്കൂടിനകത്ത് നിന്ന് കൊണ്ടായിരിക്കും ആ പ്രക്രിയ പൂർത്തിയാക്കുക.
പാർട്ടി ഭരണഘടനയനുസരിച്ച് കേന്ദ്രകമ്മിറ്റിയെയോ കീഴ്ഘടകങ്ങളെയോ സമ്മേളനത്തിൽ വച്ച് തിരഞ്ഞെടുക്കാനാണ് രഹസ്യബാലറ്റിങ്. അത് മത്സരമുണ്ടാവുന്ന ഘട്ടത്തിലാണ്. മറ്റൊരു തീരുമാനത്തിലും രഹസ്യബാലറ്റിങ് രീതിയില്ല. പാർട്ടിയുടേത് രാഷ്ട്രീയ, സംഘടനാ ചട്ടക്കൂടിനനുസരിച്ച് പ്രവർത്തിക്കാനുള്ള ഭരണഘടന മാത്രമാണ്. അല്ലാതെ രാജ്യത്തിന്റെ ഭരണഘടനയല്ല. കരട് രാഷ്ട്രീയപ്രമേയത്തിന്മേലുള്ള അഭിപ്രായം പ്രതിനിധികൾ പരസ്യമായി തന്നെയാണ് പാർട്ടികോൺഗ്രസ് വേദിയിൽ പ്രകടിപ്പിക്കുന്നത്. അപ്പോൾ പിന്നെ അത് അംഗീകരിക്കുന്നതിന് രഹസ്യവോട്ടെടുപ്പിന്റെ ആവശ്യമില്ല.
പാർട്ടി കോൺഗ്രസ് മുമ്പാകെ ഒരു കരട് രാഷ്ട്രീയപ്രമേയമേ അവതരിപ്പിച്ചിട്ടുള്ളൂ. ഭൂരിപക്ഷ രേഖയോ ന്യൂനപക്ഷ രേഖയോ കേന്ദ്രകമ്മിറ്റി രേഖയോ ബദൽ രേഖയോ ഒന്നുമില്ല. കരട് രാഷ്ട്രീയപ്രമേയം തയാറാക്കി പാർട്ടി അംഗങ്ങളിലേക്ക് എത്തിക്കുക എന്നത് കേന്ദ്രകമ്മിറ്റിയുടെ ചുമതലയാണ്. പാർട്ടി കോൺഗ്രസിന് രണ്ട് മാസം മുമ്പേ അത് സർക്കുലേറ്റ് ചെയ്യണം. ആ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ പിന്നീട് പാർട്ടി കോൺഗ്രസാണ് അത് പരിഗണിക്കേണ്ടത്. കേന്ദ്രകമ്മിറ്റിയേക്കാളും ഉയർന്ന വേദിയാണത്.കരട് രാഷ്ട്രീയപ്രമേയം ജനറൽസെക്രട്ടറിമാർ തന്നെ അവതരിപ്പിക്കണമെന്നില്ല. ഇ.എം.എസ് ജനറൽസെക്രട്ടറിയായിരുന്നപ്പോൾ ബി.ടി. രണദിവെ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരബാദിൽ നടന്ന 17ാം പാർട്ടി കോൺഗ്രസിൽ സുർജിത് ആയിരുന്നു ജനറൽസെക്രട്ടറി. അന്ന് പ്രമേയം അവതരിപ്പിച്ചത് താനാണെന്നും കാരാട്ട് പറഞ്ഞു.
കരട് പ്രമേയത്തിലെ ഭേദഗതികൾ അംഗീകരിച്ചില്ലെങ്കിൽ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് മുതിർന്ന നേതാവ് വി. എസ് അച്യുതാനന്ദൻ സൂചിപ്പിച്ചിരുന്നു.സീതാറാം യെച്ചൂരിയെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.മതേതര ജനാധിപത്യ പാർട്ടികളുമായി യോജിക്കണമെന്നാണ് ഭേദഗതിയിലെ ഉള്ളടക്കം. ബിജെപിയെ പരാജയപ്പെടുത്താൻ ഇത് ആവശ്യമാണെന്ന് സൂചിപ്പിച്ച അദ്ദേഹം, ബിജെപിയെ ഫാസിസ്റ്റ് പാർട്ടിയായി കണക്കാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്