Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൂറു ഗ്രാമങ്ങൾ ഏറെറടുക്കുന്നു, ഒന്നരക്കോടി അനാഥകൾക്ക് സമ്മാനിച്ചു: വിസ്മയ പദ്ധതികളുമായി മർകസ്

നൂറു ഗ്രാമങ്ങൾ ഏറെറടുക്കുന്നു, ഒന്നരക്കോടി അനാഥകൾക്ക് സമ്മാനിച്ചു: വിസ്മയ പദ്ധതികളുമായി മർകസ്

കോഴിക്കോട് : മർകസ് നാല്പത്തിയൊന്നാം സ്ഥാപകദിനത്തിന്റെ ഭാഗമായി രാജ്യത്തെ കഷ്ടപ്പാടുകളുടെ മധ്യത്തിൽ കഴിയുന്ന ജനവിഭാഗങ്ങൾ അധിവസിക്കുന്ന നൂറു ഗ്രാമങ്ങൾ ഏറ്റെടുക്കുന്ന പദ്ധതി പ്രഖ്യാപനം പ്രൗഢമായി. ഇന്ത്യയുടെ ഇരുപത്തി രണ്ടു സംസ്ഥാനങ്ങളിലെ 5000 അനാഥകൾക്ക് നൽകുന്ന വിദ്യാഭ്യാസ -ജീവിത ചെലവുകൾക്കുള്ള ഫണ്ടിന്റെ ഭാഗമായി ഒന്നരക്കോടി രൂപയും പരിപാടിയിൽ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പത്തു ലക്ഷം നോട്ടുബുക്കുകൾ നൽകുന്ന പദ്ധതിക്കും തുടക്കമായി.

നാല് മുഖ്യപദ്ധതികൾ നടപ്പിലാക്കിയാണ് നൂറു വില്ലേജുകളെ പുതിയ വെളിച്ചം നൽകി ഏറ്റെടുക്കുന്ന മിഷൻ സ്മാർട്ട് വില്ലേജ് ഉയർത്തിക്കൊണ്ടുവരുന്നത് . വിദ്യാഭ്യസ സ്ഥാപനങ്ങൾ നിർമ്മിച്ചു ആധുനിക വൈജ്ഞാനിക പദ്ധതികൾ അവതരിപ്പിച്ചു നടപ്പിലാക്കുക, സാമൂഹിക സാമ്പത്തിക അവിവൃദ്ധിക്കുള്ള പ്രത്യേക മിഷനുകൾ , ഗാർഹിക-ആരോഗ്യ മേഖലയിൽ സ്തുത്യർഹമായി ഇടപെടുക, കാർഷിക മേഖലയെ ശാക്തീകരിച്ചു ഗ്രാമീണ മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കലും വിഷമയമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ ഉത്പാദിപ്പിച്ചു ഗ്രാമീണ ജനതയുടെ ആരോഗ്യ ജീവിതം സാധ്യമാക്കുക എന്നിവയാണ് മർകസ് ഏറ്റെടുക്കുന്ന വില്ലേജുകളിൽ നടപ്പിൽ വരുത്തുന്ന പദ്ധതികൾ.

മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പാർശുവത്കരിക്കപ്പെട്ട രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ജനവിഭാഗങ്ങളുടെ വിദ്യഭ്യാസ സാമൂഹിക മുന്നേറ്റം സാധ്യമാക്കുവാൻ ക്രിയാത്മകമായി മർകസ് ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെയും വടക്കു കിഴക്കൻ സംസ്ഥാങ്ങളിലെയും പല ഗ്രാമീണ മേഖലകളും അങ്ങേയറ്റം വൈഷമ്യങ്ങൾ അനുഭവിക്കുന്നവയാണ്. അത്തരം പ്രദേശങ്ങളിലാണ് സമ്പൂർണ്ണ നവോഥാനം സാധ്യമാക്കുന്ന പദ്ധതികൾക്ക് മർകസ് ആരംഭം കുറിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനാഥക്കുട്ടികൾക്ക് വീട്ടിലിരുന്നു പഠിക്കാൻ സൗകര്യം ഒരുക്കി ആവശ്യമായ സാമ്പത്തിക സഹായമായ ഒന്നരക്കോടി രൂപയുടെ വിതരണം വിവിധ ജില്ലകളിൽ നിന്നെത്തിയ ഓർഫൻ കെയർ വിദ്യാർത്ഥികൾക്ക് നൽകി കാന്തപുരം നിർവഹിച്ചു.

ഫലസ്തീൻ ഇന്ത്യ മിഷൻ ഡെപ്യൂട്ടി അംബാസിഡർ ഡോ. വാഇൽ ബത്‌റഹ്കി മർകസ് ദിന ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള ആധുനിക കാലത്തെ ബന്ധം ശക്തമാക്കുന്നതിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് പങ്കുവഹിക്കാൻ പറ്റുമെന്ന് അദ്ദേഹം പറഞ്ഞു. മർകസ് ജീവകാരുണ്യ വിദ്യാഭ്യാസ രംഗത്ത് കാഴ്ച വെക്കുന്ന സേവനങ്ങൾ തന്നെ അതിശയിപ്പിക്കുന്നുവെന്നും
ധിഷണയുള്ള പണ്ഡിത നേതൃത്വമാണ് ലോകത്തെ മുസ്ലിം സമൂഹം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഉപഹാരം അദ്ദേഹം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് സമ്മാനിച്ചു.വിവിധ സേവന രംഗങ്ങളിൽ മാതൃകാപരമായി ഇടപെട്ട പത്തുപേരെ ചടങ്ങിൽ ആദരിച്ചു. മർകസ് ഖിദ്മ മെമ്പർമാരുടെ സംഗമവും പരിപാടിയിൽ നടന്നു.

മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. സ്മാർട്ട് വില്ലേജ് പദ്ധതിയുടെ ലോഞ്ചിങ് ചെന്നൈ ജില്ലാ ജഡ്ജി ജസ്റ്റിസ് സാക്കിർ ഹുസൈൻ നിർവ്വഹിച്ചു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മർകസ് ദിന പദ്ധതികൾ അവതരിപ്പിച്ചു സംസാരിച്ചു. കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ, വി.പി.എം ഫൈസി വില്യാപ്പള്ളി, മുഖ്താർ ഹസ്രത്ത്, റഷീദ് പുന്നശ്ശേരി, നിയാസ് മാസ്റ്റർ പ്രസംഗിച്ചു. അബൂബക്കർ സഖാഫി പന്നൂർ സ്വാഗതവും ഉനൈസ് മുഹമ്മദ് നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP