ഒരാഴ്ചയായി പുതിയ അഡ്മിഷനില്ല; നിർബന്ധിച്ച് ഡിസ്ചാർജ് നൽകിയപ്പോൾ പലരും ബില്ലടച്ചില്ല; നഴ്സുമാരോട് ഏറ്റുമുട്ടി ഇനിയും നഷ്ടംവരുത്താനില്ലെന്ന് ഒരു വിഭാഗം ആശുപത്രി ഉടമകൾ; ശമ്പള വർധനയ്ക്കെതിരെ കോടതിയിൽ പോകുമെന്ന് ഔദ്യോഗിക വിഭാഗം; കെവിഎമ്മിനുള്ള സാമ്പത്തിക സഹായത്തിനെതിരെയും പ്രതിഷേധം; നഴ്സുമാരുടെ ശമ്പള വർധനയെച്ചൊല്ലി ആശുപത്രി മുതലാളിമാരുടെ സംഘടന പിളർപ്പിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഐതിഹാസിക സമരം വിജയത്തിലേക്ക് എത്തിയതിന് പിന്നാലെ കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സംഘടന പിളർപ്പിലേക്ക്. നഴ്സുമാർക്ക് സർക്കാർ പുതിയ വിജ്ഞാപനത്തിലൂടെ നിർദ്ദേശിച്ച ശമ്പളം നൽകാനാവില്ലെന്ന് വ്യക്തമാക്കി ഇപ്പോൾ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ ഔദ്യോഗിക വിഭാഗം കോടതിയിൽ പോകാൻ ഒരുങ്ങുകയാണ്. എന്നാൽ ഇനിയും നഴ്സുമാരുമായി പോരാടിയാൽ വൻ സാമ്പത്തിക നഷ്ടമാണ് ആശുപത്രികൾക്ക് ഉണ്ടാവുകയെന്ന് തിരിച്ചറിഞ്ഞ് ഇതിനെതിരെ സംഘടനയിൽ മിക്ക ജില്ലാ ഘടകങ്ങളും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെയാണ് സംഘടന പിളർപ്പിലേക്ക് നീങ്ങുന്നത്.
മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ ഘടകങ്ങളിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, മലപ്പുറം, കൊല്ലം എന്നിവിടങ്ങളിലെ ആശുപത്രി ഉടമകൾ നഴ്സുമാരോട് ഏറ്റുമുട്ടാനില്ലെന്നും സർക്കാർ പ്രഖ്യാപിച്ച പ്രകാരമുള്ള ശമ്പളം നഴ്സുമാർക്ക് നൽകാൻ തയ്യാറാണെന്നും തീരുമാനമെടുക്കുകയായിരുന്നു. ഇതോടെ അസോസിയേഷനിൽ പൊട്ടിത്തെറിയായി. ഒരു കാരണവശാലും ഇനി നഴ്സുമാരോട് സമരത്തിനില്ലെന്ന് ഒരു പക്ഷവും സർക്കാർ ഉത്തരവിനെതിരെ കോടതിയിൽ പോകണമെന്ന് മറുപക്ഷവും വാദിച്ചു. ഇതോടെയാണ് സംഘടന പിളരുന്നത്. നഴ്സുമാരെ അനുകൂലിക്കുന്നവർ ഒരുമിച്ച് പുതിയ സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു .
കോഴിക്കോട് ആസ്ഥാനമായായിരിക്കും പുതിയ സംഘടന പ്രവർത്തിക്കുകയെന്നാണ് ലഭിക്കുന്ന വിവരം. സർക്കാർ വിജ്ഞാപനത്തെ കോടതിയിൽ ചോദ്യംചെയ്യുമെന്ന നിലപാടെടുത്ത് മുന്നോട്ടുപോകുകയാണ് ഔദ്യോഗിക പക്ഷം എന്നാൽ ഇപ്പോൾ അഞ്ചു ജില്ലകളിലെ ആശുപത്രി ഉടമകളാണ് സർക്കാർ ഉത്തരവ് അനുസരിക്കാനും ഇനി ഏറ്റുമുട്ടലിന് ഇല്ലെന്നും നിലപാട് സ്വീകരിച്ചതെങ്കിലും കൂടുതൽ ജില്ലകൾ ഇവർക്കൊപ്പം ചേരുമെന്നാണ് സൂചനകൾ. നിലവിൽ സംഘടനയെ നയിക്കുന്നവരുടെ ഏകാധിപത്യപരമായ നിലപാടാണ് പ്രശ്നങ്ങൾ ഇത്രയും വഷളാക്കിയതെന്ന വിലയിരുത്തലിലാണ് ആശുപത്രി ഉടമകളിൽ ഭൂരിഭാഗം പേരും.
അതേസമയം, ആശുപത്രി ഉടമകൾ ശമ്പളം നൽകാൻ തയ്യാറില്ലെന്ന നിലപാട് കൈക്കൊള്ളുന്ന സാഹചര്യത്തിൽ ഈ ആവശ്യമുന്നയിച്ച് ആശുപത്രികൾക്ക് നോട്ടീസ് നൽകാനും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ വിജ്ഞാപന പ്രകാരമുള്ള ശമ്പള വർധന മുൻകാല പ്രാബല്യത്തോടെ തന്നെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുന്നത്.
എറണാകുളം ജില്ലയിലെ മിക്ക ആശുപത്രി ഉടമകൾക്കും നഴ്സുമാർക്ക് സർക്കാർ പ്രഖ്യാപിച്ച ശമ്പളം നൽകണമെന്ന നിലപാടുള്ളവരാണ്. ഇവരും പുതിയ സംഘടനയിലേക്ക് ചേക്കേറുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ നഴ്സുമാർക്ക് കൂടിയ ശമ്പളം നൽകരുതെന്ന നിലപാടുള്ളവർ ന്യൂനപക്ഷമായി മാറിയേക്കുമെന്നാണ് സൂചനകൾ. എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് നിലവിൽ വൻകിട ആശുപത്രികൾ കൂടുതലുള്ളത്. അതിനാൽ തന്നെ ഈ ജില്ലകളിലെ മാനേജ്മെന്റുകൾ നഴ്സുമാർക്ക് അനുകൂലമായ നിലപാടെടുത്താൽ അത് ഫലത്തിൽ നഴ്സുമാർക്കെതിരെ നിലകൊള്ളുന്ന ഔദ്യോഗിക വിഭാഗത്തെ ന്യൂനപക്ഷമാക്കി മാറ്റുമെന്നാണ് വിലയിരുത്തലുകൾ.
നഴ്സുമാരുടെ സമരത്തെ നേരിടാനായി വലിയ തയ്യാറെടുപ്പുകളാണ് ആശുപത്രി ഉടമകൾ നടത്തിയിരുന്നത്. 24 മുതൽ അനിശ്ചിതകാല പണിമുടക്കും ലോംഗ് മാർച്ചും യുഎൻ എ പ്രഖ്യാപിച്ചിരുന്നു. ഇതിന് ഒരാഴ്ച മുമ്പുതന്നെ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് മിക്ക സ്വകാര്യ ആശുപത്രികളും ഒഴിവാക്കിത്തുടങ്ങിയിരുന്നു. രോഗികളെ ആശുപത്രിയിൽ നിന്ന് ഒഴിവാക്കാനായി മിക്കവരേയും നിർബന്ധിത ഡിസ്ചാർജ് നൽകി പറഞ്ഞയക്കുകയും ചെയ്തു. ഇതോടെ ഇത്തരത്തിൽ പറഞ്ഞയച്ച ഭൂരിപക്ഷവും ആശുപത്രി ബിൽ അടയ്ക്കാതെ പോയത് വലിയ നഷ്ടമാണ് ആശുപത്രി ഉടമകൾക്ക് വരുത്തിവച്ചത്. സമരം തുടർന്നാൽ സ്ഥിതി ഭീകരമാകുമെന്നും ആശുപത്രികൾക്ക് എതിരെ തന്നെ ജനരോഷം തിരിയുമെന്നും വിലയിരുത്തലുണ്ടായി. ഇതെല്ലാമാണ് ആശുപത്രി ഉടമകളിൽ വലിയൊരു വിഭാഗത്തെ ഇനിയൊരു ഏറ്റുമുട്ടൽ നഴ്സുമാരുമായി വേണ്ടെന്ന നിലപാടെടുക്കാൻ പ്രേരിപ്പിക്കുന്നത്.
ഇനിയും ഏറ്റുമുട്ടിയാൽ നഷ്ടം കൂടുതലാകുമെന്നാണ് സംഘടന ഉപേക്ഷിച്ച് പുതിയ സംഘടന രൂപീകരിക്കാൻ തീരുമാനിച്ച ജില്ലാ ഘടകങ്ങളുടെ വിലയിരുത്തൽ. ഇതനെല്ലാം പുറമെ കെവി എം ആശുപത്രി സമരം ഒത്തുതീർപ്പാക്കാതിരിക്കാൻ മാസം 25 ലക്ഷം വീതം മാനേജ്മെന്റ് അസോസിയേഷൻ നൽകുന്നുണ്ട്. ഇത് നിർത്തലാക്കണമെന്ന ആവശ്യവും അസോസിയേഷനിൽ ഉയർന്നു. നഴ്സുമാരുടെ സമരം പരാജയപ്പെടുത്താൻ ഇത്തരത്തിൽ സാമ്പത്തിക സഹായം ഒരു ആശുപത്രിക്ക് നൽകുന്നത് എന്തിനെന്ന ചോദ്യമാണ് പലരും ഉയർത്തിയത്. ഇതും സംഘടനയുടെ പിളർപ്പിന് കാരണമായി.
എന്നാൽ സർക്കാർ വിജ്ഞാപനത്തെ കോടതിയിൽ ചോദ്യം ചെയ്യാനാണ് അസോസിയേഷൻ തീരുമാനിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള അഭിപ്രായം അവർ നേരത്തേ അറിയിച്ചിരുന്നു. സർക്കാർ കഴിഞ്ഞവർഷം പ്രഖ്യാപിച്ച ശമ്പളം നൽകാനാവില്ലെന്ന നിലപാടാണ് മാനേജ്മെന്റ് അസോസിയേഷൻ ഇതുവരെ കൈക്കൊണ്ടത്. സർക്കാരുമായി നടത്തിയ ചർച്ചയിലും ആശുപത്രി ഉടമകളുടെ അസോസിയേഷൻ ഈ നിലപാടാണ് സ്വീകരിച്ചത്. സർക്കാർ ഏകപക്ഷീയമായാണ് ഇപ്പോൾ നഴ്സുമാർക്ക് വേണ്ടി വിജ്ഞാപനമിറക്കിയതെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ പക്ഷം. മറ്റന്നാൾ എറണാകുളത്ത് മാനേജ്മെന്റ് അസോസിയേഷൻ യോഗം ചേരുന്നുണ്ട്. തുടർന്ന് കോടതിയെ സമീപിക്കുന്ന കാര്യം ഉൾപ്പെടെ തീരുമാനിക്കും. മുൻകാല പ്രാബല്യം നൽകാനാവില്ലെന്ന നിലപാടാണ് ഔദ്യോഗിക വിഭാഗം സ്വീകരിക്കുന്നത്.
അതേസമയം, സംഘടനയിൽ പിളർപ്പുണ്ടായാൽ കേരളത്തിൽ വലിയൊരു വിഭാഗം ആശുപത്രി ഉടമകൾ നഴ്സുമാരെ അനുകൂലിക്കുന്ന നിലവരും. കോടതിയെ സമീപിച്ചാൽ ഇക്കാര്യവും കോടതിയിൽ ഉന്നയിക്കപ്പെടും. അത് ആശുപത്രി ഉടമകൾക്ക് തിരിച്ചടിയായേക്കുമെന്നും സൂചനകൾ വരുന്നു.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍