അഞ്ചുകൊല്ലം മുമ്പത്തെ ശമ്പള വർധനയ്ക്ക് വേണ്ടി 116 പേരിൽ 110 പേരും സമരത്തിന് ഇറങ്ങിയിട്ടും ഒരു കുലുക്കവുമില്ല; സമരം നിർത്തിയാലും തിരിച്ചെടുക്കില്ലെന്ന് വാശി; മന്ത്രിമാരായ തോമസ് ഐസക്കിനേയും തിലോത്തമനേയും ജില്ലാ കളക്ടറേയും ധിക്കരിച്ചു; പിഴ അടയ്ക്കാൻ ഉള്ള ഉത്തരവിനും പുല്ലുവില; നഴ്സുമാർ വൻ വിജയം ആഘോഷിക്കുമ്പോഴും ചേർത്തല കെവിഎമ്മിന് മാത്രം കുലുക്കമില്ല; മുഖ്യമന്ത്രി നേരിട്ട് ഇടപെടുമെന്ന പ്രതീക്ഷയിൽ നഴ്സുമാർ
ആർ പീയൂഷ്
കൊച്ചി: പാലംകുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന മട്ടിൽ നിൽക്കുന്ന ചേർത്തലയിലെ കെവി എം ആശുപത്രി മുതലാളിയെ പിടിച്ചുകുലുക്കാൻ സാക്ഷാൽ മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങുന്നു. അഞ്ചുകൊല്ലം മുമ്പ് പ്രഖ്യാപിച്ച ശമ്പള വർധനപോലും നടപ്പാക്കാതെ നഴ്സുമാരുടെ സമരത്തെ നേരിടുന്ന ആശുപത്രി ഉടമ മുമ്പ് രണ്ട് മന്ത്രിമാർതന്നെ ചർച്ച നടത്തിയിട്ടും വഴങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി തന്നെ ഇടപെടുന്നത്.
നഴ്സുമാരുടെ ഐതിഹാസിക സമരം വിജയിച്ചതിന് പിന്നാലെ 200 ദിവസം പിന്നിട്ട ചേർത്തല കെവി എം ആശുപത്രിയിലെ സമരവും അവസാനിക്കാൻ വഴിയൊരുങ്ങുന്നതായാണ് സൂചന. ഇതിനായി മുഖ്യമന്ത്രി പിണറായി തന്നെ നേരിട്ട് ഇടപെടുമെന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. നഴ്സുമാരുടെ ലോംഗ് മാർച്ച് നടക്കുമെന്ന ഘട്ടത്തിലാണ് സർക്കാർ അവരുടെ ശമ്പള വർധന നടപ്പാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സമരം തൽക്കാലം അവസാനിപ്പിച്ചെങ്കിലും ശമ്പള വർധനവിന് ഒപ്പം തന്നെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഉയർത്തിക്കാട്ടിയ വിഷയമായിരുന്നു ചേർത്തല കെവി എം ആശുപത്രിയിലെ പ്രശ്നപരിഹാരവും. ഇതും ഉടൻ തന്നെ പരിഹരിക്കാമെന്ന ഉറപ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് യുഎൻഎ നേതാക്കളെ അറിയിച്ചിരിക്കുന്നത്.
ശമ്പളവർധന വിഷയത്തിൽ ഐതിഹാസികമായ സമരം വിജയിച്ചെങ്കിലും യുഎൻഎ ആഹ്ളാദ പ്രകടനം നടത്തിയില്ല. കെവി എം ആശുപത്രിയിലെ വിഷയംകൂടി പരിഹരിക്കപ്പെടാതെ സമരരംഗത്തുനിന്ന് മാറാൻ ആവില്ലെന്ന നിലപാടാണ് സംഘടന ഇതിലൂടെ പ്രകടമാക്കിയത്. കെവി എം ആശുപത്രിയിലെ നഴ്സുമാരുടെ പ്രശ്നം പരിഹരിക്കപ്പെടുംവരെ അവർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും സംഘടന പ്രഖ്യാപിച്ചുകഴിഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ സിപിഎം നേതാവ് എംവി ജയരാജൻ തന്നെ ഇക്കാര്യം യുഎൻഎ നേതാക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആശുപത്രി ഉടമയുമായും യുഎൻഎയുമായും ഇടപെട്ട് ചർച്ച നടത്തുമെന്ന വിവരമാണ് ജയരാജൻ അറിയിച്ചിട്ടുള്ളത്. വിഷയത്തിൽ മാസങ്ങൾക്ക് മുമ്പുതന്നെ മന്ത്രിമാരായ തോമസ് ഐസക്കും പി തിലോത്തമനും ഇടപെട്ടിരുന്നു. മന്ത്രിമാർ ഇരുവരും ആശുപത്രി ഉടമ ഹരിദാസുമായി ചർച്ച നടത്തി പ്രശ്നം ഒത്തുതീർപ്പാക്കണമെന്ന് അപേക്ഷിച്ചെങ്കിലും അത് നടന്നില്ല. മന്ത്രിമാരുടെ മുന്നിൽ ഒത്തുതീർപ്പിന് സമ്മതം മൂളിയാലും പിന്നീട് അതിൽനിന്ന് പിന്നോട്ടുപോകുകയാണ് ആശുപത്രിയുടമയെന്ന് യുഎൻഎ പിന്നീട് വ്യക്തമാക്കിയിരുന്നു. ജില്ലാ കളക്ടറും പലതവണ പ്രശ്നപരിഹാരത്തിന് ശ്രമിച്ചു പരാജയപ്പെട്ടു.
ഇത്തരത്തിൽ പ്രശ്നപരിഹാരം നീണ്ടുപോയതോടെ ആശുപത്രി അടച്ചിടുമെന്ന ഭീഷണിമുഴക്കിയാണ് ഉടമ തന്ത്രം പയറ്റിയിരുന്നത്. എന്നാൽ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് യുഎൻഎ സ്വീകരിച്ചതോടെ പ്രക്ഷോഭം ശക്തമായി. ഇരുന്നൂറുദിവസത്തിലേറെയായി ഇപ്പോൾ സമരം. സംസ്ഥാനതലത്തിൽ തന്നെ പ്രക്ഷോഭം വ്യാപിപ്പിച്ചപ്പോൾ കെവി എം ആശുപത്രിയിലെ വിഷയവും പരിഹരിക്കപ്പടണമെന്ന് ഓരോ വേളയിലും യുഎൻഎ ശക്തമായി ഉന്നയിക്കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ സമരം നടത്തിയ നഴ്സുമാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് വരെ ഉണ്ടാകുന്ന സ്ഥിതിയുണ്ടായി.
2013ൽ പ്രഖ്യാപിച്ച ശമ്പള വർധനവുപോലും നടപ്പാക്കില്ലെന്ന വാശിയിലാണ് കെവി എം ആശുപത്രിയുടമ ഹരിദാസ്. ഇതോടെയാണ് നഴ്സുമാർ അനിശ്ചിതകാല സമരം തുടങ്ങിയത്. ഇതോടെ ആകെയുള്ള 116 നഴ്സുമാരിൽ 110 പേരും സമരത്തിന് ഇറങ്ങിയിട്ടും ഉടമ വഴങ്ങിയില്ല. നേരത്തെ പുറത്താക്കിയവരെ തിരിച്ചെടുക്കില്ലെന്നും ശമ്പളം കൂട്ടുന്ന പ്രശ്നമില്ലെന്നും ആശുപത്രി അടച്ചിടുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരത്തിൽ കീറാമുട്ടിയായി നിൽക്കുന്ന വിഷയം മുഖ്യമന്ത്രി ഇടപെടുമന്ന് പറഞ്ഞതോടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാർ.
ഇപ്പോഴും 90 പേർ ഇവിടെ സമരരംഗത്താണ്. ഇവരെ തിരിച്ചെടുക്കില്ലെന്നും അതിനുള്ള സാമ്പത്തിക ശേഷി ഇല്ലെന്നുമാണ് ഇപ്പോഴത്തെ ആശുപത്രിയുടെ നിലപാട്. നഴ്സുമാർ ഒന്നടങ്കം സമരത്തിലായതോടെ നാമമാത്രമായ രോഗികളെ വച്ച് ആശുപത്രി പ്രവർത്തിപ്പിക്കുന്നുമുണ്ട്. യുഎൻഎയ്ക്ക് വഴങ്ങി ആശുപത്രിയുടമ മുട്ടുമടക്കാതിരിക്കാൻ ഇതുവരെ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ സഹായവും നൽകിവരികയായിരുന്നു. ശമ്പള വിഷയത്തിൽ പരിഹാരത്തിന് സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും കെവി എം ആശുപത്രി വിഷയം ഇപ്പോഴും മാറ്റമൊന്നുമില്ലാതെ നിൽക്കുകയാണ്.
ഇതും അടിയന്തിരമായി പരിഹരിക്കപ്പെടണമെന്നും ഇല്ലെങ്കിൽ സമരം ശക്തമാക്കുമെന്നും യുഎൻഎ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ മുഖ്യമന്ത്രിതന്നെ നേരിട്ട് വിഷയത്തിൽ ഇടപെടുമെന്നും പരിഹരിക്കുമെന്നും വ്യക്തമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇതുവരെ കെവി എം ആശുപത്രി വിഷയത്തിൽ ചർച്ച നടന്നിട്ടില്ല. ഇപ്പോൾ അതിന് സന്നദ്ധത അറിയിച്ചതോടെ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഴ്സസ് അസോസിയേഷനും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍