ഇൻഫാം ദേശീയ നേതൃസമ്മേ ളനവും കർഷക റാലിയും 27ന് കാഞ്ഞിരപ്പള്ളിയിൽ
കോട്ടയം: ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ് (ഇൻഫാം) ദേശീയ നേതൃസമ്മേളനവും കർഷകറാലിയും കാഞ്ഞിരപ്പള്ളിയിൽ ഏപ്രിൽ 27ന് നടക്കും. ഇൻഫാമിന്റെ 17-ാം ദേശീയ നേതൃസമ്മേളനത്തിനാണ് കാഞ്ഞിരപ്പള്ളി ആതിഥേയത്വം വഹിക്കുന്നത്. ദേശീയ സമ്മേളനത്തിനും കർഷകറാലിക്കും മുന്നൊരുക്കമായി സംസ്ഥാനത്തുടനീളം 100 കേന്ദ്രങ്ങളിൽ നടന്ന കർഷകവിളംബരസമ്മേളനങ്ങൾ ഇതിനോടകം പൂർത്തിയായി.
കാർഷിക കടങ്ങൾ എഴുതിത്ത്തള്ളുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടുപ്രകാരമുള്ള ന്യായവിലകർഷകന് ലഭ്യമാക്കുക, വിള ഇൻഷ്വറൻസിനോടൊപ്പം കർഷക ഇൻഷ്വറൻസും ഏർപ്പെടുത്തുക, റബർ, കുരുമുളക്, ഏലമുൾപ്പെടെ കാർഷികമേഖലയുടെ നടുവൊടിക്കുന്ന രാജ്യന്തര കരാറുകൾ തിരുത്തുക, കൃഷിഭൂമിയുടെ താരിഫ് വില കാർഷിക വരുമാനത്തിന നുസൃതമായി പുനർനിർണ്ണയിക്കുക, പരിസ്ഥിതിമൗലികവാദികൾ കൈക്കലാക്കുന്ന കാർബൺഫണ്ട് വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്ന കർഷകർക്ക് ലഭ്യമാക്കുക, കൃഷിഭൂമിയുടെ നികുതിയെടുക്കൽ നിഷേധിക്കുന്ന നടപടിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻവാങ്ങുക, സമയബന്ധിതമായി നെല്ലുസംഭരിച്ച് സംഭരണവില കൃത്യമായി നൽകുക, കേരള കാർഷിക വികസനനയത്തിൽ പ്രഖ്യാപിച്ച പതിനായിരം രൂപ കർഷകപെൻഷൻ കാലതാമസം കൂടാതെ വിതരണം ചെയ്യുക, കർഷകർ നേരിടുന്ന വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരമുണ്ടാകുക, പശ്ചിമഘട്ടപരിസ്ഥിതിലോല പ്രശ്നമുൾപ്പെടെ വിവിധ ഭൂപ്രശ്നങ്ങൾക്ക് അടിയന്തരനിയമനിർമ്മാണവും നടപടികളുമുണ്ടാകുക തുടങ്ങി വിവിധ കാർഷിക വിഷയങ്ങളിൽ ശക്തമായ കർഷക നീക്കങ്ങൾക്ക് ദേശീയസമ്മേളനം തുടക്കം കുറിക്കും. ബദൽ കാർഷിക വികസനനയവും കർഷക അവകാശരേഖയും സമ്മേളനത്തിൽ പ്രഖ്യാപിക്കും.
ഇൻഫാം സ്ഥാപകചെയർമാൻ ഫാ.മാത്യു വടക്കേമുറിയുടെ കുവപ്പള്ളിയിലുള്ള കബറിടത്തിലെ പ്രാർത്ഥനാശുശ്രൂഷയ്ക്കുശേഷം ദീപശിഖാപ്രയാണം ഏപ്രിൽ 27 വെള്ളിയാഴ്ച 1.45 മണിക്ക് ആരംഭിക്കും. ദീപശിഖാപ്രയാണം 26-ാം മൈലിൽ എത്തുമ്പോൾ അക്കരപ്പള്ളി ഗ്രൗണ്ടിൽ നിന്നും കർഷകറാലിക്ക് തുടക്കമാകും. പേട്ടക്കവലയിൽ ദീപശിഖാ ഘോഷയാത്രയ്ക്കു പിന്നിലായി കർഷകറാലി അണിചേരും. റോഡിന്റെ വലതുവശം ചേർന്ന് റാലി നീങ്ങും. മഹാജൂബിലി ഹാളിൽ (ഫാ.മാത്യു വടക്കേമുറി നഗർ) റാലി എത്തിച്ചേരുമ്പോൾ സമ്മേളനം ആരംഭിക്കും. ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ദേശീയനേതൃസമ്മേളനം ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണവും ഇൻഫാം കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ ആമുഖപ്രഭാഷണവും നടത്തും. ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി,സി.സെബാസ്റ്റൻ കർഷക അവകാശരേഖയും ബദൽ കാർഷികനയവും പ്രഖ്യാപിക്കും. ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, ദേശീയ വൈസ് ചെയർമാൻ കെ.മൈതീൻ ഹാജി, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോർജ്, സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, കൺവീനർ ജോസ് എടപ്പാട്ട്, രൂപതാ പ്രസിഡന്റ് അഡ്വ.എബ്രഹാം മാത്യു എന്നിവർ സംസാരിക്കും. സമ്മേളനത്തിൽവച്ച് ഇൻഫാം ആഗ്രോ ഇന്നൊവേഷൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
കാർഷികമേഖലയിലെ പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കർഷകർ സംഘടിച്ചു നീങ്ങുന്നതിന്റെ തുടക്കമാണ് ഇൻഫാം കർഷകറാലി. വിവിധ കാർഷികമേഖലയിൽ നിന്ന് ആയിരക്കണക്കിന് കർഷകർ റാലിയിൽ പങ്കുചേരും.
ഇൻഫാം ദീപശിഖാപ്രയാണം കൂവപ്പള്ളിയിൽ നിന്നും
കൂവപ്പള്ളി സെന്റ് ജോസഫ് ചർച്ചിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇൻഫാം സ്ഥാപക ചെയർമാൻ ഫാ.മാത്യു വടക്കേമുറിയുടെ കബറിടത്തിങ്കൽ ഏപ്രിൽ 27ന് ഉച്ചകഴിഞ്ഞ് 1.45 ന് കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കൽ നടത്തുന്ന പ്രാർത്ഥനാശുശ്രൂഷയ്ക്കുശേഷം ദീപശിഖാപ്രയാണത്തിന് തുടക്കമാകും. ഇൻഫാം ദേശീയ സമ്മേളനത്തിന്റെയും കർഷകറാലിയുടെയും ജനറൽ കൺവീനർ ഫാ.മാത്യു പനച്ചിക്കൽ പുഷ്പചക്രം അർപ്പിക്കും. ഫാ.മാത്യു വടക്കേമുറി സ്മാരക ക്ഷീരകർഷക അവാർഡുജേതാവായ ജോണി കാരയ്ക്കാട്ട,് ചെല്ലാർകോവിലാണ് പ്രത്യേകം അലങ്കരിച്ച രഥത്തിൽ ദീപശിഖ കൈകളിലേന്തുന്നത്. നൂറുകണക്കിന് ബൈക്കുകളിൽ റാലിയായി ഇൻഫാം സന്നദ്ധസേനയുടെ പിന്നിലായി ദീപശിഖ സമ്മേളനനഗറിലേയ്ക്ക് നീങ്ങും. 2.30ന് പേട്ടക്കവലയിൽവെച്ച് ദീപശിഖാപ്രയാണത്തിന് പുറകിലായി റാലി സന്ധിക്കും. സമ്മേളന നഗറിൽ ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി ദീപശിഖ ഏറ്റുവാങ്ങും.
ഇൻഫാം കർഷകറാലി അക്കരപ്പള്ളി ഗ്രൗണ്ടിൽ നിന്നും തുടക്കം
കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി മൈതാനത്തുനിന്ന് ഏപ്രിൽ 27 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ആയിരക്കണക്കിന് കർഷകപ്രതിനിധികൾ എത്തിച്ചേരും. 2.15ന് ആരംഭിക്കുന്ന കർഷകറാലി ഇൻഫാം ദേശീയ രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ ഫ്ളാഗ് ഓഫ് ചെയ്യും. റാലിയുടെ മുന്നിൽ നാലുനിരകളിലായി ഇൻഫാം ദേശീയ, സംസ്ഥാന, രൂപതാ നേതാക്കൾ അണിനിരക്കും. കാർഷികമേഖലയിലെ പ്രശ്നങ്ങൾ വിളിച്ചറിയിക്കുന്നതായിരിക്കും കർഷകറാലി.
കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽവെച്ച് കൂവപ്പള്ളിയിൽ നിന്നും എത്തിച്ചേരുന്ന ദീപശിഖാപ്രയാണത്തിന് പിന്നിലായി റാലി സംഗമിക്കും. കാഞ്ഞിരപ്പള്ളി ടൗൺ, കുരിശുകവല, സഹകരണബാങ്ക് ജംഗ്ഷൻ, ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ വഴി ഫാ.മാത്യു വടക്കേമുറി നഗറിൽ (മഹാജൂബിലിഹാൾ) റാലി എത്തിച്ചേരുമ്പോൾ ദേശീയസമ്മേളനം ആരംഭിക്കും
ഇൻഫാം ദേശീയ സമ്മേളനവും കർഷകറാലിയും-ഗതാഗത നിയന്ത്രണങ്ങൾ
യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകാത്ത രീതിയിലാണ് ഏപ്രിൽ 27ന് ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയുള്ള സമയങ്ങളിൽ കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. കിഴക്കുനിന്നും എത്തുന്ന വാഹനങ്ങൾ പേട്ടക്കവലയിൽനിന്ന് കുരിശുകവലയിലേയ്ക്ക് ആനത്താനം റോഡിലൂടെ തിരിഞ്ഞുപോകേണ്ടതാണ്. മുണ്ടക്കയം ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ പ്രധാന റോഡിലൂടെ സാധാരണ നിലയിൽ യാത്രചെയ്യാം. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ റോഡിന്റെ പകുതിഭാഗം മാത്രമേ റാലിക്കായി ഒന്നരമണിക്കൂർ സമയം ഉപയോഗിക്കുകയുള്ളൂ. കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിപ്പടിക്കൽ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് മണ്ണാറക്കയം-പട്ടിമറ്റം റോഡിലൂടെ 26-ാം മൈൽ വഴി മുണ്ടക്കയം ഭാഗത്തേയ്ക്കും തിരിച്ച് കോട്ടയം റൂട്ടിലേയ്ക്കും സ്വകാര്യ വാഹനങ്ങൾക്ക് പോകാവുന്നതാണ്. ഈരാറ്റുപേട്ട ഭാഗത്തേയ്ക്കുള്ള സ്വകാര്യവാഹനങ്ങൾക്ക് പൊടിമറ്റത്തുനിന്നും വലത്തേയ്ക്കു തിരിഞ്ഞ് ആനക്കല്ലിലൂടെ പ്രധാനറോഡിലെത്താം.
റാലിയിൽ പങ്കെടുക്കുന്ന വാഹനങ്ങളുടെ പാർക്കിങ് ക്രമീകരണം
മുൻകൂട്ടി അറിയിച്ചിരിക്കുന്നതിൻ പ്രകാരം കാഞ്ഞിരപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ റാലിയിൽ പങ്കെടുക്കുന്ന കർഷകരെ ഇറക്കിയശേഷം ബസുകൾ എ.കെ.ജെ.എം.സ്കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യേണ്ടതാണ്. മുണ്ടക്കയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പേട്ടക്കവലയ്ക്കു മുമ്പായി ഇടതുവശത്തേയ്ക്കു തിരിഞ്ഞ് ആനത്താനം റോഡിലെ ഗ്രൗണ്ടിൽ റാലിയിൽ പങ്കെടുക്കുന്ന കർഷകരെ ഇറക്കേണ്ടതാണ്. തുടർന്ന് വാഹനം കുരിശുപള്ളി ജംഗ്ഷൻ വഴി എ.കെ.ജെ.എം. സ്കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യണം. പാല, തൊടുപുഴ, മൂവാറ്റുപുഴ ഉൾപ്പെടെ വടക്കൻ മേഖലയിൽ നിന്നുള്ള ബസുകൾക്ക് തമ്പലക്കാട് റോഡിലൂടെ എത്തിച്ചേരാം. ഇവർ റാലിയിൽ പങ്കെടുക്കുവാൻ കത്തീദ്രൽ പള്ളിക്കുസമീപത്തുകൂടി അക്കരപ്പള്ളി മൈതാനത്തേയ്ക്ക് നടന്നുനീങ്ങണം. ഈരാറ്റുപേട്ട ഭാഗത്തുനിന്ന് റാലിയിൽ പങ്കെടുക്കാൻ വരുന്നവർ അക്കരപ്പള്ളി ജംഗ്ഷന് 200 മീറ്റർ പുറകിലായി കർഷകരെ ഇറക്കണം. റാലി ആരംഭിക്കുന്ന മൈതാനത്ത് വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതല്ല. കാർ, ജീപ്പ് ഉൾപ്പെടെ ചെറുവാഹനങ്ങൾക്ക് കത്തീദ്രൽ പള്ളിഗ്രൗണ്ട്, സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ട്, തമ്പലക്കാട് റോഡിന്റെ ഇടതുവശം എന്നിവിടങ്ങളിൽ പാർക്കിങ് ക്രമീകരിച്ചിട്ടുണ്ട്. റാലി കടന്നുപോകുന്ന വഴികളിൽ റാലിയിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്കിങ് അനുവദിക്കുന്നതല്ല. പൊലീസ് സേനയും 150 വോളണ്ടിയർ ടീമും 50 അംഗങ്ങളടങ്ങുന്ന ഇൻഫാം ഹരിതസേനയും നൽകുന്ന നിർദ്ദേശങ്ങൾ റാലിയിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ടതാണ്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍