യാത്രാവിലക്കുള്ള നൃത്താധ്യാപികയേയും മുൻ ഭർത്താവിനേയും വിട്ടു നൽകാനാവില്ലെന്ന് ഖത്തർ; ഇന്റർപോളിന്റെ സഹായത്തോടെ സത്താറിനെ അറസ്റ്റ് ചെയ്യിക്കാനുറച്ച് കരുനീക്കം; മടവൂരിൽ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ അലിഭായിയെ അക്രമിക്കാനൊരുങ്ങി നാട്ടുകാരും; സാലിഹിന്റെ ചിക്കൻപോക്സ് പിടിപെട്ട് പൊലീസുകാർ; റേഡിയോ ജോക്കി രാജേഷിന്റെ കൊലയിൽ സമയബന്ധിത കുറ്റപത്രം നൽകാൻ പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കിളിമാനൂർ: മുൻ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതി അബ്ദുൾ സത്താറിനെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി. സാമ്പത്തിക കേസുകാരണം യാത്രാവിലക്കുള്ള സത്താറിനെ വിട്ടുകൊടുക്കാൻ ഖത്തർ തയ്യാറല്ല. സത്താറിന്റെ മുൻ ഭാര്യയും നൃത്താധ്യാപികയുമായ രാജേഷിന്റെ പെൺസുഹൃത്തും പൊലീസുമായി ഇപ്പോൾ സഹകരിക്കുന്നില്ല. അതിനിടെ കേസിൽ അറസ്റ്റിലായ പ്രതികളെ മുഖംമൂടിയില്ലാതെ കൊലനടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോൾ ജനക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചു. സത്താറിനേയും നൃത്താധ്യാപികയേയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സജീവമല്ലെന്ന് ആരോപിച്ചായിരുന്നു ഇതിന് കാരണം.
സത്താറിനേയും നൃത്താധ്യാപികയേയും ചോദ്യം ചെയ്യാൻ പൊലീസ് ഖത്തറിലേക്ക് പോയേക്കും. സത്താറിനെ ഇന്റർപോളിനെ ഉപയോഗിച്ച് ഖത്തറിൽ അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കവും നടക്കും. സത്താറിനെ നാട്ടിലെത്തിക്കാനായില്ലെങ്കിൽ അയാളെ ഒഴിവാക്കിയാകും കുറ്റപത്രം കോടതിയിൽ കൊടുക്കുക. എന്നാൽ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യും. കുറ്റപത്രം നിശ്ചിത സമയത്തിനുള്ളിൽ നൽകിയില്ലെങ്കിൽ അലിഭായി അടക്കമുള്ള മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടും. അതുണ്ടായാൽ അവർ രാജ്യം വിടുകയും ചെയ്യും. ഇതോടെ വിചാരണ തന്നെ അപ്രസക്തമാകും. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
പ്രതികളെ എത്തിക്കുന്നതറിഞ്ഞ് വൻ ജനക്കൂട്ടമാണ് സ്ഥലത്ത് എത്തിയത്. തെളിവെടുപ്പ് കഴിഞ്ഞ് പൊലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോഴാണ് ആക്രമിക്കാൻ ശ്രമിച്ചത്. രാജേഷ് വധത്തിൽ നേരിട്ട് ബന്ധമുള്ള രണ്ടാംപ്രതി അലിഭായ് എന്ന മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി, നാലാംപ്രതി തൻസീർ എന്നിവരെയാണ് ഇന്നലെ രാവിലെ 11-20 ന് മടവൂരി ലെത്തിച്ചത്. കൊല നടന്ന രാജേഷിന്റെ സ്റ്റുഡിയോയിൽ എത്തിച്ച പ്രതികളുമായി സ്ഥാപനത്തിന് പുറത്തും അകത്തുമായി അരമണിക്കൂറോളം തെളിവെടുത്തു. സംഭവദിവസം വാഹനത്തിൽ വന്നിറങ്ങിയതു മുതൽ രാജേഷിനെ വാളിന് വെട്ടുന്നതുവരെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. സത്താറിന്റെ ക്വട്ടേഷൻ ഏറ്റെടുത്തായിരുന്നു കൊല നടത്തിയത്. രാജേഷും നൃത്താധ്യാപികയും തമ്മിലെ അടുപ്പമായിരുന്നു ഇതിന് കാരണം.
പ്രതികളുമായെത്തിയ പൊലീസ് സംഘം രാജേഷിന്റെ സ്റ്റുഡിയോയുടെ താക്കോലെടുക്കാൻ മറന്നത് തെളിവെടുപ്പ് വൈകിച്ചു. പൊലീസുകാരെ പള്ളിക്കൽ സ്റ്റേഷനിൽ വിട്ട് താക്കോൽ എടുപ്പിക്കുകയായിരുന്നു. ലിഭായിയേയും തൻസീറിനെയും ഒരുമിച്ചും, അപ്പുണ്ണിയെ ഒറ്റയ്;ക്കും നേരത്തേ മടവൂരിലെത്തിച്ച് തെളിവെടുത്തിരുന്നു. തിരിച്ചറിയൽ പരേഡ് പൂർത്തിയാക്കാത്തതിനാൽ പ്രതികളെ മുഖം മറച്ചാണ് സ്ഥലത്തെത്തിച്ചത്. ഇതാണ് പ്രകോപനമായത്. ചീത്തവിളികളുമായി കാത്തിരുന്ന നാട്ടുകാർക്കിടയിലൂടെയാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ അലിഭായിയെയും അപ്പുണ്ണിയെയും തൻസീറിനെയും കൊലനടന്ന മടവൂരിലെ സ്റ്റുഡിയോയിലെത്തിച്ചത്.
രാജേഷ് കൊല്ലപ്പെടുന്നത് മാർച്ച് 27ന് പുലർച്ചെയാണ്. 26ന് വൈകിട്ട് മൂന്ന് മണിക്ക് അലിഭായിയും അപ്പുണ്ണിയും രാജേഷിനെ നേരിൽ കാണാനെത്തി. ആൽബം നിർമ്മാണത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ടാണ് രാജേഷിനെ കണ്ടത്. കൊലപാതകത്തിന് മുൻപ് തിരിച്ചറിയാനായിരുന്നു ആ സന്ദർശനം. പിന്നീട് രാത്രി 12 മണിയോടെ മടവൂരിലെത്തി കാത്ത് കിടന്നു. രാജേഷെത്തി സ്റ്റുഡിയോയുടെ ഷട്ടർ തുറക്കുന്നത് കണ്ടതോടെ ഓടിയെത്തി വെട്ടിവീഴ്ത്തിയെന്നാണ് മൂവരും വിശദീകരിച്ചത്. സ്റ്റുഡിയോയിലെ തെളിവെടുപ്പോടെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി പ്രതികളെ കോടതിയിൽ തിരികെ നൽകി. നേരത്തെ പ്രതികൾ ഒളിവിൽ കഴിഞ്ഞ ബെംഗളൂരുവിലും ചെന്നൈയിലും തിരുപ്പൂരിലുമെല്ലാമെത്തിച്ച് തെളിവുകൾ ശേഖരിച്ചിരുന്നു.
അതിനിടെ അലിഭായിയുടെ ചിക്കൻ പോക്സ് പൊലീസുകാർക്കും പിടിച്ചു. അലിഭായിയെ പിടിച്ച നാല് പൊലീസുകാരെ ചിക്കൻപോക്സ് കീഴടക്കി. അലിഭായിയെ അറസ്റ്റ് ചെയ്തപ്പോൾ ചിക്കൻപോക്സ് ബാധിച്ചിട്ടുണ്ടായിരുന്നു. പൊലീസുകാർക്കും ചിക്കൻ പോക്സ് പിടിപെടുമെന്ന് അന്ന് തന്നെ ആശങ്കയുണ്ടായിരുന്നു. ആ ആശങ്കയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ എസ്ഐ ശ്യാംജി, സി.പി.ഒ രാജേഷ്, ഷാഡോ പൊലീസ് എസ്ഐ ഷിജു, സിവിൽ പൊലീസ് ഓഫീസർ ബിജുകുമാർ തുടങ്ങിയവർക്കാണ് ചിക്കൻ പോക്സ്. ഇവരാണ് അലിഭായിയെ അറസ്റ്റ് ചെയ്യാനും വിവിധയിടങ്ങളിലെ തെളിവെടുപ്പിനുമെല്ലാം നേതൃത്വം നൽകിയിരുന്നത്.
രാജേഷ് വധത്തിന്റെ ഗൂഢാലോചന നടക്കുമ്പോളാണ് ചിക്കൻപോക്സ് കടന്ന് വരുന്നത്. ആയുധം എത്തിക്കാനും ഒളിവിടം ഒരുക്കാനുമെല്ലാം അലിഭായിയും അപ്പുണ്ണിയും ആശ്രയിച്ച സ്വാതി സന്തോഷിൽ നിന്നാണ് ചിക്കൻ പോക്സിന് തുടക്കം. അത് പിന്നീട് അലിഭായിക്കും മറ്റൊരു പ്രതിയായ യാസിൻ അബൂബക്കറിനും പിടിപെട്ടു. കൊലനടത്തി ഖത്തറിൽ തിരികെയെത്തിയ ശേഷമാണ് അലിഭായിക്ക് ചിക്കൻ പോക്സ് സ്ഥിരീകരിക്കുന്നത്. ഖത്തറിൽ നിന്ന് വിളിച്ചുവരുത്തി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യാനൊരുങ്ങുമ്പോളാണ് അലിഭായിയുടെ ചിക്കൻപോക്സ് വിവരം പൊലീസ് അറിയുന്നത്.രോഗഭീഷണിയെ വെല്ലുവിളിച്ച് അലിഭായിയെ കസ്റ്റഡിയിലെടുത്തു.
ഒരു മടിയുമില്ലാതെ തെളിവെടുപ്പും ചോദ്യം ചെയ്യലുമെല്ലാം പൂർത്തിയായി. പൊലീസുകാരെ കൂടാതെ മറ്റ് മൂന്ന് പേർ കൂടി അലിഭായി മൂലം രോഗബാധിതരായെന്നും പൊലീസ് കണ്ടെത്തി. തമിഴ്നാട്ടിലെ തിരുപ്പൂരിൽ അലിഭായിക്ക് ഒളിവിടം ഒരുക്കിയ മൂന്ന് പേർ ഇപ്പോൾ ചികിത്സയിലാണ്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍