പി ഗോവിന്ദപിള്ളയുടെ ഭാര്യ; എംഎൻ ഗോവിന്ദൻനായരുടെ സഹോദരീപുത്രി; പി എസ് സി അംഗത്തിന്റേയും ഏഷ്യാനെറ്റ് ന്യൂസ് തലവന്റേയും അമ്മ; മുൻ എംഎൽഎ ശിവൻകുട്ടിയുടെ അമ്മായിഅമ്മ; കഴിഞ്ഞ ദിവസം അന്തരിച്ച പ്രൊഫ എംജെ രാജമ്മ പഴയ തലമുറയിലെ നന്മയുടെ അവശേഷിച്ചിരുന്ന കണ്ണികളിൽ ഒരാൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടത് ചിന്തകൻ പി. ഗോവിന്ദപിള്ളയുടെ ഭാര്യ പ്രഫ. എം.ജെ രാജമ്മ അദ്ധ്യാപികയെന്ന നിലയിൽ നിരവധി ശിഷ്യസമ്പത്തിന് ഉടമയായിരുന്നു. ഒരുകാലത്ത് ഇടതുപക്ഷ ബുദ്ധീജീവികളുടെ ചർച്ചാ ഇടമായിരുന്നു ഗോവിന്ദപിള്ളയുടെ വീട്. തിരുവനന്തപുരത്ത് സുഭാഷ് നഗറിൽ വീട്ടിൽ ആശയ സംവാദത്തിനായി എത്താത്ത നേതാക്കളില്ല. രാഷ്ട്രീയ പ്രമുഖർ മുതൽ സാധാരണ അണികൾ വരെ അവിടെ എത്തി. അവർക്കെല്ലാം അമ്മയുടെ സ്നേഹത്തോടെ അതിഥേയയായി രാജമ്മ മാറി. തന്റെ ജോലിയോ കുടുംബ മഹിമയോ ബന്ധുബലമോ ഒന്നും പ്രകടിപ്പിക്കാതെ ആ വീട്ടിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു രാജമ്മ. കമ്യൂണിസ്റ്റ് നേതാവ് എം.എൻ ഗോവിന്ദൻ നായരുടെ അനന്തരവളാണ് എം.ജെ രാജമ്മ.
പി ഗോവിന്ദൻ പിള്ളയ്ക്ക് വിപുലമായ ലൈബ്രറി ഉണ്ടായിരുന്നു. ഇവിടെ വായനയ്ക്കും മറ്റും പലരുമെത്തി. രാഷ്ട്രീയത്തിന് അപ്പുറമുള്ള വ്യക്തി ബന്ധങ്ങൾ ഗോവിന്ദപിള്ളയ്ക്കുണ്ടായി. ആശയങ്ങളുമായി മുന്നോട്ട് പോകുമ്പോൾ പാർട്ടിക്കുള്ളിൽ തന്നെ വിവാദങ്ങളും ഉണ്ടായി. അപ്പോഴും രാജമ്മ ഉറച്ചു നിന്നു. മുൻ മുഖ്യമന്ത്രിയായിരുന്ന പികെ വാസുദേവൻ നായരുടെ ഭാര്യ പിജിയുടെ സഹോദരിയായിരുന്നു. ഈ വഴിക്കും രാഷ്ട്രീയമായ ബന്ധുത്വം രാജമ്മയ്ക്കുണ്ടായിരുന്നു. പക്ഷേ അതൊന്നും ഒരിക്കലും വ്യക്തിജീവിതത്തിൽ നേട്ടങ്ങളുടെ പട്ടികയിലേക്ക് എത്തരുതെന്ന നിലപാട് രാജമ്മയ്ക്കുണ്ടായിരുന്നു. നല്ലൊരു കമ്മ്യൂണിസ്റ്റിന്റെ നല്ലൊരു ഭാര്യയായി അവർ മാറി. പിജിയുടെ മരണത്തിന് ശേഷവും വീട്ടിലേക്ക് ആളുകൾ ഒഴുകിയെത്തി. അപ്പോഴും അവരെ വരവേൽക്കാൻ രാജമ്മയുണ്ടായിരുന്നു.
അറിയേണ്ടവർക്കെല്ലാം പ്ര രാജമ്മയെ അറിയാം. പിജിയോളം തന്നെ വായനാസക്തയായും നാസ്തികനായ രാഷ്ട്രീയ പ്രവർത്തകന്റെ ആസ്തികയായ പത്നിയായും.-ഇതെഴുന്നത് പിജിയുടെ കുടുംബവുമായി ഏറെ അടുപ്പമുള്ള സരിതാ മോഹനൻ വർമ്മയാണ്. ടീച്ചർ വിടവാങ്ങുമ്പോൾ അനാഥാമാകുന്നത് സമ്മോഹനമെന്ന തന്റെ അച്ഛന്റെ പേരിലുള്ള എൻ മോഹനൻ സുഹൃദ് സംഘം ആണെന്ന് സരിതാ വർമ്മ പറയുന്നു. കുടത്തിലെ കടലാസ് വിളക്കായിരുന്നു രാജമ്മയെന്നാണ് കേരളാ കൗമുദിയിലെ ലേഖനത്തിൽ സരിത കുറിക്കുന്നതും. അന്താരാഷ്ട്ര പുസ്തക ദിനത്തിൽ വായനയുടെ പ്രഥമ പൗരൻ പിജെയുടെ പത്നി അദ്ദേഹത്തോട് ചേരുന്നുവെന്നാണ് രാജമ്മയുടെ മരണത്തെ സരിതാ മോഹനവർമ്മ വിവരിക്കുന്നത്. പിജിയുടെ മരണ ശേഷവും ഒറ്റപ്പെടലിന്റെ വേദന അറിയാതിരിക്കാൻ ഈ അമ്മ വായനയെ തന്നെയാണ് കൂട്ടുപിടിച്ചത്.
ഏഷ്യാനെറ്റ് എഡിറ്റർ എംജി രാധാകൃഷ്ണനായിരുന്നു മുത്തമകൻ. മകൾ പാർവ്വതി ദേവിയും മാധ്യമ പ്രവർത്തക. നിലവിൽ പിഎസ് സി അംഗമാണ്. പാർവ്വതിയുടെ ഭർത്താവ് വി ശിവൻകുട്ടി. നേമത്തെ മുൻ എംഎൽഎയായിരുന്ന ശിവൻ കുട്ടി തിരുവനന്തപുരത്തെ സിപിഎമ്മിലെ പ്രധാന മുഖമാണ്. സിഐടിയുവിന്റെ ജില്ലയിലെ അമരക്കാരൻ. അതുകൊണ്ട് തന്നെ സുഭാഷ് നഗറിൽ വീട്ടിൽ പിജി വിടവാങ്ങിയ ശേഷവും പാർട്ടിക്കാരും സാധാരണക്കാരും വേദനകളുമായി എത്തി. അവരോടും ഈ അമ്മ കരുണയോടെ മാത്രമേ ഇടപെഴുകിയുള്ളൂ. കമ്മ്യൂണിസ്റ്റുകാരോട് മിണ്ടുന്നതിന് പോലും വിലക്കുള്ളകാലത്താണ് പിജിയുടെ ഭാര്യയായി രാജമ്മ കടന്നു വന്നത്.
സംസ്ഥാനത്തെ വിവിധ സർക്കാർ കോളജുകളിൽ അദ്ധ്യാപികയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ചിറ്റൂർ ഗവ. കോളജിലേക്ക് സ്ഥലം മാറ്റി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് വിരമിക്കുമ്പോൾ ഫിലോസഫി വിഭാഗം മേധാവിയായിരുന്നു. അതുകൊണ്ട് തന്നെ വൻ ശിഷ്യ സമ്പത്തും രാജമ്മയ്ക്കുണ്ടായിരുന്നു. പഠിപ്പിക്കുന്ന കാലത്തും ശാന്തതയായിരുന്നു ഈ ടീച്ചറുടെ മുഖമുദ്ര. കേരളത്തിലെ പ്രധാന രാഷ്ട്രീയക്കാരന്റെ ഭാര്യയായി ഒരിടത്തും ഇവരെ ആരും കണ്ടിട്ടില്ല. പഴയ കാല നന്മകളിൽ ഒന്നാണ് രാജമ്മ ടീച്ചറിന്റെ മരണത്തോടെ ഓർമ്മയിലേക്ക് പോകുന്നത്.
പി. കൃഷ്ണപിള്ളയെ കാണാനിടയായതാണ് പി ഗോവിന്ദപിള്ളയുടെ ജീവിതത്തിൽ വഴിത്തിരിവായത്. കൃഷ്ണപിള്ളയെ കണ്ടതോടെ പി.ജി കമ്മ്യൂണിസം തന്റെ വഴിയായി തെരഞ്ഞെടുക്കുകയായിരുന്നു. 1952 ൽ പെരുമ്പാവൂരിൽ നിന്ന് തിരു-കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് ആദ്യ തെരഞ്ഞെടുപ്പ് വിജയം. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ പിജി സിപിഎമ്മിനൊപ്പം നിലകൊണ്ടു. തുടർന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്ത അദ്ദേഹം 67 ൽ പെരുമ്പാവൂരിൽ നിന്നു തന്നെ വീണ്ടും നിയമസഭയിലെത്തി. എന്നാൽ പിന്നീടുണ്ടായ ചില അപ്രതീക്ഷിത സംഭവങ്ങൾ പിജിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സിപിഎമ്മിനെ നിർബന്ധിതമാക്കി.
സിപിഐ-എംഎൽ നേതാവായിരുന്ന കെ. വേണുവിന് അഭയം നൽകിയതിനെ തുടർന്നായിരുന്നു പാർട്ടിയുടെ നടപടി. ഇതേ തുടർന്ന് 1983 ൽ അദ്ദേഹം ദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഒഴിഞ്ഞു. പിന്നീടും അച്ചടക്ക നടപടി നേരിടേണ്ടി വന്നു. അപ്പോഴെല്ലാം പിജിക്ക് താങ്ങും തണലുമായിരുന്നു രാജമ്മ. കമ്മ്യൂണിസ്റ്റുകാരനായി എന്നും പിജിയെ ജനമനസ്സിൽ അടുപ്പിച്ച് നിർത്തിയ നിലനിർത്തിയ വിളക്കുമരം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍