വിവാഹ സമയത്ത് സമുദായത്തെപ്പറ്റി തെറ്റിദ്ധരിപ്പിച്ചു; സ്ത്രീധനമായി കഷ്ടപ്പെട്ട് നൽകിയ സ്വർണം മുക്കുപണ്ടമാണെന്ന് ആക്ഷേപിച്ചു; മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഒരുദിവസം പോലും അവിടെ വരികയോ അന്വേഷിക്കുകയോ ചെയ്യാത്തതും വൈരാഗ്യം ഇരട്ടിപ്പിച്ചു; തെറിവിളിയും ഭീഷണിപ്പെടുത്തലും തുർന്നപ്പോൾ ആശുപത്രിയിൽ വച്ച് കുത്തികൊന്നും; ഗോവിന്ദൻസിലിട്ട് മരുമകനെ കൊന്നതിൽ അമ്മായി അച്ഛൻ പൊലീസിന് നൽകിയ മൊഴി ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം: ഗോവിന്ദൻസ് ആശുപത്രിയിൽ വച്ച് മകളുടെ ഭർത്താവിനെ ആശുപത്രിയിൽ കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ കല്ലിയൂർ വള്ളംകോട് ഗീതുനിവാസിൽ ഉദയകുമാറിന്റെ കുറ്റസമ്മത മൊഴി പുറത്ത്. നേമം കല്ലിയൂർ പഞ്ചായത്ത് ഓഫീസിന് സമീപം വിവേകാനന്ദ നഗറിൽ മേലെ തോട്ടത്തുവിള സൂര്യകാന്തി വീട്ടിൽ സുധാകരൻ - പ്രഭാവതി ദമ്പതികളുടെ മകൻ കൃഷ്ണകുമാറിനെ (29) കുത്തിക്കൊന്ന കേസിൽ കഴിഞ്ഞദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിഷുദിനത്തിൽ ജനറൽ ആശുപത്രിക്ക് സമീപത്തെ ഗോവിന്ദൻസ് ആശുപത്രി കാന്റീനിൽ വച്ചാണ് കൃഷ്ണകുമാർ കൊല്ലപ്പെട്ടത്.
ജാതി സംബന്ധിച്ച് കള്ളം പറഞ്ഞതും സ്ത്രീധനമായി സ്വർണത്തിന് പകരം മുക്കുപണ്ടം നൽകിയെന്ന് പ്രചരിപ്പിച്ചതും മരുമകനെ വെറുക്കാനും നിരന്തര കലഹത്തിനും കാരണമായതായെന്ന് ഉദയകുമാറിന്റെ മൊഴി. മകളെ വിവാഹം ചെയ്യാനെത്തിയ കൃഷ്ണകുമാർ വിവാഹ സമയത്ത് സമുദായത്തെപ്പറ്റി തെറ്റിദ്ധരിപ്പിച്ചു. സ്ത്രീധനമായി കഷ്ടപ്പെട്ട് നൽകിയ സ്വർണം മുക്കുപണ്ടമാണെന്ന് ആക്ഷേപിച്ചു. ഇതേ തുടർന്നുണ്ടായ ശത്രുത പലപ്പോഴും വഴക്കിനും പ്രശ്നങ്ങൾക്കും കാരണമായി. പ്രസവത്തിനായി മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഒരുദിവസം പോലും അവിടെ വരികയോ അന്വേഷിക്കുകയോ ചെയ്യാത്തതും തന്നെ പ്രകോപിപ്പിച്ചെന്ന് ഉദയകുമാർ മൊഴി നൽകി.
സംഭവദിവസം ആശുപത്രിയിലെത്തിയ കൃഷ്ണകുമാറും സുഹൃത്തും തന്നെ ഭീഷണിപ്പെടുത്തി. ഇതിന്റെ പ്രതികാരമായാണ് ഇരുവരെയും കുത്തിയതെന്ന് വഞ്ചിയൂർ സിഐ സുരേഷ് വി. നായരോട് ഉദയകുമാർ വെളിപ്പെടുത്തി. കൃഷ്ണകുമാർ കൊല്ലപ്പെട്ടെന്ന് മനസിലായതോടെ പൊലീസിനെ ഭയന്നാണ് നാടുവിട്ടത്. മധുര, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളിലായി ഒളിവിൽ കഴിഞ്ഞു. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയാണ് തമ്പാനൂരിലെത്തിയത്. അവിടെവച്ചാണ് പൊലീസിന്റെ പിടിയിലായത്.
സെക്രട്ടേറിയറ്റിലെ കരാർ ഡ്രൈവറായ കൃഷ്ണകുമാർ ഒരുവർഷം മുമ്പാണ് ഉദയകുമാറിന്റെ മകൾ അലീനയെ വിവാഹം ചെയ്തത്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചായിരുന്നു വിവാഹം. പരസ്പരം കാണുമ്പോഴും ഫോണിലൂടെയും ഉദയകുമാർ കൃഷ്ണകുമാറിനെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവായിരുന്നു. മുമ്പ് ഗൾഫിലായിരുന്ന ഉദയകുമാർ ഏതാനും വർഷം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. നാട്ടിലെത്തിയശേഷം കുറച്ച് നാൾ ടാക്സി ഡ്രൈവറായും പിന്നീട് കുടിവെള്ള ടാങ്കർ ഡ്രൈവറായും ജോലിനോക്കി. ഇതിനിടെയാണ് മരുമകനുമായുള്ള പ്രശ്നങ്ങൾ രൂക്ഷമയാത്.
ഭാര്യ പ്രസവിച്ച വിവരം വൈകിയറിഞ്ഞ കൃഷ്കുമാർ ഉദയകുമാറിനോട് ഞാൻ ദാ വരുന്നെടാ നിന്നെ പഞ്ഞിക്കിടാൻ എന്ന് വാട്സാപ്പ് വഴി വോയിസ് മെസ്സേജ് അയച്ച ശേഷം ആശുപത്രിയിൽ എത്തുകയായിരുന്നുവെന്നും അതുകൊണ്ട് സ്വയം രക്ഷയ്ക്കായിട്ടാണ് കത്തി കരുതിയതെന്നും കയേറ്റത്തിനിടയിൽ കുത്തുകയായിരുന്നുവെന്നുമാണ് ഉദയകുമാർ മൊഴി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ 15ന് വൈകുന്നേരം ഗോവിന്ദൻസ് ഹോസ്പിറ്റലിൽ വച്ചാണ് മകളുടെ ഭർത്താവ് കൃഷ്ണകുമാറിനെ ഉദയകുമാർ കുത്തി കൊലപ്പെടുത്തിയത്. 2017 ജൂലൈ 2ന് ആണ് കൃഷ്ണകുമാറും ഉദയകുമാറിന്റെ മകൾ അലീനയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ ഇരു വീട്ടുകാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് കൊലയിലേക്ക് നയിച്ചത്.
പെൺകുട്ടിയുടെ സ്വഭാവത്തെകുറിച്ച് മോശമായി കൃഷ്ണകുമാറും വീട്ടുകാരും നിരന്തരം സംസാരിച്ചതാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് ഉദയകുമാർ പൊലീസിനോട് പറഞ്ഞത്. വിവാഹം കഴിഞ്ഞ ശേഷം കുറച്ച് കാലം കഴിഞ്ഞപ്പോൾ തന്നെ മകളെ കുറിച്ച് കുറ്റങ്ങൾ പറയാൻ തുടങ്ങുകയായിരുന്നുവെന്നും ഉദയകുമാർ പൊലീസിനോട് പറഞ്ഞു. മകൾ വൈകിയേ ഉറക്കം എഴുന്നേൽക്കുന്നുള്ളു. കറികൾ രുചികരമായി ഉണ്ടാക്കാൻ അറിയില്ല എന്നിങ്ങനെ നിരവധി പരാതികൾ പറയുമായിരുന്നു. ഇത് പറഞ്ഞ് മകളെ ഭർത്താവിന്റെ വീട്ടുകാർ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ഉദയകുമാർ പറയുന്നു. പിന്നീട് പെൺകുട്ടി ഈ വിവരങ്ങളെല്ലാം വീട്ടിൽ വിളിച്ച് കരഞ്ഞു കൊണ്ട് പറയുകയും ചെയ്തിരുന്നു.
മകൾ നിരന്തരം പരാതി പറഞ്ഞ് തുടങ്ങിയപ്പോൾ ഭർത്താവ് കൃഷ്ണ കുമാറിനെ വിളിച്ച് ഇക്കാര്യങ്ങളെല്ലാം ഉദയകുമാർ ചോദിച്ചു. പിന്നീട് പല തവണ ഇക്കാര്യം പറഞ്ഞ് കൃഷ്ണ കുമാറും ഉദയകുമാറും വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. വാട്സാപ്പിലെ വോയിസ് മെസ്സേജ് വഴി ഇരുവരും പരസ്പരം വാക്കേറ്റവും തെറിവിളിയും അസഭ്യ വർഷവും പതിവായിരുന്നു. ഇതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുമുണ്ട്. പിന്നീട് മകൾ ഗർഭിണിയായ ശേഷം എല്ലാ ചടങ്ങുകളും ഇരുവീട്ടുകാരും സഹകരിച്ച് നടത്തിയിരുന്നുവെങ്കിലും അസ്വാരസ്യങ്ങൾ സ്ഥിരമായിരുന്നു.പിന്നീട് ഏഴാം മാസം പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ട് പോയ ശേഷം വഴക്ക് വീണ്ടും ഉണ്ടാവുകയായിരുന്നു.
പെൺകുട്ടിയെ കാണാൻ വീട്ടിൽ എത്തിയ കൃഷ്ണ കുമാറിനെ ഇവിടേക്ക് വരരുത് എന്നുൾപ്പടെ താക്കീത് ചെയ്തിരുന്നതായി നേരത്തെ കൃഷ്ണകുമാറിന്റെ അച്ഛൻ സുധാകരൻ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. ആദ്യ രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. അവന് സമയത്തിന് ആഹാരം എടുത്തുകൊടുക്കാൻ പോലും പെൺകുട്ടി തയ്യാറായിരുന്നില്ല. അവന്റെ അമ്മ തന്നെയാണ് അതൊക്കെ ചെയ്തിരുന്നത് എന്നും കൃഷ്ണ കുമാറിന്റെ അച്ഛൻ പറഞ്ഞിരുന്നു.
എപ്പോഴും സ്വന്തം വീട്ടിൽ പോണം എന്ന ചിന്ത തന്നെയായിരുന്നു കുട്ടിക്ക്. രണ്ട് ആഴ്ചയോളം അവിടെ നിന്ന ശേഷമൊക്കെയാണ് തിരികെ വരിക. വന്നാൽ തന്നെ വീണ്ടും പോകാണം എന്ന അവസ്ഥയാണ്. പിന്നീട് സ്വന്തം വീട്ടിൽ പോയ ശേഷം പെൺകുട്ടി ഇങ്ങോട്ട് വിളിക്കുന്നത് പോലുമില്ലായിരുന്നു. പിന്നെ കൃഷ്ണകുമാറിനെ വിളിക്കുന്നത് ഇടയ്ക്ക് സ്കാൻ ചെയ്യാൻ പോകാൻ വേണ്ടിയായിരുന്നു. മകൻ കാറിൽ തന്നെയാണ് കൊണ്ട പോയതും. സ്കാൻ ചെയ്യാൻ കൊണ്ട് പോയ ശേഷം മ്യൂസിയത്ത് പോയിട്ടാണ് ഇരുവരും മടങ്ങിയത്.ഇത് സംഭവത്തിന് മന്ന് ദിവസം മുൻപായിരുന്നു.
ഹോസ്പിറ്റലിൽ പല തവണ പെൺകുട്ടിയെ അവളുടെ അച്ഛൻ കൊണ്ട് പോയത് ഇരുചക്ര വാഹനത്തിലായിരുന്നു. പെൺകുട്ടിയെ കൃഷ്ണകുമാർ തന്നെ നേരിട്ട് ആശുപത്രിയിലെത്തിച്ച് നല്ല മുറിയും എടുത്ത് പാർപ്പിക്കുകയും ചെയ്തു. എന്നാൽ വൈകുന്നേരം കുട്ടിയുടെ അച്ഛൻ ഉദയകുമാർ കാര്യം അറിഞ്ഞയുടനെ ഒരു ചെറിയ മുറി മതി എന്നും ഇത്രയും സൗകര്യം ആവശ്യമില്ലെന്നും പറഞ്ഞ് മുറി ഒഴിവാക്കിയ ശേഷം ഫോണിൽ കൃഷ്ണകുമാറിനെ വിളിച്ച് പിന്നെയും തെറി വിളിക്കുകയും ചെയ്തു.ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.
(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി യിൽ പ്രധാന വാർത്തകൾ മാത്രം അപ്ഡേറ്റ് ചെയ്യുന്നതാണ്)
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍