Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹ സമയത്ത് സമുദായത്തെപ്പറ്റി തെറ്റിദ്ധരിപ്പിച്ചു; സ്ത്രീധനമായി കഷ്ടപ്പെട്ട് നൽകിയ സ്വർണം മുക്കുപണ്ടമാണെന്ന് ആക്ഷേപിച്ചു; മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഒരുദിവസം പോലും അവിടെ വരികയോ അന്വേഷിക്കുകയോ ചെയ്യാത്തതും വൈരാഗ്യം ഇരട്ടിപ്പിച്ചു; തെറിവിളിയും ഭീഷണിപ്പെടുത്തലും തുർന്നപ്പോൾ ആശുപത്രിയിൽ വച്ച് കുത്തികൊന്നും; ഗോവിന്ദൻസിലിട്ട് മരുമകനെ കൊന്നതിൽ അമ്മായി അച്ഛൻ പൊലീസിന് നൽകിയ മൊഴി ഇങ്ങനെ

വിവാഹ സമയത്ത് സമുദായത്തെപ്പറ്റി തെറ്റിദ്ധരിപ്പിച്ചു; സ്ത്രീധനമായി കഷ്ടപ്പെട്ട് നൽകിയ സ്വർണം മുക്കുപണ്ടമാണെന്ന് ആക്ഷേപിച്ചു; മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഒരുദിവസം പോലും അവിടെ വരികയോ അന്വേഷിക്കുകയോ ചെയ്യാത്തതും വൈരാഗ്യം ഇരട്ടിപ്പിച്ചു; തെറിവിളിയും ഭീഷണിപ്പെടുത്തലും തുർന്നപ്പോൾ ആശുപത്രിയിൽ വച്ച് കുത്തികൊന്നും; ഗോവിന്ദൻസിലിട്ട് മരുമകനെ കൊന്നതിൽ അമ്മായി അച്ഛൻ പൊലീസിന് നൽകിയ മൊഴി ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: ഗോവിന്ദൻസ് ആശുപത്രിയിൽ വച്ച് മകളുടെ ഭർത്താവിനെ ആശുപത്രിയിൽ കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ കല്ലിയൂർ വള്ളംകോട് ഗീതുനിവാസിൽ ഉദയകുമാറിന്റെ കുറ്റസമ്മത മൊഴി പുറത്ത്. നേമം കല്ലിയൂർ പഞ്ചായത്ത് ഓഫീസിന് സമീപം വിവേകാനന്ദ നഗറിൽ മേലെ തോട്ടത്തുവിള സൂര്യകാന്തി വീട്ടിൽ സുധാകരൻ - പ്രഭാവതി ദമ്പതികളുടെ മകൻ കൃഷ്ണകുമാറിനെ (29) കുത്തിക്കൊന്ന കേസിൽ കഴിഞ്ഞദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിഷുദിനത്തിൽ ജനറൽ ആശുപത്രിക്ക് സമീപത്തെ ഗോവിന്ദൻസ് ആശുപത്രി കാന്റീനിൽ വച്ചാണ് കൃഷ്ണകുമാർ കൊല്ലപ്പെട്ടത്.

ജാതി സംബന്ധിച്ച് കള്ളം പറഞ്ഞതും സ്ത്രീധനമായി സ്വർണത്തിന് പകരം മുക്കുപണ്ടം നൽകിയെന്ന് പ്രചരിപ്പിച്ചതും മരുമകനെ വെറുക്കാനും നിരന്തര കലഹത്തിനും കാരണമായതായെന്ന് ഉദയകുമാറിന്റെ മൊഴി. മകളെ വിവാഹം ചെയ്യാനെത്തിയ കൃഷ്ണകുമാർ വിവാഹ സമയത്ത് സമുദായത്തെപ്പറ്റി തെറ്റിദ്ധരിപ്പിച്ചു. സ്ത്രീധനമായി കഷ്ടപ്പെട്ട് നൽകിയ സ്വർണം മുക്കുപണ്ടമാണെന്ന് ആക്ഷേപിച്ചു. ഇതേ തുടർന്നുണ്ടായ ശത്രുത പലപ്പോഴും വഴക്കിനും പ്രശ്‌നങ്ങൾക്കും കാരണമായി. പ്രസവത്തിനായി മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഒരുദിവസം പോലും അവിടെ വരികയോ അന്വേഷിക്കുകയോ ചെയ്യാത്തതും തന്നെ പ്രകോപിപ്പിച്ചെന്ന് ഉദയകുമാർ മൊഴി നൽകി.

സംഭവദിവസം ആശുപത്രിയിലെത്തിയ കൃഷ്ണകുമാറും സുഹൃത്തും തന്നെ ഭീഷണിപ്പെടുത്തി. ഇതിന്റെ പ്രതികാരമായാണ് ഇരുവരെയും കുത്തിയതെന്ന് വഞ്ചിയൂർ സിഐ സുരേഷ് വി. നായരോട് ഉദയകുമാർ വെളിപ്പെടുത്തി. കൃഷ്ണകുമാർ കൊല്ലപ്പെട്ടെന്ന് മനസിലായതോടെ പൊലീസിനെ ഭയന്നാണ് നാടുവിട്ടത്. മധുര, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളിലായി ഒളിവിൽ കഴിഞ്ഞു. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയാണ് തമ്പാനൂരിലെത്തിയത്. അവിടെവച്ചാണ് പൊലീസിന്റെ പിടിയിലായത്.

സെക്രട്ടേറിയറ്റിലെ കരാർ ഡ്രൈവറായ കൃഷ്ണകുമാർ ഒരുവർഷം മുമ്പാണ് ഉദയകുമാറിന്റെ മകൾ അലീനയെ വിവാഹം ചെയ്തത്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചായിരുന്നു വിവാഹം. പരസ്പരം കാണുമ്പോഴും ഫോണിലൂടെയും ഉദയകുമാർ കൃഷ്ണകുമാറിനെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവായിരുന്നു. മുമ്പ് ഗൾഫിലായിരുന്ന ഉദയകുമാർ ഏതാനും വർഷം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. നാട്ടിലെത്തിയശേഷം കുറച്ച് നാൾ ടാക്‌സി ഡ്രൈവറായും പിന്നീട് കുടിവെള്ള ടാങ്കർ ഡ്രൈവറായും ജോലിനോക്കി. ഇതിനിടെയാണ് മരുമകനുമായുള്ള പ്രശ്‌നങ്ങൾ രൂക്ഷമയാത്.

ഭാര്യ പ്രസവിച്ച വിവരം വൈകിയറിഞ്ഞ കൃഷ്‌കുമാർ ഉദയകുമാറിനോട് ഞാൻ ദാ വരുന്നെടാ നിന്നെ പഞ്ഞിക്കിടാൻ എന്ന് വാട്‌സാപ്പ് വഴി വോയിസ് മെസ്സേജ് അയച്ച ശേഷം ആശുപത്രിയിൽ എത്തുകയായിരുന്നുവെന്നും അതുകൊണ്ട് സ്വയം രക്ഷയ്ക്കായിട്ടാണ് കത്തി കരുതിയതെന്നും കയേറ്റത്തിനിടയിൽ കുത്തുകയായിരുന്നുവെന്നുമാണ് ഉദയകുമാർ മൊഴി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ 15ന് വൈകുന്നേരം ഗോവിന്ദൻസ് ഹോസ്പിറ്റലിൽ വച്ചാണ് മകളുടെ ഭർത്താവ് കൃഷ്ണകുമാറിനെ ഉദയകുമാർ കുത്തി കൊലപ്പെടുത്തിയത്. 2017 ജൂലൈ 2ന് ആണ് കൃഷ്ണകുമാറും ഉദയകുമാറിന്റെ മകൾ അലീനയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ ഇരു വീട്ടുകാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് കൊലയിലേക്ക് നയിച്ചത്.

പെൺകുട്ടിയുടെ സ്വഭാവത്തെകുറിച്ച് മോശമായി കൃഷ്ണകുമാറും വീട്ടുകാരും നിരന്തരം സംസാരിച്ചതാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് ഉദയകുമാർ പൊലീസിനോട് പറഞ്ഞത്. വിവാഹം കഴിഞ്ഞ ശേഷം കുറച്ച് കാലം കഴിഞ്ഞപ്പോൾ തന്നെ മകളെ കുറിച്ച് കുറ്റങ്ങൾ പറയാൻ തുടങ്ങുകയായിരുന്നുവെന്നും ഉദയകുമാർ പൊലീസിനോട് പറഞ്ഞു. മകൾ വൈകിയേ ഉറക്കം എഴുന്നേൽക്കുന്നുള്ളു. കറികൾ രുചികരമായി ഉണ്ടാക്കാൻ അറിയില്ല എന്നിങ്ങനെ നിരവധി പരാതികൾ പറയുമായിരുന്നു. ഇത് പറഞ്ഞ് മകളെ ഭർത്താവിന്റെ വീട്ടുകാർ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ഉദയകുമാർ പറയുന്നു. പിന്നീട് പെൺകുട്ടി ഈ വിവരങ്ങളെല്ലാം വീട്ടിൽ വിളിച്ച് കരഞ്ഞു കൊണ്ട് പറയുകയും ചെയ്തിരുന്നു.

മകൾ നിരന്തരം പരാതി പറഞ്ഞ് തുടങ്ങിയപ്പോൾ ഭർത്താവ് കൃഷ്ണ കുമാറിനെ വിളിച്ച് ഇക്കാര്യങ്ങളെല്ലാം ഉദയകുമാർ ചോദിച്ചു. പിന്നീട് പല തവണ ഇക്കാര്യം പറഞ്ഞ് കൃഷ്ണ കുമാറും ഉദയകുമാറും വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. വാട്‌സാപ്പിലെ വോയിസ് മെസ്സേജ് വഴി ഇരുവരും പരസ്പരം വാക്കേറ്റവും തെറിവിളിയും അസഭ്യ വർഷവും പതിവായിരുന്നു. ഇതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുമുണ്ട്. പിന്നീട് മകൾ ഗർഭിണിയായ ശേഷം എല്ലാ ചടങ്ങുകളും ഇരുവീട്ടുകാരും സഹകരിച്ച് നടത്തിയിരുന്നുവെങ്കിലും അസ്വാരസ്യങ്ങൾ സ്ഥിരമായിരുന്നു.പിന്നീട് ഏഴാം മാസം പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ട് പോയ ശേഷം വഴക്ക് വീണ്ടും ഉണ്ടാവുകയായിരുന്നു.

പെൺകുട്ടിയെ കാണാൻ വീട്ടിൽ എത്തിയ കൃഷ്ണ കുമാറിനെ ഇവിടേക്ക് വരരുത് എന്നുൾപ്പടെ താക്കീത് ചെയ്തിരുന്നതായി നേരത്തെ കൃഷ്ണകുമാറിന്റെ അച്ഛൻ സുധാകരൻ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. ആദ്യ രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. അവന് സമയത്തിന് ആഹാരം എടുത്തുകൊടുക്കാൻ പോലും പെൺകുട്ടി തയ്യാറായിരുന്നില്ല. അവന്റെ അമ്മ തന്നെയാണ് അതൊക്കെ ചെയ്തിരുന്നത് എന്നും കൃഷ്ണ കുമാറിന്റെ അച്ഛൻ പറഞ്ഞിരുന്നു.

എപ്പോഴും സ്വന്തം വീട്ടിൽ പോണം എന്ന ചിന്ത തന്നെയായിരുന്നു കുട്ടിക്ക്. രണ്ട് ആഴ്ചയോളം അവിടെ നിന്ന ശേഷമൊക്കെയാണ് തിരികെ വരിക. വന്നാൽ തന്നെ വീണ്ടും പോകാണം എന്ന അവസ്ഥയാണ്. പിന്നീട് സ്വന്തം വീട്ടിൽ പോയ ശേഷം പെൺകുട്ടി ഇങ്ങോട്ട് വിളിക്കുന്നത് പോലുമില്ലായിരുന്നു. പിന്നെ കൃഷ്ണകുമാറിനെ വിളിക്കുന്നത് ഇടയ്ക്ക് സ്‌കാൻ ചെയ്യാൻ പോകാൻ വേണ്ടിയായിരുന്നു. മകൻ കാറിൽ തന്നെയാണ് കൊണ്ട പോയതും. സ്‌കാൻ ചെയ്യാൻ കൊണ്ട് പോയ ശേഷം മ്യൂസിയത്ത് പോയിട്ടാണ് ഇരുവരും മടങ്ങിയത്.ഇത് സംഭവത്തിന് മന്ന് ദിവസം മുൻപായിരുന്നു.

ഹോസ്പിറ്റലിൽ പല തവണ പെൺകുട്ടിയെ അവളുടെ അച്ഛൻ കൊണ്ട് പോയത് ഇരുചക്ര വാഹനത്തിലായിരുന്നു. പെൺകുട്ടിയെ കൃഷ്ണകുമാർ തന്നെ നേരിട്ട് ആശുപത്രിയിലെത്തിച്ച് നല്ല മുറിയും എടുത്ത് പാർപ്പിക്കുകയും ചെയ്തു. എന്നാൽ വൈകുന്നേരം കുട്ടിയുടെ അച്ഛൻ ഉദയകുമാർ കാര്യം അറിഞ്ഞയുടനെ ഒരു ചെറിയ മുറി മതി എന്നും ഇത്രയും സൗകര്യം ആവശ്യമില്ലെന്നും പറഞ്ഞ് മുറി ഒഴിവാക്കിയ ശേഷം ഫോണിൽ കൃഷ്ണകുമാറിനെ വിളിച്ച് പിന്നെയും തെറി വിളിക്കുകയും ചെയ്തു.ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി യിൽ പ്രധാന വാർത്തകൾ മാത്രം അപ്ഡേറ്റ് ചെയ്യുന്നതാണ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP