'അസ്സലാമു അലൈകും' എന്ന് അഭിവാദ്യം ചെയ്താൽ അയാളെ 'വ അലൈകും അസ്സലാം' എന്ന് പ്രത്യഭിവാദ്യം ചെയ്യുമെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്; ആരെങ്കിലും ജയ് ശ്രീറാം എന്നോ ജയ് ഹനുമാൻ എന്നോ അഭിവാദ്യം ചെയ്താൽ അതുപോലെ തിരിച്ചും അഭിവാദ്യം ചെയ്യുമോ എന്ന് എംഎൻ കാരശ്ശേരി; അഭിവാദ്യങ്ങളും പ്രത്യഭിവാദ്യങ്ങളുമായി സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ഡസ്‌ക്
തിരുവനന്തപുരം: 'അസ്സലാമു അലൈകും' എന്ന് അഭിവാദ്യം ചെയ്യുന്നയാളെ 'വ അലൈകും അസ്സലാം' എന്ന് പ്രത്യഭിവാദ്യം ചെയ്യുമെന്ന് മാർക്‌സിസ്റ്റ് ബുദ്ധിജീവിയും എഴുത്തുകാരനും പ്രഭാഷകനുമെല്ലാമായ കെഇഎൻ കുഞ്ഞഹമ്മദ് എഴുതിയത് ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ. പുതിയ ലക്കം മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിൽ 'ഒരു കമ്യൂണിസ്റ്റിന്റെ മൂന്ന് വിശ്വാസഘട്ടങ്ങൾ' എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച കെ.ഇ.എന്നുമായി കെ.കണ്ണൻ നടത്തിയ അഭിമുഖത്തിലെ കെഇഎന്നിന്റെ പരാമർശങ്ങളാണ് ഒരു ചർച്ചയായി പരിണമിച്ചത്. ആരെങ്കിലും 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞാൽ തിരിച്ച് 'വ അലൈക്കും അസ്സലാം' എന്ന് പ്രത്യഭിവാദ്യം ചെയ്യാൻ തീരുമാനിച്ചു എന്നായിരുന്നു കെ.ഇ.എൻ പറഞ്ഞത്. എന്നാൽ സലാമിന് പകരം സലാം പറയണമെന്ന് നിർബന്ധമുള്ളവർ തന്നെ മറ്റ് തരത്തിലുള്ള അഭിവാദ്യങ്ങളോട് അതൃപ്തി കാണിക്കില്ലേ എന്ന ചോദ്യവുമായി എം.എൻ കാരശ്ശേരി രംഗത്ത് എത്തിയതോടെ വിഷയം കൊഴുത്തു. ആരെങ്കിലും ജയ് ശ്രീറാം എന്നോ ജയ് ഹനുമാൻ എന്നോ അഭിവാദ്യം ചെയ്താൽ അതുപോലെ തന്നെ തിരിച്ചും അഭിവാദ്യം ചെയ്യുമോ എന്നായിരുന്നു കാരശ്ശേരിയുടെ ചോദ്യം. ഇതോടെ വിഷയം ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.
മുസ്‌ളീങ്ങൾക്കിടയിൽ നിലവിലുള്ള അഭിവാദന പ്രത്യഭിവാദന രീതിയാണ് ഇത്. സലാം പറയുക എന്ന് പൊതുവായി പറയും. ദൈവത്തിന്റെ സമാധാനം അഥവാ രക്ഷ നിങ്ങളുടെ മേൽ ഉണ്ടായിരിക്കട്ടെ എന്നാണ് അസ്സലാമു അലൈക്കും എന്ന പ്രയോഗത്തിന്റെ അർത്ഥം. ഇതു പറയുന്നയാളോട് വ അലൈക്കും അസ്സലാം എന്ന് പ്രത്യഭിവാദ്യം ചെയ്യാനാണ് ഇസ്‌ളാം മതം അനുശാസിക്കുന്നത്. അത് അതുപോലെ നിങ്ങളുടെ മേലും ഉണ്ടാവട്ടെ എന്നാണിതിന് അർത്ഥം. പരസ്പര സ്‌നേഹം ഊട്ടിയുറപ്പിക്കാൻ സലാം പറയുന്നത് വ്യാപിപ്പിക്കാനാണ് പ്രവാചകൻ ആഹ്വാനം ചെയ്തത്. സലാം പറഞ്ഞ് ഹസ്തദാനം നടത്തിയാണ് നബി വിശ്വാസികളുമായി സംസാരം തുടങ്ങുന്നതെന്ന് ഹദീസുകളിലും വിവരിച്ചിട്ടുണ്ട്. താൻ കണ്ടുമുട്ടുന്നവരോടെല്ലാം നബി സലാം പറയുകയും അത് പുണ്യമുള്ള കാര്യമാണെന്ന് അനുചരരെ പഠിപ്പിക്കുകയും ചെയ്തു. ഇതാണ് സലാം പറയുന്നതിന്റെ വിശ്വാസപ്രമാണം.
ഈ വിഷയത്തിൽ കെഇഎൻ നടത്തിയ പരാമർശങ്ങളാണ് ചർച്ചയായത്. ഇതുവരെ സലാം പറയുകയോ പറയുന്നവരെ തിരിച്ച് പ്രത്യഭിവാദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നായിരുന്നു കെഇഎൻ അഭിമുഖത്തിൽ പറഞ്ഞത്. ഏതെങ്കിലും തരത്തിൽ മതവിശ്വാസി എന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കാൻ ഈയൊരു പ്രയോഗം കാരണമാകുമോ എന്നു കരുതിയാണ് ഇതുവരെ പറയാതിരുന്നതെന്നും എന്നാൽ ഇടയ്ക്ക് പി ടി കുഞ്ഞുമുഹമ്മദുമായി ഉണ്ടായ ഒരു സംഭാഷണം തന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു എന്നുമാണ് കെഇഎൻ പറയുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഇങ്ങനെയൊരു തീരുമാനമെടുത്തുവെന്നും ഇനി അഭിവാദ്യം ചെയ്താൽ പ്രത്യഭിവാദ്യം ചെയ്യാൻ തീരുമാനിച്ചുവെന്നുമായിരുന്നു കെഈഎൻ ഈ വിഷയത്തിൽ അഭിമുഖത്തിൽ പ്രതികരിച്ചത്.
ഇതിന് മറുപടിയെന്നോണം എംഎൻ കാരശ്ശേരി ആരെങ്കിലും ജയ് ശ്രീറാമെന്നോ ജയ് ഹനുമാൻ എന്നോ അഭിവാദ്യം ചെയ്താൽ അതുപോലെ പ്രതികരിക്കുമോ എന്ന് ചോദിച്ചതാണ് ചർച്ചയായത്. ജയ് ശ്രീറാം എന്നത് മനുഷ്യർ തമ്മിലുള്ള ഹിംസാത്മകമായ ആക്രോശമായാണ് കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമെന്നും അത് അഭിവാദ്യമല്ലെന്നും പറഞ്ഞ് ശ്രീജിതുകൊണ്ടോട്ടി ഇതിനെ വിമർശിക്കുന്നു. സമാനമായ രീതിയിൽ കാരശ്ശേരിയുടെ ചോദ്യത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതോടെ വിഷയം സജീവ ചർച്ചയായി മാറുകയാണിപ്പോൾ. കാരശ്ശേരി ഇത്രയ്ക്ക് ബുദ്ധിശൂന്യനാണോ എന്ന് ചോദിച്ച് ഹൈദർ അലി ഈ വിഷയത്തിൽ ദ ക്രിട്ടിക്കിൽ നൽകിയ കുറിപ്പും ചർച്ചയായി. ചർച്ച വ്യാപിക്കുന്നതിനിടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അസ്സലാമു അലൈകും എന്ന പോസ്റ്റിട്ടും രംഗത്ത് വന്നിട്ടുള്ളത്.
അഭിമുഖത്തിൽ കെഇഎൻ പറഞ്ഞത്
ഈ സന്ദർഭത്തിൽ മറ്റൊരു കാര്യം കൂടി പറയാം. പരിചയപ്പെടുന്നവരും ബന്ധുക്കളും ഇസ്ലാമിക പതിവനുസരിച്ചും അല്ലാതെയും 'അസ്സലാമു അലൈക്കും' എന്നു പറയുമ്പോൾ 'വ അലൈക്കും അസ്സലാം' എന്ന് അൗപചാരികമായി പറയുന്നതിൽ അനൗചിത്യമില്ല എന്നറിഞ്ഞിട്ടും അങ്ങനെ പറയാൻ ഇതുവരെ എനിക്ക് കഴിഞ്ഞിരുന്നില്ല. അതിന് കാരണം ഏതെങ്കിലും തരത്തിൽ മതവിശ്വാസി എന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കാൻ ഈയൊരു പ്രയോഗം കാരണമാകുമോ എന്ന ഉൽകണ്ഠയായിരുന്നു.
എന്നാൽ സമീപകാലത്ത് ഫോണിൽ ഒരു സുഹൃത്ത് 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞപ്പോൾ തിരിച്ച് ഓകെ എന്ന് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ, സാധാരണ ഭൂരിപക്ഷം പേരും കാര്യം കാര്യം സംസാരിക്കുകയാണ് പതിവ്. ആ സുഹൃത്താകട്ടെ ഓകെ പോരല്ലോ എന്നു പറഞ്ഞു. വീണ്ടും അയാൾ അസ്സലാമു അലൈക്കും പറഞ്ഞു. ഞാൻ വീണ്ടും ശരി എന്നു പറഞ്ഞു. അപ്പോൾ അയാൾ ശരി പോരല്ലോ എന്നു പറഞ്ഞു. ഫോൺ കട്ടായി പിന്നെയും വന്നു. അയാൾ വീണ്ടും അസ്സലാമു അലൈക്കും പറഞ്ഞു ഞാൻ തിരിച്ച് ആ പറയു എന്നായി. ആ പറയു എന്നു പറഞ്ഞാൽ പോരല്ലോ എന്ന് അയാൾ എന്നോട്. അസ്സലാമു അലൈക്കും പറഞ്ഞാൽ ഉച്ചത്തിൽ തന്നെ വ അലൈക്കും അസ്സലാം എന്നു പറയേണ്ടതുണ്ടോ എന്ന് ഞാൻ തിരിച്ച് ചോദിച്ചു. അങ്ങനെ പറയുന്നതാണല്ലോ ഉചിതം എന്നായി അയാൾ. വീണ്ടും സംഘർഷം. ഒടുവിൽ ചിരിച്ച് അയാൾ പറഞ്ഞു ഞാൻ പി.ടി കുഞ്ഞുമുഹമ്മദാണ്. ആ സംഭാഷണം കുറേക്കൂടി ആഴത്തിൽ ആലോചിക്കാൻ പ്രേരകമായി.
നമസ്‌ക്കാരം പറഞ്ഞാൽ തിരിച്ച് നമസ്‌ക്കാരം, ജയ് ഹിന്ദ് പറഞ്ഞാൽ തിരിച്ച് ജയ് ഹിന്ദ്, അസ്സലാമു അലൈക്കും എന്നതിന് തിരിച്ച് വ അലൈക്കും അസ്സലാം എന്ന് പറയാൻ കഴിയാതെ പോകുന്നത് എന്ത്കൊണ്ട് എന്ന് വിമർശനപരമായി ആലോചിച്ചു. ആലോചനയുടെ ഭാഗമായി കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഈയൊരു തീരുമാനമെടുത്തു. ഇനി ഇങ്ങനെ അഭിവാദ്യം ചെയതാൽ അതേ രീതിയിൽ പ്രത്യഭിവാദ്യം ചെയ്യണമെന്ന് തീരുമാനിച്ചു. രണ്ടു മൂന്നു മാസം ആരും ഈ രീതിയിൽ അഭിവാദ്യം ചെയ്തില്ല. ഈയിടെ ചിലർ വിളിച്ചപ്പോഴാകട്ടെ വേണ്ട രീതിയിൽ പ്രതികരിക്കാനും കഴിഞ്ഞില്ല. തത്ത്വത്തിൽ പഴയ തീരുമാനം തിരുത്തിയെങ്കിലും പ്രയോഗത്തിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല. എന്നാൽ ഇനി മുതൽ ഇങ്ങനെ സലാം ചെയ്യുമ്പോൾ തിരിച്ച് സലാം പറയും. നമസ്തെക്ക് നമസ്തെ. ജയ് ഹിന്ദിന് ജയ് ഹിന്ദ്. ഒരു പക്ഷെ ഫാസിസ്റ്റാനന്തര കാലത്തെ നിരന്തരമായ ജനാതിപധ്യ ബഹുസ്വര മാറ്റമായി ഞാൻ ഇതിനെ സ്വയം സ്വാഗതം ചെയ്യുന്നു.
എം.എൻ കാരശ്ശേരിയുടെ കുറിപ്പ് ഇങ്ങനെ:
ഈ ലക്കത്തെ മാതൃഭൂമിയിൽ കേരളത്തിലെ മാർക്‌സിസ്റ്റ് ബുദ്ധിജീവിയായ കെ.ഇ.എൻ പറയുന്നു, ആരെങ്കിലും അസ്സലാമു അലൈക്കും പറഞ്ഞാൽ തിരിച്ച് വലൈക്കും അസ്സലാം എന്ന് പറയാൻ അയാൾ ജീവിതം കൊണ്ട് പഠിച്ചിരിക്കുന്നു എന്ന്. എനിക്ക് ചോദിക്കാനുള്ളത് ഒരു ലളിതമായ ചോദ്യമാണ്. ജയ് ശ്രീരാം, ജയ് ഹനുമാൻ, സ്വാമി ശരണം എന്നൊക്കെ അഭിസംബോധന ചെയ്യുന്നവരുണ്ട്. കെ.ഇ.എൻ അവരെയും അതേ പോലെ തിരിച്ച് അഭിസംബോധന ചെയ്യുമോ. അഭിസംബോധന ചെയ്യപ്പെടുന്ന അതേ രീതിയിൽ തിരിച്ച് പറയാൻ ഞാൻ തയ്യാറാണ്. സലാമിന് പകരം സലാം പറയണമെന്ന് നിർബന്ധമുള്ളവർ തന്നെ മറ്റ് തരത്തിലുള്ള അഭിവാദ്യങ്ങളോട് അതൃപ്തി കാണിക്കില്ലേ.
കാരശ്ശേരി മാഷെ.. കഷ്ടം
ഹൈദർഅലി
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. കെ.ഇ.എൻ. കുഞ്ഞഹമ്മദ് 'അസ്സലാമു അലൈകും' എന്ന് അഭിവാദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു നിരീക്ഷണത്തോട്, ശ്രീ. എം.എൻ. കാരശ്ശേരിയുടെ പ്രതികരണം കണ്ടപ്പോൾ ഇദ്ദേഹം ഇത്രയ്ക്കു ബുദ്ധിശൂന്യനാണോ എന്ന് തോന്നിപ്പോയി. നമസ്‌കാരം പറഞ്ഞാൽ തിരിച്ചും നമസ്‌കാരം പറയുന്നത് പോലെ, ഒരാൾ 'അസ്സലാമു അലൈകും' എന്ന് അഭിവാദ്യം ചെയ്താൽ അയാളെ 'വ അലൈകും അസ്സലാം' എന്ന് പ്രത്യഭിവാദ്യം ചെയ്യാൻ താൻ തീരുമാനമെടുത്തുവെന്നും ഫാഷിസ്റ്റനന്തര കാലത്തെ ജനാധിപത്യ ബഹുസ്വരതയെക്കുറിച്ച നിരന്തരപ്രചാരണം എന്നിൽ വരുത്തിയ ബഹുസ്വരമാറ്റമായി ഇതിനെ സ്വയം സ്വാഗതം ചെയ്യുന്നു എന്നുമായിരുന്നു കെ.ഇ.എൻ. പറഞ്ഞത്. ഇതിന് പ്രതികരണമായി ശ്രീ. കാരശ്ശേരി ചോദിച്ചത്, സലാം പറഞ്ഞാൽ തിരിച്ചും സലാം പറയുന്നത് പോലെ, ആരെങ്കിലും ജയ് ശ്രീറാം / ജയ് ഹനുമാൻ എന്ന് അഭിവാദ്യം ചെയ്താൽ അത് പോലെ തിരിച്ചും അഭിവാദ്യം ചെയ്യുമോ എന്നായിരുന്നു ! ഒന്നാമതായി, അസ്സലാമു അലൈകും എന്നത് നമസ്തേ / നമസ്‌കാരം / ഗുഡ്മോണിങ് എന്നീ അഭിവാദ്യങ്ങൾ പോലെ അറബി ഭാഷയിലുള്ള ഒരു അഭിവാദ്യമാണ്. 'താങ്കളുടെ മേൽ സമാധാനം ഉണ്ടാവട്ടെ' എന്നാണ് അതിന്റെ ലളിതസാരം.
എന്നാൽ ജയ് ശ്രീറാം / ജയ് ഹനുമാൻ എന്നത് അടിസ്ഥാനപരമായി ഒരു അഭിവാദ്യരീതി പോലുമല്ല. ഹൈന്ദവവിശ്വാസികൾ ആരാധനാമൂർത്തികളായി കാണുന്ന ശ്രീരാമൻ, ഹനുമാൻ എന്നീ അവതാരങ്ങളെ വാഴ്‌ത്തുന്ന രീതിയാണത്. അഥവാ ഒന്ന് മനുഷ്യർ തമ്മിലുള്ള അഭിവാദ്യവും മറ്റേത് ആരാധനാ മൂർത്തികളെ പ്രകീർത്തിക്കലുമാണ്. ഇത് രണ്ടും ഒരു പോലെയാണെന്ന കാരശ്ശേരിയുടെ താരതമ്യം തന്നെ ബാലിശമാണ്. രണ്ടാമതായി, ജയ് ശ്രീറാം / ജയ് ഹനുമാൻ എന്നതെല്ലാം നിലവിലെ സാഹചര്യത്തിൽ ഹിന്ദുത്വതീവ്രവാദികൾ ന്യൂനപക്ഷങ്ങളെ സാംസ്‌കാരികമായി ബലാൽക്കാരം ചെയ്യാൻ പ്രയോഗിക്കുന്ന ഹിംസാത്മകശൂലങ്ങളാണ്. യഥാർത്ഥ ഹൈന്ദവവിശ്വാസികൾ ഭകതിപൂർവ്വം രാമനേയും കൃഷ്ണനേയും വിളിക്കുന്ന പോലെ നിഷ്‌കളങ്കമല്ല 'ബാബരിമസ്ജിദ് നിലനിന്നിടത്തു ജനിച്ച ശ്രീരാമനു' വേണ്ടിയുള്ള സംഘിഭീകരന്മാരുടെ 'ജയ്' വിളി.
തീവ്ര ഹൈന്ദവ ദേശീയതയുടെയും വംശീയതയുടെയും പരമതവിദ്വേഷത്തിന്റെയും ആക്രോശം മാത്രമാണത്. ശ്രീരാമനെ ആരാധ്യനായി കാണാത്ത മുസ്ലീങ്ങളെക്കൊണ്ട് പോലും ബലം പ്രയോഗിച്ചും മർദിച്ചും ജയ് ശ്രീറാം വിളിപ്പിക്കുന്നത് ഈ ഹിംസാത്മക ബോധമാണ്. ഒരു പക്ഷെ ഇസ്ലാമിനോടും അതിന്റെ സാംസ്‌കാരിക ചിഹ്നങ്ങളോടുമുള്ള അന്ധമായ വിരോധമാവാം ഈ രീതിയിൽ പ്രതികരിക്കാൻ അദ്ദേഹത്തിനുണ്ടായ പ്രകോപനം. അതല്ലെങ്കിൽ 'മതേതരകേരള'ത്തിന്റെ രണ്ടാമത്തെ 'കൃഷ്ണമണി'യാവാനുള്ള അമിതാവേശവുമാവാം. അതെന്തുതന്നെയായാലും ഇത്തരം ഹിംസാത്മക ആക്രോശങ്ങളെ തികച്ചും ഗുണകാംക്ഷയോടെയുള്ള ഒരു അഭിവാദ്യവാക്യത്തോട് സമീകരിക്കുമ്പോൾ ഹിന്ദുത്വതീവ്രവാദികളുടെ സാംസ്‌കാരികാധിനിവേശങ്ങൾക്ക് സ്വാഭാവികതയുടെ മൂവർണ്ണപ്പരവാതാനി വിരിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്നവർക്ക് ചേർന്നതല്ല ഇത്തരം അശ്‌ളീലമായ വിഡ്ഢിത്തരങ്ങൾ.
ജയ് ശ്രീറാം ഹിംസാത്മകമായ ആക്രോശം
ശ്രീജിത്തുകൊണ്ടോട്ടി
സലാം മടക്കുന്നതിനും പറയുന്നതിനും ഒരു മടിയുമില്ലാത്ത ആൾ എന്ന നിലയിൽ ചിലതു പറയട്ടെ. ആഴത്തിൽ ഉള്ള സൗഹൃദത്തിന്റെയോ അപരിചിതമെങ്കിലും ഹൃദ്യമായ പുഞ്ചിരിയുടെയോ അല്ലെങ്കിൽ വല്ലാത്തൊരു ദൈന്യതയുടെയുമൊക്കെ മുഖങ്ങളിൽ നിന്നാണ് പലപ്പോഴും ഇങ്ങനെ ഒരു അഭിവാദനം അനുഭവപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രത്യഭിവാദ്യം അർഹിക്കുന്നുമുണ്ട്.
എന്നാൽ 'ജയ് ശ്രീറാം' എന്നതിനെ മനുഷ്യർ തമ്മിലുള്ള പരസ്പര അഭിവാദനമായല്ല, ഹിംസാത്മകമായ ആക്രോശമായാണ് കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതും. രാമൻ എന്ന ദൈവത്തിന്റെ ജയമല്ല, അതിന്റെ പേരിലുള്ള ഭീകരമായ ഒരു രാഷ്ട്രീയത്തിന്റെ വിജയമാണ് ഇതിലൂടെ ഉദ്ഘോഷിക്കുന്നത്.
ബാബറി മസ്ജിദിന്റെ താഴികക്കുടങ്ങൾക്ക് മുകളിൽ ആയുധങ്ങളുമേന്തിയ കർസേവകരിൽ നിന്നും ഈ ആക്രോശം നമ്മൾ കേട്ടിട്ടുണ്ട്. നിരപരാധികളായ മനുഷ്യരെ വെട്ടിയും കുത്തിയും കത്തിച്ചും കൂട്ടക്കൊല ചെയ്ത ഗുജറാത്തിൽ നിന്ന് ഉയർന്നു കേട്ടതും ഇതേ ജയ് ശ്രീരാം വിളികൾ ആയിരുന്നു. ഗോവധം ആരോപിച്ചു കൊലചെയ്യപ്പെട്ട മനുഷ്യരുടെ മൃതശരീരങ്ങൾക്ക് മുൻപിൽ നിന്ന്, മതവെറിയുടെ പേരിൽ ഒരു മുസിലിം പെൺകുട്ടിയെ ബലാൽസംഘം ചെയ്തു കൊന്ന ആക്രമിക്കൂട്ടങ്ങൾക്ക് വേണ്ടി എല്ലാം മുഴങ്ങി കേട്ടത് ഇതേ 'ജയ് ശ്രീറാം' ആക്രോശങ്ങൾ ആയിരുന്നു.
'ജയ്ശ്രീരാം' കേവലം ഒരു അഭിവാദന രീതിയല്ല എന്നും അതിനപ്പുറത്ത് ഒരു രാഷ്ട്രീയവും അധികാര പ്രയോഗവും അത് മുന്നോട്ടുവയ്ക്കുന്നുണ്ട് എന്ന കാര്യവും പ്രിയപ്പെട്ട എം.എൻ കാരശ്ശേരി മാഷിന് അറിയാതിരിക്കാൻ വഴിയില്ല. സംഘപരിവാർ സംഘടനകൾക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ ഇതര മതവിശ്വാസികളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കയറിൽ കെട്ടിയിട്ടും രാമനും ഹനുമാനും നിർബന്ധിച്ചു ജയ് വിളിപ്പിക്കുന്ന കാലത്ത് ഇത്തരം ചോദ്യങ്ങൾ ബുദ്ധിമുട്ടല്ല, വല്ലാത്തൊരു അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്.
ഇമ്പിച്ചിബാവ പാലോളിയെ അഭിവാദ്യം ചെയ്തതെങ്ങനെ?
ഡോ. ആസാദ്
രാഷ്ട്രീയാധികാര ക്രമങ്ങളോടും ധനാധികാര വ്യവഹാരങ്ങളോടും ഒട്ടിനിന്നാണ് മതം തിരിച്ചു വന്നിരിക്കുന്നത്. ആഴമേറിയ ജനാധിപത്യ ബോധത്തിനു നൽകാനാവാത്ത ഒരു നൈതികബോധവും മതം വച്ചു നീട്ടുന്നില്ല. മണ്ണടിഞ്ഞ വ്യവസ്ഥകളുടെ സുഖഛായകളിലേയ്ക്ക് തിരിഞ്ഞു നിൽക്കുന്നത് വർത്തമാനത്തെ നേരിടാൻ ശേഷിയില്ലാത്തവരാണ്. അവരെ സായുധരാക്കേണ്ടത്, അവരുടേതുകൂടിയാണ് ലോകം എന്നു പൊരുതി നേടിക്കൊണ്ടാണ്.
അന്യോന്യം അഭിവാദ്യം ചെയ്യുന്നത് എങ്ങനെയെന്ന് നിശ്ചയിക്കുന്നത് നിൽക്കുന്ന ഇടവും സന്ദർഭവുമാണ്. ഇമ്പിച്ചിബാവ പാലോളി മുഹമ്മദു കുട്ടിയെ കാണുമ്പോഴും മുസഫർ അഹമ്മദ് ക്വാസി നസ്രുൽ ഇസ്ലാമിനെ കാണുമ്പോഴും എങ്ങനെയാണ് അഭിവാദ്യം ചെയ്തിട്ടുണ്ടാവുക? അവരുടെ കാലത്തില്ലാത്ത ഏതു നൈതിക നിർബന്ധമാണ് കെഇഎന്നും പി ടി കുഞ്ഞിമുഹമ്മദിനും ഇടയിൽ സംഭവിച്ചിരിക്കുക?
ഫാഷിസം ശക്തമാകുമ്പോൾ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയ ബദലാണ് പ്രതിരോധ ശക്തി കൈവരിക്കേണ്ടത്. ഫാഷിസത്തിനെതിരെ ജനകീയമുന്നണി നയിക്കേണ്ടത് തൊഴിലാളി വർഗമാണെന്നല്ലേ ദിമിത്രോവിയൻ തീസിസ് ? ബദൽ സാമ്പത്തിക- രാഷ്ട്രീയ വ്യവസ്ഥ മുന്നോട്ടു ലയ്ക്കുന്നത് തൊഴിലാളി വർഗ രാഷ്ട്രീയമായതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. മുതലാളിത്തത്തെ നേരിടേണ്ടത് മതരാഷ്ട്രീയംകൊണ്ടല്ല.
അതിക്രമങ്ങളെയും ഉന്മൂലന നീക്കങ്ങളെയും നേരിടുന്ന ന്യൂനപക്ഷ വിഭാഗങ്ങളെല്ലാം ജനാധിപത്യ മതേതര ബദലാണ് അന്വേഷിക്കേണ്ടത്. സംഘപരിവാരങ്ങളുടെ യുക്തിവാദം തന്നെ മറ്റൊരൂന്നലിൽ ആവർത്തിക്കുന്നത് അപകടകരമാണ്. നാളെ മുതൽ എന്നോടു മതപരമായ അഭിവാദ്യമാവാം ,ഞാൻ തയ്യാറായിരിക്കുന്നു എന്നത് ഫാഷിസ്റ്റു വിരുദ്ധ സമരമുഖത്തുനിന്നുള്ള അറിയിപ്പായി കരുതുക വയ്യ. അങ്ങനെ ചിതറുകയാണ് വിപ്ലവ രാഷ്ട്രീയമെന്നത് ഖേദവും നിരാശയുമുണ്ടാക്കും. ഇടതുപക്ഷ രാഷ്ട്രീയം അകത്തു വലിയ വിള്ളലുകൾ വീണു വെപ്രാളപ്പെടുകയാണെന്ന് ആളുകൾ കരുതും.
ജീവിത സാഹചര്യങ്ങളുടെയും വിശ്വാസ പ്രമാണങ്ങളുടെയും വ്യതിരിക്തതകളും ബഹുസ്വരതയും ആദരവോടെ അംഗീകരിക്കുന്നു. അവയെല്ലാം വ്യക്തി ജീവിതത്തിന്റെ സൂക്ഷ്മതയിൽ തുടരുകയോ വിശദമായ സംവാദങ്ങളിലേർപ്പെടുകയോ ചെയ്യട്ടെ. ഫാഷിസ്റ്റധീശത്വത്തെ ചെറുക്കുന്ന കാലത്ത് സൂക്ഷ്മഭേദങ്ങളുടെ കലഹം പൊതുസമരമുഖത്തെ ദുർബ്ബലപ്പെടുത്തുന്നത് ശരിയല്ല. മുതലാളിത്തത്തെ എതിർക്കാൻ പ്രാപ്തമായ ഒരു സിദ്ധാന്തം എന്ന നിലയിലാണ് തൊഴിലാളിവർഗം മാർക്‌സിസം ഉയർത്തിപ്പിടിക്കുന്നത്. പരാജയപ്പെട്ട ശ്രമങ്ങളും പരീക്ഷണങ്ങളും കാട്ടി ഇനിയൊരു വിജയം അസാധ്യമാണെന്ന് മുതലാളിത്ത പ്രചാരകർ വിധിക്കാം. അതിനു വഴങ്ങി പൊതുപോരാട്ടങ്ങൾ മാറ്റിവയ്ക്കാൻ നമുക്കാവില്ല.
മതങ്ങൾക്ക് സാധൂകരണമുണ്ടാക്കാൻ പഴയ മാർക്‌സിസ്റ്റുകളെ തേടുന്ന രീതിയുണ്ട്. ഗരോദി കേരളത്തിലെത്തിയത് അങ്ങനെയാണ്. നാം ജാഗ്രത പുലർത്തിയേ പറ്റൂ.
ആ ഒറ്റക്കാര്യത്തിൽ ഫോക്കസ് ചെയ്യേണ്ടതാണോ ആ ആശയം
അശാന്തൻ നിജാസ്
അസാദ് മാഷ് (ആസാദ് ഡോ.) പങ്കുവെയ്ക്കുന്ന ചിന്തയോട് എനിക്ക് അപൂർണ്ണമായ യോജിപ്പാണ്. (ലിങ്ക് ആദ്യ കമന്റിൽ). KEN ന്റെ അഭിമുഖത്തോടും അങ്ങിങ്ങ് ചില വിയോജിപ്പുകൾ ഉണ്ട്. വായനയ്ക്കിടയിൽ തന്നെ അത് തോന്നിയതാണ്. എങ്കിലും KEN പറയുന്ന പല കാര്യങ്ങളും എന്റെ ഉള്ളിൽത്തന്നെ തൊട്ടറിയുകയായിരുന്നു. ഞാൻ പലപ്പോഴായി ചില ഗ്രൂപ്പുകളിൽ പങ്കുവെച്ചിട്ടുള്ള ആശയങ്ങൾക്ക് KEN കൂടി സമ്മതം നൽകുന്നതായി എനിക്ക് തോന്നി. ഞാൻ പറയുന്നത് എന്റെ വ്യക്തിപരമായ വായനയുടെ അനുഭവമാണ്. എന്നാൽ ഈ അഭിമുഖം ഷെയർ ചെയ്തവരിൽ പലരും ഇപ്പോൾ ആസാദ് മാഷ് പറയുന്നതുപോലുള്ള അഭിവാദനത്തിന്റെ കാര്യമാണ് എടുത്തുപറയുന്നത്. ആ ഒരൊറ്റക്കാര്യത്തിൽ ഫോക്കസ് ചെയ്യേണ്ടതാണോ അദ്ദേഹം പങ്കുവെക്കുന്ന ആശയത്തെക്കുറിച്ചുള്ള ചർച്ച എന്നെനിക്ക് സംശയമുണ്ട്. ഓരോരുത്തരും അവരവർക്കു വേണ്ടതേ എടുക്കുന്നുള്ളൂ എന്നതാവാം കാര്യം. ജാതി-സവർണ്ണത-അദൃശ്യഭരണകൂടം എന്നിവയെ സംബന്ധിച്ചും KEN പറയുന്നുണ്ട്. അദ്ദേഹം കൃത്യമായി ഊന്നുന്നത് അതിലാണെന്നാണ് എനിക്ക് തോന്നിയത്. ഇന്ത്യയിൽ ബിജെപിയോ മോദിയോ അധികാരത്തിലില്ലെങ്കിൽപ്പോലും നിലനിൽക്കുന്ന ഒരു അദൃശ്യാധികാരവ്യവസ്ഥ/അദൃശ്യ ഭരണകൂടം എന്നൊരു സംഗതിയുണ്ട്. അതിനെയാണ് KEN കൃത്യമായി അടയാളപ്പെടുത്തുന്നത്. ഇത് കാലങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്നതാണ്. ഇത് KEN മാത്രമല്ല, ദളിത് ചിന്തകരിൽ ചിലരും പറയുന്നുണ്ട്. സണ്ണി എം. കപിക്കാട് പറയുന്നുണ്ട്. അതൊരു വസ്തുതയാണ്. അതിനെ എങ്ങനെ പ്രതിരോധിക്കണം എന്ന ചിന്ത വികസിച്ചു വരേണ്ടതുണ്ട്.
മേൽ പറഞ്ഞ അഭിവാദന വാക്കിന്റെ കാര്യത്തിൽ KEN പറയുന്നത് വായിച്ചപ്പോൾ, PT കുഞ്ഞുമുഹമ്മദ് എന്തിനാണ് KEN നെ നിർബ്ബന്ധിക്കുന്നത്, അഥവാ അങ്ങനെയൊരാൾ നിർബ്ബന്ധിച്ചാൽ അതിനു വഴങ്ങേണ്ട കാര്യം KEN ന് ഇല്ലല്ലോ എന്നാണ് എനിക്ക് തോന്നിയത്. അതേസമയം തന്നെ, യാതൊരാധികാരവുമില്ലാത്ത സാധാരണ മനുഷ്യർ അവരുടെ ജീവിതശീലങ്ങളിൽ നിന്ന് ഒരാളെ അഭിസംബോധന ചെയ്യുമ്പോൾ (സലാം പറയുകയോ, നമസ്‌തേ/നമസ്‌കാരം പറയുകയോ ചെയ്യുന്‌പോൾ) അതേ വാക്കിൽ അവരോട് ഒരു കമ്യൂണിസ്റ്റുകാരൻ/കാരി മറുപടി പറഞ്ഞാൽ എന്താണ് അതിൽ പ്രശ്‌നം എന്ന ചിന്തയാണ് എനിക്കുള്ളത്. ഇത് എനിക്ക് KEN വായിക്കുന്നതിനു മുന്നേ തന്നെ ഉള്ള നിലപാടാണ്. ഏതെങ്കിലും സാധാരണ മനുഷ്യൻ എന്നോട് സ്വാഭാവികതയോടെ സലാം പറഞ്ഞാൽ അതേ വാക്കിൽ പ്രത്യഭിവാദനം ചെയ്യാറുണ്ട്. നമസ്‌കാരം എന്നോ നമസ്‌തേ എന്നോ പറഞ്ഞാൽ അതേ വാക്കുകൊണ്ടുതന്നെ പ്രത്യഭിവാദനം ചെയ്യാറുണ്ട്. അതിലെന്താണ് ഇത്ര പ്രശ്‌നം എന്നെനിക്കു മനസിലാകുന്നില്ല. (KEN അഭിമുഖത്തിൽ പറയുന്നതിലും 'സലാം' മാത്രമല്ല, നമസ്‌തേയും നമസ്‌കാരവും ജയ്ഹിന്ദും ഒക്കെ അദ്ദേഹം പറയുന്നുണ്ട് എന്നതുകൂടി മനസിലാക്കുക.)
എൻ.കെ ഭൂപേഷ്
അസ്സലാമു അലൈക്കും എന്നൊരാൾ പറയുമ്പോൾ സലാം മടക്കുന്നവർക്ക് ജയ് ശ്രീരാം എന്ന് അഭിവാദ്യം ചെയ്യുമ്പോൾ അതേ വാക്കിൽ തിരിച്ച് അഭിവാദ്യം ചെയ്താൽ എന്താണ് എന്ന ചോദ്യം ഒരു ടിപ്പിക്കൽ യുക്തിവാദ ചിന്തയാണ്. അസ്സാലാമു അലൈക്കും എന്ന് പറഞ്ഞാൽ എനിക്ക് സലാം മടക്കുന്നതിന് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാൽ ജയ് ശ്രീറാം എന്ന് പറഞ്ഞാൽ ഞാൻ അതേ രീതിയിൽ പ്രത്യാഭിവാദ്യം ചെയ്യില്ല. ഏതെങ്കിലും ഒരൂ മതത്തോടും അതിന്റെ ചിഹ്നങ്ങളോടും എന്തെങ്കിലും മമതയുണ്ടായിട്ടല്ല. ഇതിലൊക്കെ അടങ്ങിയ രാഷ്ട്രീയമാണ് പ്രധാനം എന്ന് കരുതുന്നതുകൊണ്ടാണ്.
സനീഷ് എളയാടത്ത്
അസ്സലാമു അലൈക്കും എന്നൊരാൾ മുന്നിൽ നിന്ന് പറഞ്ഞാൽ വ അലൈക്കും അസ്സലാം എന്ന് തിരിച്ച് പറയാൻ അരനിമിഷം പോലും ആലോചിക്കേണ്ടി വരാറില്ല. ഇപ്പോഴല്ല, ഏതാണ്ട് പ്രീഡിഗ്രി കാലം തൊട്ടെങ്കിലും അതങ്ങനെയാണ്. ലോകത്തിന്റെ വലിയൊരു ഭാഗത്തെ ജനങ്ങൾ പരസ്പരം സലാം പറയുന്ന പ്രയോഗമാണത്. 'നിങ്ങൾക്ക് മേൽ സമാധാനവും അനുഗ്രഹവും ഉണ്ടാകട്ടെ' എന്നാണതിനർഥം. അത് തിരിച്ച് പറയാൻ വലിയ കാലത്തെ ആലോചനകൾ എന്തിനാണ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല.
അങ്ങനെയെങ്കിൽ ജയ് ശ്രീരാം എന്ന് ഒരാൾ പറഞ്ഞാൽ ജയ് ശ്രീരാം എന്ന് തന്നെ തിരിച്ച് അഭിവാദ്യം ചെയ്ത് കൂടേയെന്ന് എം.എൻ കാരശ്ശേരി. തെറ്റായ ലോജിക്കാണ് കാരശ്ശേരി മാഷ് പ്രയോഗിക്കുന്നതെന്ന് തോന്നി. ഞാനാണെങ്കിൽ ജയ് ശ്രീരാം തിരിച്ച് പറയില്ല. എനിക്കത് കേട്ടാൽ സമാധാനം എന്ന സംഗതിയേ ഓർമ്മ വരില്ല. നിങ്ങളുടെ മേൽ ഞാൻ ഒരു ശരിയല്ലാത്ത രാഷ്ട്രീയത്തെ എടുത്ത് വെക്കുന്നു എന്നാണ് അങ്ങനെ ആശംസിക്കുന്നയാൾ നൽകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍