സംവരണം ഇല്ലാതെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഓരോ ജാതിവിഭാഗത്തിനും ലഭിക്കുന്നതുവരെ സംവരണം തുടർന്നേ തീരൂ; അസിസ്റ്റന്റ് സർജൻ റാങ്ക് ലിസ്റ്റിൽ ആ പ്രാതിനിധ്യം കിട്ടിയ ഒരു വിഭാഗംപോലും ഇല്ല; പട്ടികജാതി വിഭാഗങ്ങളുടെ അവസ്ഥ വളരെ പരിതാപകരം; മുസ്ളീങ്ങളുടേയും ഈഴവരുടേയും എണ്ണത്തിലും കുറവ്; സംവരണം ഉള്ളപ്പോൾ പോലും പ്രാതിനിധ്യം ഇല്ലാതിരിക്കെ സംവരണം കൂടി ഇല്ലാതായാലോ? സംവരണ വിരുദ്ധർ വായിച്ചറിയാൻ ഡോ. ജിനേഷ് പിഎസ് എഴുതുന്നു
ഡോ. ജിനേഷ് പിഎസ്
ആരോഗ്യവകുപ്പിലെ അസിസ്റ്റന്റ് സർജൻ ഡോക്ടർമാരുടെ ഒരു പിഎസ്സി റാങ്ക് ലിസ്റ്റിലെ വിവരങ്ങളാണ് ചിത്രത്തിൽ. (പിഎസ്സി റാങ്ക് ലിസ്റ്റാണ് അവലംബം)
ആകെ 1971 പേരാണ് മെയിൻ റാങ്ക് ലിസ്റ്റിൽ ഉള്ളത്. അതിൽ 875 പേർ സംവരണ അർഹതയുള്ള വിഭാഗങ്ങളിൽ പെടുന്നവരാണ്. 1096 പേർ ഓപ്പൺ കാറ്റഗറിയിലും.ഏറ്റവും കൂടുതൽ ഡോക്ടർമാർ ഉൾപ്പെടുന്ന റാങ്ക് ലിസ്റ്റ് അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ റാങ്ക് ലിസ്റ്റാണ്.
പ്രാതിനിധ്യം എല്ലാ മേഖലകൾക്കും ഉറപ്പാക്കാൻ വേണ്ടി ഉള്ള ഒന്നാണ് സംവരണമെന്ന് ഏവർക്കും അറിയാമല്ലോ. കേരളത്തിലെ ജനസംഖ്യയിൽ 2011ലെ സെൻസസ് അനുസരിച്ച്; ഹിന്ദു 54.73 %, മുസ്ലിം 26.56 %, ക്രിസ്ത്യൻ 18.38 %; ഹിന്ദു വിഭാഗത്തെ ഒന്നുകൂടി സ്പ്ലിറ്റ് ചെയ്താൽ; ഈഴവ 23 %, നായർ 14 %, പട്ടിക ജാതി 9.8 % (അതിൽ തന്നെ ഉള്ള പുലയ 3.27 %), പട്ടിക വർഗ്ഗം 1.14 %. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സംവരണം ഇല്ലാതെ ലഭിക്കുന്ന സാഹചര്യം ഉണ്ടാകുന്നതുവരെ സംവരണം തുടരേണ്ടതുണ്ട്.
കേരളത്തിലെ സർക്കാർ നിയമനങ്ങൾക്കായുള്ള പി എസ് സി റാങ്ക് ലിസ്റ്റിലെ നിയമനങ്ങളിൽ ഒരു റൊട്ടേഷൻ ചാർട്ട് ഉണ്ട്. ഓരോ നൂറ് നിയമനങ്ങൾ നടക്കുമ്പോഴും അതിൽ 50 എണ്ണം ഓപ്പൺ കാറ്റഗറി ആയിരിക്കണം, ഈഴവ/ബില്ലവ/തിയ്യ 14, മുസ്ലിം 12, LC 4, വിശ്വകർമ്മ 3, ധീവര-ഹിന്ദു നാടാർ-SIUC നാടാർ ഒരോന്ന് വീതം, ഓ ബി സി 3, പട്ടികജാതി 8, പട്ടികവർഗ്ഗം 2.
ഏറ്റവും അവസാനത്തെ അസിസ്റ്റന്റ് സർജൻ റാങ്ക് ലിസ്റ്റിൽ 1500 വരെ ഉള്ള റാങ്കുകളിലെ ജാതി തിരിച്ചുള്ള കണക്കുകൾ ഒന്ന് പരിശോധിച്ചുനോക്കൂ. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉള്ള ഒരു വിഭാഗം പോലുമില്ല എന്ന് കാണാം. ജനസംഖ്യാനുപാതികമായി 9.8 % (പി എസ് സി റൊട്ടേഷൻ ചാർട്ട് പ്രകാരം 8 % സംവരണം) വേണ്ട പട്ടികജാതി വിഭാഗങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്.
ജനസംഖ്യാനുപാതികമായി 26 ശതമാനത്തിന് മുകളിൽ ഉണ്ടാവേണ്ട മുസ്ലിം വിഭാഗത്തിന് മെയിൻ റാങ്ക് ലിസ്റ്റിൽ പ്രാതിനിധ്യം 17.25 %. അതുപോലെ 23 % പ്രാതിനിധ്യം ലഭിക്കേണ്ട ഈഴവ വിഭാഗത്തിന് ആകെയുള്ളത് 12.58 %.
ഇനി അടുത്തകാലത്തിറങ്ങിയ മറ്റൊരു റാങ്ക് ലിസ്റ്റ് അവലോകനം ചെയ്തു നോക്കാം.
അനസ്തീഷ്യ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർമാരുടെ റാങ്ക് ലിസ്റ്റാണ്. 103 പേരാണ് മെയിൻ ലിസ്റ്റിൽ ആകെയുള്ളത്. അതിൽ മുസ്ലിം 8, ഈഴവ 16, L C 2, S C 1, O B C 2, വിശ്വകർമ്മ 3, SIUC നാടാർ 1; ഓപ്പൺ കാറ്റഗറി 70.
പെട്ടെന്ന് ലഭിച്ച രണ്ട് ഉദാഹരണങ്ങൾ പറഞ്ഞു എന്നേ ഉള്ളൂ. കൂടുതൽ വ്യക്തത ലഭിക്കണമെങ്കിൽ കേരള പിഎസ്സി വെബ്സൈറ്റിൽ കയറി മെഡിക്കൽ വിഭാഗത്തിലെ നോട്ടിഫിക്കേഷൻ നോക്കിയാൽമതി. ഒട്ടുമിക്ക ഡിപ്പാർട്ടുമെന്റുകളിലും വിവിധ ജാതികളിൽ എൻ സി എ വിളിച്ചിട്ടുണ്ട്. അതായത് ജനറൽ വിഭാഗത്തിലേക്ക് നോട്ടിഫിക്കേഷൻ വിളിച്ചിട്ട് സംവരണ വിഭാഗത്തിൽ ആവശ്യത്തിന് എണ്ണം ഇല്ലാതെ വരുന്നതിനാൽ വിളിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ആരോഗ്യവകുപ്പിലും പല സ്പെഷ്യാലിറ്റികളിലും എൻസിഎ വിളിക്കുന്നുണ്ട്.
സംവരണം ഉള്ള അവസ്ഥയിൽ പോലും പ്രാതിനിധ്യം ഉറപ്പാക്കാൻ സാധിക്കുന്നില്ല എന്നു ചുരുക്കം. ഇങ്ങനെ ഒരു അവസ്ഥയിൽ സംവരണം ഇല്ലാതാകുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല.
കേരള ജനസംഖ്യ ഏതാണ്ട് 3.33 കോടി. ഇതിൽ ദളിത്-ആദിവാസി സമൂഹം ഏകദേശം 10.94%. അതായത് 36.6 ലക്ഷം. ഇവർക്ക് ഭൂസ്വത്തില്ല. ലോക്കറിൽ സ്വർണ്ണമില്ല. താരതമ്യം ചെയ്താൽ വ്യാപാരമോ വ്യവസായമോ ഇല്ല. 97% വരുന്ന സ്വകാര്യമേഖലയിൽ ഇവരുടെ പ്രാതിനിധ്യം പരമ ദയനീയം.
ഏറ്റവും മോശമായ സാമൂഹ്യ-ആരോഗ്യ ചുറ്റുപാടുകൾ ഇവരുടേതാണ്. കുപ്രസിദ്ധമായ 'സൊമാലിയ' തോതിലുള്ള ശിശുമരണ നിരക്കുകൾ ആദിവാസി സമൂഹത്തിലുണ്ടെന്ന് പലരും പ്രസ്താവിച്ചതോർമ്മയില്ലേ ? ഇതൊക്കെ നോക്കുമ്പോൾ ജനസംഖ്യയിൽ ഒരുപക്ഷെ ഇതിലും വളരെ കൂടുതൽ ഉണ്ടാവേണ്ടിയിരുന്ന ഈ സമൂഹത്തെ ദയനീയമായ സാഹചര്യങ്ങളും വിഭവങ്ങളുടെ അഭാവവും (shortage of resources) വഴി ഇന്നത്തെ വെറും 10.94% ത്തിലേക്ക് ഒതുക്കി എന്ന് തന്നെ പറയേണ്ടിവരും.
കേരളത്തിലെ സംവരണം ബാധകമായ സർക്കാർ ജോലികൾ 2 ലക്ഷം എന്ന് വയ്ക്കുക (കണക്ക് കൃത്യമല്ല, കൃത്യമായി അറിയുന്നവർ പറഞ്ഞുതരണം എന്നപേക്ഷിക്കുന്നു). അതിൽ 10% ആണ് ഇവരുടെ അവകാശം. അതായത് 20000 സർക്കാർ ജോലികൾ. കായികമായ അധ്വാനം അല്ലാതെ കാര്യമായ മറ്റൊരു സാമ്പത്തിക സോഴ്സും കൈവശം ഇല്ലാത്ത 36 ലക്ഷത്തോളം വരുന്ന ഈ വിഭാഗത്തിന് ലഭിക്കുന്നത് പ്യൂൺ തസ്തികകൾ ഉൾപ്പെടെ 20000 സർക്കാർ ജോലിയാണ്. അതായത് ഈ സമൂഹത്തിൽ 0.60 % ൽ താഴെ ആളുകൾക്ക്.
ഈ പറഞ്ഞ 20000 സർക്കാർ ജോലികളിൽ ഒരു വർഷം വരുന്ന ഒഴിവുകളിലാണ് തൊഴിലന്വേഷകർക്ക് അപേക്ഷിക്കാൻ പറ്റുക! യുക്തിവാദി ആവുമ്പോൾ തന്നെ ഒരാൾ സമൂഹത്തിൽ അയാൾക്ക് അർഹതപ്പെട്ട പലതും ത്യജിക്കുന്നു; അക്കൂട്ടത്തിൽ ജാതിയുടെ പേരിൽ കിട്ടുന്ന സംവരണം കൂടെ വേണ്ടെന്നു വയ്ക്കണം എന്ന വാദം ശരിയാണോ ?
ഒരുവശത്ത് കേരളത്തിൽ ജാതി വിവേചനം ഇല്ല എന്ന് പറയുന്നു. അതായത് മനസ്സിൽ ജാതി ഉണ്ടെങ്കിലും, മനസ്സിലുള്ള ജാതിവിവേചനം പുറത്തു കാണിക്കാതെ ദളിതരെ തുല്യരായി കാണുന്ന ഒരു സമൂഹമായിരിക്കണം എന്ന്. മറ്റു രീതിയിൽ പറഞ്ഞാൽ നിയമപരമായി കിട്ടേണ്ട അവകാശങ്ങൾ എല്ലാം സ്വമേധയാ ദളിതർക്കു കൊടുക്കുകയും അവസരങ്ങളിൽ വിവേചനം കാണിക്കാതിരിക്കുകയും ചെയ്യുന്ന സമൂഹമാണ് നമ്മൾ എന്നാണ് വാദം.
അങ്ങനെയുള്ള ഒരു സമൂഹം യുക്തിവാദികൾക്ക് മാത്രമായി അവകാശങ്ങൾ നിഷേധിക്കുമോ?
വീട്ടുകാരെ പ്രീതിപ്പെടുത്താൻ മതാചാരപ്രകാരം ക്ഷേത്രത്തിലും പള്ളിയിലും വിവാഹം കഴിക്കുന്നതും മറ്റും യുക്തിവാദികളിൽ പലരും ചെയ്യുന്നതാണ്. കാരണം അതെല്ലാം സമൂഹം അടിച്ചേൽപ്പിക്കുന്നതാണ്. വ്യക്തി എന്ന നിലയിൽ ഉയർന്ന യുക്തിബോധത്തോടെ ജീവിതം നയിക്കുന്നവർക്ക് പോലും സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിയാൻ അത്ര എളുപ്പമല്ല.
ആ സാഹചര്യത്തിൽ നിയമപരമായി, സർക്കാർ കൊടുക്കുന്ന അവകാശങ്ങൾ (ഔദാര്യമല്ല) വാങ്ങുന്നവരെ പരിഹസിക്കുന്നതും യുക്തിവാദിയാവാൻ യോഗ്യതയില്ല എന്ന് പറയുന്നതും ശരിയല്ല എന്നാണഭിപ്രായം.
മറ്റൊരർത്ഥത്തിൽ സർക്കാർ ജോലി തന്നെ ഒരു കവചമല്ലേ? സ്വകാര്യ മേഖലയിൽ ലഭിക്കുന്ന ശമ്പളത്തിന്റെ പല മടങ്ങ് സർക്കാർ മേഖലയിൽ ജോലിചെയ്യുന്നവർക്ക് കിട്ടുന്നു. 56 വയസ്സിൽ റിട്ടയർമെന്റ് കഴിഞ്ഞാൽ ജീവിത കാലം മുഴുവൻ പെൻഷനും കിട്ടുന്നു. 25 വർഷം മുൻപ് 3000 ശമ്പളത്തിൽ സർക്കാർ ജോലിയിൽ നിന്ന് പിരിഞ്ഞ സ്കൂൾ അദ്ധ്യാപകന് ഇന്ന് കിട്ടുന്ന പെൻഷൻ 20000 ത്തിനു മുകളിൽ വരും. ക്ലാർക് മുതൽ, ഡ്രൈവർ, നേഴ്സ്, എഞ്ചിനീയർ, ഡോക്ടർ തുടങ്ങി മിക്കവാറും എല്ലാ തസ്തികകളിലും ഇതൊക്കെത്തന്നെ സ്ഥിതി.
'തുല്യ ജോലിക്ക് തുല്യ വേതനം' എന്നത് ഏതൊരു സമൂഹത്തിലും പാലിക്കേണ്ട മര്യാദ അല്ലേ? സർക്കാർ മേഖലയുമായി താരതമ്യം ചെയ്താൽ സ്വകാര്യമേഖലയിലെ ശമ്പളം വളരെ താഴ്ന്നതാണ് എന്നറിയാമല്ലോ? അതിനൊക്കെ വളരെ മുകളിൽ കിട്ടുന്ന ആനുകൂല്യങ്ങൾ സർക്കാർ കൊടുക്കുന്ന ഔദാര്യമായി കാണാനാകുമോ?
സംഘടിത തൊഴിലാളികളുടെ കൂട്ടായ വിലപേശൽ ശക്തി ഉപയോഗിച്ച് പിടിച്ചു വാങ്ങിയതാണ് സർക്കാർ മേഖലയിലെ അർഹതപ്പെട്ട ശമ്പളവും അവകാശങ്ങളും. സമൂഹത്തിലെ ബഹുഭൂരിപക്ഷം ആൾക്കാരുടെയും ശമ്പളം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും കുറവാണ് എന്നുള്ളതുകൊണ്ട് സർക്കാർ നൽകുന്ന ഉയർന്ന (അർഹതപ്പെട്ട) ശമ്പളം സർക്കാർ ജോലി ചെയ്യുന്ന യുക്തിവാദികൾ വാങ്ങാതിരിക്കുന്നില്ലല്ലോ.
പലപ്പോഴും പലരും ഉന്നയിക്കുന്ന മറ്റൊരു വിഷയമാണ് ഒരാൾക്ക് രണ്ടോ മൂന്നോ തവണ സംവരണം കൊടുക്കേണ്ടതുണ്ടോ എന്നുള്ളത്. അതിന്റെയും ഉത്തരം മുകളിൽ ആദ്യം പറഞ്ഞ കണക്കുകൾ തന്നെയാണ്. മെഡിക്കൽ വിദ്യാഭ്യാസത്തിലും റാങ്ക് ലിസ്റ്റിലും സംവരണം നൽകുന്ന സാഹചര്യമുണ്ടായിട്ട് പോലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കാൻ സാധിക്കുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ കുറച്ചുപേരെ മാറ്റിനിർത്തിയാൽ അവസ്ഥ കൂടുതൽ പരിതാപകരമാകും.
നമ്മൾ മുകളിൽ പറഞ്ഞതൊക്കെ 2011ലെ സെൻസസ് അനുസരിച്ചുള്ള ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തെ കുറിച്ചാണ്. പിഎസ്സി അപേക്ഷ അയക്കുന്ന ഏജ് ഗ്രൂപ്പിൽ അതുതന്നെയാണോ ഇന്നത്തെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എന്നുറപ്പില്ല. അതിൽ സാരമായ വ്യത്യാസം വരാൻ സാധ്യതയുണ്ട് എന്നാണ് എന്റെ അഭിപ്രായം.
മറ്റൊരു പ്രധാന ആർഗ്യുമെന്റാണ് യോഗ്യതയില്ലാത്തവർ സംവരണം ഉപയോഗിച്ച് ജോലി കരസ്ഥമാക്കുന്നു എന്നുള്ളത്. സാധാരണഗതിയിൽ വളരെ തെറ്റായ ഒരു ആരോപണമാണിത്. ഉദാഹരണമായി അസിസ്റ്റന്റ് സർജൻ അല്ലെങ്കിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയുടെ അടിസ്ഥാനയോഗ്യത എംബിബിഎസ് ആണ്. എംബിബിഎസ് യോഗ്യതയില്ലാത്ത ആർക്കും അസിസ്റ്റന്റ് സർജൻ തസ്തികയിൽ നിയമനം ലഭിക്കില്ല. അതുപോലെതന്നെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ പിജി നിർബന്ധമാണ്. പിജി ഇല്ലാത്ത ആർക്കും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം ലഭിക്കില്ല.
കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മാത്രമുള്ള ഒന്നാണ് ലക്ചറർ (ഈ തരത്തിൽ) തസ്തിക, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പിജി യോഗ്യത വേണമെന്ന് നിഷ്കർഷിക്കുമ്പോഴും കേരളത്തിൽ എംബിബിഎസ് യോഗ്യത മതി എന്നാണ് സർക്കാർ ഉത്തരവ്. എങ്കിലും പിജി ഉള്ള ഡോക്ടർമാരുടെ അഭാവത്തിൽ മാത്രമേ എംബിബിഎസ് യോഗ്യതയുള്ളവരെ പരിഗണിക്കുകയുള്ളൂ എന്നാണ് സർക്കാർ ഉത്തരവ്.
കേരളത്തിൽ ആകെയുള്ള ജോലികളിൽ ഏതാണ്ട് മൂന്ന് ശതമാനം മാത്രമാണ് സർക്കാർ ജോലിയായുള്ളത്. (കൃത്യമായ കണക്കുകൾ അറിയുന്നവർ പറഞ്ഞുതരണം എന്നപേക്ഷിക്കുന്നു.) അതായത് കേരളത്തിൽ ആകെയുള്ള ജോലികളിൽ ഏതാണ്ട് ഒന്നര ശതമാനത്തിൽ മാത്രമാണ് സംവരണം നിലവിലുള്ളത്. സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് മേഖലയിൽ പോലും സംവരണ വ്യവസ്ഥകളില്ല.
കേരളത്തിലെ പൊതുവായ സാഹചര്യത്തിൽ വമ്പൻ ഭൂവുടമകളും ഏറ്റവും സമ്പന്നരായവരും ഒക്കെ ഭൂരിപക്ഷവും സംവരണ വിഭാഗങ്ങളിൽപ്പെടുന്നവരല്ല. മാത്രമല്ല പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം എങ്ങും ലഭിക്കുന്നുമില്ല. ജോലിയെ തരം തിരിക്കുകയാണെങ്കിൽ മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന ജോലികൾ ചെയ്യുന്നത് ഈ വിഭാഗമാണ് എന്നും കാണാം. എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ട് എന്ന് നാം പറയുമെങ്കിലും, മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന പല ജോലികളും ഉണ്ട് എന്നുള്ളത് വസ്തുതയാണ്.
മതവും ജാതിയും അല്ല മനുഷ്യത്വവും മാനവികതയുമാണ് വേണ്ടത് എന്ന് നമുക്ക് ഏവർക്കും അറിയാം. അങ്ങനെ എങ്കിൽ, ജാതിവ്യവസ്ഥയിൽ ഊന്നിയ സാഹചര്യങ്ങൾ കൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് സമൂഹത്തിന്റെ ഘടനാപരമായ തട്ടുകളിൽ മുകളിലെത്താൻ കൈത്താങ്ങാവേണ്ടേതുണ്ട്. സാമൂഹിക അസമത്വങ്ങൾ മൂലം അവസരങ്ങളിൽ പുറകിൽ പോയവർക്ക് ആ സാമൂഹ്യനീതി നൽകുക എന്നുള്ളതാണ് സംവരണത്തിന്റെ ലക്ഷ്യം. സംവരണം ഒരിക്കലും 100% പൂർണമാണ് എന്നു പറയാനാവില്ല, അതായത് സംവരണം കൊണ്ട് ഈ ലക്ഷ്യങ്ങളെല്ലാം നേടും എന്ന് ഉറപ്പു പറയാനാവില്ല. പക്ഷേ ഇതിന് മറ്റൊരു പോംവഴിയില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. നിലവിൽ പോലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം റാങ്ക് ലിസ്റ്റുകളിൽ ലഭിക്കാത്ത വിഭാഗങ്ങൾക്ക് സംവരണം കൂടി എടുത്തു കളഞ്ഞാൽ എങ്ങനെ സാമൂഹികസമത്വം ഉണ്ടാകും എന്നുള്ളതാണ് ചോദ്യം.
ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എല്ലാ സ്ഥലങ്ങളിലും ലഭിക്കുന്ന സാഹചര്യത്തിൽ സംവരണം ഒഴിവാക്കുക തന്നെ വേണം. പക്ഷേ അങ്ങനെയൊരു സാഹചര്യം ഉണ്ടാവുന്നതുവരെ സംവരണം ഒഴിവാക്കിയാൽ, പാർശ്വവൽക്കരിക്കപ്പെട്ടവർ വീണ്ടും പാർശ്വവൽക്കരിക്കപ്പെട്ടുകൊണ്ട് തന്നെയിരിക്കും. അവരോടൊത്തു നിൽക്കുക എന്നുള്ളതാണ് മാനവികത.
മെഡിക്കൽ മേഖലയിലെ ചില റാങ്ക് ലിസ്റ്റുകൾ മാത്രമേ ഞാൻ അവലോകനം ചെയ്തിട്ടുള്ളൂ. മറ്റുമേഖലകളിലെ റാങ്ക് ലിസ്റ്റുകൾ അവലോകനം ചെയ്തിട്ടില്ല എന്നുള്ള ഒരു കുറവുണ്ട്. എങ്കിലും മെഡിക്കൽ മേഖലയിലെ റാങ്ക് ലിസ്റ്റുകൾ അവലോകനം ചെയ്യുമ്പോൾ മുന്നിൽകാണുന്ന വിഷയങ്ങൾ ഇതൊക്കെയാണ്. ഈ കുറിപ്പിൽ വസ്തുതാപരമായ തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടണം എന്നപേക്ഷിക്കുന്നു.
(ഡോ. ജിനേഷ് പിഎസ് ഫേസ്ബുക്കിൽ കുറിച്ചത്)
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്