മരണം കൊണ്ടൊരു മാസ്റ്റർ പീസ്! ലിജോ മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്റ്മാൻ തന്നെ; ശക്തമായ രചനക്കൊപ്പം മാന്ത്രികമായ ആഖ്യാനവും; തകർത്ത് അഭിനയിച്ച് ചെമ്പനും വിനായകനും പോളി വിൽസനും; ഈ.മ.യൗ ഓർമ്മിപ്പിക്കുന്നത് കലയും കച്ചവടവും വൃത്തിയായി കൂട്ടിയിണക്കിയ ഭരതൻ-പത്മരാജൻ-ലോഹിതദാസ് കാലഘട്ടത്തെ
എം മാധവദാസ്
മലയാളത്തിന്റെ കിം കി ഡുക്ക്! ഈശോ മറിയം യൗസേപ്പെ എന്ന പ്രാർത്ഥനയുടെ ചുരുക്കപ്പേരായ ഈ.മ.യൗ എന്ന സിനിമ കണ്ടശേഷം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ ഇങ്ങനെയാണ് വിശേഷിപ്പിക്കാൻ തോന്നിയത്. ഭ്രമാത്മാകമായ ആഖ്യാനംകൊണ്ടും കിടിലിൻ ഫ്രയിമുകൾകൊണ്ടും വ്യത്യസ്തമായ പ്രമേയങ്ങൾകൊണ്ടും, എങ്ങനെയാണ് പാശ്ചാത്യ നാടുകളിൽ കിം കി ഡുക്ക് എന്ന കൊറിയൻ സംവിധായകൻ തരംഗമായത് അതുപോലെ മലയാളക്കരയിൽ കൾട്ടാവുകയാണ് ലിജോ സ്റ്റൈൽ. ഇത് ഒരു സിനിമയാണെന്ന് നിങ്ങൾക്ക് തോന്നില്ല. കടപ്പുറത്തെ ഒരു മരിച്ചവീട്ടിൽ അകപ്പെട്ടുപോയ അതേ പ്രതീതി.
മരണംകൊണ്ട് ഒരു മാസ്റ്റർ പീസ് ഉണ്ടാക്കിയ ഈ പ്രതിഭകളെ നമിക്കണം. ലിജോയുടെ വിന്യാസ വിസ്മയത്തേക്കാളും ഷൈജുഖാലിദിന്റെ ക്യാമറയുടെ ദൃശ്യഭംഗിയേക്കാളുമൊക്കെ പക്ഷേ പ്രകീർത്തിക്കപ്പെടേണ്ടത് ഈ പടത്തിന് രചന നിർവഹിച്ച പി.എഫ് മാത്യൂസിന്റെ തൂലികയാണ്. പ്രതിഭാശോഷണത്തിന്റെ നെല്ലിപ്പടിയിൽ എത്തിനിൽക്കുന്ന ഒരുപറ്റം എഴുത്തുകാരുടെ കറക്കിക്കുത്തുകളിൽനിന്ന് മാറി നിന്ന് മലയാള സിനിമയെ പുതിയൊരു ഭാവുകത്വത്തിലേക്ക് നയിക്കാൻ മാത്യൂസിനെപ്പോലുള്ളവർക്ക് കഴിയട്ടെ.മരണവീട്ടിലെ ചില തമാശകളാണ് ഈ ചിത്രമെന്ന് ട്രെയിലർ കണ്ടാൽ തോന്നുമെങ്കിലും ഉള്ളടക്കം അതല്ല. പൗരോഹിത്യവും ഭരണകൂടവും എങ്ങനെ പാവങ്ങളുടെ ജീവിതം നരകതുല്യനാക്കുന്നുവെന്ന കൃത്യമായ രാഷ്ട്രീയവും ചിത്രം വരച്ചുകാട്ടുന്നു.
കാസ്റ്റിങ്ങും എടുത്തു പറയേണ്ടതാണ്. പാസിങ്ങ് ഷോട്ടിൽ വരുന്ന ചെറിയ കഥാപാത്രങ്ങൾപോലും സൂപ്പർ. ചെമ്പൻ വിനോദും വിനായകനും പോളി വിൽസനുമൊക്കെ നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവും. എന്നുവെച്ച് ഇതൊരു ബുദ്ധിജീവി പടമാണെന്നും ആരും കരുതേണ്ട. എതൊരു സാധാരണക്കാരനോടും ഹൃദയത്തിന്റെ ഭാഷയിൽ സംവദിക്കുന്ന പടമാണിത്. താര ജാടകളും പരാക്രമങ്ങളും കണ്ടുമടുത്ത, നല്ല സിനിമയെ സ്നേഹിക്കുന്ന സാധാരണപ്രേക്ഷകർ നിർബന്ധമായും വിജയിപ്പിക്കേണ്ട ചിത്രമാണിത്.
മരണമത്തെുന്ന നേരത്ത്
മരണവീട്ടിലെ സംഭവവികാസങ്ങൾ പലപ്പോഴും മലയാളസിനിമയിൽ കടന്നുവരാറുണ്ടെങ്കിലും ഒരു ഫുൾ ലെങ്ത് മൂവി ഈ വിഷയത്തിൽ ഉണ്ടായതായി ഓർക്കുന്നില്ല. ലത്തീൻ കത്തോലിക്കാ സമുദായക്കാർക്ക് ഭൂരിപക്ഷമുള്ള ചെല്ലാനം കടപ്പുറത്തെ വാവച്ചന്റെ ( നാടക നടൻ കൈനകരി തങ്കരാജ്) ജീവിതത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുകയാണ് സംവിധായകൻ. ചെല്ലാനം കടപ്പുറത്തിന്റെ ആ സായാഹ്നമൊക്കെ ചിത്രീകരിച്ചിരിക്കുന്ന മികവ് കാണണം. കടപ്പുറത്തെ ഒരു കഷ്ണം മുറിച്ച് വെച്ചിരിക്കയാണ്.
ഇടക്കിടക്ക് നാട്ടിൽനിന്ന് കാണാതാവുന്ന വാവച്ചൻ എന്ന വയോധികൻ കുറച്ചുകാലത്തിനുശേഷം നാട്ടിലത്തെുകയാണ്. മകൻ ഈസിയുമൊത്ത് ( ചെമ്പൻ വിനോദ്) മദ്യപിച്ചിരിക്കുമ്പോഴൊക്കെ വാവച്ചന് പറയാനുള്ളത് തന്റെ മരണത്തെയും അടക്കത്തെയും കുറിച്ചാണ്. അപ്പന്റെ മൃതദേഹം ബാൻഡുമേളവും മുത്തുക്കുടയും മെത്രാനച്ചന്റെ ആശീർവാദവുമൊക്കെയായി കെങ്കേമമാക്കുമെന്ന് മകൻ ഈസി വാക്കുകൊടുക്കുന്നു. ഇക്കാര്യങ്ങൾ പറഞ്ഞുകൊണ്ടും പഴയ ചവിട്ടുനാടകം മകന് കാണിച്ചുകൊണ്ടും ഇരിക്കെ വാവച്ചൻ പൊടുന്നനെ തറയിൽ വീണ് മരിക്കയാണ്. പ്രേക്ഷകർ നടുങ്ങിപ്പോവും.
പിന്നീടുള്ള ആ രാത്രിമുഴുവൻ അപ്പന് വാക്ക് കൊടുത്ത പ്രകാരം ശവസംസ്ക്കാരം കെങ്കേമമാക്കാനുള്ള ഈസിയുടെ ഓട്ടമാണ്. പഞ്ചായത്ത് മെമ്പർ കൂടിയായ സുഹൃത്ത് അയ്യപ്പൻ( വിനായകൻ) എല്ലാറ്റിനും കൂട്ടായുണ്ട്. ഇവിടെയൊക്കെ ഒന്നാന്തരം സ്വാഭാവിക നർമ്മം ഇട്ടാണ് ലിജോയുടെ കളി. ഭാര്യയുടെ താലിമാല പണയംവെച്ച് പണം കൊണ്ടാണ് അയാൾ നാൽപ്പതിനായിരത്തോളം രൂപ വിലയുള്ള കരിവീട്ടി ശവപ്പെട്ടി വാങ്ങുന്നത്. വാവച്ചന്റെ ഭാര്യയായി വേഷമിട്ട പോളി വിൽസന്റെ നിലവിളിയാണ് ഗംഭീരം! ഈസിയുടെ ഭാര്യവീട്ടുകാർ വരുന്ന സമയത്ത് 'സ്ത്രീധനബാക്കി തരാത്തവർ വരുന്നുണ്ട് പൊന്നച്ചാ' എന്നൊക്കെയുള്ള നിലവിളികൾ തീയേറ്ററിൽ ചിരിയുടെ അലയൊലികളാണ് തീർക്കുന്നത്. നിലവിളിച്ച് അവാർഡ് കിട്ടിയ നടിയെന്ന പേരിൽ പോളി വിൽസ മലയാള സിനിമയുടെ ചരിത്രമാണ്!
എന്നാൽ അപ്പനെ രാജകീയമായ യാത്രയപ്പ് നൽകാനുള്ള ഈസിയുടെ ശ്രമങ്ങൾ ഒന്നൊന്നായി പാളുകയാണ്. ഒരു പണിയുമില്ലാതെ നാട്ടിൻപുറത്ത് പരദൂഷണം പറഞ്ഞ് നടക്കുന്നവരും, സംശയരോഗിയായ വികാരിയച്ചനും (ദിലീഷ് പോത്തൻ) വാവച്ചന്റെ മരണം കൊലയാണെന്നു വരെ പറഞ്ഞു പരത്തുന്നു. പൗരോഹിത്യത്തിന്റെ ഇടപെടൽ എങ്ങനെ പാവങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്ന് ചിത്രം കൃത്യമായി അടയാളപ്പെടുത്തുന്നു. വികാരിയച്ചന്റെ ശരീരഭാഷയിലൂടെ ലിജോ തന്റെ സിനിമയുടെ രാഷ്ട്രീയം മുഴുവൻ പറയാതെ പറയുന്നുണ്ട്. അവസാനം ഈസി കത്തനാരുടെ കരണക്കുറ്റിക്കിട്ടൊന്ന് പൊട്ടിക്കുമ്പോൾ തീയേറ്ററിൽ മുഴങ്ങുന്നതും നിറഞ്ഞ കൈയടി തന്നെ.
അതുപോലെ മരണം സ്ഥിരീകരിക്കാനത്തെുന്ന നഴ്സിന്റെ സമീപനം, കറണ്ടുപോയാൽ നന്നാക്കാൻ വൈകുന്ന ലൈൻ മാൻ തൊട്ട് മരണദുരൂഹത അന്വേഷിക്കാൻ എത്തുന്ന പൊലീസുകാരൻ എന്നിങ്ങനെയുള്ള വിവിധ കാഴ്ചകളിലൂടെ പാവപ്പെട്ടവനും ഭരണകൂടവും തമ്മിലുള്ള ഇടപെടൽ എങ്ങനെയാണെന്ന് ചിത്രം കാണിച്ചുതരുന്നു. ഇതൊന്നും ഒരു ഉപദേശത്തിന്റെയോ ആഹ്വാനത്തിന്റെയോ രൂപത്തിലല്ല. കഥക്കുള്ളിൽ അതിന്റെ രാഷ്ട്രീയവും ആലേഖനം ചെയ്യപ്പെടുകയാണ്.
കൈയടിക്കൂ...കാസ്റ്റിങ്ങിനൊപ്പം ക്യാമറക്കും
ഒറ്റനോട്ടത്തിൽ ഒരു കൈക്കുറ്റക്കുറവും കണ്ടത്താനാത്ത സിനിമയാണിത്. ലിജോയുടെ ഷോട്ട് വിന്യാസവും ലൈറ്റിങ്ങും ആംഗിളുകളുമൊക്കെ ചലച്ചിത്ര വിദ്യാർത്ഥികൾ കണ്ടുപടിക്കേണ്ടതാണ്. രാത്രിദൃശ്യങ്ങളുടെ മികവ് എടുത്തുപറയണം. ഒരു രാത്രിയുടെ നീണ്ട രംഗങ്ങൾക്ക്ശേഷം നേരംവെളുക്കുമ്പോഴുള്ള വെളിച്ചത്തിളക്കത്തിന്റെ അനുഭൂതി പറഞ്ഞ് അറിയിക്കാനാവില്ല. ഷൈജുഖാലിദിന്റെ ക്യാമറയുടെ കരുത്ത് ചിത്രത്തിന് മുതൽക്കൂട്ടാണ്. രണ്ടാം പകുതിയിലെ പെരുമഴയത്തെ ശവമടക്ക് ദൃശ്യങ്ങളിലൊക്കെ കാണാം ആ ഛായാഗ്രാഹണ കരുത്ത്. അങ്കമാലി ഡയറീസ്പോലെ സംഗീതത്തിന് സ്കോപ്പുള്ള പടമല്ല ഇതെങ്കിലും പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം ചിത്രത്തിനോട് ചേരുന്നു.
അതുപോലെയാണ് ചിത്രത്തിന്റെ കാസ്റ്റിങ്ങും. ചെറുതും വലുതുമായ വേഷങ്ങളിൽ വന്നവരൊക്കെ അഭിനയിക്കയല്ല ജീവിക്കയാണ്. ഏതാനും ഷോട്ടുകളിൽമാത്രമേയുള്ളൂവെങ്കിലും വാവച്ചനായി നാടക നടൻ കൈനകരി തങ്കരാജ് മികച്ച പ്രകടനം കാഴ്ചവെച്ചു. 'അങ്കമാലി ഡയറീസിൽ' ലിജോകൊണ്ടുവന്ന പല നടന്മാരെയും ഈ ചിത്രത്തിലും കാണാം. ചെമ്പൻ വിനോദിന്റെ സമീപകാലത്തെ മികച്ച വേഷമാണ് ഈ.മ.യൗവിലേത്. കൈ്ളമാക്സിലൊക്കെ നിർമ്മാല്യത്തിലെ പി.ജെ ആന്റണിയെ ഓർമ്മിക്കുന്ന രീതിയിൽ ചെമ്പൻ നിന്ന് കത്തുകയാണ്.
വിനായകന്റെ വേഷവും തീർത്തും വ്യത്യസ്തമാണ്. സാധാരണ ആടിത്തിമർക്കാറുള്ള വിനായകൻ പതിഞ്ഞ് തുടങ്ങി പ്രേക്ഷകർക്ക് നൊമ്പരമാവുകയാണ്. നിസ്സഹായതും രോഷവുമൊക്കെ ഉള്ളിൽ ഒതുക്കി കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പൊതുപ്രവർത്തകൻ.
ചുരുക്കിപ്പറഞ്ഞാൻ മലയാളം കാത്തിരുന്ന പടം തന്നെയാണിത്. കലയും കച്ചവടവും വൃത്തിയായി കൂട്ടിയിണക്കിയ ഇത്തരം പടങ്ങൾ ഓർമ്മിപ്പിക്കുന്നത് ഭരതൻ-പത്മരാജൻ-ലോഹിതദാസ് കാലഘട്ടത്തെയാണ്. ലിജോയടക്കമുള്ള നവതരംഗ ചലച്ചിത്രകാരന്മാർ ആ വസന്തകാലത്തിലേക്ക് നമ്മെ തിരച്ചുകൊണ്ടുപോവട്ടെ.
വാൽക്കഷ്ണം: പണ്ട് സംവിധാനം ഐ.വി ശശി എന്ന് എഴുതിക്കാണിക്കുമ്പോൾ തീയേറ്ററിൽ ജനം ആർപ്പുവിളിക്കുന്നതിന് ഈ ലേഖകനടക്കമുള്ളവർ പലതവണ സാക്ഷിയായിട്ടുണ്ട്. എത്രയോ വർഷങ്ങൾക്കുശേഷം ഒരു സംവിധായകന്റെ പേര് കാണിക്കുമ്പോൾ ജനം കൈയടിക്കുന്നത് വീണ്ടും കണ്ടു.ലിജോ ശരിക്കും ഒരു കൾട്ടാവുകയാണ്. കമ്മട്ടിപ്പാടത്തിലെ ബാലേട്ടൻ പറഞ്ഞപോലെ 'കൈയടിക്കെടാ'..എന്ന് പ്രേക്ഷകർ സ്വയം പറഞ്ഞുപോവുന്നു. സൂപ്പർ താരങ്ങൾ അടക്കിവാഴുന്ന ഈ സിനിമാലോകത്ത് ഇനി സൂപ്പർ സംവിധായകരും ഉണ്ടാവട്ടെ. നല്ല സിനിമകൾക്ക് അതാണ് വേണ്ടതും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്