സർക്കാർ സർവീസിൽ പ്രാതിനിധ്യത്തിന്റെ കുറവിന്റെ കാരണം പിന്നാക്കവസ്ഥയാണ്; അതിന് കാരണം ജാതി വിവേചനമാണ്, റേസിസമാണ് എന്നു തുടങ്ങിയ ഒറ്റമൂലി വാദങ്ങൾ അശാസ്ത്രീയവും യുക്തിഹീനവും: എന്തുകൊണ്ടാണ് താൻ സംവരണത്തെ എതിർക്കുന്നതെന്ന് വ്യക്തമാക്കി യുക്തിവാദി നേതാവ് സി രവിചന്ദ്രൻ: മറുനാടന് നൽകിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം
സജീവൻ അന്തിക്കാട്
തിരുവനന്തപുരം: യുക്തിവാദികൾ സംവരണം ആവശ്യപ്പെടരുത് എന്ന ചർച്ച തുടങ്ങിവെച്ചത് യുക്തിവാദി നേതാവ് സി രവിചന്ദ്രനാണ്. അദ്ദേഹത്തിന്റെ നിലപാടിനെതിരെ നിരവധി യുക്തിവാദികൾ തന്നെ രംഗത്തെത്തുകയുണ്ടായി. എന്നാൽ ആരൊക്കെ നിലപാട് മാറ്റിയിട്ടും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രവിചന്ദ്രൻ ചെയ്തത്. അദ്ദേഹവുമായി സജീവൻ അന്തിക്കാട് നടത്തിയ അഭിമുഖത്തിൽ വിശദാമായി തന്നെ എന്തുകൊണ്ട് താൻ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്ന് രവിചന്ദ്രൻ വ്യക്തമാക്കുകയുണ്ടായി. മറുനാടനിൽ പ്രസിദ്ദീകരിച്ച ആദ്യ അഭിമുഖത്തിന്റെ തുടർച്ചയാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. അഭിമുഖത്തിലേക്ക്..
- സജീവൻ അന്തിക്കാട് : 'സംവരണം പട്ടിണി മാറ്റാനല്ല ' എന്ന വാചകം സംവരണചർച്ചകളിൽ സ്ഥിരമായി കാണാറുണ്ട്. സംവരണമെന്നാൽ 'അവർണ്ണരുടെ അധികാരസ്ഥാനങ്ങളിലെ പ്രാതിനിധ്യം ' എന്ന മുദ്രാവാക്യം മുഴച്ചു നിൽക്കാറുമുണ്ട് ? എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്?
രവിചന്ദ്രൻ സി: SC-ST ക്ക് സംവരണം നൽകുന്നത് മതിയായ പ്രാതിനിധ്യം (adequate representation) ഉറപ്പുവരുത്താനാണെന്ന് ഭരണഘടനയിൽ പറയുന്നുണ്ട്. എന്നാൽ SC-ST യിൽ ഉൾപ്പെട്ട ഒരു ജാതിയുടെയും പ്രാതിനിധ്യക്കണക്ക് എടുത്തിട്ടല്ല സംവരണം കൊടുത്തു തുടങ്ങിയത്. അവർ സർക്കാർ സർവീസിൽ കുറവാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായതുകൊണ്ടാണെന്ന് കാരണം പറയാം. എന്നാൽ 1980 ൽ OBC കളെ തീരുമാനിക്കാനുള്ള മാനദണ്ഡങ്ങളിൽ പ്രാതിനിധ്യം(represenatation) ഒരു മാനദണ്ഡ(criterion)മായിരുന്നില്ല.
- സാമൂഹികം-വിദ്യാഭ്യാസപരം-സാമ്പത്തികം എന്നീ മൂന്ന് വിഭാഗങ്ങളിലെ പിന്നാക്കവസ്ഥയാണ് ആയിരക്കണക്കിന് വരുന്ന OBC കളെ നിർണ്ണയിക്കാൻ മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നത്. ഇവയിലെങ്ങും പ്രാതിനിധ്യം എന്നൊരു വാക്കില്ല. മതിയായ പ്രാതിനിധ്യമാണ് സംവരണത്തിന് വേണ്ടി പരിഗണിക്കുന്നതെങ്കിൽ OBC യിൽ പെടുന്ന ജാതികളുടെ കണക്കെടുത്ത് പ്രാതിനിധ്യം കുറഞ്ഞവർക്ക് കൊടുക്കുകയല്ലേ വേണ്ടൂ?
സംവരണത്തിനായി പിന്നോക്ക ജാതികളെ നിശ്ചയിക്കുന്നതിൽ പ്രാതിനിധ്യം ഒരു മാനദണ്ഡമായിട്ട് വരുന്നില്ല. ചുരുക്കത്തിൽ.
1) ഇന്ത്യയിൽ ഒരു പിന്നോക്ക സമുദായ ജാതിയേയും സംവരണപട്ടികയിൽ ചേർത്തത് പ്രാതിനിധ്യം പരിഗണിച്ചല്ല
2) നിലനിറുത്തുന്നത് പ്രാതിനിധ്യം പരിഗണിച്ചല്ല.
3) തുടരാൻ അനുവദിക്കുന്നതും പ്രാതിനിധ്യം പരിഗണിച്ചല്ല......
4) ഇന്ത്യാചരിത്രത്തിൽ ഒരു ജാതിക്കും പ്രാതിനിധ്യം കുറവായതുകൊണ്ട് മാത്രം സംവരണം കിട്ടിയിട്ടില്ല
5) ഒരു ജാതിക്കും പ്രാതിനിധ്യം കിട്ടിയതുകൊണ്ട് സംവരണപട്ടികയിൽ നിന്ന് പുറത്തുപോകേണ്ടി വന്നിട്ടില്ല.
അപ്പോൾപ്പിന്നെ എന്താണ് സംവരണത്തിലെ മാരീചമുദ്രാവാക്യമായ പ്രാതിനിധ്യത്തിന്റെ അർത്ഥം? Too happy to correct, if contrary evidence comes .
- സാമൂഹികം, സാമ്പത്തികം ,വിദ്യാഭ്യാസം എന്നിവയിലെ പിന്നോക്കാവസ്ഥയാണ് മാനദണ്ഡമെങ്കിൽ ജനസംഖ്യാകണക്കെടുക്കുന്ന സമയം ഇതിലേതെങ്കിലുമൊന്നിൽ മുന്നോക്കമായാൽ സംവരണം നഷ്ടപ്പെടില്ലേ. ഇനി അതൊന്നുമല്ല പ്രാതിനിധ്യമാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നതെങ്കിലും കണക്കെടുകയല്ലേ വേണ്ടത് ? കണക്കെടുത്താൽ ആർക്കാണ് കുറവ് , കൂടുതൽ എന്നൊക്കെ അറിയാമല്ലോ?
കണക്കെടുത്തിട്ടില്ല, കണക്കെടുക്കുന്നില്ല...കണക്കെടുക്കാനും സാധ്യതയില്ല എന്നു പറയുമ്പോൾ കണക്ക് കാണിക്കൂ എന്ന് എന്നോട് ചിലർ പറയുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല; പ്രാതിനിധ്യം എന്നത് കണക്ക് കൊണ്ട് വിശദീകരിക്കാവുന്ന കാര്യമാണ്. പക്ഷെ എന്തുകൊണ്ട് വ്യത്യസ്തജാതികൾക്ക് സംവരണം കൊടുക്കുന്നതിനായി ഇന്ത്യയിൽ കണക്കെടുക്കുന്നില്ല എന്നതാണ് ചോദ്യം.
- പിന്നോക്കാവസ്ഥ എന്നത് പ്രാതിനിധ്യത്തിന്റെ ആവശ്യകതയെ അല്ലെ സൂചിപ്പിക്കുന്നത്? ഒരു ഗ്രൂപ്പ് ആളുകൾ വിദ്യാഭ്യാസത്തിൽ പിന്നോക്കമാണ് എന്നതുകൊണ്ട് എന്താണ് സൂചിപ്പിക്കുന്നത്? അവരുടെ പഠനത്തിലുള്ള കഴിവില്ലായ്മയാണോ അതോ പഠനത്തിനുള്ള സാഹചര്യമില്ലായ്മയാണോ? ഒരു ഗ്രൂപ്പ് ആളുകൾ സാമ്പത്തികമായി പിന്നോക്കമാണ് എന്നത് എന്താണ് സൂചിപ്പിക്കുന്നത്? അവർക്കു പണി എടുക്കാൻ മടിയായതു കൊണ്ട് പണമില്ലാത്ത അവസ്ഥയിലെത്തിയതാണ് എന്നാണോ?
പ്രാതിനിധ്യകുറവിന്റെ കാരണം പിന്നാക്കവസ്ഥയാണ്; പിന്നോക്കാവസ്ഥയുടെ കാരണം ജാതിവിവേചനമാണ്. ഇതൊന്നുമല്ലെങ്കിൽ റേസിസമാണ് എന്നിങ്ങനെയുള്ള ഒറ്റമൂലി വാദങ്ങൾ അശാസ്ത്രീയവും യുക്തിഹീനവുമാണ്. അവയൊക്കെ Contributing factors ആവാം. പക്ഷെ ജാതിവിവേചനം The one and only causative factor ആയി വിശകലനം ചെയ്യുന്നത് കഥയില്ലായ്മയാണ്. പലപ്പോഴും അത് മറ്റ് പല കാര്യങ്ങളെക്കൂടി ആശ്രയിച്ചിരിക്കുന്നു.
ഉദാഹരണമായി മതവിശ്വാസം വലിയൊരു ഘടകമാണ്. എന്തുകൊണ്ടാണ് കടംകൊടുപ്പ് -ബാങ്കിങ് മേഖലയിൽ കുറച്ചു മുസ്ലീങ്ങൾ മാത്രം ജോലിയെടുക്കാനും നിക്ഷേപിക്കാനും തയ്യാറാകുന്നത്? അവർക്കെതിരെ വിവേചനം ഉണ്ടായിട്ടാണോ? അതോ മതസാഹിത്യം അനുസരിച്ച് പ്രവാചകൻ ജീവിച്ച രീതിയിൽ ( പ്രവാചകചര്യ ) ജീവിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണോ?
കേരളത്തിലെ സർക്കാർ സർവീസ്, ബിസിനസ്സ്, സ്വകാര്യമേഖല, കൈതൊഴിൽമേഖല, കൃഷി, മത്സ്യബന്ധനം, ആരോഗ്യരംഗം, ഭക്ഷണനിർമ്മാണം, സാഹിത്യം, സിനിമ... തുടങ്ങിയ വിവിധ മേഖലകൾ എടുത്താൽ വ്യത്യസ്ത വിഭാഗങ്ങൾക്ക് മുൻതൂക്കം ഉണ്ടെന്ന് കാണാം. പക്ഷെ അതൊന്നും ജാതിവിവേചനം എന്ന ഒറ്റ അക്കൗണ്ടിൽപെടുത്താവുന്ന കാര്യമല്ല. അല്ലെന്നു എല്ലാവർക്കും അറിയുകയും ചെയ്യാം. കേരളത്തിലെ ജാതിവിഭാഗങ്ങളെ എടുത്താൽ നായന്മാരുടെ ഇരട്ടി മുസ്ലീങ്ങളുണ്ട്. സൈനികസേവനത്തിലുള്ള നായന്മാരുടെയും മുസ്ലീങ്ങളുടെയും എണ്ണവും താരതമ്യപ്പെടുത്തി പരിശോധിക്കുക. സംഗതി സർക്കാർ ജോലിയാണെന്ന് മറക്കരുത്.
സമാനമായി, വ്യാപാര-വാണിജ്യരംഗത്തുള്ള മുസ്ലീങ്ങളുടെ എണ്ണം അതേ രംഗത്തുള്ള നായന്മാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുക. ഇരുകൂട്ടർക്കും മേൽസൂചിപ്പിച്ച രണ്ട് മേഖലകളിലും പ്രവർത്തിക്കാൻ തടസ്സമോ വിവേചനാന്തരീക്ഷമോ നിലവിലില്ല. ''ജാതിവിവേചനം സർവരോഗഹേതു'' എന്ന ജാതിവാദി സിദ്ധാന്തം പ്രചരിക്കുന്നവരുടെ കാഴ്ചയിൽ ഇതൊന്നും വരില്ല .
- ഒരു ജാതിയിലെ ഒരു വ്യക്തിക്ക് പ്രാതിനിധ്യം കിട്ടിയാൽ ആ ജാതിയിലെ മറ്റുള്ള വ്യക്തികൾക്ക് വല്ല ഗുണവുമുണ്ടാകുമോ എന്ന ചോദ്യം സ്ഥിരമായി കാണാറുണ്ട്.
ഒരു സമുദായത്തിൽ നിന്നു ഒരു വ്യക്തി അധികാര സ്ഥാനത്തു വരുമ്പോൾ, സമൂഹത്തിന്റെ താഴെക്കിടയിൽ കിടക്കുന്ന അവന്റെ സമുദായത്തിന്റെ പ്രശ്നങ്ങൾ അവന് എളുപ്പം മനസ്സിലാകും ; അതു മൂലം ആ സമുദായം മെച്ചപ്പെടും .... ഇങ്ങിനെയുള്ള ഉത്തരങ്ങളും സുലഭമാണ്. സത്യത്തിൽ എന്താണ് സംഭവം. ?
വ്യക്തിക്ക് കിട്ടുമ്പോൾ സമുദായം ഒന്നാകെ പൂത്തുലയുന്നു എന്ന വിചിത്രവാദം മുന്നോട്ടുവെക്കുന്ന വ്യക്തിവാദികളെക്കുറിച്ച് അഭിമാനമുണ്ട്. തിരുവനന്തപുരത്തെ ഒരു മല അരയാ ജാതിക്കാരന് നിയമനം ലഭിക്കുമ്പോൾ അയാളെ ഒരിക്കലും കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത വയനാട്ടിലെ ആദിവാസിക്ക് രോമാഞ്ചവും അഭിവൃദ്ധിയും ഉണ്ടാകും എന്നാണ് സിദ്ധാന്തം! ജാതിക്കുള്ളിലെ കാര്യം മാത്രമല്ല ജാതിക്കൂമ്പാരത്തിലും ഇത് ശരിയാണ്. ഉദാഹരണമായി SC വിഭാഗത്തെ എടുക്കാം. മൊത്തം 53 ജാതികളുണ്ട് ഈ പട്ടികയിൽ. ഇവയിൽ ഏത് ജാതിക്ക് തൊഴിൽ കിട്ടിയാലും 53 ജാതികളും ഒരുപോലെ പൂത്തുലയും,പൂത്തുലയണം. ഇനി പുറത്തുനിന്നു ഒരു ജാതി SC പട്ടികയിലക്ക് വരുന്നുവെന്നിരിക്കട്ടെ (അങ്ങനെ ധാരാളം വന്നിട്ടുണ്ടല്ലോ), അപ്പോൾ ആ വരുത്തൻ ജാതിക്ക് കിട്ടിയാലും ജാതിക്കൂമ്പൂരം മുഴുവൻ സന്തോഷിക്കും... എത്ര മനോഹരമായ സങ്കൽപ്പം!
ഒരു മത വാദി മുസ്ലിം സ്ത്രീകൾക്ക് നൽകിയ ഉപദേശമാണ് കുറച്ചു നാൾ മുമ്പ് കേട്ട മറ്റൊരു കാര്യം. മുസ്ലിം സ്ത്രീകൾ കഴിവതും മുസ്ലിം സ്ത്രീകളായ ഗൈനക്കോളജിസ്റ്റുകളെ തന്നെ കാണണം. അതിന് സാധിച്ചില്ലെങ്കിൽ ഏതെങ്കിലും സ്ത്രീകളെ, അതും സാധ്യമല്ലെങ്കിൽ മുസ്ലീങ്ങളായ പുരുഷ ഗൈനക്കോളജിസ്റ്റുകളെ... . മുസ്ലിംസ്ത്രീകളാകുമ്പോൾ രോഗിയുടെ പ്രശ്നം മനസ്സിലാക്കാൻ എളുപ്പമാണ്, സഹാനുഭൂതി കൂടും, ഉപേക്ഷ ഉണ്ടാവില്ല'' ഇത്തരം മതം തിരിച്ചുള്ള വാദങ്ങൾക്കും അപ്പുറത്തായി. 'സ്ത്രീകൾക്ക് മാത്രമേ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാകൂ അതുകൊണ്ടുതന്നെ സ്ത്രീ എഴുതാത്ത സ്ത്രീസാഹിത്യമെല്ലാം വ്യാജമാണ് ' എന്ന സൂപ്പർ വാദങ്ങളുമുണ്ട്.
സ്വന്തം ജാതിയിൽപെട്ടവരെ കാണുമ്പോൾ മാത്രം ഒരു ഉദ്യോഗസ്ഥന് പ്രത്യേക മമതയും ഉത്തരവാദിത്വബോധവും സഹാനുഭൂതിയും ഉണ്ടാകുന്നുവെങ്കിൽ അവിടെ കാര്യമായ പ്രശ്നമുണ്ട്. 'മമതയോ രാഗമോ ദ്വേഷമോ കൂടാതെ പ്രവർത്തിക്കാം' എന്നാണല്ലോ ഭരണാധികാരികളും നിയമനിർമ്മിക്കുന്നവരും ജോലിക്ക് കയറുമ്പോൾ ശപഥം ചെയ്യുന്നത്. ദളിതർക്കുള്ള പ്രോജക്റ്റുകളിൽ ദളിത് ഓഫീസർമാരാകുമ്പോൾ ക്രമക്കേട് കാണിക്കില്ല എന്നൊക്കെ വാദിക്കുന്നവരുണ്ട്. അങ്ങിനെയാണെങ്കിൽ പ്രോജക്റ്റിലെ ലൂപ്ഹോളുകളും സ്വസമുദായത്തിന്റെ സാഹചര്യങ്ങളും നന്നായി മനസ്സിലാക്കുന്നവർ കൂടുതൽ അഴിമതി നടത്തുമെന്നും ചിന്തിക്കാമല്ലോ!
ഏതെങ്കിലും ജാതിയിൽ പെട്ടവരെ റിക്രൂട്ട് ചെയ്താൽ അയാൾ സ്വന്തം ജാതിയോട് കൂടുതൽ മമത കാണിച്ചുകൊള്ളും എന്ന് സങ്കൽപ്പിച്ചാണ് ജാതിസംവരണം കൊണ്ടുവന്നതെന്ന് അതിന്റെ വിമർശകർ പോലും പറയാറില്ല. ഉത്തരേന്ത്യയിലെ ചില പൊലീസ് സ്റ്റേഷനുകളിൽ ദളിത് സബ് ഇൻസ്പെക്ടർമാർ വന്നതിന് ശേഷം തങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന പരിഗണനപോലും കിട്ടുന്നില്ലെന്ന് ദളിതർ പരാതിപ്പെടുന്നതായി വാർത്ത വായിച്ചതോർക്കുന്നു. അന്യമതസ്ഥരെ തൃപ്തിപെടുത്തുന്നതിന്റെ ഭാഗമായി ദളിത് ഓഫീസർമാർ 'ഓവറാക്കി ചളമാക്കുന്നു'വെന്നായിരുന്നു പരാതി. സംവരണം കിട്ടുന്ന സമുദായാംഗങ്ങളുടെ ഏറ്റവും വലിയ പരാതി തന്നെ സമുദായാംഗമായതിനാൽ നേട്ടം ലഭിച്ചവർ സ്വന്തം സമുദായത്തെ മറന്ന് മേൽതട്ട് സമ്പർക്കത്തിനായി (upward social mobility) കൂടുതൽ ശ്രമിക്കുന്നു എന്നതാണ്.
സ്വന്തം ഗോത്രം എതിർ ഗോത്രത്തിലെ സ്ത്രീകളെ കൂട്ട മാനഭംഗത്തിന് വിധേയമാകുമ്പോൾ വൈകാരിക ഉന്നതി ലഭിക്കുന്ന ഗോത്രങ്ങളെ കുറിച്ചുള്ള കഥകൾ പാക്കിസ്ഥാനിൽ നിന്ന് ((പാക്കിസ്ഥാനിൽ മാത്രമല്ല)വരാറുണ്ട്. മാനഭംഗത്തിന് വിധേയമാകുന്ന ഗോത്രത്തിന് ഒന്നടങ്കം അപമാനവും ദുഃഖവും അനുഭവപ്പെടാറുണ്ട്. ഇതാണോ ജാതിസംവരണത്തിലും പ്രവർത്തിക്കുന്ന തത്വം? അപ്പോൾ ചോദ്യമിതാണ് ; സ്വന്തം സമുദായത്തിനോ ജാതിക്കൂമ്പാരത്തിനോ നേട്ടമുണ്ടാകുമ്പോൾ വ്യക്തി എന്തിനാണ് ഇത്രമാത്രം സന്തോഷിക്കുന്നത്? മറ്റുള്ളവരെ തഴഞ്ഞ് തനിക്ക് വേണ്ടി അയാൾ പ്രവർത്തിക്കുമെന്നാണോ? തനിക്ക് വേണ്ടി പക്ഷപാതവും അഴിമതിയും കാണിക്കുമെന്നാണോ? അങ്ങനെയെങ്കിൽ ആ സങ്കൽപ്പത്തിൽ തന്നെ കാതലായ ചില ക്രമപ്രശ്നങ്ങൾ ഉൾച്ചേർക്കപ്പെട്ടിട്ടില്ലേ?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്