ആൾക്കൂട്ട തിരക്കുകൾക്കിടയിൽ സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും അറിയാതെ നിരന്തരമായി ജോലി ചെയ്യുന്ന ഡോക്ടർമാരും ആഹാരം കഴിക്കാൻ പോലും നേരം കിട്ടാത്ത നഴ്സുമാരും; എന്റെ ജീവിതാശ്രയ കേന്ദ്രത്തെ തകർക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളെ ജീവൻ പണയം വച്ച് നേരിടും; ആർസിസിക്കെതിരെ അപവാദ പ്രചാരണം അഴിച്ചുവിടുന്നവരെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഓർമിപ്പിക്കുന്നു ചൂണ്ടവിളാകം എൽപിഎസ് ഹെഡ്മാസ്റ്റർ പ്രേംജിത്ത് പി.വി
പ്രേംജിത്ത് പി.വി
ഞാനൊരു കാൻസർ രോഗിയാണ്. അങ്ങനെ പറയാൻ എനിക്ക് പേടിയോ മടിയോ ഇല്ല. അത്തരത്തിലുള്ള ഒരു മാനസികമായ അവസ്ഥ എന്നിൽ സൃഷ്ടിച്ചത് തിരുവനന്തപുരത്തിന്റെ അഭിമാനവും എന്നെപ്പോലെയുള്ളവരുടെ സ്വന്തം തറവാടുമായ റീജിയണൽ കാൻസർ സെന്റർ എന്ന മഹാ സ്ഥാപനമാണ്. ഇപ്പോൾ ചില കുബുദ്ധികളും ഒറ്റുകാരും പണത്തിന് എന്ത് നെറികേടും വിളിച്ചു പറയുന്ന ചുരുക്കം ചില മാധ്യമ സ്ഥാപനങ്ങളും ചേർന്ന് ആർ സി സി യ്ക്ക് എതിരെ ചില ആരോപണങ്ങൾ പ്രചരിപ്പിക്കുന്നു.
ഒരു രോഗി എന്ന നിലയിൽ എന്റെ അനുഭവങ്ങൾ കൂടി ഞാനിവിടെ അവതരിപ്പിക്കുന്നു... ഈ അനുഭവങ്ങൾ മുഴുവൻ RCC യുമായി ബന്ധപ്പെട്ടതാണ് .ഇതു കൂടി വായിച്ച ശേഷം നിങ്ങൾക്ക് തീരുമാനിക്കാം.'' അന്വേഷിക്കാം.'' ശരിയേതാണെന്ന്....4 വർഷം മുമ്പാണ് എനിക്ക് കാൻസർ രോഗം പിടിപെടുന്നത്. ഒരാൾക്ക് കാൻസർ വന്നാൽ സമൂഹം അയാളെ മറക്കാനാണ് ആഗ്രഹിക്കുന്നത്. രോഗം പിടിപെട്ട ആൾ ജീവനോടെ ഉണ്ടോ ? അതോ മരിച്ചോ ? എന്നായിരിക്കും പലരും അന്വേഷിക്കുന്നത്.രോഗം പകരുമോ ? എന്ന ഇല്ലാത്ത ഭീതിയും പങ്കുവയ്ക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.ഇത്തരത്തിലുള്ള നൂറ് കൂട്ടം അന്ധവിശ്വാസങ്ങളെയും കടുത്ത വേദനയെയും അനുഭവിച്ച് കൊണ്ട് വേണം രോഗത്തെ നേരിടാൻ ...
എനിക്ക് ആദ്യം റേഡിയേഷൻ ചികിത്സയാണ് നിശ്ചയിച്ചത്. അത് ഡോക്ടർമാരുടെ കൂട്ടായ ( ട്യൂമർ ബോർഡ്) തീരുമാനമാണ്. രോഗിയുടെയും ബന്ധുക്കളുടെയും അഭിപ്രായങ്ങൾക്കും ചികിത്സാരീതി തെരെഞ്ഞെടുക്കുന്നതിന് അവസരം നൽകും . അതിനാവശ്യമായ കൗൺസിലിംഗും എനിക്ക് ലഭിച്ചിരുന്നു.നിർഭാഗ്യത്തിന് റേഡിയേഷൻ ചികിത്സ എനിക്ക് ഫലപ്രദമായിരുന്നില്ല. വീണ്ടും കുറച്ചു മാസങ്ങൾക്ക് ശേഷം സ്ഥിതി വീണ്ടും വഷളായി. ചുമയും ശ്വാസം മുട്ടലും കലശലായി.
സി റ്റി സ്കാൻ , ബയോപ്സി പരിശോധനകൾ ആവർത്തിച്ചു. അവയൊക്കെ നെഗറ്റീവ് ആയിരുന്നു. അപ്പോഴും വോക്കൽ കോഡിന്റെ ചലനശേഷി വീണ്ടെടുത്തിരുന്നില്ല. ബയോപ്സി പരിശോധനയ്ക്കായി എനിക്ക് എൻഡോസ് കോപ്പി നടത്തിയിരുന്നു. ശ്രീമതി എലിസബത്ത് മാത്യു ഐപ്പ് ഡോക്ടറാണ് എന്നെ എൻഡോ കോപ്പി പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനയ്ക്ക് ശേഷം ഡോക്ടർ ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു ' നിങ്ങൾക്ക് രോഗം മാറിയിട്ടില്ല . മാത്രമല്ല രോഗം മൂന്നാം ഘട്ടം പിന്നിട്ടിരിക്കുന്നു '' . എന്തിനും ഏതിനും ഇന്റർ നെറ്റിന്റെ സഹായം തേടുന്നഎന്റെ അന്വേഷണങ്ങൾ എന്റെ അസുഖത്തിന്റെ യഥാർത്ഥ അവസ്ഥ ബോധ്യമാക്കിത്തന്നു.
അത് ശരിയാണോ എന്ന് ഉറപ്പിക്കാൻ എറണാകുളത്ത് അമൃതയിൽ പോയി പെറ്റ് സ്കാൻ ചെയ്തു.(അന്ന് RCC യിൽ പെറ്റ് സ്കാൻ സംവിധാനമില്ല ) ഡോക്ടറുടെ നിഗമനങ്ങൾ കൃത്യം . രോഗം വളരെ ഗുരുതരമായ അവസ്ഥയിൽ എന്നിൽ അവശേഷിക്കുന്നു . അപ്പോഴാണ് ഒരു കാര്യം ബോധ്യപ്പെടുന്നത് .... സി റ്റി അടക്കമുള്ള പല പരിശോധനകളിലും പിഴവുകൾ വരാമെന്ന് ...
തുടർന്ന് എനിക്ക് ലാരിൻജക്ടമി ശസ്ത്രക്രിയ നടത്തി . എലിസബത്ത് മാഡ മാണ് ചെയ്തത്. എൻഡോസ്കോപ്പി പരിശോധനയ്ക്ക് മുമ്പ് എനിക്ക് ഡോക്ടറെ ഒരു പരിചയവും ഉണ്ടായിരുന്നില്ല.ഓപ്പറേഷൻ വിജയകരമായിരുന്നു.
റേഡിയേഷൻ കഴിഞ്ഞ ഭാഗത്ത് ശസ്ത്രക്രിയ നടത്തുന്നതിന്റെ റിസ്ക്ക് എത്ര മാത്രമെന്ന് നെറ്റിൽ നോക്കിയാൽ മതി. ഓപ്പറേഷന് ശേഷം IC യൂണിറ്റിൽ എന്നെ കിടത്തിയിരിക്കുന്നു. ഓർമ്മ വന്ന ഞാൻ ആദ്യം കാണുന്നത് മാഡത്തെയാണ്. എന്റെ ദേഹം മുഴുവനും ട്യൂബുകൾ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു കൈകളിലും ട്യൂബ് ഉണ്ട് . അനങ്ങാൻ പറ്റില്ല.മൂക്കിലൂടെ ആഹാരം കഴിക്കാനുള്ള റൈസ് ട്യൂബ് ഇട്ടിട്ടുണ്ട് . ആകെ ട്യൂബ് മയം' '' അടുത്ത നിന്ന നഴ്സിനോട് ഡോക്ടർ ചില നിർദ്ദേശങ്ങൾ നൽകുന്നു.' ഇദ്ദേഹം ഒരു അദ്ധ്യാപകനാണ് ... അതു കൊണ്ട് എഴുതാൻ പേപ്പറും പേനയും നൽകണം :..' നൽകിയ നിർദ്ദേശങ്ങൾ എന്നെ അത്ഭുതപ്പെടുത്തി.. ഒന്നു ചലിക്കാൻ പോലും കഴിയാത്ത ഞാൻ എഴുതാനോ ? പക്ഷേ ആ പ്രചോദനം '' '' വാക്കുകൾ എന്നിലുണ്ടാക്കിയ മാറ്റം വളരെ വലുതാണ് . വലതു കൈയിൽ പിടിപ്പിച്ചിരുന്ന യന്ത്രസാമഗ്രികൾ മാറ്റിയത് മുതൽ ഞാൻ എഴുതാൻ തുടങ്ങി. വാർഡിലെ കിടക്കയിലിരുന്ന് ആദ്യം സ്കൂളിൽ ചെയ്യേണ്ട കാര്യങ്ങൾ എഴുതിത്ത്ത്തുടങ്ങി .... അവ ആശുപത്രി ജീവനക്കാർ ... ബന്ധുക്കൾ .... വഴി എന്റെ സ്കൂളിലെത്തി. പിന്നെ പിന്നെ എഴുത്ത് എനിക്ക് ഹരമായി '' ' ഡോക്ടർ എഴുതിയ പുസ്തകങ്ങൾ മൊഴിമാറ്റം നടത്തുന്നതിന് എന്നെ ഏൽപ്പിച്ചു. ഞാൻ എന്റെ അസുഖത്തെ കഠിനമായ വേദനകളെ മറന്നു... ഓപ്പറേഷന് ശേഷമുള്ള വിശ്രമത്തിനിടയിലും എഴുത്തും വായനയും തുടർന്നു. ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രി ജീവനക്കാരും ഡോക്ടറും എനിക്ക് വായിക്കാൻ പുസ്തകങ്ങളും എഴുതാൻ പഴയ ഡയറികളും എത്തിച്ചു തന്നു.(ഇപ്പോഴും ഞാൻ എന്റെ TM എഴുതുന്നത് ഡോക്ടർ തന്ന ഡയറിയിലാണ്) പ്രചോദനം എന്ന വാക്കിന്റെ അർത്ഥം തിരിച്ചറിഞ്ഞ നാളുകൾ '' ''
ഇടയ്ക്ക് കടുത്ത പനി എന്നെ ബാധിച്ചു. ചെറിയ ഇൻഫക്ഷനൊക്കെ പ്രാദേശികമായി കാണാൻ കഴിയുന്ന ഒരു ഡോക്ടറെ കാണിക്കണമെന്നാണ് ഞങ്ങൾക്ക് കിട്ടിയ നിർദ്ദേശം ( അത്തരക്കാർക്ക് കൂടി അവസരം നൽകിയാൽ RCC യിലെ തിരക്ക് താങ്ങാൻ പറ്റാതാകും ) ഞങ്ങളുടെ പ്രിയപ്പെട്ട ഏറ്റവും അടുത്ത ഡോക്ടർ ശിവകുമാർ സാറിനെ കണ്ടു. മരുന്നു കഴിച്ചു തുടങ്ങി . എന്തിനും ഡോക്ടർ കൂടെയുണ്ടായിരുന്നു. പക്ഷേ പനി കുറഞ്ഞില്ല. ഒരു ദിവസം രാത്രി 1 മണി കഴിഞ്ഞിരിക്കും . ഓപ്പറേഷൻ കഴിഞ്ഞ ഭാഗത്ത് ലീക്കായി .പൊട്ടിയൊലിച്ചു. വീട്ടിൽ കൂട്ട നിലവിളിയായി . കരഞ്ഞുകൊണ്ട് ബീന ( ഭാര്യ) ഡോക്ടറെ വിളിച്ചു.
അന്ന് ആദ്യമായാണ് ഡോക്ടറെ ഫോണിൽ വിളിക്കുന്നത്. വിളിച്ചയുടൻ ഡോക്ടർ ഫോൺ എടുത്തു. കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. പേടിക്കേണ്ട രാവിലെ RCC യിൽ എത്തിയാൽ മതി എന്നു സമാധാനിപ്പിച്ചു. ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു തന്നു.അല്പം കഴിഞ്ഞ് തിരിയെ ഇങ്ങോട്ടു വിളിച്ചു. വാങ്ങി വരേണ്ട സാമഗ്രികൾ കുറിക്കാൻ പറഞ്ഞു തന്നു. ഞങ്ങൾ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് 7 തവണയെങ്കിലും മാഡം വിളിച്ചിട്ടുണ്ടാവും . ഞങ്ങൾ അവിടെ എത്തുമ്പോൾ എലിസബത്ത് മാഡത്തിന്റെ നിർദ്ദേശ പ്രകാരം ഡോ. ദീപക് ഞങ്ങളെ കാത്തുനിൽപുണ്ടായിരുന്നു. അല്പം കഴിഞ്ഞ് റൗണ്ട് സിന് മുമ്പ് മേഡവും എന്നെ കാണാൻ എത്തി. പതുക്കെ ഞാൻ വിഷമസന്ധികളെ അതിജീവിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തി.അതിശക്തമായി '' '' ഇപ്പോൾ ഞാൻ എന്റെ വിദ്യാലയത്തിന് വേണ്ടി 15 മണിക്കൂറോളം ദിനവും ജോലി ചെയ്യുന്നു. ഈ കരുത്ത് എനിക്ക് തിരിയെ ലഭിച്ചത് RCC എന്ന ആരോഗ്യ രക്ഷാ കേന്ദ്രത്തിലെ പേര് അറിയുന്നവരും അല്ലാത്തവരുമായ നൂറ് കണക്കിന് ജീവനക്കാരുടെ കൂട്ടായ്മയും സമർപ്പണ മനോഭാവവും കൊണ്ടാണ്.
എന്റെ കൈയിലും കാലിലും കഴുത്തിലും തോളിലും മറ്റും നിരവധി പാടുകൾ ഇപ്പോഴുമുണ്ട് . അവയുടെയൊക്കെ ഫോട്ടോ പിടിച്ച് RCC യ്ക്കെതിരെയുള്ള പ്രചരണത്തിനായി ഉപയോഗിക്കുന്നവരുടെ ലക്ഷ്യം വേറെയാണ്.''
അതിന് ഒത്താശ പാടുന്ന ചാനലിന്റെ ഉദ്ദേശ്യവും സാക്ഷര കേരളത്തിലെ പ്രബുദ്ധരായ ജനതയ്ക്ക് മനസ്സിലാകും.ഓർക്കുക ....ഇത് UP യും ത്രിപുരയും ഒന്നുമല്ല കേരളമാണ് .ഞങ്ങൾക്ക് വേണ്ടത് ഇതൊന്നുമല്ല.''ഓപ്പറേഷൻ പോലും തിയതികൾ ഒരു മാസം കഴിഞ്ഞുള്ളതാണ് Rcc യ്ക്ക് അനുവദിക്കാൻ കഴിയുന്നത്. അത് മാറാൻ കൂടുതൽ തിയേറ്റർ സംവിധാനങ്ങൾ , മതിയായ ഡോക്ടർമാർ , മറ്റ് ജീവനക്കാർ എന്നിവ വേണംമരുന്നു വാങ്ങാൻ ,പൈസ അടയ്ക്കാൻ , രക്ത പരിശോധനയും മറ്റും നടത്താൻ മണിക്കൂറുകളോളം കാത്തിരിക്കുന്ന സ്ഥിതി ഒഴിവാക്കണം
സ്കാൻ പോലുള്ള പരിശോധനകൾക്ക് തിയതി നിശ്ചയിച്ച് നൽകേണ്ട സ്ഥിതി ഒഴിവാക്കാൻ നടപടി വേണം''ഈസോ ഫാഗസ് സ്പീച്ച് പോലുള്ള കാൻസർ അതിജീവന പരിശീലനങ്ങൾക്ക് കുറച്ചു കൂടി മികച്ച സംവിധാനങ്ങൾ ഒരുക്കണംഇടുങ്ങിയ മുറികളിൽ കുത്തി നിറച്ച ഉപകരണങ്ങൾക്കിടയിൽ ആൾക്കൂട്ടത്തിന്റെ തിരക്കുകൾക്കിടയിൽ സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും അറിയാതെ നിരന്തരമായി ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും (ഇപ്പോൾ അല്പം മാറ്റം വന്നിട്ടുണ്ട് '' ''പര്യാപ്തമല്ല)
മറ്റ് ജീവനക്കാരുടെയും ജോലിയോടുള്ള പ്രതിബന്ധത എന്ത് എന്ന് ഒരു സാധാരണക്കാരനായ രോഗിയായ എനിക്ക് നന്നായി അറിയാം.കൃത്യമായി അറിയണമെങ്കിൽ ജനറൽ വാർഡിൽ ഒരു ദിവസമെങ്കിലും കിടക്കണം.ആഹാരം കഴിക്കാൻ പോലും ചിലപ്പോൾ നഴ്സിങ് വിഭാഗത്തിലെ സഹോദരിമാർക്ക് കഴിയാറില്ല.''പറഞ്ഞാൽ തീരില്ല .... എന്റെ അനുഭവങ്ങൾ..ഞാൻ സ്നേഹിക്കുന്ന എന്റെ ജീവിത ആശ്രയ കേന്ദ്രത്തെ തകർക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളെ ജീവൻ പണയം വച്ച് നേരിടും... അത്തരം ചാനലുകളെ കൺവെട്ടത്തു നിന്ന് മാറ്റി നിറുത്തണം. ഇതുകൊണ്ടൊന്നും തളരരുത്.''ആദരണീയ Rcc യിലെ ഡോക്ടർമാക്കും ജീവനക്കാർക്കും പിന്തുണയും കരുത്തുമായി ഞങ്ങളുമുണ്ട്
പ്രണാമത്തോടെ
പ്രേംജിത്ത് പി.വി
ഹെഡ്മാസ്റ്റർ
ഗവ. LPS ചുണ്ടവിളാകം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്