വിജയകുമാർ ജയിക്കരുതെന്ന് കോൺഗ്രസ് നേതൃത്വത്തിന് വാശിയുണ്ടോ? ചെങ്ങന്നൂരിൽ നിന്നും വിട്ട് നിന്ന് പ്രധാന നേതാക്കൾ; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും എല്ലാം വെറും കടമ നിറവേറ്റൽ; വിഷ്ണുനാഥ് പോലും തിരിഞ്ഞു നോക്കുന്നില്ല; ബിജെപിയും സിപിഎമ്മും മൂന്ന് ഫ്ളക്സ് വയ്ക്കുമ്പോൾ ഒന്നു പോലും വയ്ക്കാനാവാതെ യുഡിഎഫ്; ഒരിടത്തും ആർക്കും ആവേശവുമില്ല; പിണറായിയുമായി ഒത്തുതീർപ്പ് ആരോപിച്ച് അണികളും
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ: അഭിനാനപോരാട്ടമാണ് ചെങ്ങന്നൂരിൽ നടക്കുന്നത്. ആരു ജയിച്ചാലും കേരളാ രാഷ്ട്രീയത്തിൽ മുൻതൂക്കം കിട്ടും. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണ പോരാണ് ഏവരും പ്രതീക്ഷിക്കുന്നത്. എന്നാൽ ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് ക്യാമ്പിൽ ആകെ ആശയക്കുഴപ്പമാണ്. സ്ഥാനാർത്ഥി വിജയകുമാറിന്റെ പ്രചരണം ചൂട് പിടിക്കുന്നില്ല. മുൻനിര നേതാക്കൾ മണ്ഡലത്തിലുണ്ടെന്നേ ഉള്ളൂ. വോട്ട് പിടിത്തം കാര്യമായി നടക്കുന്നില്ല. ബിജെപിയും സിപിഎമ്മും പണമെറിഞ്ഞ് മുന്നേറുന്നു. ഇതിനിടെ വിജയകുമാറിന് വേണ്ടി കൃത്യമായ ഏകോപനം പോലും നടക്കുന്നില്ല. പ്രതിപക്ഷ നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഒത്തുതീർപ്പ് ഉണ്ടായോ എന്ന സംശയവും അണികളിൽ സജീവമാക്കുന്നതാണ് യുഡിഎഫിന്റെ മ്ലാനത.
പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെങ്ങന്നൂരിൽ ജയിക്കേണ്ടത് രമേശ് ചെന്നിത്തലയുടെ അഭിമാന പ്രശ്നമാണ്. കെ കരുണാകരന്റെ സ്വന്തക്കാരനായ വിജയകുമാർ തിരുത്തൽവാദ സമയത്ത് ചെന്നിത്തലയുടെ വലംകൈയായിരുന്നു. ഐ ഗ്രൂപ്പിനെ പിളർത്താൻ കൂടെ നിന്ന നേതാവ്. വിജയകുമാർ പിന്നീട് ജി കാർത്തികേയനൊപ്പം നിലയുറപ്പിച്ചു. പല വാഗ്ദാനങ്ങൾ ഉണ്ടായിട്ടും തിരുത്തൽവാദ ഗ്രൂപ്പ് ഒരിക്കലും വിടാത്ത ആദർശ ധീരനാണ് വിജയകുമാർ. തെന്നല ബാലകൃഷ്ണ പിള്ളയോടുള്ള അടുപ്പ് വിജയകുമാറിനെ അയ്യപ്പ സേവാ സംഘത്തിന്റെ നേതാവുമാക്കി. പിന്നെ ഹൈന്ദവ സംഘടനകളുമായി ചേർന്നായിരുന്നു പ്രവർത്തനം. ഒരിക്കലും അഴിമതിക്കറ പുരളാത്ത നേതാവ്. സാധാരണക്കാർക്കൊപ്പം സാധാരണക്കാരനായി പ്രവർത്തിക്കുന്ന വ്യക്തി. ചെങ്ങന്നൂരിൽ ഇതിനുമപ്പുറം നല്ലൊരു സ്ഥാനാർത്ഥിയെ കോൺഗ്രസിന് കിട്ടാനില്ല. എന്നിട്ടും ചെന്നിത്തല ഉൾപ്പെടെയുള്ളവർ സജീവമാകുന്നില്ല. ഇതാണ് അണികളെ കുഴയ്ക്കുന്നത്.
നാമനിർദ്ദേശ പത്രിക കൊടുക്കാൻ വലിയ ആവേശവുമായാണ് സിപിഎമ്മും ബിജെപിയും എത്തിയത്. ബിജെപി സ്ഥാനാർത്ഥി പിഎസ് ശ്രീധരൻ പിള്ളയ്ക്കൊപ്പം പത്രിക കൊടുക്കൽ കൊഴുപ്പിക്കാൻ കുമ്മനം രാജശേഖരൻ അടക്കമുള്ളവർ ഉണ്ടായിരുന്നു. സിപിഎം സ്ഥാനാർത്ഥി സജി ചെറിയാനെ അനുഗമിച്ച് കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദനും ശോഭനാ ജോർജും. അണികളുടെ വൻ നിരയും അനുഗമിച്ചു. എന്നാൽ വിജയകുമാറിന്റെ പത്രികാ സമർപ്പണത്തിന് കെപിസിസി പ്രസിഡന്റ് എം എം ഹസനോ രമേശ് ചെന്നിത്തലയോ ഉമ്മൻ ചാണ്ടിയോ എത്തിയില്ല. സ്ഥലം എംപിയെന്ന നിലയിൽ കൊടിക്കുന്നിൽ മാത്രമായിരുന്നു അറിയപ്പെടുന്ന സംസ്ഥാന നേതാവായി ഒപ്പം കൂടിയത്. ഇതൊന്നും അണികൾക്ക് ഉൾക്കൊള്ളാനാകുന്നില്ല.
മുഖ്യമന്ത്രി പിണറായിയുമായി കോൺഗ്രസ് നേതാക്കൾ ഒത്തുതീർപ്പുണ്ടാക്കിയെന്നാണ് ഉയരുന്ന ആരോപണം. നിർമ്മൽ കൃഷ്ണ ചിട്ടിതട്ടിപ്പും ശ്രീശൈലം വിവാദവുമാണ് ഐ ഗ്രൂപ്പിനെ പിന്നോട്ട് അടിക്കുന്നതെന്ന് എ ഗ്രൂപ്പുകാർ പറയുന്നു. പല മുൻ മന്ത്രിമാർക്കും നിർമ്മൽ കൃഷ്ണയിൽ പങ്കുണ്ട്. ഈ കേസിൽ പ്രതിയാകാതിരിക്കാൻ മുൻ മന്ത്രി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടെന്നും അന്നുണ്ടായ ഒത്തുതീർപ്പാണ് ചെങ്ങന്നൂരിൽ പ്രതിഫലിപ്പിക്കുന്നതെന്നും ഉമ്മൻ ചാണ്ടി വിഭാഗം പറയുന്നു. ഇതിൽ അർത്ഥമില്ലെന്ന് ഐ ഗ്രൂപ്പ് വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും വിജയകുമാറിന്റെ പ്രചരണത്തെ സ്വാധീനിക്കുന്നില്ല. ഒരു ദിവസം ശശി തരൂർ നടത്തിയ പ്രചരണം മാത്രമാണ് ചെങ്ങന്നൂരിൽ കോൺഗ്രസ് ക്യാമ്പിൽ ആവേശം പടർത്തിയതെന്ന വസ്തുതയാണ് അണികൾ ചൂണ്ടിക്കാട്ടുന്നത്.
വിഷ്ണുനാഥായിരുന്നു ചെങ്ങന്നൂരിൽ മുൻ കോൺഗ്രസ് എംഎൽഎ. കർണ്ണാടകത്തിൽ പ്രചരണത്തിൽ സജീവമാകുന്നതിനാലാണ് വിഷ്ണുനാഥ് എത്താതെന്നാണ് എ ഗ്രൂപ്പ് നൽകുന്ന വിശദീകരണം. എന്നാൽ അടുത്ത തവണ മത്സരിക്കാനാണ് വിഷ്ണു നാഥിന്റെ മാറി നിൽക്കലെന്ന വാദവും ഉയരുന്നുണ്ട്. ഇതുകൊണ്ടാണ് ഉമ്മൻ ചാണ്ടിയും പഴയ ആവേശം കാട്ടാത്തതെന്നാണ് ഉയരുന്ന അഭിപാര്യം. വെള്ളാപ്പള്ളി നടേശന്റേയും സഭകളുടേയും പിന്തുണ ഉറപ്പിക്കാനും ആരും കഷ്ടപ്പെടുന്നില്ല. അങ്ങനെ നേതാക്കളില്ലാതെ വിജയകുമാർ പാടുപെടുകയാണ്. രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരും കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ല. മികച്ച സ്ഥാനാർത്ഥി എന്നാൽ പാർട്ടി സംവിധാനം ദുർബ്ബലം എന്നതാണ് അവസ്ഥ. താഴേക്കിടയിലെ നേതാക്കളുടെ പരാതിയിൽ പൊറുതിമുട്ടി വിഡി സതീഷനെ കെപിസിസി ചെങ്ങന്നൂരിലേക്ക് നിയോഗിച്ചിട്ടുണ്ട്.
നാളെ മുതൽ വിഡി സതീഷനെ ചെങ്ങന്നൂരിൽ ഇറക്കാനാണ് തീരുമാനം. പാർട്ടി സംവിധാനം ശക്തിപ്പെടുത്തി മികച്ചൊരു ഏകോപനം ഉറപ്പാക്കാനാണ് ഇത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ സജീവമാകാത്ത സാഹചര്യത്തിലാണ് തിരുത്തൽവാദികളിൽ പ്രമുഖനായ വിഡിയെ തന്നെ എത്തിക്കുന്നത്. കാർത്തികേയന്റെ അടുപ്പക്കാരനായി അറിയപ്പെട്ടിരുന്ന വിഡിക്കും വിജയകുമാറനും ഇടയിൽ അതിശക്തമായ വ്യക്തി ബന്ധമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് വിജയകുമാറിന്റെ കൂടി മനസ്സറിഞ്ഞ് ചെങ്ങന്നൂരിൽ വിഡി നിറയുന്നത്. പ്രശ്നങ്ങൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. കർണ്ണാടകയിൽ വോട്ടെടുപ്പ് കഴിയുന്നതോടെ നേതാക്കളും ചെങ്ങന്നൂരിൽ സജീവമാകും. ഇതോടെ മന്ദിപ്പ് മാറുമെന്നാണ് വിഡി സതീഷന്റെ പ്രതീക്ഷ.
ചെങ്ങന്നൂരിൽ പ്രധാനമായും നടക്കുന്നത് ഫ്ളക്സ് യുദ്ധമാണ്. ഇതിൽ വിജയകുമാർ ഏറെ പിന്നോക്കം പോയിരിക്കുകയാണ്. സിപിഎമ്മും ബിജെപിയും ഏറെ മുന്നിലാണ്. അവർ മൂന്ന് ഫ്ളക്സ് വച്ചാൽ ഒരണ്ണം വിജയകുമാറിന്റേതായി ഉയർന്നാൽ ആയി എന്നതാണ് വസ്തുത. അങ്ങനെ മണ്ഡലത്തിലുടനീളം സിപിഎമ്മും ബിജെപിയും തമ്മിലാണ് പ്രധാന മത്സരമെന്ന തോന്നൽ ഉണ്ടാക്കുന്ന തരത്തിലാണ് ചെങ്ങന്നൂരിലെ റോഡുകളിലെ ഫ്ളക്സുകൾ നിറയുന്നത്. ഇതെല്ലാം അടിയന്തരമായി പരിഹരിക്കണം. വിജയകുമാറിന്റെ സ്വന്തം പഞ്ചായത്തിൽ പോലും ശക്തമായ പ്രചരണം ഇല്ല. രമേശ് ചെന്നിത്തലയുടെ നാട്ടിലും കാര്യങ്ങൾ ഉഷാറാകുന്നില്ല. ഇതെല്ലാം വിജയകുമാറിനെ പ്രചരണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ പിന്നിലേക്ക് കൊണ്ടു പോവുകയാണ്.
നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വിജയം നൽകിയത് ഗ്രൂപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനമാണ്. ഉമ്മൻ ചാണ്ടിയുടെ കുടുംബ യോഗങ്ങളും ചെന്നിത്തലയുടെ ഇടപെടലുമെല്ലാം വിജയമന്ത്രമായി മാറി. എന്നാൽ ചെങ്ങന്നൂരിൽ ഇത്തരം സജീവമായ ഇടപെടലുകൾ ഒന്നും കാണാനില്ലെന്നതാണ് വസ്തുത.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍