മമ്മൂട്ടിയും മോഹൻലാലും അടക്കം സർവ്വ താരങ്ങളേയും ഒരു കൂടക്കീഴിലാക്കി അധിപത്യത്തിന് മഴവിൽ മനോരമ ശ്രമിച്ചു; സാക്ഷാൽ എ ആർ റഹ്മാനെ തന്നെ രംഗത്തിറക്കി മനോരമയുടെ മികവ് മറികടക്കാൻ ശ്രമിച്ച് ഫ്ളവേഴ്സും; റേറ്റിങ് മികവിൽ മുന്നിലെത്തിയതിന് പിന്നാലെ താര പരിപാടിയിലും മുന്നേറി ഫ്ളവേഴ്സ് ചാനൽ; മനോരമ കടുംബത്തിന്റെ നൂറ്റാണ്ടിന്റെ പാരമ്പര്യങ്ങളെ ഒരു മുൻ ജീവനക്കാരൻ അട്ടിമറിക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ആകാശവാണിയിലായിരുന്നു തുടക്കം. ദൂരദർശനിലൂടെ ഏഷ്യാനെറ്റിലെത്തി. നമ്മൾ തമ്മിലുമായി മലയാളി കുടുംബങ്ങളിലെ സജീവ സാന്നിധ്യമായി. ഏഷ്യാനെറ്റിൽ നിന്ന് മഴവിൽ മനോരമയിലേക്കായിരുന്നു കൂടുമാറ്റം. മഴവില്ലിന് പുതയ തലം നൽകി പരിപാടികൾ ചർച്ചയാക്കിയത് ശ്രീകണ്ഠൻ നായരുടെ മികവിലായിരുന്നു. അവിടെ നിന്ന് സ്വന്തമായി പ്രൊഡക്ഷൻ കമ്പനി. അതിന് ശേഷം സ്വന്തമായൊരു ചാനൽ. അങ്ങനെയാണ് മലയാളിയുടെ മനസ്സിലേക്ക് ഫ്ളവേഴ്സ് ചാനൽ എത്തുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ നമ്പർ ത്രിയായി ഫ്ളവേഴ്സ് മാറി. ഏഷ്യാനെറ്റും സൂര്യയുമാണ് മുന്നിലുള്ളത്. മനോരമ നാലാം സ്ഥാനത്തും. ഇതിനൊപ്പമാണ് സ്റ്റേജ് ഷോകളിലും മനോരമയെ വെട്ടുന്ന എ ആർ റഹ്മാൻ നമ്പറുമായി ശ്രീകണ്ഠൻ നായരെത്തുന്നത്. ഇതോടെ ചാനൽ പോരും പുതിയ തലത്തിലെത്തുകയാണ്.
മലയാളികളുടെ മനസിൽ വർണ്ണ വസന്തങ്ങൾ വിരിയിച്ച ഫ്ളവേഴ്സ് ചാനൽ നടത്തുന്ന 'എ ആർ റഹ്മാൻ ഷോ' യിലൂടെ ലൈവ് റഹ്മാൻ സംഗീതം കൊച്ചിയിൽ എത്തുകയാണ്. ആ സംഗീത ലഹരിക്കായി കൊച്ചി കാത്തിരിക്കുകയാണ് കൊച്ചി. വലിയ പിന്തുണയാണ് ഫ്ളവേഴ്സിന്റെ ഈ പരിപാടിക്ക് ലഭിക്കുന്നത്. ഇതിലൂടെ കേരളത്തിന് പുറത്തേക്കും ഫ്ളവേഴ്സ് ചാനൽ ചർച്ചയാവുകായണ്. മത്സരാധിഷ്ഠിത ചാനൽ ലോകത്ത് ഏറെ മുന്നിലേക്ക് പോകാനുള്ള ശ്രീകണ്ഠൻ നായരുടെ മറ്റൊരു തന്ത്രമാണ് ഇത്. അതുകൊണ്ട് കൂടിയാണ് മഴവിൽ മനോരമയുടെ അമ്മയുമായി ചേർന്നുള്ള സ്റ്റേജ് ഷോയുടെ വിജയവുമായി റഹ്മാൻ ഷോയും താരതമ്യത്തിന് വിധേയമാകുന്നത്. കേരളത്തിലെ ചാനലുകളിൽ പ്രധാനിയാകാനുള്ള തന്ത്രപരമായ ഫ്ളവേഴ്സിന്റെ നീക്കം തന്നെയാണ് എ ആർ റഹ്മാൻ ഷോയും.
മൂന്ന് മാസമായി ബാർക് റേറ്റിംഗിൽ ഏറെ മുന്നോട്ട് പോകാൻ ഫ്ളവേഴ്സിന് കഴിയുന്നു. 2017ലെ 17-ാം ആഴ്ചയിലും മനോരമയേക്കാൾ ഏറെ മുന്നിൽ ഫ്ളവേഴ്സുണ്ട്. പാമ്പര്യത്തിന്റെ കുരുത്തുമായി ഏഷ്യാനെറ്റ് ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള സൂര്യയുമായി നേരിയ പോയിന്റെ വ്യത്യാസം മാത്രമാണ് ഫ്ളവേഴ്സിനുള്ളത്. സിനിമകളുടെ കരുത്തില്ലാതെ കുടുംബ പരിപാടികളിലൂടെയാണ് ഫ്ളവേഴ്സ് ഏവരേയും തോൽപ്പിക്കുന്നത്. ഇതെല്ലാം മനസ്സിലാക്കിയാണ് താര രാജക്കന്മാരെ മുൻനിർത്തി 'മഴവിൽ അമ്മ'യുമായി മനോരമ എത്തിയത്. ഏഷ്യാനെറ്റിന്റെ ജനവുരിയിലെ താര നിശപോലും അട്ടിമറിക്കാനുള്ള നീക്കം നടന്നു. അതിൽ മനോരമ വിജയിച്ചു. എന്നാൽ തിരുവനന്തപുരത്ത് മോഹൻലാലും മമ്മൂട്ടിയും എല്ലാം അണിനിരന്ന മഴവിൽ അമ്മ വേണ്ടത്ര വിജയമായില്ല. മഴയും മറ്റും വില്ലനായി എത്തുകയും ചെയ്തു. തമിഴക സൂപ്പർ താരം സൂര്യയെ എത്തിച്ചതുമെല്ലാം ഷോയെ മികവുറ്റതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. ഈ തന്ത്രത്തെയാണ് എ ആർ റഹ്മാനെ ഇറക്കി ഫ്ളവേഴ്സ് പൊളിക്കുന്നത്.
ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന കലാകാരനാണ് എ ആർ റഹ്മാൻ. വളരെ അപൂർവ്വമായേ സ്റ്റേജ് ഷോകൾ നടത്താറുള്ളൂ. അതും കോടികൾ പ്രതിഫലം വാങ്ങി. എ ആർ റഹ്മാന് മാത്രം ഏഴ് കോടിയിലധികം കൊടുക്കേണ്ടി വരും. ഇതിനൊപ്പം മറ്റ് സൗകര്യങ്ങളും നൽകണം. അങ്ങനെ ചെലവേറിയ പരിപാടി. പക്ഷേ എ ആർ റഹ്മാൻ എന്ന പേരിന് തന്നെ ആവേശം കൂടുതലാണ്. ആരാധകർ ഇടിച്ചു കയറും. വിദേശത്ത് നിന്ന് പോലും സംഗീത പ്രേമികൾ എത്തും. അങ്ങനെ റഹ്മാൻ ഷോയെ സംഭവമാക്കി മാറ്റി മഴവിൽ മനോരമയുടെ താര സംഘടനകളുടെ ഷോയെ പിന്നിലാക്കുകയാണ് ഫ്ളവേഴ്സ്. ചാനൽ റേറ്റിംഗിൽ പിന്നിൽ പോയ മനോരമയ്ക്ക് കിട്ടിയെ മറ്റൊരു തിരിച്ചടി. റഹ്മാൻ ഷോയ്ക്ക് ടെലിവിഷൻ റേറ്റിംഗും കൂടുതലായി കിട്ടും. ഇതും ഫ്ളവേഴ്സിന് മുന്നേറാൻ അവസരമൊരുക്കും.
ഫ്ളവേഴ്സ് ടിവി സംഘടിപ്പിക്കുന്ന എആർ റഹ്മാൻഷോ മെയ് 12നാണ് നടക്കുക. തൃപ്പൂണിത്തുറ ചോയ്സ് ടവറിന് സമീപം ഇരുമ്പനം ഗ്രൗണ്ടിലാണ് ഷോ അരങ്ങേറുക. മണിക്കൂറുകൾ നീളുന്ന സംഗീത വിസ്മയത്തിനാണ് ഇരുമ്പനം സാക്ഷിയാവുക. സിനിമയിലൂടെയും മറ്റും കേട്ട മാന്ത്രിക താളങ്ങളെ നേരിട്ട് കണ്ട് ആസ്വദിക്കാമെന്ന ആവേശത്തിലാണ് ആരാധകർ. ടിക്കറ്റ് വിൽപ്പന ഫ്ളവേഴ്സ് ചാനലിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ആരംഭിച്ചിട്ടുണ്ട്. നാല് വിഭാഗങ്ങളിലായാണ് ടിക്കറ്റ് വിൽപന. ഇരുപത്തിയയ്യായിരം പേരെയാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റുകൾ അതിവേഗം വിറ്റു പോകുന്നതു കൊണ്ട് തന്നെ വലിയ വിജയമായി പരിപാടി മാറുമെന്ന് പ്രതീക്ഷയാണുള്ളത്.
സപ്തസ്വരങ്ങൾ കൊണ്ട് സാഗരങ്ങൾ തീർത്ത സംഗീത മാന്ത്രികനാണ് റഹ്മാൻ. 'മൊസാർട്ട് ഓഫ് മദ്രാസ്' എന്നും, 'ഇസൈപുയൽ' എന്നും വിളിപ്പേരുള്ള ഇന്ത്യൻ സംഗീത സംവിധായകൻ. 1992 ൽ മണിരത്നത്തിന്റെ റോജ എന്ന ചലച്ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് കാലെടുത്തു വച്ചപ്പോൾ, നിലവിൽ ഉണ്ടായിരുന്ന സാമ്പ്രദായിക സംഗീതത്തിൽ നിന്നു അകലം പാലിച്ചു റഹ്മാൻ. പോപ്പ് സംഗീതവും ഹിന്ദുസ്ഥാനിയും കർണ്ണാട്ടിക്കും സൂഫിയും ലോക സംഗീതവും റഹ്മാന്റെ താളവിരലുകൾക്ക് ഒരുപോലെ വഴങ്ങി. റോജ എന്ന ആദ്യ ചിത്രത്തിലെ ഗാനങ്ങൾ മതി റഹ്മാൻ സംഗീതത്തിന്റെ കടലാഴം വ്യക്തമാകാൻ. ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്ര പിന്നണി ഗാനങ്ങളിൽ ഒന്നായി റോജയിലെ ഗാനത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. സംഗീത യാത്ര തുടങ്ങിയിട്ട് നീണ്ട 26 വർഷങ്ങൾ പിന്നിടുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിരവധി മുഹൂർത്തങ്ങളും അദ്ദേഹം നൽകിയിട്ടുണ്ട്. 140 സിനിമകൾക്ക് സംഗീതമൊരുക്കിയ റഹ്മാൻ 81 ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
മലയാളിയായ ശേഖറെന്ന സംഗീത സംവിധായകന്റെ മകനാണ് റഹ്മാൻ. മലയാളി ബന്ധമുള്ള റഹ്മാൻ ഇന്ന് ചെന്നൈയിലാണ് സ്ഥിര താമസം. 1997 ഡിസംബർ 9 ന് ആണ് ഭാരതിബാല സംവിധാനം ചെയ്ത 'വന്ദേമാതരം' എന്ന ആൽബം റിലീസ് ചെയ്യുന്നത്. അതിലെ എല്ലാ പാട്ടുകൾക്കും ഈണമിട്ടത് എ.ആർ റഹ്മാനായിരുന്നു. സോണി മ്യൂസിക്ക് പുറത്തിറക്കിയ ഈ ആൽബമാണ് ഇന്ത്യയിൽ ഇതുവരെ ഏറ്റവുമധികം വിറ്റഴിഞ്ഞ മ്യൂസിക്ക് ആൽബം. ആ റെക്കോർഡ് ഇതു വരെയും തകർന്നിട്ടില്ല. ലോക സംഗീതത്തെ ഇന്ത്യൻ ചലച്ചിത്രങ്ങളിൽ സന്നിവേശിപ്പിച്ച് സിനിമ പ്രേമികളേയും ആരാധകരേയും ഒരുപോലെ സംഗീത ലഹരിയിൽ ആറാടിക്കാൻ കഴിഞ്ഞു എന്നതാണ് റഹ്മാൻ എന്ന സംഗീതസംവിധായകന്റെ മാജിക്.
ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന സംഗീത സംവിധായകരിൽ ലെജന്റ് എന്ന വിശേഷണത്തിന് എന്ത്കൊണ്ടും അർഹനാണ് റഹ്മാൻ. 2009ൽ സ്ലം ഡോഗ് മില്യണയർ എന്ന ചലച്ചിത്രത്തിലെ സംഗീത സംവിധാനത്തിന് ഓസ്കാർ പുരസ്കാരവും ഗോൾഡൻ ഗ്ലോബ് പുരസ്കാരവും റഹ്മാന് ലഭിച്ചു. അത്തരമൊരു താരത്തിനെയാണ് ഫ്ളവേഴ്സ് കൊച്ചിയിലെത്തിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍