ലാഹോർ ജയിലിൽ ഭഗത് സിങ്ങിന് വീട്ടിൽ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ചുകൊടുക്കുന്ന മോദി; ഇത് ചെറിയ കളിയല്ല...ഞങ്ങൾ എല്ലാം വാച്ച് ചെയ്യുന്നുണ്ട് ഷാനി.. എന്ന് ശോഭാ സുരേന്ദ്രൻ; കർണ്ണാടകയിലെ പ്രധാനമന്ത്രിയുടെ 'വലിയ പിഴ' ആഘോഷമാക്കി മലയാളം ട്രോളർമാരും; ഭഗത് സിങിനെ ജയിലിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചില്ലെന്ന മോദിയുടെ കള്ളം പറച്ചിലിലെ മനോരമ കൗണ്ടർ പോയിന്റ് ചർച്ച വൈറലാകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഭഗത് സിങിനെ ജയിലിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചില്ലെന്ന പ്രധനമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് ചരിത്രം ഉദ്ധരിച്ച് വിശദീകരിക്കുന്ന മാധ്യമറിപ്പോർട്ടുകൾ തള്ളി ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭ സുരേന്ദ്രൻ. മനോരമ ന്യൂസ് കൗണ്ടർപോയിന്റിലാണ് ബിജെപി നേതാവ് വിചിത്ര വിശദീകരണവുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല നേതാവായ ഭഗത് സിങ് ജയിലിൽ കിടക്കുമ്പോൾ കോൺഗ്രസ് കുടുംബത്തിൽ നിന്ന് ഒരാൾ പോലും അദ്ദേഹത്തെ സന്ദർശിച്ചില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകത്തിൽ പ്രസംഗിച്ചത്. ഇത് ശുദ്ധ നുണയാണെന്ന് ചരിത്രകാരന്മാർ തെളിയിക്കുകയും ചെയ്തു.
ഈ വിഷയത്തിലായിരുന്നു മനോരമയിലെ ചർച്ച. ആദ്യം പ്രധാനമന്ത്രി പറഞ്ഞത് ശരിയെന്ന് വാദിച്ച ശോഭ സുരേന്ദ്രൻ, പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ശഹീദ് ഭഗത് സിങ്ങെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മരണശേഷം അദ്ദേഹത്തെ ആരും സന്ദർശിച്ചില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നുമാണ് ശോഭാ സുരേന്ദ്രന്റെ വാദം. ജവഹർ ലാൽ നെഹ്റു ഭഗത് സിങിനെ ജയിലിൽ സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയാണ് ചരിത്രകാരന്മാർ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ തെറ്റ് വ്യക്തമാക്കുന്നത്. ഇതിലെ ചർച്ചയാണ് ശോഭയെ വെട്ടിലാക്കിയത്. നിരവധി ട്രോളുകളും ഇറങ്ങുന്നു.
ഭഗത് സിങ്ങിനേയും ബത്തുകേശ്വർ ദത്തിനേയും പോലുള്ള സ്വാതന്ത്ര്യസമര സേനാനികൾ ജയിലിൽ കിടന്നപ്പോൾ കോൺഗ്രസ് നേതാക്കൾ തിരിഞ്ഞുനോക്കിയില്ലെന്ന കള്ളംപറഞ്ഞ പ്രധാനമന്ത്രിയെ ട്രോളി സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായിരുന്നു. തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് കർണാടകയിലെ ബിഡാറിൽ സംസാരിക്കവേയായിരുന്നു മോദി ഇത്തരമൊരു പരാമർശം നടത്തിയത്. ജയിലിൽ കഴിയവേ താൻ ഇനി മുതൽ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന് മാപ്പെഴുതി നൽകിയ സവർക്കറെയും 'സ്വാതന്ത്ര്യസമരസേനാനിയെന്ന്' വിശേഷിപ്പിച്ചായിരുന്നു മോദി സംസാരിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ ഉദ്ധരിച്ച അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ മോദിയുടെ ചരിത്രബോധമില്ലാത്ത പ്രസ്താവനകളെ വിമർശിച്ച് ഇർഫാൻ ഹബീബിനെപ്പോലുള്ള ചരിത്രകാരന്മാർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയും പരിഹാസവും വിമർശനങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.
ഭഗത് സിങ്ങിനെ മോദി സന്ദർശിക്കുന്നതിന്റെ 'ചിത്രം' പങ്കുവച്ചാണ് ട്വിറ്ററിൽ ചിലർ മോദിയെ കളിയാക്കുന്നത്. ' ലാഹോർ സെൻട്രൽ ജയിലിൽ ഭഗത് സിങ്ങിന് വീട്ടിൽ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ചുകൊടുക്കുന്നു മോദി' എന്നു പറഞ്ഞുകൊണ്ടാണ് ഈ ഫോട്ടോഷോപ്പ് ചെയ്ത ഇമേജ് പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മലയാളി ട്രോളർമാർക്ക് ശോഭാ സുരേന്ദ്രനിലൂടെ പുതിയ ഇരയെ കിട്ടിയത്. മോദിയുടെ വാക്കുകൾ വ്യക്തമാണ്. എന്നിട്ടും അത് സമ്മതിച്ചു കൊടുക്കാൻ ശോഭയ്ക്ക് കഴിയുന്നില്ല. പകരം ഭീഷണിപ്പെടുത്തുകയും ചെയ്തു.
മനോരമ ചർച്ചയിൽ ഭഗത് സിങ്ങിനെ ജയിലിൽ സന്ദർശിച്ചില്ല എന്നല്ല പ്രധാനമന്ത്രി പറഞ്ഞത് എന്നായിരുന്നു ശോഭയുടെ വാദം തുടങ്ങിയത്. ശഹീദ് ആയതിന് ശേഷം ഭഗത് സിങ്ങിനെ സന്ദർശിച്ചില്ല എന്നാണ് മോദി ഉദ്ദേശിച്ചത് എന്നായിരുന്നു ശോഭ സുരേന്ദ്രൻ പറഞ്ഞത്. ഇത് ഷാനി പൊളിച്ചടുക്കിയെങ്കിലും, ഷാനിയോട് പോയി ഹിന്ദി പഠിക്കാൻ ആയിരുന്നു ശോഭയുടെ ഉപദേശം. അതോടൊപ്പം ഒരു ഭീഷണിയും ഉണ്ടായിരുന്നു. ഒരു കാര്യം ഞാൻ പറയട്ടേ എന്ന് പറഞ്ഞുകൊണ്ടാണ് ശോഭ സുരേന്ദ്രൻ ഷാനി പ്രഭാകറിന്റെ ചോദ്യത്തിന് മറുപടി കൊടുത്ത് തുടങ്ങുന്നത്. എന്തിനാണ് പ്രധാനമന്ത്രി അസത്യ പ്രചാരണം നടത്തുന്നത് എന്നായിരുന്നു ചോദ്യം.
ഇന്ന് ജീവിച്ചിരിക്കുന്ന കോൺഗ്രസ് പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്ക്, പ്രധാനമന്ത്രി പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞുകൊണ്ട്, ഈ വിഷയത്തിൽ കോടതിയെ സമീപിക്കാനുള്ള തന്റേടമുണ്ടോ എന്നായിരുന്നു ശോഭയുടെ ചോദ്യം. കളവ് പറഞ്ഞു എന്ന് പറഞ്ഞാൽ മാത്രം പോര, അത് തെളിയിക്കാനുള്ള ഇച്ഛാശക്തി കൂടി വേണം എന്നാണ് ശോഭ പറഞ്ഞത്. പ്രധാനമന്ത്രി സത്യമേ പറഞ്ഞിട്ടുള്ളൂ എന്നാണ് ശോഭ പറയുന്നത്. അദ്ദേഹം പറഞ്ഞത് ചരിത്രമാണെന്നുും ശോഭ ആവർത്തിക്കുന്നുണ്ടായിരുന്നു. പച്ചക്കള്ളം പറഞ്ഞിട്ട്, അതിനെ ന്യായീകരിക്കാൻ ഇങ്ങനെയുള്ള വാദമുഖങ്ങളുമായി വരുമ്പോൾ അതിന് എന്ത് മറുപടിയാണ് പറയുക എന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് പ്രതിനിധി ആന്റോ ആന്റണി പ്രതികരിച്ചത്.
ചരിത്രം തെളിയിക്കേണ്ടത് കോടതിയിൽ ആണോ എന്ന ചോദ്യമാണ് പിന്നീട് ഷാനി ശോഭ സുരേന്ദ്രന് ഇട്ടുകൊടുത്തത്. ഇന്ത്യയുടെ പ്രധാനമന്ത്രി കളവ് പറഞ്ഞു എന്ന് ഒരാൾ തെളിയിക്കട്ടെ, വെറുതേ ചർച്ചയിൽ പറഞ്ഞാൽ പോരല്ലോ എന്നായി ശോഭ. ഷാനി ചോദ്യം ആവർത്തിച്ചപ്പോൾ ശോഭ സുരേന്ദ്രൻ ശരിക്കും പ്രകോപിതയായി. എന്തടിസ്ഥാനത്തിൽ ആണ് പ്രധാനമന്ത്രി കളവ് പറഞ്ഞു എന്ന് ചർച്ച നയിക്കുന്ന ഷാനി പറയുന്നത് എന്നായി ശോഭയുടെ ചോദ്യം. എന്താണ് പ്രധാനമന്ത്രി പറഞ്ഞ കള്ളം എന്ന് ഷാനി വിശദീകരിച്ച് കൊടുക്കുകയും ചെയ്തു.
ഇന്ത്യൻ പ്രധാനമന്ത്രിക്ക് ചരിത്രത്തെ കുറിച്ച് നന്നായിട്ട് അറിയാം എന്നായി ശോഭ. എങ്ങനെയാണ് വീരനായ സുഭാഷ് ചന്ദ്രബോസിനെ കാണാതായത് എന്നതിനെ കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രിക്ക് അറിയാം. അത് ചരിത്രത്തിന്റെ രേഖകളിൽ ഉണ്ടാകും... ഇങ്ങനെയൊക്കെ ചർച്ചയെ വഴിതെറ്റിക്കുന്ന രീതിയിൽ ശോഭ സുരേന്ദ്രൻ മുന്നോട്ട് പോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അതിനും ഷാനി തടയിട്ടു. ഭഗത് സിങ്ങിനെ സന്ദർശിച്ച നേതാക്കൾ ആരൊക്കെ ആണെന്ന് ചർച്ചയിൽ ഉള്ള കോൺഗ്രസ് നേതാക്കൾ പറയട്ടേ എന്നായി ശോഭ. ജവഹർ ലാൽ നെഹ്റുവിന്റെ ആത്മകഥയിൽ ഇക്കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഷാനി പ്രഭാകർ വിശദമാക്കിക്കൊടുത്തു. പ്രധാനമന്ത്രി പറഞ്ഞത് ശരിയാണെന്ന് തെളിയിക്കാൻ ഇന്ത്യൻ പൊതുസമൂഹത്തിന് മുന്നിൽ ഞങ്ങൾ വരാം എന്നായി അപ്പോൾ ശോഭ സുരേന്ദ്രൻ. ഷാനിയുടെ ചോദ്യത്തിന് അപ്പോഴും ഉത്തരം നൽകിയില്ല!
ഷാനീ... ഇത് ചെറിയ കളിയല്ല. ഷാനി ഇതിന് മുമ്പും പല ചർച്ചകളിൽ പ്രധാനമന്ത്രിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പലതും പറഞ്ഞിട്ടുണ്ട് എന്നായി ശോഭ സുരേന്ദ്രൻ. ഇത് ചെറിയ കളിയല്ല.... ഷാനിയെ കൂടി കോടതിയുടെ മുന്നിലേക്ക് കൊണ്ടുവരാൻ തങ്ങളെക്കൊണ്ട് സാധിക്കും എന്നായി പിന്നീടുള്ള ഭീഷണി. പ്രധാനമന്ത്രി കള്ളം പറഞ്ഞു എന്ന് അവതാരികയ്ക്ക് പറയാൻ പാടില്ലെന്നായി പിന്നീട്. താൻ എപ്പോഴാണ് അങ്ങനെ പറഞ്ഞത് എന്നായി ഷാനിയുടെ ചോദ്യം. ചരിത്ര രേഖയുടെ അടിസ്ഥാനത്തിൽ ആണ് പ്രധാനമന്ത്രി പ്രസംഗിച്ചിട്ടുള്ളത് എന്നായി പിന്നീട് ശോഭ സുരേന്ദ്രൻ. അത് ഇന്ത്യയുടെ ജനങ്ങളുടെ മുന്നിൽ വയ്ക്കുമെന്നും അവർ പറഞ്ഞു.
ഏത് ചരിത്ര രേഖയുടെ അടിസ്ഥാനത്തിലാണ് അത് എന്നായി ഷാനിയുടെ ചോദ്യം. ശോഭ സുരേന്ദ്രൻ അക്ഷരാർത്ഥത്തിൽ വിയർത്തുപോയി. ഏത് ചരിത്ര രേഖയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി കളവ് പറഞ്ഞു എന്ന് ഷാനി പറയുന്നത് എന്നായി ശോഭയുടെ ചോദ്യം. കോൺഗ്രസിന്റെ നേതാക്കന്മാർ സന്ദർശിച്ചിട്ടില്ല എന്നല്ലേ പ്രധാനമന്ത്രി പറഞ്ഞത് എന്നായി പിന്നീട് ശോഭ സുരേന്ദ്രൻ. ഏതെങ്കിലും വ്യക്തി സന്ദർശിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടില്ലെന്നും ശോഭ പറയുന്നുണ്ട്. പ്രസംഗത്തിന്റെ മുഴുവൻ ഭാഗവുമായി പൊതു സമൂഹത്തിന് മുന്നിൽ വരാം എന്നായി ശോഭ സുരേന്ദ്രൻ. എന്നാൽ രണ്ട് ദിവസം ഒന്നും കാത്തിരിക്കണ്ട, ഇപ്പോൾ തന്നെ ആ പ്രസംഗം കേൾപ്പിക്കാം എന്നായി ഷാനി. ആ പ്രസംഗം കേൾപ്പിക്കുകയും ചെയ്തു!
എനിക്ക് ഹിന്ദി അത്രയ്ക്ക് അറിയില്ല, ഹിന്ദി നന്നായി അറിയുന്ന ശോഭ സുരേന്ദ്രൻ തന്നെ പരിഭാഷപ്പെടുത്തു എന്നായി ഷാനി. അതിന് ശേഷം ശോഭ സുരേന്ദ്രൻ നടത്തിയ തർജ്ജമ കേട്ട് ഹിന്ദി അറിയുന്നവരെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു. ശഹീദ് ആയ ഭഗത് സിങ്ങിനെ കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള ആരും സന്ദർശിച്ചില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത് എന്നായിരുന്നു ശോഭയുട െവിവർത്തനം. ജീവിച്ചിരിക്കുന്ന ഭഗത് സിങിനെ സന്ദർശിച്ച കഥയല്ല ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞത് എന്നും ശോഭ പറഞ്ഞുകളഞ്ഞു. ഷാനീ, ഇത് ചെറിയ കൽയല്ലെന്ന ഭീഷണി വീണ്ടും ഉയർത്തുന്നുണ്ട് ശോഭ സുരേന്ദ്രൻ. എന്തായാലും ഈ ചർച്ച താൻ അവസാനിപ്പിക്കുകയാണ് എന്നാണ് ചിരിച്ചുകൊണ്ട് ഷാനി പറഞ്ഞത്. പ്രബുദ്ധരായ മലയാളികൾക്ക് മുന്നിൽ ഇത്തരത്തിൽ ഈ ചർച്ച മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ലെന്നും ഷാനി പറഞ്ഞു.
ഹിന്ദി പഠിച്ചിട്ട് ചർച്ചയിൽ വന്നിരുന്നാൽ മതി എന്നായി പിന്നീട് ശോഭ. ഹിന്ദിയല്ല പഠിക്കേണ്ടത് എന്നായി ശോഭ. ഷാനിക്ക് ചിരി നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല. വീണ്ടും ശോഭ സുരേന്ദ്രൻ തന്റെ പഴയ നിലപാടിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ശഹീദ് എന്ന വാക്കിന്റെ അർത്ഥം എന്താണെന്നും ചോദിച്ചുകൊണ്ടിരുന്നു.
Stories you may Like
- തിരിച്ചടിക്ക് പികെ കൃഷ്ണദാസും കൂട്ടരും; ബിജെപിയിൽ ഭിന്നത പുതിയ തലത്തിൽ
- ത്രികോണ പോരിൽ 'ശോഭയെ' തകർക്കാൻ ശ്രമിക്കുന്ന ചാനൽ ഏത്?
- ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല
- പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്