കനത്ത മഴ പെയ്തതിനെ തുടർന്ന് ഫ്ളവേഴ്സ് ചാനലിന്റെ എ ആർ റഹ്മാൻ ഷോ പൊളിഞ്ഞു; നാളെ നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നിരാശയോടെ മടങ്ങി റഹ്മാൻ ആരാധകർ; മനോരമയെ റേറ്റിംഗിൽ വെട്ടിയ ചാനലിന് വിനയായത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മുതലാളിക്കു വേണ്ടി പാടം നികത്തിയെടുത്ത ഭൂമിയിൽ പരിപാടി നടത്താനൊരുങ്ങിയ നീക്കം; സംഗീതപ്രതിഭയെ ആസ്വദിക്കാൻ അവസരം നഷ്ടപ്പെട്ടതിൽ വലിയ പ്രതിഷേധം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മഴവിൽ മനോരമയെ റേറ്റിംഗിൽ വെട്ടി മുന്നേറുന്ന ഫ്ളവേഴ്സ് ചാനൽ കാര്യങ്ങൾ ഒന്നുകൂടി ഉഷാറാക്കാൻ നടത്തിയ എ.ആർ റഹ്മാൻ ഷോ മഴമൂലം തടസ്സപ്പെട്ടു. കനത്ത മഴ പെയ്തതോടെ നിലംനികത്തിയെടുത്ത പാടത്ത് പരിപാടി നടത്താൻ പറ്റാത്ത സ്ഥിതിയായി. ഇതോടെ പരിപാടിയിൽ വൻതുകകൾ നൽകി ടിക്കറ്റെടുത്ത ആയിരങ്ങൾ പ്രതിഷേധമുയർത്തുകയാണ്. ഇന്ന് പരിപാടി നടത്താൻ പറ്റില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. ലോകസംഗീതത്തിലെ തന്നെ പ്രതിഭയായ എആർ റഹ്മാൻ എല്ലാ സന്നാഹങ്ങളോടെയും കൊച്ചിയിൽ പരിപാടിക്കായി എത്തിയെങ്കിലും പരിപാടി നടക്കാതെ വന്നതോടെ ആരാധകർ ചാനലിനെതിരെ ശക്തമായി പ്രതികരിച്ചുതുടങ്ങി.
തൃപ്പൂണിത്തുറ ചോയ്സ് ടവറിന് സമീപം ഇരുമ്പനം ഗ്രൗണ്ടിൽ ആണ് പരിപാടിക്കായി വേദി ഒരുക്കിയത്. എന്നാൽ ഇതിനടുത്ത സ്ഥലം മണ്ണിട്ട് നികത്തിയെടുത്തെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനെതിരെ കോടതിയിൽ പരാതി എത്തുകയും മണ്ണിട്ടു നികത്തിൽ വിലക്കുകയും ചെയ്തിരുന്നു. മണ്ണിട്ട് നികത്തിയ പ്രദേശത്താണ് ഫ്ളവേഴ്സിന്റെ ഷോ നടക്കുന്നതെന്ന പ്രചരണവും നടന്നു. ഇതിന് പിന്നാലെ ഇന്ന് മഴപെയ്തതോടെ പ്രദേശം ചളിക്കുളമായി.
ഇതോടെയാണ് പരിപാടി നടത്താൻ പറ്റാത്ത സാഹചര്യം ഉണ്ടായത്. സംഗീത നിശ നാളെ ഇതേ സമയത്ത് നടത്തുമെന്നാണ് ഫ്ളവേഴ്സ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ വൻ തുക നൽകി വിദേശത്തുനിന്ന് ഉൾപ്പെടെ എത്തിയ ആരാധകർ നിരാശയിലാണ്. അവരിൽ പലരും മടങ്ങുകയും ചെയ്തു. സ്വകാര്യ ആശുപത്രി മുതലാളിക്കുവേണ്ടി പാടം നികത്തിയെടുത്ത ഭൂമിയിൽ ഷോ നടത്താൻ തീരുമാനിച്ചതാണ് പരിപാടി നടക്കുന്ന ഗ്രൗണ്ടിനെ ചെളിക്കുളമാക്കി മാറ്റിയതെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു.
അപൂർവമായി മാത്രം സംഗീത നിശയ്ക്ക് സമയം അനുവദിക്കുന്നയാളാണ് എ ആർ റഹ്മാൻ. മണിക്കൂറുകൾ നീളുന്ന സംഗീത വിസ്മയത്തിനായാണ് കൊച്ചി നഗരം കാത്തിരുന്നത്. കേരളത്തിൽ നിന്നു മാത്രമല്ല, വിദേശത്തുനിന്നുള്ള പ്രവാസികൾ വരെ ഈ രാത്രിക്കായി കൊച്ചിയിലെത്തി. എന്നാൽ മഴ പെയ്ത് ഗ്രൗണ്ട് ചളിക്കുളമായതോടെ എല്ലാം താളംതെറ്റി. വൈകിട്ട് ആറ് മണിയോടെ സംഗീത വിസ്മയത്തിന് തുടക്കമാവുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മഴ ശക്തമായി പെയ്യുകയാണ്. പരിപാടി നടക്കുമെന്നുപോലും ഉറപ്പില്ല. നാല് മണിയോടെ നഗരിയിലേക്കുള്ള പ്രവേശനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആരെയും അകത്തേക്ക് കടത്തിവിട്ടില്ല. ഇതോടെ വിദേശത്തു നിന്നുപോലും എത്തിയ ആരാധകർ കടുത്ത ആശങ്കയിലായി.
സിനിമയിലൂടെ മാത്രം കേട്ട ആ മാന്ത്രിക സംഗീതം നേരിട്ട് കേൾക്കുന്നതിനപ്പുറം ആ സംഗീത വിസ്മയത്തെ നേരിട്ട് കാണാമെന്ന ആവേശത്തിലായിരുന്നു റഹ്മാൻ ആരാധകർ. ടിക്കറ്റ് വിൽപ്പന ഫ്ളവേഴ്സ് ചാനലിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയാണ് നടത്തിയത്. നാലു റേറ്റിലായിരുന്നു വിൽപന. ഇത്തരമൊരു പരിപാടി ഇരുമ്പനം ഗ്രൗണ്ടിൽ സംഘടിപ്പിച്ചതുതന്നെ സ്വകാര്യ ആശുപത്രി മുതലാളിക്ക് സ്ഥലം നികത്താൻ അവസരമൊരുക്കാൻ ആയിരുന്നെന്നും ആരോപണം ഉയർന്നിരുന്നു.
ഇത്തരത്തിൽ നികത്തിയെടുത്ത സ്ഥലമായതിനാൽ മഴ പെയ്തതോടെ എല്ലാം പാളി. സ്ഥലം കാലെടുത്തു വയ്ക്കാൻ പറ്റാത്ത രീതിയിൽ ചെളിക്കുളമായി. അതോടെ ആരാധകരും വലിയ പ്രതിഷേധത്തിലാണ്. അഞ്ഞൂറു രൂപമുതൽ അയ്യായിരം രൂപവരെയുള്ള നാലു സെഗ്മെന്റുകളിലായായിരുന്നു ടിക്കറ്റ് വിൽപന. ഇത്തരത്തിൽ ടിക്കറ്റ് വാങ്ങിയെത്തിയവരാണ് ഷോ മുടങ്ങിയതോടെ നിരാശരായത്. ഷോ നടത്തുമെന്ന് സംഘാടകർ പറയുന്നെങ്കിലും ആകെ ചെളിക്കുളമായ ഗ്രൗണ്ടിൽ ഇന്ന് ഷോ നടക്കില്ലെന്ന് പറഞ്ഞാണ് പലരും മടങ്ങുന്നത്. ആരാധകർ രോഷാകുലരാകുന്ന സന്ദർഭം ഉള്ളതിനാൽ പൊലീസും ജാഗ്രതയിലാണ്. ഷോ നാളെ നടത്തുമെന്ന് പിന്നീട് പ്രഖ്യാപനം വന്നെങ്കിലും അതിലും ഉറപ്പില്ല. നാളെയും മഴ കനത്താൽ ഇതിലും ഭീകരമാകും സ്ഥിതി. ഇതോടെ ടിക്കറ്റെടുത്തവരിൽ പലരും ബഹളം വച്ചുതുടങ്ങി. പലരും മടങ്ങുകയും ചെയ്തു.
ഷോയ്ക്ക് വേണ്ടി വിവാദ ഭൂമിയിൽ വയൽ നികത്തി
എ.ആർ റഹ്മാന്റെ സംഗീതനിശയുടെ മറവിൽ വയൽ നികത്തുന്നുവെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇത്തരത്തിൽ നികത്തിയെടുത്ത വയലാണ് ഷോയ്ക്ക് മുമ്പു പെയ്ത മഴയിൽ ചളിക്കുളമായി മാറിയത്. ഇരുമ്പനത്ത് 26 ഏക്കർ പാട ശേഖരം സംഗീതനിശയുടെ മറവിൽ മണ്ണിട്ട് നികത്തുന്നതായും പുറമ്പോക്ക് കൈയേറുന്നതായും ആണ് പരാതി ഉയർന്നത്. ചോറ്റാനിക്കര സ്വദേശിയാണ് ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതിയുമായി രംഗത്തെത്തിയത്.
സംഗീത നിശയുടെ മറവിൽ കണയന്നൂർ താലൂക്ക് തിരുവാങ്കുളം വില്ലേജിലെ 184/34, 184/21,184/22, 184/23, 184/24, 184/25, 184/31, 185/1, 185/2, 185/3,185/4,185/5, 185/17 തുടങ്ങിയ റീ സർവ്വേ നമ്പറുകളിലുള്ള സ്ഥലമാണ് നികത്തിക്കൊണ്ടിരിക്കുന്നതെന്നും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമിയെന്നുമാണ് ആക്ഷേപം ഉയർന്നത്.
പരാതിയിലെ ആരോപണങ്ങൾ ഇങ്ങനെ: ഏറെക്കാലമായി നികത്തൽ വിവാദത്തിലും കേസിലും ഉൾപ്പെട്ട ഭൂമിയാണിത്. പാടശേഖരം നികത്തുന്നതോടപ്പം പുറമ്പോക്ക് കൈയേറ്റം നടക്കുന്നതായും, ആറ് മീറ്റർ വീതിയിൽ ഒരു കിലോമീറ്ററോളം തോട് ഇല്ലാതാക്കി. ജെസിബി, ട്രാക്റ്റർ തുടങ്ങിയ യന്ത്രങ്ങൾ ഉപോയോഗിച്ചാണ് നികത്തൽ. മുൻപ് എറണാകുളത്തെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ സ്ഥലത്ത് നടത്താനായിരുന്നു ആലോചിച്ചിരുന്നത്. പിന്നീട് വിവാദ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കൃഷി ഭൂമി കൃഷിയാവശ്യത്തിനല്ലാതെ നികത്താൻ പാടില്ലന്ന നിയമം നിലനിൽക്കെയാണ് ഇതെല്ലാം കാറ്റിൽപ്പറത്തി ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ പാടശേഖരം നികത്തുന്നത്.
പാടശേഖരം നികത്തി കരഭൂമിയാക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. സാധാരണക്കാരന് വീട് വയ്ക്കാൻ പോലും കൃഷി ഭൂമിയിൽ അനുവാദം ലഭിക്കുന്നതിന് നിരവധി കടമ്പകൾ താണ്ടണമെന്നിരിക്കെ ഭൂമി നികത്തൽ ശ്രദ്ധയിൽ പെടാതിരിക്കാനാണ് സംഗീതനിശയെ മറയാക്കിയത്. പാടശേഖരം നികത്തുന്നത് പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കും. നികത്തൽ പ്രദേശത്തെ കുടിവള്ള ലഭ്യതയെ തകരാറിലാക്കും. 26 ഏക്കറോളം വരുന്ന വലിയ പ്രദേശം പട്ടാപ്പകൽ മണ്ണിട്ടു നികത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും മൗനവ്രതം തുടരുന്ന പരിസ്ഥിതിപ്രവർത്തകരുടെ നിലപാടിലും ദുരൂഹത ആരോ പിക്കപ്പെടുന്നുണ്ട്.
അതിനാൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പാടശേഖരം നികത്തുന്നത് നിർത്തിവയ്പ്പിക്കണമെന്നും നികത്തിയ ഭൂമി പൂർവ്വ സ്ഥിതിയിലാക്കണെമെന്നും കർശന ശിക്ഷാനടപടികൾ സ്വീകരിക്കണെമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 2 നാണ് ചോറ്റാനിക്കര സ്വദേശി ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രി , റവന്യൂ മന്ത്രി, കൃഷി മന്ത്രി, ചീഫ് സെക്രട്ടറി, വിജിലൻസ് ഡയറക്റ്റർ, ജില്ലാ കലക്റ്റർ എന്നിവർക്കു രേഖാമൂലം പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് ഇന്ന് പരിപാടി മഴമൂലം ഗ്രൗണ്ട് ചെളിക്കുളമായതോടെ ഉപേക്ഷിക്കേണ്ടി വന്നത്.
മനോരമയെ വെട്ടാൻ ഒരുക്കിയ ഷോ
ശ്രീകണ്ഠൻ നായർ എന്ന പ്രതിഭയ്ക്ക് കിട്ടിയ വലിയ തിരിച്ചടിയായി ഇന്നത്തെ സംഭവം. ആകാശവാണിയിൽ തുടങ്ങി ദൂരദർശനിലൂടെ പിന്നീട് ഏഷ്യാനെറ്റിലും മനോരമയിലും എത്തിയ പ്രതിഭയാണ് അദ്ദേഹം. ഫ്ളവേഴ്സ് ചാനലിന്റെ മേധാവി ആയതോടെ അതിനെ ഉയരങ്ങളിലേക്ക് എത്തിച്ച ശ്രീകണ്ഠൻ നായർ ഇപ്പോൾ റേറ്റിംഗിൽ മഴവിൽ മനോരമയെക്കാളും ഫ്ളവേഴ്സിനെ മുന്നിലെത്തിച്ചിരുന്നു. കഴിഞ്ഞയാഴ്ച മഴവിൽ അമ്മ ഷോ താരങ്ങളെ പങ്കെടുപ്പിച്ച് നടത്തിയപ്പോൾ അതിനെ വെല്ലാനാണ് റഹ്മാൻ ഷോയുമായി ശ്രീകണ്ഠൻ നായരും ഫ്ളവേഴ്സും എത്തുന്നത്. എന്നാൽ ഇന്ന് ഷോ മുടങ്ങിയത് ചാനലിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഒപ്പം ഷോയുടെ മറവിൽ ഭൂമിനികത്തലിന് ചാനൽ കൂട്ടുനിന്നു എന്ന തരത്തിൽ ആക്ഷേപങ്ങളും ഉയരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ നമ്പർ ത്രിയായി ഫ്ളവേഴ്സ് മാറിയിരുന്നു. ഏഷ്യാനെറ്റും സൂര്യയുമാണ് മുന്നിലുള്ളത്. മനോരമ നാലാം സ്ഥാനത്തും. ഇതിനൊപ്പമാണ് സ്റ്റേജ് ഷോകളിലും മനോരമയെ വെട്ടുന്ന എ ആർ റഹ്മാൻ നമ്പറുമായി ശ്രീകണ്ഠൻ നായരെത്തിയത്. മൂന്ന് മാസമായി ബാർക് റേറ്റിംഗിൽ ഏറെ മുന്നോട്ട് പോകാൻ ഫ്ളവേഴ്സിന് കഴിഞ്ഞിരുന്നു. 2017ലെ 17-ാം ആഴ്ചയിലും മനോരമയേക്കാൾ ഏറെ മുന്നിൽ ഫ്ളവേഴ്സുണ്ട്. പാമ്പര്യത്തിന്റെ കുരുത്തുമായി ഏഷ്യാനെറ്റ് ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള സൂര്യയുമായി നേരിയ പോയിന്റെ വ്യത്യാസം മാത്രമാണ് ഫ്ളവേഴ്സിനുള്ളത്.
സിനിമകളുടെ കരുത്തില്ലാതെ കുടുംബ പരിപാടികളിലൂടെയാണ് ഫ്ളവേഴ്സ് ഏവരേയും തോൽപ്പിക്കുന്നത്. ഇതെല്ലാം മനസ്സിലാക്കിയാണ് താര രാജക്കന്മാരെ മുൻനിർത്തി 'മഴവിൽ അമ്മ'യുമായി മനോരമ എത്തിയത്. ഏഷ്യാനെറ്റിന്റെ ജനവുരിയിലെ താര നിശപോലും അട്ടിമറിക്കാനുള്ള നീക്കം നടന്നു. അതിൽ മനോരമ വിജയിച്ചു. എന്നാൽ തിരുവനന്തപുരത്ത് മോഹൻലാലും മമ്മൂട്ടിയും എല്ലാം അണിനിരന്ന മഴവിൽ അമ്മ വേണ്ടത്ര വിജയമായില്ല. മഴയും മറ്റും വില്ലനായി എത്തുകയും ചെയ്തു. തമിഴക സൂപ്പർ താരം സൂര്യയെ എത്തിച്ചതുമെല്ലാം ഷോയെ മികവുറ്റതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. ഈ തന്ത്രത്തെയാണ് എ ആർ റഹ്മാനെ ഇറക്കി ഫ്ളവേഴ്സ് പൊളിക്കുന്നതെന്ന നിലയിലാണ് ഈ ഷോയെ ചാനൽ ലോകം കണ്ടത്. എന്നാൽ ഇന്ന് ഷോ നടക്കാതെ വന്നതോടെ ഇത് വലിയ തിരിച്ചടിയായി മാറുകയാണ് ചാനലിന്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്