കോൺഗ്രസിന് ചിന്തിക്കാൻ പോലുമാവാതത്ര വില ഓരോ എംഎൽഎയ്ക്കുമിട്ട് വിലപേശലിന് ഇറങ്ങി ബിജെപി; വിശാല പ്രതിപക്ഷ ഐക്യ സ്വപ്നം ദേവഗൗഡയെ ഒപ്പം നിർത്താൻ ഉപയോഗിക്കാമെന്ന് കരുതി കോൺഗ്രസ്; ദേവഗൗഡയുടെ പാർട്ടി പിന്തുണച്ചാൽ കോൺഗ്രസിനും ബിജെപിക്കും സർക്കാർ ഉണ്ടാക്കാമെന്നിരിക്കെ തിരിക്കിട്ട അണിയറ നീക്കങ്ങൾ; കർണ്ണാടകയിൽ ഉയരുന്നത് ജനതാദൾ ആരെ ആയിരിക്കും പിന്തുണയ്ക്കുകയെന്ന ചോദ്യം തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരു: മതേതര പ്രതിച്ഛായയാണ് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മുഖമുദ്ര. എന്നാൽ മകൻ കുമാരസ്വാമി അങ്ങനെ അല്ല. അധികാരത്തിന് എന്ത് നിലപാട് എടുക്കും. ബിജെപി പിന്തുണയുമായി കർണ്ണാടകയെ ഭരിച്ച ചരിത്രവും ഉണ്ട്. അതുകൊണ്ട് തന്നെ ദേവഗൗഡയും മകനും നയിക്കുന്ന ജനതാദള്ളിലേക്കാണ് ഏവരുടേയും ശ്രദ്ധ. രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന് എക്സിറ്റ് പോളുകൾ പറയുന്നത്. കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാടിയ തിരഞ്ഞെടുപ്പിൽ ജെഡിഎസ് കിങ്മേക്കർ ആയേക്കുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു.
ഇരുപാർട്ടികളും ഒപ്പത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ 30 സീറ്റുകൾ വരെ നേടുന്ന ജെഡിഎസ് നിർണായക ശക്തിയാകുമെന്ന് എക്സിറ്റ്പോളുകൾ ഒരേ സ്വരത്തിൽ പറയുന്നു. അതുകൊണ്ട് കൂടിയാണ് ദേവഗൗഡയിലേക്കും കുമാരസ്വാമിയിലേക്കും ചർച്ചകൾ എത്തുന്നത്. അതിനിടെ ഇഞ്ചോടിഞ്ഞ് പോരാട്ടം നടക്കുന്നതിനാൽ കുതിരക്കച്ചവടത്തിനും സാധ്യത ഏറെയാണ്. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ കോൺഗ്രസിനെ നെടുകെ പിളർക്കാനാണ് ബിജെപിയുടെ നീക്കം. ജയസാധ്യതയുള്ള കോൺഗ്രസ് എംഎൽഎമാരുമായി ബിജെപി ആശയ വിനിമയും തുടങ്ങി കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. വലിയ തുകയാണ് ഇതിന് പകരമായി കൊടുക്കാമെന്ന് പറയുന്നതായി കോൺഗ്രസുകാർ ആരോപിക്കുന്നു. എന്നാൽ തങ്ങൾക്ക് അധികാരം കിട്ടുമെന്നും ആരേയും പാട്ടിലാക്കേണ്ട അവസ്ഥയില്ലെന്നുമാണ് ബിജെപി നേതാക്കളുടെ നിലപാട്.
മൈസുരു മേഖലയിൽ ജനതാദളിന് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് എക്സിറ്റ് പോൾ ഫലം. ഈ എംഎൽഎമാരേയും ചാക്കിലാക്കാൻ ബിജെപി ശ്രമം നടത്തുന്നുണ്ട്. അതിനിടെയിലും കുമാരസ്വാമിയിലാണ് പ്രതീക്ഷ. കുമാരസ്വാമി തങ്ങളെ പിന്തുണയ്ക്കുമെന്ന് ബിജെപി കരുതുന്നു. കർണ്ണാടകയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത്. മുഖ്യമന്ത്രി സിദ്ദരാമ്മയ്യയുമായി കുമാരസ്വാമിക്ക് ഒരിക്കലും ഒത്തുപോകാനാകില്ല. ഈ സാഹചര്യത്തെ പരമാവധി ഉപയോഗപ്പെടുത്താനാണ് നീക്കം. ഇതിനും ബിജെപി കേന്ദ്ര നേതാക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ ദേവഗൗഡ ഇപ്പോഴും ബിജെപിക്ക് എതിരാണ്. ഈ സാഹചര്യവും കർണ്ണാടകയിലെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഇതിനിടെ ദേശീയ തലത്തിൽ വിശാല പ്രതിപക്ഷമെന്ന ആശയം ചർച്ചയാണ്. ദേവഗൗഡയും ഈ നീക്കത്തെ പിന്തുണയ്ക്കുന്ന പ്രധാനിയാണ്. അതുകൊണ്ട് തന്നെ സോഷ്യലിസ്റ്റ് പാർട്ടിയുടെ പിന്തുണ കോൺഗ്രസിനൊപ്പമാകുമെന്ന പ്രതീക്ഷയും രാഹുൽ ഗാന്ധി ക്യാമ്പിനുണ്ട്. അതുകൊണ്ട് തന്നെ ഭൂരിപക്ഷം ഇല്ലെങ്കിലും വീണ്ടും കോൺഗ്രസ് അധികാരത്തിലെത്തുമെന്നും രാഹുൽ ഉറച്ച് പ്രതീക്ഷിക്കുന്നു. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും ആരുമായും സഖ്യത്തിനും കോൺഗ്രസ് തയ്യാറാണ്. ഇക്കാര്യം ദേവഗൗഡയ്ക്കും അറിയാം. ഈ സാഹചര്യത്തിൽ കുമാരസ്വാമി കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായെത്തുമെന്ന് കരുതുന്നവരും ഉണ്ട്. കോൺഗ്രസിലെ സിദ്ദരാമയ്യ വിരുദ്ധരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു.
അതിനിടെ കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ പിന്തുണ കോൺഗ്രസിനായിരിക്കുമെന്ന് ദേവഗൗഡ പ്രതികരിച്ചു കഴിഞ്ഞു. ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ വീട്ടിൽ നിന്ന് മകനെ പുറത്താക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയുമായി ദേവഗൗഡയുടെ പാർട്ടി സഹകരിക്കാനുള്ള സാധ്യത തീരെ കുറവാണ്. അതായത് ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയാൽ മാത്രമേ അധികാരത്തിലെത്താൻ വഴിയൂള്ളൂ, അല്ലാത്ത പക്ഷം കോൺഗ്രസിനെ പിളർത്തേണ്ടി വരും. അതായത് എക്സിറ്റ് പോൾ പ്രവചനങ്ങൾ സൂചിപ്പിക്കും പോലെ കർണാടകയിൽ ആർക്കും കേവലഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിൽ നിർണായകമാകുക ജനതാദളി(എസ്)ന്റെയും സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയുടെയും നിലപാട് തന്നെയാകും.
കോൺഗ്രസിനെയും ബിജെപിയെയും ഒരേ പോലെ എതിർക്കുന്നുവെന്ന് കുമാരസ്വാമി പറയുന്നുണ്ടെങ്കിലും ഇത്തവണത്തെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നുതന്നെ ഫലം വന്ന ശേഷം ദൾ നിലപാട് എന്താകുമെന്നതായിരുന്നു. പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയോട് അനുഭാവം സൂചിപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ ചർച്ചയാകുകയും ചെയ്തു. അതേസമയം, ബിജെപി സഖ്യം ആലോചനയിലേ ഇല്ലെന്നു ദേവെഗൗഡ പറയുകയും ചെയ്തു. ത്രിശങ്കു സഭ വന്നാൽ ദളിന് എല്ലാ സാധ്യതകളും തുറന്നുകിടക്കുന്നു എന്നാണർഥം. പോളിങ് 70% കടന്ന 1978, 2013 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ആണു വിജയിച്ചതെങ്കിലും അതു പൊതു തത്വമായി കണക്കാനാകില്ല. മികച്ച പോളിങ് നടന്ന ശിവമൊഗ്ഗ, ഉഡുപ്പി, ദക്ഷിണ കന്നഡ, ചിക്കബെല്ലാപുര തുടങ്ങിയ മേഖലകൾ ബിജെപി, ദൾ ശക്തികേന്ദ്രങ്ങളാണുതാനും.
ദക്ഷിണേന്ത്യൻ സംസ്ഥാന തെരഞ്ഞെടുപ്പ് ഇത്രയേറെ ദേശീയശ്രദ്ധയാകർഷിക്കുന്നത് ഏറെക്കാലത്തിനു ശേഷം ഇപ്പോഴാണ്. ഗുജറാത്തിലേതു പോലെ, യഥാർഥ മൽസരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിലായിരുന്നു. ഗുജറാത്തിൽ സംഘടനാപരമായി ബിജെപിക്കു പിന്നിലായിരുന്നു കോൺഗ്രസെങ്കിൽ, കർണാടകയിൽ ഇരുകൂട്ടരും ഒപ്പം നിന്നു. ബിജെപി വോട്ടർപട്ടികയിലെ ഓരോ താളും ഓരോ പ്രാദേശിക നേതാവിനു പകുത്തു നൽകി. കോൺഗ്രസാകട്ടെ, 56,000 ബൂത്തു കമ്മിറ്റികളും പുനരുദ്ധരിച്ച് എട്ടു ലക്ഷത്തിലേറെ പ്രവർത്തകരുടെ ഡേറ്റ ബേസിനു രൂപം നൽകി. ഓരോ പ്രാദേശിക നേതാവിനും വീടുകൾ വീതിച്ചു നൽകി. അങ്ങനെ അതിശക്തമായ പ്രചരണ തന്ത്രങ്ങളാണ് ഇരു പാർട്ടികളും പുറത്തെടുത്തത്.
ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ സർവേയിൽ കോൺഗ്രസാണു മുന്നിൽ. 106 മുതൽ 118 സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണു പ്രവചനം. ബിജെപിക്ക് 79-92, ജെഡിഎസിന് 22-30, മറ്റുള്ളവർക്ക് ഒന്നു മുതൽ നാലു വരെ സീറ്റുമാണ് പ്രവചിക്കുന്നത്. ടൈംസ് നൗ എക്സിറ്റ്പോളിലും കോൺഗ്രസാണു മുന്നിൽ. 90103 സീറ്റ് കോൺഗ്രസിന് പ്രവചിക്കുമ്പോൾ ബിജെപിക്ക് 80 93, ജെഡിഎസിന് 31 39 സീറ്റ്. ആജ്തക് എക്സിറ്റ്പോളിൽ കോൺഗ്രസ് 106118 വരെ സീറ്റുകൾ നേടുമെന്നാണു പ്രവചനം. 7276 സീറ്റുകൾ ബിജെപിയും 2530 സീറ്റുകൾ ജെഡിഎസും മറ്റുള്ളവർ എട്ടു വരെ സീറ്റുകളും സ്വന്തമാക്കുമെന്നും പറയുന്നു.
എൻഡിടിവി എക്സിറ്റ്പോളിലും തൂക്കുമന്ത്രിസഭയാണു പ്രവചിക്കുന്നത്. ബിജെപി 100 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. കോൺഗ്രസിന് 86, ജെഡിഎസിന് 33, മറ്റുള്ളവർക്ക് മൂന്ന് എന്നിങ്ങനെയും സീറ്റ് ലഭിക്കും. എബിപി ന്യൂസ് സി വോട്ടർ എക്സിറ്റ്പോളിലും ബിജെപിയാണു മുന്നിൽ. 97109 സീറ്റ് ബിജെപി നേടുമ്പോൾ 8799 സീറ്റാണു കോൺഗ്രസിന്. 2130 സീറ്റുകൾ ജെഡിഎസ് നേടുമെന്നും മറ്റുള്ളവർ എട്ടു വരെ സീറ്റുകളിൽ ജയിക്കുമെന്നും എബിപി പറയുന്നു. ന്യൂസ് എക്സ്സിഎൻഎക്സ് എക്സിറ്റ് പോളിൽ ബിജെപിക്കാണു മുൻതൂക്കം. ബിജെപി: 102-110, കോൺഗ്രസ്: 72-78, ജെഡിഎസ്: 35-39, മറ്റുള്ളവർ: 3-5 സീറ്റുകൾ നേടും. ന്യൂസ് നാഷൻ എക്സിറ്റ്പോളിൽ 102110 സീറ്റുകൾ ബിജെപിക്കും 7278 സീറ്റുകൾ കോൺഗ്രസിനും 3539 സീറ്റുകൾ ജെഡിഎസിനും മൂന്നു മുതൽ അഞ്ചുവരെ സീറ്റുകൾ മറ്റുള്ളവർക്കും പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവി ജൻ കി ബാത് എക്സിറ്റ് പോളിൽ ബിജെപിയാണു മുന്നിൽ. 95114 സീറ്റാണ് ബിജെപിക്കു പ്രവചിക്കുന്നത്. കോൺഗ്രസിന് 7382; ജെഡിഎസിന് 3243.
റെഡ്ഡി സഹോദരന്മാരുടെയും ബി.എസ്.യെഡിയൂരപ്പയുടെയും മടങ്ങിവരവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്. 40 സീറ്റ് എന്നത് ബിജെപി ഇരട്ടിയാക്കും. യെഡിയൂരപ്പയുടെ തട്ടകമായ മധ്യ കർണാടകയിലും തീര മേഖലയിലും കോൺഗ്രസിനു നേട്ടമുണ്ടാകും. രാഹുൽ ഗാന്ധിയുടെ പ്രചാരണവും പാർട്ടിക്കു ഗുണമായേക്കും.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്