വെട്ടേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഫസൽ അള്ളാ.. അള്ളാ.. എന്നുവിളിച്ച് കരയുമ്പോൾ കാരായി രാജൻ ആശുപത്രിയിലേക്ക് വിളിച്ചു കൊണ്ടിരുന്നു; കാരായിമാരുടെ ഫോൺ കോളുകളും കൊടിസുനിയുടെ മൊഴിയും മാത്രം മതി ഫസൽക്കേസിലെ ബന്ധം തെളിയാൻ; തന്നെ കൊലപ്പെടുത്താൻ കണ്ണൂർ ലോബി ആളെ നിയോഗിച്ചു കഴിഞ്ഞു; അന്വേഷണ വഴികൾ മറുനാടനോട് വിശദീകരിച്ച് മുൻ ഡിവൈഎസ്പി രാധാകൃഷ്ണൻ
യദു നാരായണൻ
തിരുവനന്തപുരം: കാരായി രാജനും ചന്ദ്രശേഖരനും ഫസൽ വധക്കേസിൽ പങ്കുണ്ടെന്നതിന്റെ തെളിവുകൾ നിരത്തി കേസന്വേഷിച്ചിരുന്ന മുൻ ഡിവൈഎസ്പി കെ രാധാകൃഷ്ണൻ. ഫസൽ കൊല്ലപ്പെട്ട ദിവസത്തെ കാരായിമാരുടെ ഫോൺകോൾ വിശദാംശങ്ങളും കൊടി സുനിയുടെ മൊഴിയും പരിശോധിച്ചാൽ കാരായിമാരുടെ പങ്ക് വ്യക്തമാകുമെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് വ്യക്തമാക്കി. കേസന്വേഷണത്തിന്റെ ഓരോ ഘട്ടം കഴിയുന്തോറും കൊലപാതകത്തിൽ സിപിഐഎമ്മിനുള്ള പങ്ക് കൃത്യമായി മനസിലാക്കാൻ സാധിച്ചിരുന്നെന്നും രാധാകൃഷ്ണൻ പറഞ്ഞു.
ഫസൽ വധക്കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയശേഷം രാധാകൃഷ്ണന് നേരിടേണ്ടിവന്നത് കടുത്ത മാനസികസമ്മർദമാണെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. ഫോൺ താഴെവയ്ക്കാൻ നേരം കിട്ടിയിട്ടില്ല. ഇതിനിടെ തന്നെ കൊലപ്പെടുത്താൻ ഒരു സംഘം ക്വട്ടേഷൻ ഏറ്റെടുത്തതായുള്ള വിവരവും രാധാകൃഷ്ണനെത്തേടിയെത്തി. തിരുവനന്തപുരത്തെ ഒരു വീട്ടിൽ ആരോടും മിണ്ടാതെ കഴിയുന്ന രാധാകൃഷ്ണനെ ഞങ്ങൾ അവിടെയെത്തിയാണ് കണ്ടത്. മാധ്യമങ്ങളോട് പറഞ്ഞതിനുമപ്പുറം ഫസൽ കേസിൽ സിപിഐഎം നേതാക്കൾക്ക് പങ്കുള്ളതിന്റെ തെളിവുകൾ സംബന്ധിച്ചടക്കം നിരവധി കാര്യങ്ങൾ അദ്ദേഹത്തിന് ഞങ്ങളോട് പറയാനുണ്ടായിരുന്നു. കണ്ണൂരിൽ സിപിഐഎമ്മിനെതിരേ ശബ്ദമുയർത്തിയാൽ ഒരാളെ കൊല്ലാതെ കൊല്ലുകയെന്ന പരമ്പരാഗത രീതിയുടെ ഇരയാണ് താനെന്ന് രാധാകൃഷ്ണൻ പറയുന്നു. അന്നത്തെ തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും കാരായി ചന്ദ്രശേഖരനും ഫസൽ വധക്കേസിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ കൃത്യമായ തെളിവുകൾ എന്തൊക്കെയെന്ന് അദ്ദേഹം വിശദീകരിക്കുകയാണ്.
2006 ൽ ഡിസിആർബി ഡിവൈഎസ്പിയായിരിക്കെയാണ് ഫസലിനെ കൊലപ്പെടുത്തുന്നത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ബംഗലുരുവിൽ പോയി മടങ്ങിയെത്തിയ രാധാകൃഷ്ണൻ കിടന്നുറങ്ങുമ്പോൾ പുലർച്ചെയാണ് ഡിഐജി, ദൂതൻ വഴി തലശേരിയിലെത്താൻ പറയുന്നത്. അവിടെ എത്തിയയുടൻ ഡിഐജി അന്വേഷണച്ചുമതല ഏൽപ്പിച്ചു. സ്ഥലം ഡിവൈഎസ്പിയാണ് കേസന്വേഷിക്കേണ്ടതെന്ന നിയമാനുസൃത നടപടി അവഗണിച്ചായിരുന്നു ഇത്. ഡിഐജിക്കുണ്ടായിരുന്ന ഈ വിശ്വാസം തന്നെയാണ് പിന്നീട് രാധാകൃഷ്ണന് പാരയായി മാറിയതും.
കാരായിമാർ നിരപരാധികളാണെന്നും കൊലപാതകത്തിനു പിന്നിൽ ബിജെപിയാണെന്നുമുള്ള സിപിഐഎം വാദത്തെ പൊളിച്ചടുക്കുന്ന തെളിവുകളാണ് രാധാകൃഷ്ണൻ മുന്നോട്ടുവെച്ചിരിക്കുന്നത്. പിന്നീട് അന്വേഷണമേറ്റെടുത്ത സിബിഐ ഇക്കാരണം കൊണ്ടുതന്നെയാണ് കാരായിമാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും രാധാകൃഷ്ണൻ പറയുന്നു. സിപിഐഎം അധികാരത്തിലേറിയ ശേഷം ആർഎസ്എസ് പ്രവർത്തൻ സുബീഷാണ് ഫസൽ വധത്തിന് പിന്നിലെന്ന മൊഴി പുറത്തുവന്നിരുന്നു. വാളാങ്കിച്ചാൽ മോഹനൻ വധക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു വെളിപ്പെടുത്തലെന്നുമായിരുന്നു വാദം. എന്നാൽ ഇത് പൊലീസ് ഇടിച്ചുസമ്മതിപ്പിച്ചതാണെന്ന് സുബീഷ് ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെ ശരിവെക്കും വിധമാണ് രാധാകൃഷ്ണന്റെ പുതിയ വെളിപ്പെടുത്തൽ.
രാധാകൃഷ്ണൻ മറുനാടനോട് നടത്തിയ വെളിപ്പെടുത്തലുകൾ ഇങ്ങനെ:
ഫസൽ വധക്കേസിൽ വരാനുണ്ടായ സാഹചര്യം. 2006 ൽ ഡിസിആർബി ഡിവൈഎസ്പിയായിരുന്നു. ഡിഐജി നേരിട്ടാണ് ഫസൽ വധക്കേസ് ഏൽപ്പിച്ചത്. സത്യസന്ധനായ ഉദ്യോഗസ്ഥനായതുകൊണ്ടാണത്. ഞാനല്ല ശരിക്കും അത് അന്വേഷിക്കേണ്ടത്. അദ്ദേഹത്തിന്റെ വിശ്വാസമാണ് എനിക്ക് പാരയായത്. ആരാണ് ഫസലിനെ കൊന്നതെന്ന് പ്രഥമദൃഷ്ട്യാ ആർക്കും മനസിലാകാത്ത സാഹചര്യമായിരുന്നു ആദ്യം. തലശേരി സിഐയാണ് നിയമാനുസൃതമായി ആ കേസ് അന്വേഷിക്കേണ്ടിയിരുന്നത്. ഗുരുതരമാണെങ്കിൽ അവിടുത്തെ ഡിവൈഎസ്പിയാണ് അന്വേഷിക്കേണ്ടത്.
പക്ഷെ അവർക്കു രണ്ടുപേർക്കും ചുമതല കൊടുക്കാതെ എന്നെ കേസന്വേഷിക്കാൻ ഏൽപ്പിക്കുകയായിരുന്നു. തലേന്ന് ബംഗലുരുവിൽ കേസന്വേഷണത്തിന് പോയിവന്ന് കിടന്നുറങ്ങുകയായിരുന്ന തന്നെ പുലർച്ചെ ആളെവിട്ട് വിളിപ്പിച്ച് തലശേരിയിലേക്ക് എത്താൻ പറയുകയായിരുന്നു. മരണത്തെക്കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. ഡിഐജി അവിടെയെത്തിയപ്പോഴാണ് അന്വേഷണം ഏൽപ്പിച്ചത്. സീനിയറായ ഡിവൈഎസ്പി ഉള്ളപ്പോൾ ജൂനിയറായ താൻ അന്വേഷിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചിരുന്നു. വിശ്വാസമുള്ളതുകൊണ്ടാണ് ഏൽപ്പിക്കുന്നത് എന്നായിരുന്നു മറുപടി. ഡിജിപി നിങ്ങളുടെ പേരാണ് പറഞ്ഞതെന്നും ഡിഐജി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹമനനുസരിച്ചാണ് കേസ് ഏറ്റെടുക്കുന്നത്.
പുലർച്ചെയാണ് ഫസലിനെ വെട്ടിപ്പരുക്കേൽപ്പിക്കുന്നത്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു. ആദ്യം പ്രഥമദൃഷ്ട്യാ ഒരു തെളിവുകളുമില്ലായിരുന്നു. ഇരുട്ടിൽത്തപ്പുകയായിരുന്നു എന്നു തന്നെ പറയാം. അന്ന് തലശേരിയിൽ പത്തുമണിക്കുശേഷം സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അനുശോചന യോഗത്തിന് ആഹ്വാനം ചെയ്തു. ഉച്ചയ്ക്കുശേഷം അത് പ്രതിഷേധമായി. വൈകിട്ടത്തെ പ്രതിഷേധയോഗത്തിൽ ഏരിയാ സെക്രട്ടറി കാരായി രാജൻ നാല് ആർഎസ്എസുകാരുടെ പേരെടുത്ത് പ്രഖ്യാപിച്ചു. അവരാണ് കൊലയാളികൾ എന്നു പറഞ്ഞു. അന്ന് രാത്രിതന്നെ നാലുപേരെയും വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കോംപ്ലിസിറ്റി വെരിഫിക്കേഷൻ നടത്തി. സംഭവത്തിന് 24 മണിക്കൂർ പിന്നിലും സംഭവം നടന്ന് 24 മണിക്കൂറിന് ശേഷവും നടന്ന ചെറിയ കാര്യങ്ങൾ വരെ സ്റ്റേറ്റ്മെന്റായി റെക്കോർഡ് ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ അവർ പറഞ്ഞത് ശരിയാണെന്നും അവർക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും വ്യക്തമായി. രണ്ടുദിവസമെടുത്തു വെരിഫിക്കേഷന്. അവരെ വെറുതെവിട്ടു. ഇതോടെയാണ് അന്വേഷണത്തിന്റെ ഗതി മാറുന്നത്.
തലശേരി മേഖലയിലെ 12 മൊബൈൽ ടവറുകൾ പരിശോധിച്ചു. അതിൽ നിന്ന് ഡീറ്റൈൽസ് എടുത്ത് എലിമിനേഷൻ നടത്തി. 360 പേരെ ചോദ്യം ചെയ്തു. കാരായി രാജന്റെ മൊബൈലിൽനിന്നും കാരായി ചന്ദ്രശേഖരന്റെ മൊബൈലിലേക്ക് ഫസലിന് വധിക്കുന്നതിന് മുമ്പ് ഒരു ഫോൺ പോയി. മരിക്കുന്നതിന് മുമ്പ് ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കും കോൾ പോയി. ഫസലിന് വെട്ടേറ്റ ശേഷം വീണ്ടും ആശുപത്രിയിലേക്ക് നാലഞ്ചുതവണ വിളി പോയി. കാരായി രാജൻ എന്താവശ്യത്തിന് വേണ്ടിയാണ് ആശുപത്രിയിലേക്ക് വിളിച്ചതെന്നായിരുന്നു സ്വാഭാവികമായുണ്ടായ സംശയം. രാവിലെ ചന്ദ്രശേഖരനെ വിളിച്ചതെന്തിനായിരുന്നു എന്നും സംശയമുണർന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഫസൽ അള്ളാ അള്ളാ എന്നുവിളിച്ച് കരയുന്നുണ്ട്. ഈ സമയത്തൊക്കെയും കാരായി രാജൻ ആശുപത്രിയിലേക്ക് ഫോൺ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതെന്തിനാണെന്ന് ഏഴാമത്തെ ദിവസത്തെ കേസ് ഡയറിയിൽ എഴുതിയിട്ടുമുണ്ട്.
അവിടം മുതലാണ് സിപിഐഎം നേതാക്കളിലേക്ക് അന്വേഷണം തിരിയുന്നത്. ഇതിന് നാലോ അഞ്ചോ ദിവസം മുമ്പ് സിപിഐഎമ്മിന് വേണ്ടി ബോംബ് നിർമ്മാണത്തിനും മറ്റും പോയിരുന്ന പഞ്ചാര ഷിനിൽ എന്നയാൾ കാരായി രാജനറിയാതെ ഒരു കൊലപാതകവും നടക്കില്ലെന്ന് തന്നോട് പറഞ്ഞിരുന്നു. എന്നാൽ അയാൾ പാർട്ടിയിൽ നിന്ന് വ്യതിചലിച്ച് നിന്നിരുന്നയാളായിരുന്നതിനാൽ അന്നത് കാര്യമാക്കിയില്ല. അതുപോലെ വത്സരാജക്കുറുപ്പ് എന്ന ആർഎസ്എസ് പ്രവർത്തകനായ അഭിഭാഷകനും അയാളുടെ സുഹൃത്തായ ഡിവൈഎഫ്ഐ പ്രവർത്തകനായ മറ്റൊരു അഭിഭാഷകനും കാരായിയെക്കുറിച്ച് പറഞ്ഞിരുന്നു. കാരായി രാജനാണ് ഇവിടുത്തെ പ്രധാനപ്പെട്ട മാനിപ്പുലേറ്ററെന്നും അയാളെ ഫോക്കസ് ചെയ്യണമെന്നും അവർ നിർദ്ദേശിച്ചു. പക്ഷെ, രാഷ്ട്രീയ വിദ്വേഷമോ വ്യക്തിവിരോധമോ ആണെന്നാണ് അന്ന് വിചാരിച്ചത്. എന്നാൽ ഫോൺ റെക്കോർഡ് കിട്ടിയതോടെ അവരിലേക്ക് അന്വേഷണം നീങ്ങാൻ തുടങ്ങി. ഈ ഘട്ടത്തിലാണ് കേസന്വേഷണം തന്നിൽ നിന്ന് മാറ്റിയത്. കാരായിമാർക്കെതിരേ വിവരം നൽകിയിരുന്ന പഞ്ചാരഷിനിലും വത്സരാജക്കുറുപ്പും പിന്നീട് ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്തു.
ഒമ്പതാം ദിവസം വൈകിട്ട് മൂന്നുമണിക്കുശേഷമാണ് കൊടിസുനിയെ അനൗദ്യോഗികമായി കസ്റ്റഡിയിലെടുത്തത്. അയാൾ കാരായി ചന്ദ്രശേഖരനെതിരേ മൊഴിനൽകി. ഇത് എസ്പിയെയും ഡിഐജിയെയും അറിയിച്ചു. അവർ അറസ്റ്റു ചെയ്യാൻ പറഞ്ഞു. പക്ഷെ അത് വേണ്ട തെളിവുകൾ ശേഖരിക്കുന്നതുവരെ കാത്തിരിക്കാമെന്ന് അന്ന് അർധരാത്രിയോടെ തീരുമാനമെടുക്കുന്നു. എന്നാൽ രാവിലെ പത്തുമണിയോടെ തലശേരിയിൽ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ ഗസ്റ്റ് ഹൗസിലെത്തി കാണാൻ ആവശ്യപ്പെട്ടു. മുകളിലെ നിലയിലെ വിഐപി റൂമിലായിരുന്നു കൂടിക്കാഴ്ച. എന്തായി അന്വേഷണമെന്ന് കോടിയേരി ചോദിച്ചു, ചില തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞതോടെ അൽപ്പസമയത്തെ ആലോചനക്കുശേഷം അന്വേഷണം അവസാനിപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം വരുമെന്നു പറഞ്ഞതോടെ അവിടെ നിന്നിറങ്ങി.
പുറത്തിറങ്ങുമ്പോൾ വാതിൽക്കൽ, കാരായി രാജൻ എല്ലാം കണ്ടുനിൽക്കുന്നുണ്ടായിരുന്നു. കൊടിസുനി കസ്റ്റഡിയിലുണ്ടല്ലേ എന്ന ഒറ്റച്ചോദ്യമേ കാരായി ചോദിച്ചുള്ളു, ഉണ്ടെന്ന മറുപടിയും നൽകി.
പന്ത്രണ്ടുമണിയായപ്പോഴേക്കും അന്വേഷണത്തിൽ നിന്നൊഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നു. അതുകഴിഞ്ഞാണ് ഡിസംബർ 14 ന് തളിപ്പറമ്പിൽ വെച്ച് അക്രമമുണ്ടായത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്