ലോക നേതാക്കൾ അൽപം അതിശയത്തോടെ നോക്കുന്ന നേതാവിന് കാലിടറിയത് രാഷ്ട്രീയത്തിലെ ഒന്നാം ഇന്നിങ്സ് മുതൽ; മിടുക്കനായ നേതാവായി പേരെടുത്തപ്പോൾ കേസും കൂട്ടവും സ്റ്റമ്പ് തെറിപ്പിച്ചു; ട്വിറ്ററിലും വാമൊഴിയിലും ഐപിഎൽ വിയർപ്പോഹരിയിലും മെഹർ തരാറിലും വീഴാതെ പിടിച്ചുനിന്നിട്ടും തോറ്റുപോയത് സുനന്ദ പുഷ്കറിന്റെ മുമ്പിൽ; അർദ്ധസത്യങ്ങളെ 'ഫരാഗോ'യെന്ന് ഇംഗ്ലീഷിൽ കിടുക്കിയ ശശിതരൂരിനെ കുടുക്കിയത് വിടാതെ പിടികൂടിയ വിവാദങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശശി തരൂരിന്റെ രാഷ്ട്രീയ ജീവിതത്തെ എന്നും വിവാദങ്ങൾ ഉലച്ചിരുന്നു.ആഗോള നേതാക്കൾ അൽപ്പം അതിശയത്തോടെ നോക്കുന്ന നേതാവാണെങ്കിലും വിവാദങ്ങൾ അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. പലപ്പോഴും തരൂരിന്റെ പ്രസ്താവനകൾ അദ്ദേഹത്തെ കുഴിയിൽ ചാടിച്ചു.കൊച്ചി ഐപിഎൽ ടീമിലെ ഓഹരി പങ്കാളിത്തത്തിന്റെ പേരിലും വിമർശനത്തിനിരയായി.ഭാര്യയാകും മുമ്പ് സുനന്ദ പുഷ്കറിന് സാമ്പത്തിക ലാഭമുണ്ടാക്കി കൊടുത്തു എന്നായിരുന്നു ആരോപണം.കൊച്ചി ഐപിഎല്ലിലെ വിയർപ്പോഹരികൾക്ക് ആദായനികുതി അടയ്ക്കണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടതോടെ സംഗതി ഗൗരവമായി. ഇതോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം തരൂരിന് രാജി വയ്ക്കേണ്ടി വന്നു.
സുനന്ദപുഷകറിന്റെ മരണത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതിയാക്കുക കൂടി ചെയ്തതോടെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴുകയും ചെയ്തു. യുപിഎ സർക്കാറിലെ വിദേശകാര്യ സഹമന്ത്രിയായിരുന്ന അദ്ദേഹത്തിന് രാഷ്ട്രീയത്തിലെ ഒന്നാം ഇന്നിങ്സിന് അത്രയ്ക്ക് മികച്ച തിളക്കം ഉണ്ടായിരുന്നില്ല. പല വിധത്തിലുള്ള വിവാദങ്ങളിൽ അദ്ദേഹം അറിയാതെയോ അറിഞ്ഞു കൊണ്ടോ ചെന്നു പെട്ടു. എന്നാൽ, കോൺഗ്രസ് കേന്ദ്രത്തിൽ പ്രതിപക്ഷത്തായപ്പോൾ കഥ മാറി. ദേശീയ തലത്തിൽ കോൺഗ്രസിന്റെ നയപരിപാടികളും മറ്റു തീരുമാനിക്കുന്ന മിടുക്കനായ നേതാവായി അദ്ദേഹം മാറിയ സമയത്താണ് വീണ്ടും കേസും കൂട്ടവും വിനയാകുന്നത്. രാഹുൽ ഗാന്ധി എന്ന പാർട്ടിയുടെ ദേശീയ അധ്യക്ഷന്റെ വലംകൈയാണ് തരൂർ ഇന്ന്.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കൻ സന്ദർശനം നടത്തിയ വേളയിൽ രാഹുൽ ഗാന്ധിക്ക് വേദികൾ ഒരുക്കുന്നതിലും മറ്റു കാര്യങ്ങളിലും മുന്നിൽ നിന്നത് തരൂരായിരുന്നു. ചുരുക്കത്തിൽ രാഹുലിനെ കരുത്തനാക്കി മാറ്റുന്നതിൽ മിടുക്കനായ നേതാവായ ശശി തരൂരിനും കൃത്യമായ പങ്കുണ്ട്. അങ്ങനെ ദേശീയ രാഷ്ട്രീയത്തിൽ കക്ഷിഭേദമന്യേ അംഗീകരിക്കപ്പെടുന്ന നേതാവു കൂടിയായി മാറിയ തരൂർ തനിക്ക് മേൽ ആരോപിക്കപ്പെട്ട കേസുകളിൽ നിന്നും അഗ്നിശുദ്ധി വരുത്താനുള്ള ശ്രമത്തിലായിരുന്നു. ഭാര്യ സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ മരണത്തിന്റെ പേരിൽ ബിജെപി നിരന്തരമായി വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറായി അദ്ദേഹം.
രാജ്യത്തെ അപൂർവമായ ഫോറൻസിക് സൈക്കോളജിക്കൽ പരിശോധനയ്ക്ക് വരെ വിധേയനാകാൻ എംപിയായ ശശി തരൂർ തയ്യാറായി. രാജ്യത്തു തന്നെ അപൂർവ്വമായ അത്യാധുനിക ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണെന്ന് ശശി തരൂർ ഡൽഹി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പരിശോധനക്ക് അദ്ദേഹത്തെ വിധേയനാക്കുകയും ചെയ്തു. മുൻപ് നുണ പരിശോധനയിലും തരൂർ ഹാജരായിരുന്നു. ഭാര്യയുടെ മരണത്തിൽ തന്റെ നേർക്കുള്ള എല്ലാ സംശയങ്ങളും നീങ്ങാനാണ് തരൂരിന്റെ ഈ നീക്കം. സിബിഐയുടെ ലോധി കോളനിയിലെ ഫോറൻസിക് സമയൻസ് ലബോറട്ടറിയിൽ വച്ചായിരുന്നു പരിശോധന. പരിശോധനാ ഫലം വിലയിരുത്തി വരുകയാണന്ന് ഡൽഹി പൊലീസ് അറിയിച്ചു.
ഇതേവരെ രാജ്യത്ത് രണ്ടു കേസുകളിൽ മാത്രമാണ് ഫോറൻസിക് സൈക്കോളജിക്കൽ പരിശോധന നടത്തിയിട്ടുള്ളത്. ഡൽഹിയിലെ ആരുഷി കൂട്ടക്കൊലക്കേസിലും കവി മധുമിതാ കൊലപാതക കേസിലുമാണ് ഈ പരിമശാധന നടത്തിയിട്ടുള്ളത്. ഇതിലൂടെ സുനന്ദ പുഷ്കർ കേസിലെ ആരോപണങ്ങളിൽ നിന്നും താൻ പൂർണ്ണമായും മുക്തനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് വെറുതെയായി. ശശി തരൂരിനെതിരെ ബിജെപി ഏറെ ആയുധമാക്കിയ സംഭവമായിരുന്നു സുനന്ദ പുഷ്കറുടെ മരണം. 2014 ജനുവരി 17 നായിരുന്നു സുനന്ദ പുഷ്കറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം തരൂർ എഐസിസി സമ്മേളനത്തിലായിരുന്നു എങ്കിലും മരണത്തിന് രണ്ടു ദിവസം മുൻപ് സുനന്ദ തരൂരിനെതിരെ നടത്തിയ ആരോപണങ്ങളാണ് അദ്ദേഹത്തെ സംശയത്തിന്റെ നിഴലിലാക്കിയത്.
എഴുത്തിലൂടെ വിവാദം
2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് തരൂർ ആദ്യമായി വിവാദത്തിലകപ്പെട്ടത്. ഭീകരാക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ഇസ്രയേലി പത്രമായ ഹാരറ്റ്സിൽ തരൂർ എഴുതിയ 'ഇന്ത്യ ഇസ്രയേലിനോട് അസൂയപ്പെടുന്നു' എന്ന ലേഖനം തരൂരിനെ വല്ലാതെ വലച്ചു. ഫലസ്തീൻ ജനതയുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്നതാണ് ഈ ലേഖനം എന്ന് ആരോപണം ഉയർന്നു.
ദേശീയ ഗാന വിവാദം
ദേശീയ ഗാനവുമായി ബന്ധപ്പെട്ടായിരുന്നു അടുത്ത വിവാദം. 2008 ഡിസംബറിൽ കൊച്ചിയിൽ ഫെഡറൽ ബാങ്ക് സംഘടിപ്പിച്ച കെ.പി. ഹോർമിസ് അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത ശശി തരൂർ ചടങ്ങിന്റെ അവസാനം ദേശീയഗാനം ആലപിക്കുമ്പോൾ അമേരിക്കൻ മാതൃകയിൽ കൈ നെഞ്ചോടു ചേർത്തു പിടിക്കണമെന്നു നിർദ്ദേശിച്ചത് വൻ കോളിളക്കം സൃഷ്ടിച്ചു. തരൂർ ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ കേസുവന്നു.
മൽസരിക്കാനിറങ്ങിയപ്പോഴും വിവാദം
2009ൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ ഇറങ്ങിയപ്പോഴാണ് വിവാദം തരൂരിനെതേടി വീണ്ടുമെത്തിയത്. സംസ്ഥാനത്ത് തലമുതിർന്ന ഒട്ടേറെ പേർ സീറ്റിനായി തിക്കും തിരക്കും കൂട്ടുമ്പോൾ പുറത്ത് നിന്നെത്തിയ തരൂരിനെ മത്സരിപ്പിക്കാനുള്ള തീരുമാനം പലരെയും ചൊടിപ്പിച്ചു. തരൂരിന് നന്നായി മലയാളം സംസാരിക്കാൻ അറിയില്ലെന്ന് വരെ വിമരശനമുണ്ടായി. പക്ഷേ, സോണിയാ ഗാന്ധിയുടെ പിന്തുണയോടെ അതിനെ എല്ലാം അതിജീവിച്ച് തരൂർ മത്സരിച്ച് ജയിച്ചു.
പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം
മന്ത്രിയായി അധികാരമേറ്റ് മാസങ്ങൾ പിന്നിടുമ്പോഴേക്കും തരൂർ വീണ്ടും വിവാദത്തിൽ പെട്ടു.ഡൽഹിയിലെ അഞ്ച് നില പഞ്ചനക്ഷത്ര ഹോട്ടലിലെ താമസമായിരുന്നു പ്രശ്നം. സംഗതി ചൂടേറിയ ചർച്ചയായതതോടെ അന്നത്തെ ധനമന്ത്രി പ്രണബ് മുഖർജി തരൂരിനോട് സ്റ്റാർ ഹോട്ടലിലെ താമസം അവസാനിപ്പിച്ച് സർക്കാരിന്റെ പാർപ്പിട സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിനു പോയ തരൂർ ഇന്ത്യ-പാക് പ്രശ്നത്തിൽ സൗദി മധ്യസ്ഥത വഹിക്കണമെന്ന് ആവശ്യപ്പെട്ടതും വിവാദമായി.
കാറ്റിൽ ക്ലാസ് വിവാദം
വിമാനത്തിൽ സാധാരണക്കാർ യാത്ര ചെയ്യുന്ന ഇക്കോണമി ക്ലാസിനെ കന്നുകാലി ക്ലാസ് എന്ന് വിശേഷിപ്പിച്ച് ട്വിറ്ററിൽ ട്വീറ്റ് ചെയ്തതാണ് പ്രശ്നമായത്. ചെലവുചുരുക്കൽ നിർദ്ദേശത്തിന്റെ പേരിൽ നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'കന്നുകാലി ക്ലാസിൽ' യാത്രചെയ്യുമെന്ന് തരൂർ ട്വിറ്ററിൽ പ്രഖ്യാപിച്ചു. കോൺഗ്രസ് നേതൃത്വം പ്രസ്താവനക്കെതിരെ ശക്തമായി രംഗത്ത് വന്നതോടെ തരൂർ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞു. വിമാന യാത്രക്കാരെയല്ല താൻ ഉദ്ദേശിച്ചതെന്നും, യാത്രക്കാരെ കന്നുകാലികളായി കാണുന്ന എയർലൈൻ കമ്പനികളെയാണ് പരാമർശത്തിലൂടെ ഉദ്ദേശിച്ചതെന്നും ഇതിനെ എല്ലാവരും തെറ്റിദ്ധരിച്ചുവെന്നുമായിരുന്നു തരൂരിന്റെ വാദം.
ഐപിഎൽ വിയർപ്പോഹരി വിവാദം
2010 ഏപ്രിലിലാണ് തരൂരിന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച വിവാദമുണ്ടായത്. കൊച്ചിയിലെ ഐ പി എൽ ഫ്രാഞ്ചൈസിയുമായി തരൂരിനുള്ള ബന്ധം പുറത്തായി. കൊച്ചി ഐ പി എല്ലിന്റെ ഉടമസ്ഥരായ റോൺഡിവൂ കൺസോർഷ്യത്തിന്റെ സൗജന്യ ഓഹരികളിൽ 19 ശതമാനം തരൂരുമായി അടുത്ത ബന്ധമുള്ള സുനന്ദ പുഷ്കറിന് വിയർപ്പ് ഓഹരി എന്ന നിലയിൽ നൽകിയെന്ന ഐപിഎൽ ചെയർമാൻ ലളിത് മോദിയുടെ വെളിപ്പെടുത്തൽ തരൂരിന്റെ രാഷ്ട്രീയ ജീവിതത്തെ വിറപ്പിച്ചു. മോദിയുടെ വെളിപ്പെടുത്തൽ വൻ വിവാദമായി കത്തിപ്പടർന്നതോടെ മന്മോഹൻ സിങ് കേന്ദ്ര മന്ത്രിസ്ഥാനം രാജിവെക്കാൻ തരൂരിനോട് ആവശ്യപ്പെട്ടു. ഒടുവിൽ 2010 ഏപ്രിൽ 18ന് തരൂർ മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നാലെ സുനന്ദ പുഷ്കറിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിനിടെ കോമൺവെൽത്ത് ഗെയിംസിന്റെ കൺസൾട്ടന്റ് എന്ന നിലയിൽ തുക കൈപ്പറ്റിയതായും തരൂരിനെതിരെ ആക്ഷേപമുയർന്നു.
വിവാദങ്ങൾക്ക് തത്ക്കാലത്തേക്ക് അവധി നൽകിയ തരൂർ 2012ൽ വീണ്ടും കേന്ദ്ര മന്ത്രിസഭയിൽ മടങ്ങിയെത്തി. മനുഷ്യ വിഭവശേഷി മന്ത്രിയായ തരൂർ ഇപ്പോൾ വീണ്ടും പ്രണയ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. പാക് മാധ്യമപ്രവർത്തകയായ മഹർ തരാറുമായി തരൂരിനുള്ള ബന്ധമാണ് പുറത്തായത്. തരൂർ മഹറിനയച്ച സന്ദേശങ്ങൾ ഭാര്യ സുനന്ദ പുഷ്കർ പുറത്തുവിട്ടതായാണ് റിപ്പോർട്ടുകൾ. തരൂരിനെ വിമർശിച്ച് സുനന്ദ ട്വിറ്ററിൽ നടത്തിയ പോസ്റ്റുകളും പുറത്തുവന്നു. ഇരുവരും വിവാഹ മോചനത്തിന്റെ വക്കിലെത്തിയെന്ന നിലയിലേക്ക് വാർത്തകൾ വികസിക്കുന്നതിനിടയിലാണ് ഫേസ്ബുക്കിൽ സംയുക്ത പ്രസ്താവന എത്തിയത്. തരൂരുമായി പ്രശ്നങ്ങളില്ലെന്നും തങ്ങൾ സന്തുഷ്ട ജീവിതമാണ് നയിക്കുന്നതെന്നും സുനന്ദ വ്യക്തമാക്കി.എന്നാൽ പിന്നീട് മെഹർ തരാർ വിവാദം തരൂരിനെ പിടിച്ചുലച്ചു.
എംപി സ്ഥാനത്ത് തുടരുമ്പോൾ ശശി തരൂർ പാക്ക് വിദേശകാര്യമന്ത്രിയുടെ ട്വീറ്റ് ലൈക്ക് ചെയ്തെന്ന വിവാദം ബിജെപി ഉയർത്തിയിരുന്നു. അന്നത്തെ ഇന്ത്യൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പരാമർശത്തെ വിമർശിച്ചു വിദേശകാര്യമന്ത്രി ഖ്വാജ എം. ആസിഫ് ഇട്ട ട്വിറ്റർക്കുറിപ്പു തരൂർ ലൈക്ക് ചെയ്തതാണു വിവാദമായത്.
മെഹർ തരാറും ശശി തരൂരും
ശശി തരൂരും പാക്കിസ്ഥാനി മാധ്യമപ്രവർത്തക മെഹർ തരാറും തമ്മിലുള്ള ബന്ധമാണ് സുനന്ദ പുഷകറുമായുള്ള വിവാഹ ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്. സുനന്ദ പുഷ്ക്കറിന്റെ സുഹൃത്തും മുതിർന്ന മാധ്യമപ്രവർത്തകയുമായ നളിനി സിങ്, സുനന്ദയുടെ വീട്ടുജോലിക്കാരൻ നാരായൺ എന്നിവർ ശശിതരൂരിനെതിരെ മൊഴി നൽകിയിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ സുനന്ദയും ശശി തരൂരും തമ്മിൽ നിരന്തരം വഴക്കുണ്ടായി. ശാരീരികമായ ആക്രമണങ്ങളുമുണ്ടായി. ഡൽഹി സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ മുന്നിൽ നൽകിയ നളിനി സിങിന്റെ മൊഴിയിൽ പറയുന്നു. സുനന്ദയും മെഹർ തരാറും തമ്മിൽ സുനന്ദയുടെ മരണത്തിന് തലേന്ന് ട്വിറ്ററിലൂടെ വഴക്ക് നടന്നിരുന്നതായി കോടതി മുമ്പാകെ നളിനി സിങ് മൊഴിനൽകി.
സുനന്ദ മരിച്ച ജനുവരി 17ന് തലേന്ന് അർദ്ധരാത്രി 12.10ന് സുനന്ദ ഫോൺചെയ്തിരുന്നു. ഏഴ് മിനിറ്റു നീണ്ട ഫോൺ സംഭാഷണത്തിൽ ശശി തരൂരിന് മെഹർ തരാറുമായുള്ള ബന്ധത്തെപ്പറ്റിയാണ് സുനന്ദ സംസാരിച്ചത്. കരയുകയാണെങ്കിലും മനസാന്നിധ്യം കൈവെടിഞ്ഞിരുന്നില്ല അവർ. തരൂരും മെഹർ തരാറും തമ്മിൽ കൈമാറിയ ഇമെയിൽ സന്ദേശങ്ങളെപ്പറ്റിയും സുനന്ദ സംസാരിച്ചു. വയറ്റിൽ ടിബിയുണ്ടെന്ന് സുനന്ദ ഭയപ്പെട്ടിരുന്നു. അതു കാൻസറാണോയെന്നും സുനന്ദയ്ക്ക് ഭയമായിരുന്നു, നളിനി സിങിന്റെ മൊഴിയിൽ പറയുന്നു. സുനന്ദയും ശശി തരൂരും തമ്മിൽ ദിവസങ്ങളായി വഴക്കുണ്ടായിരുന്നതായി സുനന്ദയുടെ ജോലിക്കാരൻ നാരായണും കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തുവെച്ചും ഇരുവരും തമ്മിൽ മെഹർ തരാറിന്റെ പേരിൽ വലിയ ബഹളം ഉണ്ടാക്കിയിരുന്നു. 15ന് ഉച്ചകഴിഞ്ഞ ഡൽഹിക്ക് തിരികെ എത്തിയെങ്കിലും യാത്രയിലും ഇരുവരും തമ്മിൽ വഴക്കായിരുന്നു. ജനുവരി 16ന് രാത്രിയിൽ മെഹർ തരാറിന്റെ പേരിൽ അടിയുണ്ടായി. പുലർച്ചെ 4.30 വരെ വഴക്ക് തുടർന്നു. സുനന്ദയുടെ ശരീരത്തിലെ പാടുകൾ ശശി തരൂരുമായുണ്ടായ കലഹത്തിൽ സംഭവിച്ചതാകാമെന്നും നാരായണിന്റെ മൊഴിയിൽ പറഞ്ഞിരുന്നു. സുനന്ദ പുഷ്കറുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷം മെഹർ തരാറിനെ വിവാഹം ചെയ്യാൻ ശശി തരൂർ ശ്രമിച്ചിരുന്നു. 2013 ജൂണിൽ തരൂറും മെഹർ തരാറും ദുബായിൽ മൂന്ന് ദിവസം ഒരുമിച്ച് ചെലവഴിച്ച സംഭവം സുനന്ദ അറിഞ്ഞിരുന്നു. എന്നാൽ, താനുമായി തരൂർ പ്രണയത്തിലായിരുന്നുവെന്ന വാർത്തകൾ മെഹർ തരാർ നിഷേധിച്ചിരുന്നു.
വ്യക്തിജീവിതം
1956 ൽ ലണ്ടനിലാണ് ശശി തരൂർ ജനിച്ചത്. മലയാളികളായ ചന്ദ്രൻ തരൂർ-ലില്ലി തരൂർ ദമ്പതികളുടെ മകൻ. യേർക്കാട് മോണ്ടഫോർട്ട് സ്്കൂളിലും, മുബൈ കാമ്പ്യൻ ്സകൂളിലും പ്രാഥമിക വിദ്യാഭ്യാസം. കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്സ് കൊളീജിയറ്റ് സ്കൂളിൽ ഹൈസ്കൂൾ പഠനം.ഡൽഹിയിലെ സെന്റ് സ്റ്റീഫൻസിൽ നിന്ന ്ചരിത്രത്തിൽ ഓണേഴ്സ ബിരുദം. മികച്ച വിദ്യാർത്ഥിയായിരുന്ന തരൂർ ബോസ്ററണിലെ ടഫ്സ് സർവകലാശാലയിൽ നിന്ന സ്കോളർഷിപ്പ് നേടി.അമേരിക്കയിൽ നിന്ന് മാസ്റ്റർ ബിരുദം ടഫസ് സർവകലാശാലയിൽ നിന്ന പിഎച്ച്ഡി എന്നിങ്ങനെ നീളുന്നു ശശിതരൂരിന്റെ അക്കാദമിക് നേട്ടങ്ങൾ.
ഇന്ത്യയിൽ നിന്നുള്ള മുൻ യു.എൻ. നയതന്ത്രജ്ഞനും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും, മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും, പതിനഞ്ചാം ലോകസഭയിലെ എംപി.യുമാണ് ശശി തരൂർ. ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. കോഫി അന്നനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസർക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി.
വിവാഹങ്ങൾ
തിലോത്തമ മുഖർജിയാണ് തരൂരിന്റെ ആദ്യഭാര്യ. ഇഷാൻ, കനിഷ്ക് എന്ന് രണ്ട് ആൺമക്കൾ. പിന്നീട് തിലോത്തമ മുഖർജിയുമായുള്ള ബന്ധം പിരിഞ്ഞ തരൂർ കനേഡിയൻ വംശജയായ വിർഷ്റ്റ ഗൈൽസിനെ വിവാഹം ചെയ്തു.ഗൈൽസിനോട് പിരിഞ്ഞ ശേഷമാണ് സുനന്ദയെ വിവാഹം കഴിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്