കാഴ്ച നഷ്ടപ്പെട്ട കണ്ണുകൾ... നിവരാത്ത നട്ടെല്ല്... വായും വയറും നിറയെ വ്രണങ്ങൾ... ഈ കൊടും ക്രൂരതയ്ക്ക് കൂട്ടു നിന്നവർക്കൊക്കെ ദൈവത്തിന്റെ കോടതിയിൽ ശിക്ഷ ലഭിക്കട്ടെ
എഡിറ്റോറിയൽ
അബ്ദുൾ നാസർ മദനി ഇന്ത്യൻ നിയമപുസ്തകത്തിൽ കൊടും ഭീകരനാണ്. എന്നാൽ മദനി ചെയ്ത ഭീകരത എന്തെന്ന് തെളിവുകളോടെ പറയാൻ ഒന്നര പതിറ്റാണ്ടായിട്ടും ഈ നിയമ വ്യവസ്ഥയ്ക്ക് സാധിക്കുന്നില്ല. കോയമ്പത്തൂർ നടന്ന ബോംബു സ്ഫോടന കേസിൽ പ്രതിചേർക്കപ്പെട്ട മദനി ഒരു ദശകമാണ് ജയിലിൽ കിടന്നത്. വിചാരണ ഇല്ലാതെ ഇങ്ങനെ ഒരു ഇന്ത്യൻ പൗരനെ ജയിലിൽ അടയ്ക്കുന്നത് അനീതിയാണെന്ന് ഒടുവിൽ കോടതിക്ക് ബോധ്യമായപ്പോൾ അദ്ദേഹത്തിനെ വിട്ടയച്ചു. എന്നാൽ ഏറെ വൈകാതെ മറ്റൊരു ബോബ് സ്ഫോടന കേസിൽ വീണ്ടും അറസ്റ്റിലായി. രണ്ടര വർഷമായി വിചാരണയില്ലാതെയും ജാമ്യം ഇല്ലാതെയും മദനി ജയിലിൽ കിടക്കുന്നു.
ഇപ്പോൾ ജയിലിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണ്. ജയിൽ സന്ദർശിച്ച കേരളാ കൗമുദി ലേഖകൻ മദനിയെക്കുറിച്ച് ഇന്നു പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നും എടുത്തെഴുതിയതാണ് ഈ തലക്കെട്ടിൽ പറഞ്ഞിരിക്കുന്ന വിശേഷണങ്ങൾ. ബാംഗ്ളൂർ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ 24 മണിക്കൂറും പ്രകാശിക്കുന്ന 600 വാട്ട് ബൾബിന്റേയും ചുറ്റിലുമുള്ള കാമറകളുടേയും നടുവിൽ ജീവച്ഛവം പോലെ കഴിയുകയാണ് ഒരു കാലത്ത് കേരളത്തിന്റെ ഗർജ്ജിക്കുന്ന സിംഹം ആയി അറിയപ്പെട്ടിരുന്ന നേതാവ് അബ്ദുൾ നാസർ മദനി. കാൽവിരൽ മുതൽ ശിരസുവരെ മാരകരോഗങ്ങളാണ് മദനിയെ വേട്ടയാടുന്നത്. നട്ടെല്ലു പോലും നിവരാതെ, വായും വയറും നിറയെ വ്രണങ്ങളുമായി അദ്ദേഹം ദിനങ്ങൾ തള്ളിനീക്കുന്നു.
- അതീവ ഗുരുതരാവസ്ഥയിലും ആരെയും കുറ്റപ്പെടുത്താതെ അള്ളാഹുവിൽ വിശ്വാസമർപ്പിച്ച് മദനി
ആരും തുറന്നു പറയുന്നില്ലെങ്കിലും മദനിയെ സന്ദർശിച്ചു മടങ്ങിയവർ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ കാതിൽ മന്ത്രിച്ചു- ഇനി ഈ മനുഷ്യന് അധികം ആയുസ്സ് ബാക്കിയില്ല. ഒരു വിഭാഗം ജനതയുടെ മനസ്സിൽ പതിഞ്ഞുപോയ വിഗ്രഹമായി മാറിയ മദനിയുടെ മരണം ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതം നന്നായി മനസ്സിലാക്കിയ രാഷ്ട്രീയ പാർട്ടികൾ ഉടൻ തന്നെ മദനിക്കു വേണ്ടി രംഗത്ത് ഇറങ്ങി. ഇടത്- വലത് വ്യത്യാസമില്ലാതെ ഇവർ പ്രസ്താവനയിറക്കി. മരണമടഞ്ഞ മദനി ജീവിച്ചിരിക്കുന്ന മദനിയെക്കാൾ ശക്തനാണ് എന്ന തിരിച്ചറിവു കൊണ്ട് ആ രോഷാഗ്നി തങ്ങളുടെ മേൽ പതിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് ഈ നേതാക്കൾ ഇപ്പോൾ ഈ കപട വേഷം കെട്ടുന്നത്. മദനിയെ ജയിലിലാക്കാൻ മൗന സമ്മതം നൽകുകയും ആവശ്യമായ അണിയറ ജോലികൾ പൂർത്തിയാക്കുകയും ചെയ്തവരാണ് ഈ രാഷ്ട്രീയ പാർട്ടി നേതാക്കൾ എല്ലാവരും.
എക്കാലവും കേരളാ രാഷ്ട്രീയത്തിൽ അതീവ ശക്തരായ മുസ്ലീം ലീഗിനാണ് ഈ ഇരട്ടത്താപ്പിനുള്ള ആദ്യ കിരീടം നൽകേണ്ടത്. കോൺഗ്രസ്സിലേയും സിപിഎമ്മിലേയും നേതാക്കൾ ഇക്കാര്യത്തിൽ വ്യത്യസ്തരല്ല. വിഎം സുധീരൻ മാത്രമായിരുന്നു ആദ്യം മുതൽ വിചാരണ ഇല്ലാത്ത ഈ ജയിൽ വാസത്തിനെതിരെ ആത്മാർത്ഥമായ നിലപാട് എടുത്ത ഏക നേതാവ്. മദനി മരിക്കുമ്പോൾ ആ കണ്ണുനീർ തങ്ങളുടെ മേൽ വീഴാതിരിക്കാൻ ഇരട്ട വേഷം കെട്ടുന്ന കേരളത്തിലെ നേതാക്കളെ നിങ്ങൾ ആ മനുഷ്യനെ ജയിലിൽ നിന്നിറക്കാൻ എന്ത് ചെയ്തു? നിങ്ങൾ എത്ര തുടച്ചു നീക്കാൻ ശ്രമിച്ചാലും ഈ മനുഷ്യന്റെ കണ്ണുനീർ ഇടിത്തീ പോലെ നിങ്ങളുടെയൊക്കെ തലയിൽ തന്നെ പതിക്കും. ഒരു സംശയവും വേണ്ട.
ബാബറി മസ്ജിദ് തകർന്ന സമയത്ത് മദനി നടത്തിയ വികാരഭരിതമായ പ്രസംഗങ്ങൾ ഇന്ത്യയിൽ മതേതരത്വം വാഴാൻ ആഗ്രഹിക്കുന്നവർക്ക് നൊമ്പരം ഉണ്ടാക്കി എന്നത് സത്യം തന്നെ. എന്നാൽ ബാബറി മസ്ജിദിന്റെ തകർച്ച എന്ന ഭീകരതയുമായി താരതമ്യം ചെയ്യുമ്പോൾ അതൊരു വലിയ വിഷയമായി കരുതേണ്ടതില്ലായിരുന്നു. തുടർന്ന് മുസ്ലീം ജനവിഭാഗത്തിനിടയിൽ മദനിക്കുണ്ടായ സ്വീകാര്യതയാണ് ആ സമുദായത്തിന്റെ കുത്തകാവകാശികളായി കരുതുന്ന ചിലരെ ചൊടിപ്പിച്ചത്. അതിന് അവർ നടത്തിയ കുടിലതയായിരുന്നു മദനിയുടെ ജീവിത ദുരന്തത്തിന്റെ പശ്ചാത്തലം. മദനിയുടെ ജയിൽ ജീവിതത്തിന് സംഘപരിവാറിനെ കുറ്റം പറയുന്നവർ മറന്നു പോകുന്നത് ഈ സത്യമാണ്. അവരുടെ താത്ക്കാലികമായ ലാഭം ഒരു മനുഷ്യന്റെ ജീവിത്തിന് അതിദാരുണമായി വേട്ടയാടിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ല എന്ന കപടതയാണ് നമ്മൾ കണ്ടത്. പൊലീസ് ആരോപിക്കുന്നതു പോലെ മദനി ബോംബ് സ്ഫോടനങ്ങൾക്ക് നേതൃത്വം നൽകിയ ഭീകരൻ ആണെങ്കിൽ എന്തുകൊണ്ട് വിചാരണ ചെയ്ത് തൂക്കുകയർ വിധിച്ചു കൂടാ. കസബിനെ തൂക്കിലേറ്റാൻ നാലു വർഷം മാത്രമേ നമുക്ക് വേണ്ടി വന്നുള്ളൂ എന്ന് മറക്കരുത്. അതിനർത്ഥം കോടതിയിൽ ഹാജരാക്കാൻ കള്ള സാക്ഷികളും കടലാസ് തെളിവുകളും അല്ലാതെ യാതൊന്നും പൊലീസിന്റെ കയ്യിൽ ഇല്ല എന്നുതന്നെയാണ്. കണ്ണു കാണാതെയും ശരീരം അനക്കാതെയും ഇനിയും ഈ മനുഷ്യന് ഭീകരവൃത്തി ചെയ്യാൻ കഴിയുമോ? മനുഷ്യത്വം എന്നത് അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ഇയാളെ ജാമ്യത്തിൽ ഇറക്കി ചികിത്സിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ രാഷ്ട്രീയക്കാർക്കും നീതിപീഠത്തിനും ഉണ്ട്.
പത്തു വർഷത്തോളം വിചാരണ തടവുകാരനായി സൂക്ഷിച്ച ഒരാളെ മറ്റൊരു കേസിന്റെ പേരിൽ അറസ്റ്റ് ചെയ്ത് വീണ്ടും രണ്ടരക്കൊല്ലം സൂക്ഷിച്ചിട്ടും ഇത് അന്യായമാണ് എന്ന തോന്നൽ നമ്മുടെ നീതിപീഠങ്ങൾക്ക് ഉണ്ടാവാത്തതാണ് അതിലേറെ കഷ്ടം. ഏത് നിയമത്തിന്റെ പേരിലാണ് ഇങ്ങനെ ഒരാളെ പീഡിപ്പിക്കാൻ കഴിയുന്നത്. ഇനി അയാൾ അഥവാ കൊടുഭീകരൻ ആണെങ്കിൽ പോലുംവിചാരണ ഇല്ലാതെ ഒരാളെ ക്രൂരമായി വേട്ടയാടുന്നത് എന്തു തരം നിയമ വ്യവസ്ഥയുടെ ഭാഗമാണ്? മദനി എന്ന മനുഷ്യൻ അനുഭവിക്കുന്ന വേദനയും നീതി നിഷേധവും മദനിയെക്കാൾ വേദനിപ്പിക്കുന്നത് ഇന്ത്യ എന്ന നമ്മുടെ മഹത്തായ രാജ്യത്തെയാണ്. ഒരു പൗരന്റെ അടിസ്ഥാനപരമായ അവകാശം പോലും കാത്തു സൂക്ഷിക്കാൻ കഴിയാത്ത നിയമവ്യവസ്ഥയെക്കുറിച്ച് മറ്റുള്ളവർ എന്തുചിന്തിക്കും?
ആരെല്ലാം മറച്ചുവയ്ക്കാൻ ശ്രമിച്ചാലും മദനി മരണത്തിന്റെ വക്കിൽ തന്നെയാണ് എന്ന സത്യം ആർക്കും നിഷേധിക്കാൻ പറ്റില്ല. മദനിയെ രോഗിയാക്കിയതും കൊല്ലാക്കൊല ചെയ്യിക്കുന്നതും ഇവിടുത്തെ നിയമവ്യവസ്ഥയും രാഷ്ട്രീയ നേതൃത്വവും ചേർന്നാണ്. മദനിയെ ചികിത്സിക്കാൻ ഏർപ്പാടാക്കിയ ഡോക്ടർ അവധിയിൽ പോയപ്പോൾ മദനിക്ക് സമ്പൂർണ്ണമായി ചികിത്സ നിഷേധിച്ചു എന്നു കേട്ടാൽ ആരാണ് മൂക്കത്ത് വിരൽ വയ്ക്കാത്തത്. 600 വാട്ട് ബൾബിന്റെ പ്രകാശത്തിലാണ് രണ്ടരക്കൊല്ലമായി ഒരു ഇടുങ്ങിയ മുറിയിൽ രോഗിയായ ഈ മനുഷ്യൻ കഴിയുന്നത്. ഇതു തന്നെയാണ് മദനിയുടെ കാഴ്ച ഇല്ലാതാക്കിയത്. ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ട മദനിക്ക് രണ്ടാമത്തെ കണ്ണിൽ ഇനി അവശേഷിക്കുന്നത് പത്തു ശതമാനം മാത്രം കാഴ്ചയാണ്. മക്കളെപ്പോലും തിരിച്ചറിയാൻ മദനിക്ക് കഴിയുന്നില്ല എന്നാണ് റിപ്പോർട്ട്. മുട്ടിനു താഴെ മുറിച്ചുമാറ്റിയ വലതുകാലിന്റെ സ്പർശന ശേഷി പൂർണമായി നഷ്ടമായി. ഇടതുകാലിൽ നീരുവന്ന് വീർത്ത് സ്പർശനശേഷി കുറയുന്നുമുണ്ട്. കാലിനും കൈകൾക്കും ശരീരഭാഗങ്ങളിലും നീരുവന്ന് വീർക്കുന്നത് വൃക്ക സംബന്ധമായ തകരാറു മൂലമാണ്. ഇത് സ്ഥിരീകരിക്കാൻ നടത്തിയ രക്തപരിശോധനയുടെ ഫലം ആഴ്ചകൾക്കു ശേഷവും കിട്ടിയില്ല. തുടർച്ചയായി ശക്തമായ നെഞ്ചുവേദന അനുഭവപ്പെടാറുള്ളതായി മദനി പറയുന്നു. വലതുകാലിലുള്ള കൃത്രിമകാൽ തേഞ്ഞുതീർന്നതിനാൽ രണ്ടു കാലുകളും ഒരേക്രമത്തിൽ ഉറപ്പിക്കാനാവില്ല. ഈ വ്യത്യാസം നട്ടെല്ലിനെ ബാധിച്ചു. നട്ടെല്ലിലെ കശേരുക്കൾ ക്രമം തെറ്റുകയും തേഞ്ഞുപോവുകയും ചെയ്തതിനാൽ സർജിക്കൽ സ്പോണ്ടുലോസിസ് എന്ന രോഗം കൂടി ബാധിച്ചു. ജയിൽഭക്ഷണം സമയത്ത് കഴിക്കാത്തതു കാരണം വയറിലും വായ്ക്കുള്ളിലും വലിപ്പമേറിയ വ്രണങ്ങളുണ്ടായി. സെപ്റ്റിക് അൾസർ എന്ന ഈ രോഗത്തിന് ചികിത്സ കിട്ടിയിട്ടേയില്ല. ഇടയ്ക്കിടെ പ്രമേഹം മൂർച്ഛിച്ച് ബോധരഹിതനായി സെല്ലിനുള്ളിൽ മദനിയെ കാണപ്പെടാറുണ്ടെന്ന് സഹതടവുകാർ പറയുന്നു.
ഇതിൽകൂടുതൽ എന്തു വിശേഷണങ്ങളാണ് ഒരു മനുഷ്യന്റെ രോഗാവസ്ഥയെക്കുറിച്ച് നമുക്ക് പറയാൻ കഴിയുന്നത്? ഈ മനുഷ്യൻ അനുഭവിക്കുന്ന കൊടും ക്രൂരതയ്ക്ക് അറിഞ്ഞോ അറിയാതെയോ ഉത്തരവാദികളായ എല്ലാവരും നെറ്റിയിൽ കുറിച്ചു വയ്ക്കുക- ദൈവത്തിന്റെ കോടതി നിങ്ങളെ വെറുതേ വിടില്ല. തീർച്ച.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- കാലിൽ വീഴുന്നതു പോലെയാണ് അവൾ സംസാരിച്ചത്, എന്നിട്ടും ആരും മൈന്റ് ചെയ്തില്ല; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ; അമൃതയുടെ അമ്മ പറയുന്നു; ഭാര്യ അടുത്തെത്തണമെന്ന് കൊതിച്ച രാജേഷ് ഒടുവിൽ അമൃതയുടെ അരികിലേക്ക് എത്തുന്നു, ജീവനറ്റ ദേഹമായി
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്