തിരഞ്ഞെടുപ്പ് ഗോദായിലെ കളികളിൽ സിദ്ധരാമയ്യയ്ക്കും രാഹുലിനും കൈപൊള്ളിയപ്പോൾ മോദി മാജിക്കും അമിത് ഷായുടെ ചാണക്യസൂത്രങ്ങളും ബിജെപി സീറ്റുകൾ നൂറുകടത്തി; ലിംഗായത്തുകൾക്ക് പ്രത്യേക മതപദവിയെന്ന വാഗ്ദാനവും അഹിന്ദ സഖ്യത്തെ മുൻനിർത്തിയുള്ള തന്ത്രങ്ങളും പാളിയതോടെ കോൺഗ്രസ് പ്രാദേശിക പാർട്ടികളുടെ കരുണയിലായി; ത്രിപുരയിലെ പോലെ ആർഎസ്എസ് അടിത്തട്ടിൽ ഉണർന്ന് പ്രവർത്തിച്ചതോടെ കർണാടകയിൽ വീണ്ടും അടിത്തറയുറപ്പിച്ച് ബിജെപി
മറുനാടൻ മലയാളി ഡസ്ക്
ബെംഗളൂരു: ദേശീയ രാഷ്ട്രീയത്തിൽ കർണാടക തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം എന്തെന്ന് അറിയാൻ വേറെയെങ്ങും തിരയേണ്ടതില്ല. കോൺഗ്രസും ബിജെപിയും ജെഡിഎസും നടത്തിയ കാടിളക്കിയ പ്രചാരണം മാത്രം എല്ലാം സംസാരിക്കും.
റാലികളുടെ പെരുമഴയും മോദി ഇഫക്റ്റും
ബിജെപിയുടെ സീറ്റുകളുടെ എണ്ണം 100 കവിഞ്ഞതിൽ ഒരുപങ്ക് റാലികളുടെ എണ്ണവുമായി ബന്ധപ്പെട്ടതാണ്. അവസാന ലാപിൽ മോദി പ്രചാരണത്തിന്് വരും മുമ്പ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടിരുന്നത് 110 സീറ്റെങ്കിലും നേടുമെന്നാണ്. എന്നാൽ, മോദി ഗോദായിലിറങ്ങിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.കോൺഗ്രസ് ഭയപ്പെട്ടത് പോലെ സംഭവിച്ചു.ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.
15 റാലികളാണ് പ്രധാനമന്ത്രി ആദ്യം കർണാടകത്തിൽ ഷെഡ്യൂൾ ചെയ്തിരുന്നത്. പിന്നീട് 21 റാലികളായി അതുകൂട്ടി.ഇതൊരു ദൗർബല്യമായി പലരും കണക്കുകൂട്ടിയെങ്കിലും, അവസാന ലാപ്പിൽ ഇത് അത്യാവശ്യമാണെന്ന് ബിജെപി നേതാക്കൾക്ക് പ്രത്യേകിച്ച് ചാണക്യ തന്ത്രങ്ങളുടെ തലതോട്ടപ്പനായ അമിത് ഷായ്ക്ക് മറ്റാരേക്കാളും നന്നായി അറിയാമായിരുന്നു.ഓരോ റാലിയിലും പ്രാദേശിക സ്വഭാവമനുസരിച്ച് പ്രസംഗിക്കാനും,പ്രാദേശിക സാംസ്കാരിക നേതാക്കളെ ആദരിക്കാനും, പ്രാദേശികാവശ്യങ്ങൾക്ക് ചെവി കൊടുക്കാനും ശ്രദ്ധിച്ചു.
മോദി-ഷാ കൂട്ടുകെട്ടിന്റെ ദക്ഷിണേന്ത്യൻ പരീക്ഷണം
ഉത്തരേന്ത്യയിലും വടക്കു-കിഴക്കും വിജയക്കൊടി പാറിച്ച ശേഷം ദക്ഷിണേന്ത്യയിൽ ചുവടുറപ്പിച്ചാൽ മാത്രമേ തേരോട്ടം പൂർത്തിയാവുകയുള്ളുവെന്ന് അമിത് ഷാ പലവട്ടം പറഞ്ഞിട്ടുണ്ട്. 2016 ൽ കേരളത്തിലും തമിഴനാട്ടിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, പാർട്ടിയുടെ പ്രകടനം കാര്യമായി മെച്ചപ്പെടാതിരുന്നത് ഷായെ അസ്വസ്ഥനാക്കിയിരുന്നു. അതുകൊണ്ടുതന്നെ കർണാടകം പിടിക്കേണ്ടത് ഒരുപക്ഷേ കോൺഗ്രസിനേക്കാൾ ഷായുടെയും മോദിയുടെയും ആവശ്യമായിരുന്നു.എൻഡിഎ തെലുങ്കുദേശം വിട്ടതോടെ, ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ശക്തനായ ഒരു സഖ്യകക്ഷിയെ നഷ്ടമായി.
ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമം, 15 ാം ധനകാര്യ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് എന്നിവ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ തേരോട്ടത്തിന് തടസ്സവുമായി.ബിജെപിയുടെ ഹിന്ദുദേശീയതയിലധിഷ്ഠിതമായ തന്ത്രത്തെ നേരിടാൻ കന്നഡ ദേശീയത എന്ന വികാരമുണർത്താൻ സിദ്ധരാമയ്യ കിണഞ്ഞുശ്രമിച്ചു.എന്നാൽ, ഈ വെല്ലുവിളികളെല്ലാം തരണം ചെയ്യാൻ തങ്ങൾക്ക് കഴിയും എന്നാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായതിലൂടെ ബിജെപി തെളിയിച്ചത്. പാൻ ഇന്ത്യ പാർട്ടിയാകാനുള്ള ബിജെപിയുടെ പരിശ്രമത്തിൽ ഒരുചുവടുവയ്പ് കൂടി.
2013 അല്ല 2018
203 ലെ തിരഞ്ഞെടുപ്പ് ഫലം പാടേ വ്യത്യസ്തമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുരപ്പിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. ബിജെപി അന്ന് മൂന്നായി പിളർന്നു.അഞ്ച വർഷം ഭരിച്ചപ്പോൾ ഭരണത്തിൽ മൂന്ന് മുഖ്യമന്ത്രിമാർ എത്തുകയും, മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ ജയിലിലാകുകയും ചെയ്തു. എന്നാൽ, 2018 ആയപ്പോൾ ബിജെപി പഴയ ഭിന്നതകൾ മറികടന്ന് ഒറ്റക്കെട്ടായി.
കഴിഞ്ഞവട്ടം ഹൈദരബാദ് കർണാടക മേഖലയിലുള്ള 23 എണ്ണവും നേടിയത് കോൺഗ്രസായിരുന്നു.ബിജെപിക്ക് കിട്ടിയത് വെറും അഞ്ച സീറ്റും. പരാജയത്തിന് വഴിതെളിച്ചത് ഇടഞ്ഞുനിന്ന യെദ്യൂരപ്പയും ശ്രീരാമുലുവിന്റെ ബിഎസ്ആർ കോൺഗ്രസുമായിരുന്നു വോട്ട് ചോർച്ചയ്ക്ക് കാരണം.പോൾ ചെയ്ത വോട്ടിന്റെ 35 ശതമാനം കോൺഗ്രസിന് ലഭിച്ചപ്പോൾ, ബിജെപിക്ക് ലഭിച്ചത് 17 ശതമാനം മാത്രം.എന്നാൽ പാർട്ടി ഒറ്റക്കെട്ടതായതോടെ, 2014 ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയത് 47 ശതമാനം വോട്ടാണ്.2018 ലെ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്കെട്ടായതിന്റെ ഗുണഫലം ബിജെപിക്ക് ലഭിച്ചുവെന്ന് ചുരുക്കം.
ലിംഗായത്ത് കാർഡ് കോൺഗ്രസിനെ തുണച്ചില്ല
കർണാടകയിൽ ലിംഗായത്തുകൾ ജനസംഖ്യയുടെ 17 ശതമാനമാണ്. ഇവരുടെ പിന്തുണ മുന്നിൽ കണ്ടാണ് സിദ്ധരാമയ്യ ലിംഗായത്തുകൾക്ക് പ്രത്യേക മതപദവി വാഗാദാനം ചെയ്തത്. എന്നാൽ അമിത് ഷാ ഇത് കണ്ട വെറുതെയിരിക്കുകയായിരുന്നില്ല. ലിംഗായത്ത് മഠങ്ങൾ കേന്ദ്രീകരിച്ച് ഷാ നടത്തിയ നീക്കങ്ങൾ കോൺഗ്രസിന് തിരിച്ചടിയായെന്ന് വേണം കരുതാൻ.
ലിംഗായത്തുകളെയും വീരശൈവരെയും രണ്ടായി കണ്ടുള്ള സിദ്ധരാമയ്യയുടെ നീക്കം വിലപ്പോയില്ല. മാത്രമല്ല വോക്കലിഗ വിഭാഗം കോൺഗ്രസിന് എതിരാവുകയു ചെയ്തു. ലിംഗായത്തുകൾക്ക് സ്വാധീനമുള്ള ഹൈദരാബാദ് കർണാടകയിലും, മുംബൈ കർണാടകയിലും ബിജെപിയെ ആണ് വിജയം തുണച്ചത്. ലിംഗായത്ത് മഠങ്ങൾ സന്ദർശിച്ചപ്പോൾ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം കിട്ടിയെങ്കിലും അതൊന്നും വോട്ടായി മാറിയില്ല എന്ന് കണക്കാക്കേണ്ടി വരും.
അഹിന്ദ സഖ്യം
സിദ്ധരാമയ്യയ താൻ രൂപീകരിച്ച അഹിന്ദസഖ്യത്തിൽ വലിയ വിശ്വാസമർപ്പിച്ചിരുന്നു.ദളിത്, മുസ്ലിം പിന്നോക്ക കൂട്ടായ്മയാണ് അഹിന്ദ.39 ശതമാനമാണ് കർണാടകത്തിലെ അഹിന്ദ വോട്ടുകൾ.വിവിധ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് അഹിന്ദ സഖ്യത്തെ തന്നോടൊപ്പം നിർത്താനും, അതുഴി ബിജെപിയെ തുണയ്ക്കുന്ന ലിംഗായത്തുകളുടെയും, ജെഡിഎസിന്റെ ഒപ്പം നിൽക്കുന്ന വോക്കലിഗകളുടെയും ആധിപത്യം കുറയ്ക്കാമെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതീക്ഷ.എന്നാൽ, പ്രചാരണത്തിന്റെ അവസാന നാളുകളിൽ മോദി പുറത്തിട്ട ദളിത് കാർഡ് ഒരുപരിധി വരെ വിജയിച്ചുവെന്ന വേണം കരുതാൻ.സിദ്ധരാമയ്യ ഉൾപ്പെടുന്ന കുറുബ വിഭാഗമൊഴികെയുള്ള ഹിന്ദുവിഭാഗങ്ങൾ ബിജെപിക്കൊപ്പം നിന്നുവെന്നും അനുമാനിക്കാം.
സിദ്ധരാമയ്യ ലിംഗായത്തിന് പ്രത്യേക മതപദവി നൽകിയത് ഹിന്ദു മതത്തെ വിഭജിക്കാനുള്ള നീക്കമാണെന്ന് ബിജെപി പ്രചാരണം നടത്തി.ബിജെപിക്ക് വേണ്ടി ആർഎസ്എസാണ് വീടുവീടാന്തരം കയറി സിദ്ധരാമയ്യ സർക്കാർ ഹിന്ദുവിരുദ്ധ സർക്കാരാണെന്ന പ്രചാരണം നടത്തിയത്.ആർഎസ്എസ് ഗ്രാമങ്ങളിൽ നടത്തിയ നിശ്ശബ്ദ പ്രചാരണം ബിജെപിക്ക് ഗുണം ചെയ്തുവെന്നാണ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായതിലൂടെ തെളിയുന്നത്.കോൺഗ്രസിന് വേണ്ടി എഐസിസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നടപ്പിലാക്കിയ മനെ മനഗെ ( വീടുവീടാന്തരം) പ്രചാരണത്തിന് പകരം കർഷക മിത്രം പരിപാടിയും ബിജെപിക്ക് ഗുണം ചെയ്തു.കർഷകരുടെ വീടുകളിലെത്തി ഒരു പിടി അരി വാങ്ങി ആത്മഹത്യ ചെയ്യില്ലെന്ന പ്രതിജ്ഞ ചെയ്യിപ്പിക്കുന്ന പരിപാടിയൊക്കെ ജനസമ്പർക്കത്തിലെ വിജയമായി.
കോൺഗ്രസിന്റെ ധർമസങ്കടം
പഴയ വിമത ജനതാദൾ എസുകാരനായ സിദ്ധരാമയ്യയെ അംഗീകരിക്കാൻ കുമാരസാമിക്കുണ്ടായിരുന്ന വൈമുഖ്യവും, ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാമെന്ന സിദ്ധരാമയ്യയുടെ അമിതവിശ്വാസവുമാണ് തിരഞ്ഞെടുപ്പിന് മുമ്പുള്ള ജനതാദൾ-കോൺഗ്രസ് സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായത്.
എന്നാൽ, ജനതാദൾ എസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപിയെ അമ്പരിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞുവെന്നത് നേട്ടമായി.
സംസ്ഥാനങ്ങളിലെ അധികാരം ചുരുങ്ങിവരുന്ന കോൺഗ്രസിന് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസം കൂട്ടുകയല്ലാതെ തരമില്ല താനും.കർണാടകയിൽ അധികാരത്തിന് വേണ്ടിയുള്ള നാടകീയ നീക്കങ്ങൾ സൂചിപ്പിക്കുന്നതും അതാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്